Monday 27 August 2018
കരുത്തുറ്റ മധ്യനിരയുമായി ബ്ലാസ്റ്റേഴ്സ് ;പ്രീ സീസണ്‍ പരിശീലനം ആരംഭിച്ചു
Sunday 26 August 2018
കരുത്തുറ്റ യുവനിരയുമ്മായി ബ്ലാസ്റ്റേഴ്സ് , ഇൗ സീസണില്‍ മുന്നേറും ; മുന്‍ ഇന്ത്യന്‍ താരം പറയുന്നു
ഈ സീസണ്‍ ഐ എസ് എല്ലില്‍ കേരളബ്ലാസ്റ്റേഴ്സിനൊപ്പമുള്ളത് കരുത്തുറ്റ യുവനിരയാണെന്നും സീസണില്‍ മുന്നോട്ട് പോകാന്‍ ബ്ലാസ്റ്റേഴ്സിനെ ഇത് സഹായിക്കുമെന്നും മുന്‍ ഇന്ത്യന്‍ താരം എന്‍.പി പ്രദീപ്. കഴിഞ്ഞ ദിവസം ഗോള്‍ ഡോട്ട്കോമിനോട് സംസാരിക്കവെ യായിരുന്നു ബ്ലാസ്റ്റേഴ്സിനെക്കുറിച്ചും, ടീമിലെ യുവനിരയെക്കുറിച്ചും പ്രദീപ് മനസ് തുറന്നത്.
Wednesday 22 August 2018
സെര്‍ബിയയില്‍ നിന്ന് ഒരു താരം കൂടെ കേരള ബ്ലാസ്റ്റേഴ്സില്‍, ഏഴാം വിദേശ താരവുമായി
Tuesday 14 August 2018
ഇന്ത്യൻ ഫുട്ബോൾ ഫാൻസിന് നിരാശ ; ലാലിഗ ഇനി ടിവിയിൽ ഇല്ല, പകരം
പാകിസ്താൻ, നേപ്പാൾ, ഭൂട്ടാൻ, മാൽഡീവ്സ്, അഫ്ഗാനിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും ഫേസ്ബുക്കിലൂടെ മാത്രമെ ഇനി ലാലിഗ കാണാൻ കഴിയൂ. ഫേസ് ബുക്ക് വഴി മത്സരം സൗജന്യമായി കാണാൻ പറ്റുമെന്നും പരസ്യങ്ങൾ ഉണ്ടാകില്ല എന്നും എഫ് ബി അറിയിച്ചിട്ടുണ്ട്. ഫേസ്ബുക്ക് മത്സരങ്ങളും വീഡിയോകളും കാണാൻ വേണ്ടി പുതിതായി ഒരുക്കിയ ഫേസ്ബുക്ക് വാച്ച് എന്ന ഫീച്ചർ വഴി ആകും മത്സരങ്ങൾ കാണാൻ കഴിയുക.
ടെലിവിഷനിൽ കളി ഇല്ലാത്തത് പല ഫുട്ബോൾ പ്രേമികളെയും സാരമായി ബാധിക്കും. *ഈ വർഷത്തോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗുമായി സ്റ്റാറിന്റെ കരാർ കാലാവധി അവസാനിക്കുന്നുണ്ട്. ഇ പി എല്ലിന്റെ അവകാശവും ഫേസ് ബുക്ക് സ്വന്തമാക്കിയേക്കും എന്ന് അഭ്യൂഹങ്ങൾ ഉണ്ട്
നാണം കെട്ട തോല്‍വിക്ക് പിന്നാലെ ക്യാപ്റ്റന്‍ കോഹ്ലിക്ക് തിരിച്ചടി
ഇംഗ്ലണ്ടിനെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഇന്ത്യയുടെ മുതിര്‍ന്ന താരങ്ങളും ആരാധകരും നടത്തുന്നത്. ടെസ്റ്റ് റാങ്കിങ്ങില്‍ പുലികളായി നില്‍ക്കുന്ന ഇന്ത്യ ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം മത്സരത്തിലാണ് വമ്പന്‍ തോല്‍വി വഴങ്ങിയത്. ഇതിന് പിന്നാലെയാണ് ടീമിനെതിരേ കനത്ത വിമര്‍ശനമുയര്‍ന്നത്.
Monday 13 August 2018
ഇന്ത്യൻ ഫുട്ബാളിനെ ഇനി കൗമാരകാർ നയിക്കട്ടെ
മികച്ച പരിശീലകരിലൂടെ മികച്ച കളിക്കാരെയും കളിയെയും വാർത്തെടുക്കുന്ന യൂറോപ്യൻ രീതിയിലേക്ക് ഇന്ത്യൻ ഫുട്‌ബോൾ മാറിത്തുടങ്ങിയെന്നാണ് പുതിയ രീതികൾ സൂചിപ്പിക്കുന്നത്.
രാജ്യത്തെ ഫുട്‌ബോൾ പരിശീലകരുടെ എണ്ണം വർധിപ്പിച്ചാൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാനാകും.
ബാഴ്സലോണയായി ഏറ്റുമുട്ടാൻ ബാംഗളൂർ എഫ് സി
ഇന്ത്യൻ ഫുട്ബാൾ ഫാൻസിന് സന്തോഷവാർത്ത ; ഫിഫ അണ്ടർ 20 ലോകകപ്പ് ഇന്ത്യയിൽ നടനേക്കും
ഐ എസ് എലിൽ പുതിയ ഒരു സ്പാനിഷ് താരം കൂടി
2018-19 isl സീസണിൽ കച്ചമുറുക്കി ഡൽഹി ഡൈനാമോസ്.
സ്പാനിഷ് ഗോള്‍ കീപ്പര്‍ ഡൊറന്‍സോറോ സാഞ്ചസിനെ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ സ്‌പെയിനിലെ രണ്ടാം ഡിവിഷന്‍ ക്ലബ് ലോര്‍സ എഫ് സിയുടെ താരമായിരുന്നു 33കാരനായ ഡൊറന്‍സോറോ. ലീഗില്‍ 21ാം സ്ഥാനത്തായിരുന്ന ലോര്‍സ ഇക്കുറി മൂന്നാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടിരുന്നു. ഡൊറന്‍സോറോയെ ടീമിലെത്തിച്ച വിവരം ഡല്‍ഹി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യന് പുലികുട്ടികൾ സെമി ഫൈനലിൽ
ഇന്ന് നടന്ന ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തിൽ ആണ് ആതിഥേയരായ ഭുട്ടനെ പരാജയപെടുത്തി ഇന്ത്യ സെമിയിൽ കടന്നത്
എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. കളിയുടെ രണ്ടാം പകുതിയിൽ ഷിൽകി ദേവിയാണ് ഇന്ത്യക്കായി വിജയ ഗോൾ നേടിയത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ എതിരില്ലാത്ത 12 ഗോളുകൾക്കും ഇന്ത്യ തോൽപ്പിച്ചിരുന്നു.
സബ്ജൂനിയർ ഫുട്ബോൾ, ആന്ധ്രാപ്രദേശിനെ തോൽപ്പിച്ച് കേരളം കുതിപ്പ് തുടങ്ങി
Sunday 12 August 2018
കേരളത്തെ സഹായിക്കാന്‍ ബെംഗളുരു എഫ് സിയും
പ്രളയക്കെടുതി കാരണം കഷ്ടപ്പെടുന്ന കേരള ജനതയെ സഹായിക്കാന്‍ ബെംഗളുരു എഫി സിയും രംഗത്ത്.
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യവസ്തുകള്‍ ശേഖരിച്ച് നല്‍കാനാണ് ബെംഗളുരു എഫ് സി മുന്നിട്ട് ഇറങ്ങിയിരിക്കുന്നത്.
സമൂഹ മാധ്യമങ്ങളിലൂടെ ക്യാമ്പയിന്‍ നടത്തിയാണ് ബെംഗളുരു വസ്തുക്കള്‍ ശേഖരിക്കുന്നത്.
ആരാധകരോട് ബാംഗ്ലൂള്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ വസ്തുക്കള്‍ ശേഖരിച്ച് എത്തിക്കാനാണ് നിര്‍ദ്ദേശം.
ബെംഗളുരുവില്‍ താമസിക്കുന്നവര്‍ക്ക് ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും ക്ലബ് നല്‍കിയിട്ടുണ്ട്.
ചെന്നൈയിന്‍ എഫ് സി ആരാധകക്കൂട്ടായ്മയായ സൂപ്പര്‍ മച്ചാന്‍സും ദുരിതബാധിതര്‍ക്കുള്ള അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്
ഗോകുലത്തിന് പുതിയ ന്യൂട്രീഷന്‍ പാർട്ണർ
ഗോകുലം എഫ് സിക്ക് പുതിയ സ്പോണ്‍സര്‍.
പുതിയ സീസണില്‍ ഗോകുലത്തിനൊപ്പം കൈകോര്‍ത്ത് സ്പോര്‍ട്സ് ന്യൂട്രീഷന്‍ ബ്രാന്‍ഡായ ഫാസ്റ്റ് ആന്‍ഡ് അപ്പ്. ഗോകുലത്തിനായുള്ള ന്യൂട്രീഷന്‍ ഇനി വിതരണം ചെയ്യുക ഫാസ്റ്റ് ആന്‍ഡ് അപ്പ് ആകും. ലോകോത്തര സ്പോര്‍ട്സ് ബ്രാന്‍ഡായ എയറോന്യൂട്രിക് സ്പോര്‍ട്സ് ബ്രാന്‍ഡിന്റെ ന്യൂട്രീഷന്‍ ബ്രാന്‍ഡാണ് ഫാസ്റ്റ് അപ്പ്.
ഫാസ്റ്റ് ആന്‍ഡ് അപ്പുമായുള്ള സഹകരണം ഗോകുലം എഫ് സിക്ക് മികച്ച രീതിയില്‍ സഹായകരമാകും എന്നും. താരങ്ങള്‍ക്ക് മെച്ചപ്പെട്ട ന്യൂട്രീഷന്‍ ഇത് ഉറപ്പിക്കും എന്ന് ഗോകുലം ക്ലബ് ഫിസിയോ അദിത്ത് പറഞ്ഞു. ഗോകുലവുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് എയറീന്യൂട്രിക്സ് സി ഇ ഒ വിജയരാഘവന്‍ വേണുഗോപാല്‍ പറഞ്ഞു.
ന്യൂട്രീഷന്റെ ആവശ്യത്തെ കുറിച്ച് ഇന്ത്യന്‍ കായിക മേഖലക്ക് കൂടുതല്‍ ബോധവല്‍ക്കരണം നടത്താനുള്ള ഒരു തുടക്കം കൂടിയാണ് ഗോകുലവുമായുള്ള സഹകരണം എന്നും വിജയരാഘവന്‍ വേണുഗോപാല്‍ പറഞ്ഞു.
ബ്ലാസ്റ്റേഴ്സിന്റെ കളി ഇനി തായ്‌ലാന്റിൽ
ലാലിഗ വേള്‍ഡ് പ്രീസീസണ്‍ ടൂര്‍ണമെന്റ് സമ്മാനിച്ച അനുഭവങ്ങളുടെ കരുത്തുമായി കേരള ബ്ലാസ്റ്റേഴ്‌സ് തായ്‌ലാന്റിലേക്ക്.
സെപ്തംബര്‍ 29നാണ് ഐ.എസ്.എല്‍ അഞ്ചാം സീസണ്‍ ആരംഭിക്കുന്നത്. ഐ.എസ്.എല്‍ മൂന്നാം സീസണിലും ബ്ലാസ്റ്റേഴ്‌സ് തായ്‌ലാന്റില്‍ മുന്നൊരുക്കം നടത്തിയിരുന്നു. സ്റ്റീവ് കൊപ്പല്‍ പരിശീലിപ്പിച്ച ടീം സീസണില്‍ റണ്ണേഴ്‌സ് അപ്പാവുകയും ചെയ്തു. ബിഗ്ബാങ് ചുല യുഡൈറ്റഡ്, ബാങ്കോക്ക് യുണൈറ്റഡ്, സതേണ്‍ സമിറ്റി എന്നീ ക്ലബ്ബുകളുമായി കളിച്ച ബ്ലാസ്റ്റേഴ്‌സ് ഒരു മത്സരത്തിലാണ് വിജയിച്ചത്. മറ്റു രണ്ടു മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. ഇത്തവണ ഏതു ടീമുകളുമായാണ് കളിക്കുന്നതെന്ന കാര്യം മാനേജ്‌മെന്റ് പുറത്തു വിട്ടിട്ടില്ല.
ഇതിന്റെ ഭാഗമായി ലാലിഗ മത്സരത്തില്‍ ഭൂരിഭാഗം ഇന്ത്യന്‍ താരങ്ങള്‍ക്കും ഡേവിഡ് ജെയിംസ് അവസരം നല്‍കിയിരുന്നു. ഇതേ നയം തായ്‌ലാന്റിലും കോച്ച് തുടരാനാണ് സാധ്യത. കൊച്ചി ആതിഥ്യം വഹിച്ച ലാലിഗ വേള്‍ഡില്‍ മികച്ച ക്ലബ്ബുകളുമായി കളിക്കാന്‍ കഴിഞ്ഞത് നേട്ടമാവുമെന്നാണ് ടീമിന്റെ കണക്കൂകുട്ടല്‍. ആദ്യ മത്സരത്തില്‍ എ ലീഗ് ടീമായ മെല്‍ബണ്‍ സിറ്റിയോട് എതിരില്ലാത്ത ആറു ഗോളിന് തോറ്റ ബ്ലാസ്റ്റേഴ്‌സ് രണ്ടാം മത്സരത്തില്‍ ലാലിഗ ടീമായ ജിറോണ എഫ്.സിയോട് അഞ്ചു ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്. ലാലിഗയില്‍ റയലിനെ വിറപ്പിച്ച ജിറോണയോട് തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ കഴിഞ്ഞത് നേട്ടമായാണ് ബ്ലാസ്റ്റേഴ്‌സ് കണക്കുകൂട്ടുന്നത്. സന്ദേശ് ജിങ്കനും അനസ് എടത്തൊടികയുമടക്കം ഇന്ത്യന്‍ താരങ്ങള്‍ അടങ്ങുന്ന മികച്ച പ്രതിരോധ നിരയാണ് ടീമിന് നിലവിലുള്ളത്. പുതുതായി ടീമിലെത്തിയ യുവതാരം മുഹമ്മദ് റാക്കിപ്പും പ്രതീക്ഷയുള്ള താരമാണ്. ആക്രമണം ലക്ഷ്യമിട്ട് ടീമിലെത്തിയ സ്ലാവിസ സ്‌റ്റൊജാനോവിച്ച്, മത്തേയ് പോപ്പ്‌ലാറ്റ്‌നിക്ക് എന്നീ വിദേശ താരങ്ങളിലും ടീമിനും ആരാധകര്‍ക്കും പ്രതീക്ഷയുണ്ട്.
ബ്ലാസ്റ്റേഴ്‌സിന് ഇനി ഒരു വിദേശ താരത്തെ കൂടി ഉള്‍പ്പെടുത്താനുള്ള അവസരമുണ്ട്. ഈ ഒഴിവിലേക്ക് ഒരു ബോക്‌സ് ടു ബോക്‌സ് താരത്തെയാണ് ടീം നോട്ടമിടുന്നത്.
ലാലിഗ വേള്‍ഡില്‍ മധ്യനിര താരങ്ങളായ കെസിറോണ്‍ കിസീറ്റോയും കറേജ് പെക്കൂസണും മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും ഒരു ജനറല്‍ മിഡ്ഫീല്‍ഡറുടെ അഭാവം പ്രകടമായിരുന്നു. തായ്‌ലാന്റ് പര്യടനത്തിന് മുമ്പ് ടീമിലെ ഏഴാം വിദേശ താരമായി അര്‍ജന്റീനയുടെ അറ്റാക്കിങ് മിഡ്ഫീല്‍റായ മാര്‍ട്ടിന്‍ പെരെസ് ഗിഡസ് ടീമിലെത്തിയേക്കുമെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടെങ്കിലും ടീം മാനേജ്‌മെന്റ് ഇതുവരെ അക്കാര്യം സ്ഥിരീകരിച്ചില്ല.
Saturday 11 August 2018
ടൂർണമെൻ്റിലെ താരമായി ഇന്ത്യൻ പുലിക്കുട്ടി.. ജോർദാനിൽ ഇന്ത്യക്ക് അഭിമാനമായി കുട്ടി ക്യാപ്റ്റൻ..
ടൂർണമെൻ്റിലെ താരമായി ഇന്ത്യൻ പുലിക്കുട്ടി.. ജോർദാനിൽ ഇന്ത്യക്ക് അഭിമാനമായി കുട്ടി ക്യാപ്റ്റൻ..
ഇന്ത്യൻ ഫുട്ബോളിന് ഇത് വസന്തകാലമാണ്. കൗമാര നിരയും യുവനിരയുമെല്ലാം ലോകഫുട്ബോളിൽ തിളങ്ങിനിൽക്കുന്ന കാലത്ത് ഇന്ത്യക്ക് അഭിമാനമായി മറ്റൊരു നേട്ടംകൂടി. ജോർദാനിൽ നടന്ന വാഫ് അണ്ടർ 16 ടൂർണമെന്റിലെ ഏറ്റവും മൂല്യമുള്ള താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യയുടെ വിക്രം പ്രതാപ് സിങിനെയാണ്. ടൂർണ്ണമെന്റിലുടനീളം നടത്തിയ മികച്ച പ്രകടനമാണ് താരത്തിനെ അവാർഡിന് അർഹനാക്കിയത്.
പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. അണ്ടർ 16 ഏഷ്യൻ ചാമ്പ്യൻഷിപ്പിന് ഒരുക്കമായി നടത്തിയ ടൂർണമെന്റിൽ നിലവിലെ ചാമ്പ്യന്മാരായ ഇറാഖിനും, ശക്തരായ ജപ്പാനും പുറമെ ജോർദാൻ, യെമൻ എന്നീ രാജ്യങ്ങളെയാണ് ഇന്ത്യ നേരിട്ടത്. ജപ്പാനെതിരെ വഴങ്ങിയ 2-1 ന്റെ തോൽവി ഒഴിച്ചുനിർത്തിയാൽ മികച്ച മൂന്ന് വിജയങ്ങളാണ് ഇന്ത്യൻ കുട്ടിപ്പട നേടിയത്.
ജോർദാനെതിരെ നേടിയ ഹാട്രിക്കും ജപ്പാനെതിരെ പെനാൽറ്റിയിലൂടെയും സ്കോർ ചെയ്ത വിക്രം ഓരോ ഇന്ത്യൻ വിജയത്തിലും നിർണ്ണായക പങ്ക് വഹിച്ചു. ഇന്ത്യൻ മുന്നേറ്റ നിരയിൽ തുടർച്ചയായി സാധ്യതകൾ സൃഷ്ടിച്ചു നൽകിയിരിന്നു താരം. ഒരു മാസത്തിനുള്ളിൽ താരത്തെ തേടിയെത്തുന്ന രണ്ടാമത്തെ പുരസ്കാര൦ ആണിത് .. ഇന്ത്യൻ ഫുട്ബോളിന് ഒരു താരോദയ൦ ആയി വിക്രമിനെ നമ്മുക്ക് കരുതാ൦.
ജംഷദ്പൂര്‍ ഇനി അത്ലറ്റിക്കോ മാഡ്രിഡിനെതിരെ കളിക്കും
Friday 10 August 2018
മൂന്ന് സ്പാനിഷ് താരങ്ങളെ ടീമിലെത്തിച്ച് ജംഷഡ്പൂര്‍ എഫ് സി .. ഐഎസ്എൽ അഞ്ചാ൦ സീസണീന് കച്ച മുറുക്കി..
മൂന്ന് സ്പാനിഷ് താരങ്ങളെ ടീമിലെത്തിച്ച് ജംഷഡ്പൂര്‍ എഫ് സി .. ഐഎസ്എൽ അഞ്ചാ൦ സീസണീന് കച്ച മുറുക്കി..
അഞ്ചാം ഐ എസ് എൽ സീസണിലേക്കു വേണ്ടി മൂന്ന് സ്പാനിഷ് താരങ്ങളെ ടീമിലെത്തിച്ച് ജംഷഡ്പൂര്‍ എഫ് സി.കാർലോസ് കാൽവോ ,പാബ്ലോ മൊര്‍ഗാഡോ ,സെർജിയോ സിഡോഞ്ച എന്നിവരെയാണ് ജംഷഡ്പൂര്‍ സ്വന്തം തട്ടകത്തിലേക്ക് എത്തിച്ചിരിക്കുന്നത്.ലാ ലീഗ ക്ലബ്ബായ ഗ്രാനഡയിൽ കളിച്ചുപരിചയമുള്ള താരമാണ് കാർലോസ് കാൽവോ.മിഡ്‌ഫീൽഡറായും വിങ്ങറായും കളിക്കുന്ന കാൽവോ സീരിയ എ ക്ലബ്ബായ ഉദിനെസെയിൽ നിന്നാണ് ജംഷഡ്പൂറിലേക്കെത്തുന്നത്.
മുന്‍ അത്‌ലറ്റികോ അക്കാദമി താരമായ സെർജിയോ സിഡോഞ്ച മിഡ്‌ഫീൽഡിൽ അധ്വാനിച്ച് കളിക്കുന്ന താരമാണ്.അത്‌ലറ്റികോ മാഡ്രിഡ് ബി ടീമിൽ കളിച്ചതിനു ശേഷം ലാ ലീഗ രണ്ടാം ഡിവിഷൻ ക്ലബ്ബുകളായ റയൽ സരഗോസയിലും ആൽബാസെറ്റയിലും പന്തു തട്ടിട്ടുണ്ട് ഈ ഇരുപത്തിയെട്ടുകാരൻ.ലാ ലിഗ ക്ലബ് വലന്‍സിയ എഫ് സിയുടെ അക്കാദമിയിലൂടെ കളി തുടങ്ങിയ താരമാണ് പാബ്ലോ മൊര്‍ഗാഡോ.മികച്ച മുന്നേറ്റനിര താരമായി പേരുകേട്ട മൊര്‍ഗാഡോ വിങ്ങിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരമാണ്.ജംഷഡ്പൂര്‍ എഫ് സിയുടെ പുതിയ പരിശീലകനായ സീസർ ഫെറാണ്ടോയുടെ ശിഷ്യൻ കൂടിയാണ് ഈ ഇരുപത്തിയൊൻപതുകാരൻ.
ഇംഗ്ലീഷ് പരിശീലകൻ സ്റ്റീവ് കോപ്പലിൻറ്റെ കീഴിൽ കഴിഞ്ഞ ഐ എസ് എല്ലില്‍ അരങ്ങേറ്റം കുറിച്ച ജംഷഡ്പൂര്‍ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. എന്നാല്‍ ഇത്തവണ മുന്‍ അത്‌ലറ്റികോ പരിശീലകന്‍ സീസർ ഫെറാണ്ടോ എത്തിയതോടെ ജംഷഡ്പൂര്‍ എഫ് സി അടിമുടി മാറുകയാണ്.ലാ ലിഗ വമ്പന്‍മാരായ അത്‌ലറ്റികോ മഡ്രിഡിൻ്റെ സഹകരണവും ലഭിച്ച ജംഷഡ്പൂര്‍ സ്‌പെയിനിലാണ് പരിശീലനങ്ങൾ സങ്കടിപ്പിച്ചിരിക്കുന്നത്.
Thursday 9 August 2018
ജിങ്കനെ വെല്ലുവിളിച്ച് അനസ് .. ആരാധകർക്ക് ആവേശമായി ജിങ്കന്റെ മറുപടി...
ജിങ്കനെ വെല്ലുവിളിച്ച് അനസ് ... ആരാധകർക്ക് ആവേശമായി ജിങ്കന്റെ മറുപടി..
ഇന്ത്യൻ ദേശിയ ടീമിന്റെ പ്രതിരോധ നിരയിലെ ശക്തരായ കാവൽക്കരാണ് മലയാളി താരം അനസ് ഇടത്തൊടികയും മലയാളികളുടെ പ്രിയപ്പെട്ട ക്യാപ്റ്റൻ സന്ദേശ് ജിങ്കനും. ഇരുവരും ഇക്കൊല്ലം ബ്ലാസ്റ്റേഴ്സിലും ഒന്നിക്കാനിരിക്കെ ജിങ്കനെ വെല്ലുവിളിച്ചുള്ള അനസിന്റെ പോസ്റ്റാണ് ഇപ്പോൾ ചർച്ചാവിഷയം. തന്റെ സ്വദേശമായ മുണ്ടപ്പലത്ത് ചെളിയിൽ ഫുട്ബോൾ കളിക്കാനാണ് അനസിന്റെ വെല്ലുവിളി. സഹതാരത്തിന്റെ വെല്ലുവിളി ആവേശപൂർവം ഏറ്റെടുത്തിരിക്കുകയാണ് ജിങ്കൻ. ചണ്ഡിഗഡിൽ നിന്നും തന്റെ ഗ്യാങ്ങുമായി അനസിനെ നേരിടാനെത്തുമെന്നാണ് താരത്തിന്റെ മറുപടി.
തോൽക്കുന്നവർ തുണി കഴുകിത്തരണമെന്നും അനസ് ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹി ഡയനാമോസിൽ തന്റെ സഹകളിക്കാരനായിരുന്ന ഫ്രഞ്ച് സൂപ്പർ താരം ഫ്ലോറന്റ് മലൂദയെയും ടാഗ് ചെയ്തുകൊണ്ടാണ് അനസിന്റെ ട്വീറ്റ്. നേരത്തെ അനസിന്റെ നാട്ടിൽ ചെളിയിൽ കാൽപന്ത് തട്ടണമെന്ന ആഗ്രഹം മലൂദയും പ്രകടിപ്പിച്ചിരുന്നു. നിങ്ങൾ ഇത് കാണുന്നുണ്ടോ എന്ന ചോദിച്ചുകൊണ്ടാണ് ഫ്രഞ്ച് സൂപ്പർ താരത്തെ അനസ് ടാഗ് ചെയ്തിരിക്കുന്നത്.
എന്തായാലും അനസിന്റെ വെല്ലുവിളി ജിങ്കൻ ഏറ്റെടുത്തതിന്റെ ആവേശത്തിലാണ് മലയാളി ആരാധകർ. അന്താരാഷ്ട്ര താരങ്ങൾ കേരളത്തിലെ പാടത്തും പറമ്പത്തും പന്ത് തട്ടുന്നത് സ്വപ്നം കണ്ടുതുടങ്ങിയിരിക്കുന്നു അവർ. ജിങ്കന്റെ വരവിനെ അനസും സ്വാഗതം ചെയ്തതോടെ ആരൊക്കെയാകും മലപ്പുറത്തേക്ക് എത്തുന്നതെന്നും കാത്തിരിക്കുകയാണ് ആരാധകർ.
വനിതാ ഫുട്‌ബോളില്‍ ഗോള്‍മഴ തീർത്ത് ഇന്ത്യൻ പെൺപുലികൾ.. നേടിയത് 12 ഗോളുകള്‍..
വനിതാ ഫുട്‌ബോളില്‍ ഗോള്‍മഴയുമായി ഇന്ത്യ; നേടിയത് 12 ഗോളുകള്‍..
സാഫ് അണ്ടര്‍ 15 ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഗോള്‍മഴ തീര്‍ത്ത് ഇന്ത്യ. എതിരില്ലാത്ത 12 ഗോളുകള്‍ക്കാണ് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ ലങ്കയെ തകര്‍ത്തത്. കളി തുടങ്ങി ഒന്നാം മിനുട്ടില്‍ തുടങ്ങിയ ഗോളടി, അവസാന മിനുട്ടിലാണ് ഇന്ത്യ അവസാനിപ്പിച്ചത്.
ക്യാപ്റ്റന്‍ ഷില്‍കി ദേവി ഇന്ത്യയ്ക്ക് വേണ്ടി ഹാട്രിക്ക് നേടി. 1, 20, 44 മിനുട്ടുകളിലായിരുന്നു ഷില്‍കിയുടെ ഗോളുകള്‍. ആദ്യ പകുതിയില്‍ ആറു ഗോളിന് മുന്നിലായിരുന്നു ഇന്ത്യ. ലിന്‍ഡ കോം (6ാം മിനുട്ട്), അവിക സിംഗ് (13, 58) സുനിത മുണ്ഡ (42, 79), ക്രിതിനി ദേവി (47), കിരണ്‍ (72), അഞ്ജു (87, 90). 13ന് ഭൂട്ടാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
കേരളഫുട്ബോളില്‍ ചരിത്രം കുറിക്കാന്‍ ഗ്രീന്‍ഫീല്‍ഡ് എഫ്സി വരുന്നു ; ലോക റെക്കോര്‍ഡ് തകര്‍ക്കാനും സാധ്യത..
ഇന്ത്യന് യുവനിരയെ പ്രശംസിച്ച് അര്‍ജന്റൈന്‍ ഇതിഹാസം... മുതിർന്ന ടീമുകളുമായി കളിക്കാൻ താത്പര്യവു൦...
Wednesday 8 August 2018
സ്പാനിഷ് മധ്യനിര താര൦ എഫ് സി പൂനെ വിട്ടു...
ഏഷ്യൻ കപ്പിന് ഇനി വെറു൦ 150 ദിവസ൦ മാത്ര൦ ബാക്കി... ഇന്ത്യ ആതിഥേർക്കൊപ്പ൦ ഗ്രൂപ്പിൽ..
ഏഷ്യാ കപ്പ്, ഇനി 150 ദിവസം മാത്രം
ഇന്ത്യ ഏഷ്യൻ ശക്തികളുമായി ഏറ്റുമുട്ടാൻ പോകുന്ന ഏഷ്യാ കപ്പ് തുടങ്ങാൻ ഇനി 150 ദിവസം മാത്രം. 2019 ജനുവരിയിൽ യു എ ഇയിൽ വെച്ചാണ് ഏഷ്യാ കപ്പ് നടക്കുന്നത്. ആതിഥേയർക്ക് ഒപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ പോരാടുക. ആതിഥേയരായ യു എ ഇക്കൊപ്പം കരുത്തരായ ബഹ്റൈൻ, തായ്‌ലാന്റ് എന്നീ ടീമുകളുമാണ് ഇന്ത്യക്ക് ഒപ്പം ഗ്രൂപ്പിൽ ഉള്ളത്.
2011ന് ശേഷം ആദ്യമായാണ് ഇന്ത്യ ഏഷ്യാ കപ്പിൽ കളിക്കുന്നത്. 2011ൽ ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ബഹ്റൈൻ എന്നീ ടീമുകളായിരുന്നു ഇന്ത്യയ്ക്കൊപ്പം ഗ്രൂപ്പിൽ. അന്ന് ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇത്തവണ പ്രതീക്ഷയീടെയാണ് ഇന്ത്യ ഏഷ്യാ കപ്പിനായി ഒരുങ്ങുന്നത്. ഏഷ്യാ കപ്പിന് മുന്നോടിയായി ചൈന, സൗദി അറേബ്യ, സിറിയ എന്നീ ടീമുകൾക്ക് എതിരെ സൗഹൃദ മത്സരങ്ങൾ ഇന്ത്യ കളിക്കും.
എതിരാളികളായി ഫ്രാൻസും ക്രൊയേഷ്യയും ; സൂപ്പർ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് കളിക്കാൻ ഇന്ത്യ
എതിരാളികളായി ഫ്രാൻസും ക്രൊയേഷ്യയും ; സൂപ്പർ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് കളിക്കാൻ ഇന്ത്യ
അർജന്റീന അണ്ടർ 20 ടീമിനെതിരെ നേടിയ ഉജ്ജ്വല വിജയത്തിന്റെ അലയൊലികൾ കെട്ടടങ്ങും മുൻപ് ഇന്ത്യൻ അണ്ടർ 20 ടീമിന്റെ അടുത്ത ടൂർണമെന്റ് പ്രഖ്യാപിച്ച് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. ക്രൊയേഷ്യയിൽ നടക്കുന്ന ചതുർ രാഷ്ട്ര ടൂർണമെന്റിൽ ഇന്ത്യയ്ക്കും ക്രൊയേഷ്യ യ്ക്കും പുറമേ, ഫ്രാൻസ്, സ്ലൊവേനിയ എന്നീ രാജ്യങ്ങളുടേയും അണ്ടർ 20 ടീമുകളാണ് പങ്കെടുക്കുക. അടുത്ത മാസം നാലാം തീയതിയാണ് ടൂർണമെന്റ് തുടങ്ങുക.
ഇന്ത്യൻ ഫുട്ബോൾ ടീം ഇത് വരെ നേരിട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും കഠിനമായ പരീക്ഷണമാകും ക്രൊയേഷ്യയിൽ നടക്കാനിരിക്കുന്ന ഈ ചതുർ രാഷ്ട്ര ടൂർണമെന്റ്. ലോകകപ്പിന്റെ ഫൈനലിൽ ഏറ്റുമുട്ടിയ ഫ്രാൻസിന്റേയും, ക്രൊയേഷ്യയുടേയും ജൂനിയർ ടീമുകളോട് മത്സരിക്കാൻ പറ്റുന്നത് ഇന്ത്യൻ ഫുട്ബോളിന് ഏറെ ഗുണം ചെയ്യും. അതേ സമയം ടൂർണമെന്റിലെ മറ്റൊരു ടീമായ സ്ലൊവേനിയയുടെ സീനിയർ ടീം ഫിഫ റാങ്കിംഗിൽ അൻപത്തിയാറാം സ്ഥാനത്താണ്.
അർജന്റീനയ്ക്കെതിരെ കഴിഞ്ഞ ദിവസം 2-1 ന്റെ ജയം നേടിയ ആത്മവിശ്വാസത്തിലാകും ഇന്ത്യൻ യുവനിര ഈ ടൂർണമെന്റിനിറങ്ങുക. കരുത്തരായ എതിരാളികൾക്കെതിരെ മത്സരിക്കാൻ കഴിയുന്നത് തന്നെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാൻ വകയുള്ള കാര്യമാണ്.
അർജന്റീനയ്ക്കെതിരെ കാഴ്ച വെച്ചത് പോലൊരു അട്ടിമറി പ്രകടനം ക്രൊയേഷ്യയിലും കാഴ്ച വെക്കാൻ ഇന്ത്യൻ യുവ ടീമിന് കഴിഞ്ഞാൽ ലോക ഫുട്ബോളിന്റെ ശ്രദ്ധ ആകർഷിക്കാൻ വീണ്ടും ഇന്ത്യൻ ഫുട്ബോളിന് സാധിക്കും. അത് കൊണ്ടു തന്നെ വലിയ തയ്യാറെടുപ്പുകളോടെയാകും ഇന്ത്യ ഈ ടൂർണമെന്റിനിറങ്ങുക. സെപ്റ്റംബർ നാലിന് ആരംഭിക്കുന്ന ചതുർരാഷ്ട്ര ടൂർണമെന്റ് ഒൻപതാം തീയതി അവസാനിക്കും.
ഇനി കളി മാറു൦.. കായിക മേഖലയുടെ വളർച്ചയ്ക്ക് രണ്ടു൦ കല്പിച്ച് ഇന്ത്യ..
ഇനി കളി മാറും..! കായിക മേഖലയുടെ വളര്‍ച്ചയ്ക്ക് വേണ്ടി രണ്ടും കല്‍പ്പിച്ച് ഇന്ത്യ
സ്‌കൂളുകളില്‍ സ്പോർട്സ് പിരീയഡുകള്‍ നിര്‍ബന്ധമാക്കുമെന്നും അതിന് വേണ്ടി സിലബസുകളില്‍ 50 ശതമാനം കുറവ് വരുത്തുമെന്നും പ്രഖ്യാപിച്ച് കേന്ദ്ര കായിക മന്ത്രിയും മുന്‍ ഷൂട്ടിംഗ് താരവുമായ രാജ്യവര്‍ധന്‍ സിംഗ് റാത്തോര്‍. കളിയെ പഠനത്തിന്റെ ഭാഗമായി കാണാതെ, കളിയെ തന്നെ പഠനമായി കാണാനാണുള്ള ശ്രമങ്ങളാണ് വേണ്ടതെന്ന് റാത്തോര്‍ വ്യക്തമാക്കി. ലോക റഗ്ബി സി ഇ ഒ ബ്രെറ്റ് ഗോസ്പര്‍ പങ്കെടുത്ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു റാത്തോര്‍.
‘ സ്‌പോര്‍ട്‌സിനെ വിദ്യഭ്യാസത്തിന്റെ ഒരു ഭാഗമായി കാണുന്ന രീതിയില്‍ നിന്ന് സ്‌പോര്‍ട്‌സിനെ തന്നെ വിദ്യഭ്യാസമായി കാണുന്ന രീതിയിലേക്ക് നമ്മള്‍ മാറണം. 2019ല്‍ സ്‌കൂള്‍ സിലബസില്‍ 50 ശതമാനം കുറവ് വരുത്താന്‍ വിദ്യഭ്യാസ മന്ത്രാലയം ആലോചിക്കുന്നുണ്ട്, സ്ഥിരമായി സ്‌പോര്‍ട്‌സ് പിരീയഡ് സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കും’ – റാത്തോര്‍ പറഞ്ഞു.
അതോടൊപ്പം സ്‌പോര്‍ട്‌സ് സ്‌കൂളുകളുടെ വികസനത്തെ കുറിച്ചും റാത്തോര്‍ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. 20 സ്‌പോര്‍ട്‌സ് സ്‌കൂളുകൾ ഈ വർഷം സ്ഥാപിക്കാനാണ് നീക്കം. ഓരോന്നിനും ഏഴു മുതല്‍ പത്തു വരെ കോടി രൂപ നിക്ഷേപിക്കു൦