Monday 27 August 2018

കരുത്തുറ്റ മധ്യനിരയുമായി ബ്ലാസ്റ്റേഴ്സ് ;പ്രീ സീസണ്‍ പരിശീലനം ആരംഭിച്ചു


ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അഞ്ചാം സീസണിലേക്ക് എത്തുമ്ബോള്‍ ടീമുകള്‍ എല്ലാം തന്നെ കടുത്ത പരിശീലനത്തിലാണ്. ആരാധകരുടെ ഇഷ്ട ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്‌സാണ് ഒരുക്കങ്ങളില്‍ ഒരുപടി മുന്നില്‍. പ്രീ സീസണ്‍ മത്സരങ്ങളുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയ ടീം അഹമ്മദാബാദില്‍ പരിശീലനം ആരംഭിച്ചു കഴിഞ്ഞു. ബ്ലാസ്റ്റേഴ്‌സ് ക്യാമ്ബ് പൂര്‍ണമായി ഉണര്‍ന്നതിന്റെ തെളിവാണ് ട്വിറ്ററില്‍ വരുന്ന താരങ്ങളുടെ പോസ്റ്റുകള്‍. ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കനും മലയാളി താരം സി കെ വിനീതുമാണ് അഹമ്മദാബാദില്‍ പരിശീലനം ആരംഭിച്ച കാര്യം ആരാധകരെ അറിയിച്ചത്.  നേരത്തെ കൊച്ചിയില്‍ നടത്താനിരുന്ന പരിശീലന ക്യാമ്ബ് പ്രളയം കണക്കിലെടുത്ത് അഹമ്മദാബാദിലേക്ക് മാറ്റുകയായിരുന്നു.  സുരക്ഷയും സാങ്കേതിക കാര്യങ്ങളും മുന്‍ നിര്‍ത്തിയാണ് ക്യാമ്ബ് വേദി മാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചത്. അഹമ്മദാബാദിലെ ട്രാന്‍സ്സ്റ്റേഡിയയിലാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലനം നടത്തുന്നത്.  ബ്ലാസ്റ്റേഴ്‌സ് നിരയിലെ അവസാന വിദേശ താരവും കഴിഞ്ഞ ദിവസം എത്തിയിരുന്നു. സെര്‍ബിയന്‍ താരം നിക്കോള ക്രമരാവിച്ചാണ് ഏറ്റവും ഒടുവില്‍ ടീമിലെത്തിയത്. ജിറോണ എഫ് സി, മെല്‍ബണ്‍ സിറ്റി എഫ് സി തുടങ്ങിയ ലോക ക്ലബ്ബുകളുമായി പ്രീ സീസണ്‍ മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് അഹമ്മദാബാദിലെ പരിശീലനത്തിന് ശേഷം കൂടുതല്‍ സൗഹൃദ മത്സരങ്ങള്‍ക്കായി തായ്ലന്‍ഡിലേക്ക് തിരിക്കുമെന്നും വാര്‍ത്തകള്‍ ഉണ്ട്.

Sunday 26 August 2018

കരുത്തുറ്റ യുവനിരയുമ്മായി ബ്ലാസ്റ്റേഴ്സ് , ഇൗ സീസണില്‍ മുന്നേറും ; മുന്‍ ഇന്ത്യന്‍ താരം പറയുന്നു


ഈ സീസണ്‍ ഐ എസ് എല്ലില്‍ കേരളബ്ലാസ്റ്റേഴ്സിനൊപ്പമുള്ളത് കരുത്തുറ്റ യുവനിരയാണെന്നും സീസണില്‍ മുന്നോട്ട് പോകാന്‍ ബ്ലാസ്റ്റേഴ്സിനെ ഇത് സഹായിക്കുമെന്നും മുന്‍ ഇന്ത്യന്‍ താരം എന്‍.പി പ്രദീപ്. കഴിഞ്ഞ ദിവസം ഗോള്‍ ഡോട്ട്കോമിനോട് സംസാരിക്കവെ യായിരുന്നു ബ്ലാസ്റ്റേഴ്സിനെക്കുറിച്ചും, ടീമിലെ യുവനിരയെക്കുറിച്ചും പ്രദീപ് മനസ് തുറന്നത്.
" ബ്ലാസ്റ്റേഴ്സിന് ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. ഇതിന് പ്രധാന കാരണം അവരുടെ മികച്ച യുവനിര തന്നെയാണ്. ഫിന്‍ലാന്‍ഡില്‍ പരിശീലനത്തിന് അവസരം ലഭിച്ച പ്രശാന്തിനെപ്പോലുള്ള യുവതാരങ്ങള്‍ക്ക് ഇത്തവണ കൂടുതല്‍ സമയം കളിക്കാന്‍ അവസരം ലഭിക്കും.
ധാരാളം മികച്ച യുവതാരങ്ങളാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിനൊപ്പമുള്ളത്, പ്രത്യേകിച്ചും ഇന്ത്യന്‍ താരങ്ങള്‍. ടീമിന്റെ പ്രതിരോധവും ശക്തം". പ്രദീപ് പറഞ്ഞുനിര്‍ത്തി.
അതേ സമയം മുന്‍ സീസണുകളിലേതില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ യുവതാരങ്ങളും, കേരള താരങ്ങളുമടങ്ങുന്നതാണ് ഇത്തവണത്തെ ബ്ലാസ്റ്റേഴ്സ് ടീം. കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്ന കെ. പ്രശാന്തിന് പുറമേ, കേരളാ സന്തോഷ് ട്രോഫി ടീമംഗങ്ങളായിരുന്ന അഫ്ദാലും, ജിതിന്‍ എം എസുമെല്ലാം ഇത്തവണ ബ്ലാസ്റ്റേഴ്സിലെത്തി‌യിട്ടുണ്ട്.

Wednesday 22 August 2018

സെര്‍ബിയയില്‍ നിന്ന് ഒരു താരം കൂടെ കേരള ബ്ലാസ്റ്റേഴ്സില്‍, ഏഴാം വിദേശ താരവുമായി



കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഐ എസ് എല്‍ സീസണായുള്ള തങ്ങളുടെ ഏഴാം വിദേശ സൈനിംഗും പൂര്‍ത്തിയാക്കുന്നു. സെര്‍ബിയയില്‍ നിന്നുള്ള മിഡ്ഫീല്‍ഡറായ നികോള ക്രാമറവിച് ആണ് കേരള ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിടാന്‍ അടുത്തിരിക്കുന്നത്. താരം അഹമ്മദബാദില്‍ ഉള്ളതായും മെഡിക്കല്‍ പൂര്‍ത്തിയാക്കിയതായുന്‍ ദേശീയ മാധ്യമമായ ഗോള്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്വീഡിഷ് ക്ലബായ സിറിയന്‍സ്കയില്‍ നിന്നാണ് നികോള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. ബോക്സ് ടു ബോക്സ് മിഡ്ഫീല്‍ഡറര്‍ റോളില്‍ കളിക്കുന്ന നികോളയുടെ വരവ് കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീല്‍ഡിലെ പ്രശ്നങ്ങള്‍ക്ക് അവസാനമാക്കും എന്നാണ് കരുതുന്നത്. ഗ്രീക്ക് ക്ലബായ പനെലെഫ്ലിനാകോസ്, സെര്‍ബിയന്‍ ക്ലബായ രാഡ്നിക്ക് തുടങ്ങിയ ക്ലബുകള്‍ക്കും കളിച്ചിട്ടുണ്ട്.
സെര്‍ബിയയുടെ അണ്ടര്‍ 19, അണ്ടര്‍ 21 ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. സെര്‍ബിയയില്‍ നിന്നുള്ള കേരളത്തിന്റെ മൂന്നാം താരമാണ് നികോള. ലാകിച് പെസിച്, സ്ലവിസ സ്റ്റൊഹാനൊവിച് എന്നിവരും സെര്‍ബിയയില്‍ നിന്നായി ഇപ്പോള്‍ കേരളത്തിനൊപ്പം ഉണ്ട്. കേരളം ഏഴു വിദേശ താരങ്ങള്‍ എന്ന ക്വാട്ടയും ഇതോടെ പൂര്‍ത്തിയാക്കി. നികോള, ലാകിച് പെസിച്, സ്ലവിസ, സിറില്‍, കിസിറ്റോ, പെകൂസണ്‍, പൊപ്ലാനിക് എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സിലെ വിദേശ താരങ്ങള്‍.

Tuesday 14 August 2018

ഇന്ത്യൻ ഫുട്ബോൾ ഫാൻസിന് നിരാശ ; ലാലിഗ ഇനി ടിവിയിൽ ഇല്ല, പകരം


ലാലിഗ ഇനി മുതൽ ടെലിവഷനിൽ ഇന്ത്യക്കാർക്ക് കാണാൻ കഴിയില്ല. ലാലിഗയുടെ സംപ്രേഷണവകാശം സാമൂഹിക മാധ്യമത്തിലെ വമ്പന്മാരായ ഫേസ് ബുക്ക് കൈക്കലാക്കിയിരിക്കുകയാണ്‌. അടുത്ത മൂന്ന് വർഷത്തേക്ക് ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളിൽ സംപ്രേഷണം ചെയ്യാനുള്ള അവകാശമാണ് ഫേസ് ബുക്ക് സ്വന്തമാക്കിയുരിക്കുന്നത്. 2014 മുതൽ 2018 വരെ‌ സോണി നെറ്റ്വർക്ക് ആയിരുന്നു ഇന്ത്യയിൽ ലാലിഗ എത്തിച്ചത്.
പാകിസ്താൻ, നേപ്പാൾ, ഭൂട്ടാൻ, മാൽഡീവ്സ്, അഫ്ഗാനിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും ഫേസ്ബുക്കിലൂടെ മാത്രമെ ഇനി ലാലിഗ കാണാൻ കഴിയൂ. ഫേസ് ബുക്ക് വഴി മത്സരം സൗജന്യമായി കാണാൻ പറ്റുമെന്നും പരസ്യങ്ങൾ ഉണ്ടാകില്ല എന്നും എഫ് ബി അറിയിച്ചിട്ടുണ്ട്. ഫേസ്ബുക്ക് മത്സരങ്ങളും വീഡിയോകളും കാണാൻ വേണ്ടി പുതിതായി ഒരുക്കിയ ഫേസ്ബുക്ക് വാച്ച് എന്ന ഫീച്ചർ വഴി ആകും മത്സരങ്ങൾ കാണാൻ കഴിയുക.
ടെലിവിഷനിൽ കളി ഇല്ലാത്തത് പല ഫുട്ബോൾ പ്രേമികളെയും സാരമായി ബാധിക്കും. *ഈ വർഷത്തോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗുമായി സ്റ്റാറിന്റെ കരാർ കാലാവധി അവസാനിക്കുന്നുണ്ട്. ഇ പി എല്ലിന്റെ അവകാശവും ഫേസ് ബുക്ക് സ്വന്തമാക്കിയേക്കും എന്ന് അഭ്യൂഹങ്ങൾ ഉണ്ട്

നാണം കെട്ട തോല്‍വിക്ക് പിന്നാലെ ക്യാപ്റ്റന്‍ കോഹ്ലിക്ക് തിരിച്ചടി


ഇംഗ്ലണ്ടിനെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഇന്ത്യയുടെ മുതിര്‍ന്ന താരങ്ങളും ആരാധകരും നടത്തുന്നത്. ടെസ്റ്റ് റാങ്കിങ്ങില്‍ പുലികളായി നില്‍ക്കുന്ന ഇന്ത്യ ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം മത്സരത്തിലാണ് വമ്പന്‍ തോല്‍വി വഴങ്ങിയത്. ഇതിന് പിന്നാലെയാണ് ടീമിനെതിരേ കനത്ത വിമര്‍ശനമുയര്‍ന്നത്.
നാണംകെട്ട തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ഐസിസി ലോക റാങ്കിങ്ങില്‍ തിരിച്ചടിയേറ്റതാണ് കൂനിന്മേല്‍ കുരുവായിരിക്കുന്നത്. ഒന്നാം ടെസ്റ്റില്‍ നേടിയ 200 റണ്‍സിന്റെ പിന്‍ബലത്തില്‍ ലോക ഒന്നാം നമ്പറായ വിരാട് കോലി രണ്ടാം ടെസ്റ്റിലെ മോശം പ്രകടനത്തോടെ പിന്നോക്കം പോവുകയായിരുന്നു. 19 പോയന്റ് താഴോട്ടിറങ്ങിയ കോലിക്ക് ഇപ്പോള്‍ 919 പോയന്റാണുള്ളത്. മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് 929 പോയന്റോടെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.
ലോര്‍ഡ്സില്‍ 23, 17 എന്നിങ്ങനെയായിരുന്നു വിരാട് കോലിയുടെ സ്‌കോര്‍. അതേസമയം, അടുത്ത ടെസ്റ്റുകളില്‍ ഫോമിലെത്തിയാല്‍ കോഹ് ലിക്ക് വീണ്ടും ഒന്നാം സ്ഥാനത്ത് തിരിച്ചെത്താനാകും. സ്മിത്തിനുള്ള വിലക്ക് കാരണം കോഹ്ലിക്ക് ഇത് എളുപ്പമാകുമെന്നാണ് വിലയിരുത്തലുകള്‍.
കരിയറില്‍ ആദ്യമായി 903 പോയന്റിലെത്തിയ ജെയിംസ് ആന്‍ഡേഴ്സണ്‍ തന്നെയാണ് ബൗളര്‍മാരിലെ ലോക ഒന്നാം നമ്പര്‍. ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനം ഇന്ത്യന്‍ താരങ്ങളുടെ റാങ്കിങ്ങിലും പ്രതിഫലിച്ചിട്ടുണ്ട്. മുരളി വിജയ് എട്ട് സ്ഥാനം നഷ്ടപ്പെട്ട് 33-ാം റാങ്കിലെത്തി. ദിനേഷ് കാര്‍ത്തിക് 18 സ്ഥാനം പിറകോട്ടുപോയി 195-ാം റാങ്കിലാണ്. സ്പിന്നര്‍ കുല്‍ദീപ് യാദവ് എഴുപതാം റാങ്കിലെത്തി. 13 സ്ഥാനങ്ങളാണ് നഷ്ടമായത്. അതേസമയം ബൗളിങ്ങിലും ബാറ്റിങ്ങിലും മികവുകാട്ടിയ ആര്‍ അശ്വിന്‍ ബാറ്റിങ്ങില്‍ അമ്പത്തിയേഴാമതാണ്. ഓള്‍ റൗണ്ടറില്‍ മൂന്നാം റാങ്കും അശ്വിനുണ്ട്. ഓള്‍റൗണ്ടര്‍മാരില്‍ ഹാര്‍ദിക് പാണ്ഡ്യ 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 44 ലെത്തി. ബാറ്റിങ്ങില്‍ എഴുപത്തിനാലാമതാണ് ഇന്ത്യയുടെ ഈ യുവതാരം

Monday 13 August 2018

ഇന്ത്യൻ ഫുട്ബാളിനെ ഇനി കൗമാരകാർ നയിക്കട്ടെ


കായികരംഗത്ത് ജയവും തോൽവിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. എന്നാൽ, ചില വിജയങ്ങൾ മാറ്റിമറിക്കുന്നത് ടീമിന്റെയോ, അത് പ്രതിനിധാനം ചെയ്യുന്ന കായികയിനത്തി​െന്റയോ തലവരയായിരിക്കും.
സ്പെയിനിലെ വലൻസിയയിൽ നടക്കുന്ന അണ്ടർ-20 കോട്ടിഫ് കപ്പ് ഫുട്‌ബോളിൽ ഇന്ത്യൻ കൗമാരസംഘം ലോകശക്തികളായ അർജന്റീനയുടെ പുത്തൻ തലമുറയെ കീഴടക്കുമ്പോൾ ഭാവിയിലേക്കുള്ള വിജയമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
       അതേദിവസം തന്നെ അണ്ടർ-16 ഫുട്‌ബോളിൽ ഏഷ്യൻ ചാമ്പ്യന്മാരായ ഇറാഖിനെയും ഇന്ത്യ തോൽപ്പിച്ചപ്പോൾ കൗമാര ഫുട്‌ബോളിൽ നടത്തുന്ന പ്രവർത്തനങ്ങൾ ശരിയായ ദിശയിലാണെന്ന സൂചനയും ലഭിക്കുന്നു.
അർജന്റീനയ്ക്കെതിരായ മത്സരത്തിനുശേഷം ഇന്ത്യയുടെ പരിശീലകൻ ഫ്ളോയ്ഡ് പിന്റോ പറഞ്ഞത്‌ കേൾക്കുക - മത്സരപരിചയവും പിന്തുണയുമുണ്ടെങ്കിൽ ലോകഫുട്‌ബോളിലെ ഏത് ശക്തിയോടും പൊരുതി നിൽക്കാൻ ഇന്ത്യൻ ടീമിനാകും. ഇന്ത്യൻ ഫുട്‌ബോളിൽ ഏറ്റവും മികച്ച മത്സരപരിചയം കിട്ടിയ ടീമാണ് അർജന്റീനയെ അട്ടിമറിച്ചത്. കഴിഞ്ഞവർഷം ഇന്ത്യയിൽ നടന്ന അണ്ടർ-17 ലോകകപ്പിൽ കളിച്ച ടീമാണ് സ്പെയിനിൽ കളിച്ചത്. ലോകകപ്പിന് മുന്നോടിയായി ഒട്ടേറെ വിദേശരാജ്യങ്ങളിൽ പര്യടനം നടത്തുകയും മുന്തിയ ടീമുകളുമായി കളിച്ച് അനുഭവജ്ഞാനം നേടുകയും ചെയ്തവരാണ് ടീമിലെ ഭൂരിഭാഗവും. ഇതിനൊപ്പം ലോകകപ്പിലെ മത്സരപരിചയം കൂടിയായപ്പോൾ ഏത് ടീമിനോടും പൊരുതാനുള്ള ശേഷി ടീമിന് കൈവന്നു.
ലോകകപ്പിൽ ടീമിനെ ഒരുക്കിയിറക്കിയ പോർച്ചുഗൽ പരിശീലകൻ ലൂയി നോർട്ടൻ മാത്തോസിന്റെ പിൻഗാമിയായി ചുമതലയേറ്റ പിന്റോയുടെ കീഴിൽ ടീം കളിക്കുന്ന ആദ്യ ടൂർണമെന്റാണിത്.
ഇന്ത്യൻ ഫുട്‌ബോളിൽ താഴെത്തട്ടിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നതാണ് ഈ രണ്ട് വിജയവും. ഇന്ത്യൻ പരിശീലകരുടെ കീഴിലാണ് ചരിത്രജയം സ്വന്തമാക്കിയതെന്ന പ്രത്യേകതയുമുണ്ട്‌. മുമ്പെങ്ങുമില്ലാത്ത ഒരു ഉത്സാഹം ഇന്ത്യൻ ഫുട്‌ബോളിന് കൈവന്നിട്ടുണ്ട്. അത് ഏറ്റവും കൂടുതൽ പ്രകടമാകുന്നത് താഴെത്തട്ടിലാണ്. കഴിഞ്ഞവർഷം ഈ തലത്തിൽ മികച്ച പ്രവർത്തനം നടത്തിയതിനുള്ള പുരസ്കാരം ലഭിച്ചത് കേരള ഫുട്‌ബോൾ അസോസിയേഷനായിരുന്നു. രജിസ്റ്റർ ചെയ്ത 5000-ത്തോളം കുട്ടികളും ആയിരത്തോളം മത്സരങ്ങളുമാണ് കേരള​െത്ത ഒന്നാമതെത്തിച്ചത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉയർന്നവന്ന ഫുട്‌ബോൾ കമ്പവും മഹാരാഷ്ട്ര, ബംഗാൾ, കർണാടക തുടങ്ങിയ പരമ്പരാഗത ഫുട്‌ബോൾ കേന്ദ്രങ്ങൾ താഴെത്തട്ടിലുള്ള ഫുട്‌ബോൾ വികസനത്തിന് കൂടുതൽ പ്രധാന്യം നൽകുന്നതും ഇനിയുമേറെ വിജയങ്ങൾ കൊണ്ടുവരാൻ പര്യാപ്തമാണ്. ഇതിനൊപ്പം വിവിധ പ്രായപരിധിയിൽ സംസ്ഥാനങ്ങളിലും ദേശീയതലത്തിലും ഫുട്‌ബോൾ ലീഗുകൾ ആരംഭിച്ചതും നല്ല നീക്കമാ​യി.
ഇന്ത്യൻ ഫുട്‌ബോളിൽ വരുന്ന മാറ്റങ്ങളിൽ രണ്ട് വിദേശികൾക്കും പങ്കുണ്ട്; ഫിഫയുടെ മുൻ പ്രസിഡന്റ് സെപ് ബ്ലാറ്റർക്കും ഇന്ത്യൻ ഫുട്‌ബോളിന്റെ മുൻ ഡയറക്ടർ ഡച്ചുകാരനായ റോബ് ബാനും. 130 കോടി ജനങ്ങളുള്ള ഇന്ത്യയിൽ ഫുട്‌ബോൾ വളർന്നാലുള്ള വികസനസാധ്യതകൾ കൃത്യമായി മനസ്സിലാക്കി ബ്ലാറ്റർ നടത്തിയ ഇടപെടലാണ് അണ്ടർ-17 ലോകകപ്പ്‌ വേദി ഇന്ത്യയ്ക്ക്‌ നേടിക്കൊടുത്തത്‌. ആ നീക്കം ഇന്ത്യൻ ഫുട്‌ബോൾ രംഗത്തുണ്ടാക്കിയ മാറ്റം വലുതാണ്.
ഫുട്‌ബോളിലെ മാസ്റ്റർ ടെക്‌നീഷ്യനായ ബാനാണ് ഇന്ത്യൻ ഫുട്‌ബോളിലെ പരിശീലകസമ്പ്രദായം പൊളിച്ചെഴുതിയത്. പരിശീലകർക്ക് വിവിധ തലത്തിലുള്ള ലൈസൻസുകളും നിരന്തരം നവീകരിക്കുന്നതിനായി ക്ലാസുകളും സെമിനാറുകളും ബാൻ ആവിഷ്കരിച്ച് നടപ്പാക്കി. ഇന്ത്യൻ ഫുട്‌ബോളിന്റെ റൂട്ട് മാപ്പ് എന്ന് വിശേപ്പിക്കുന്ന 'ലക്ഷ്യപദ്ധതി' തയ്യാറാക്കിയതും ബാൻ തന്നെ. ഇന്ന് നടപ്പാക്കുന്ന താഴെത്തട്ട്‌ പരിഷ്കാരങ്ങളുടെ അടിസ്ഥാനം 'ലക്ഷ്യ'യാണ്.
മികച്ച പരിശീലകരിലൂടെ മികച്ച കളിക്കാരെയും കളിയെയും വാർത്തെടുക്കുന്ന യൂറോപ്യൻ രീതിയിലേക്ക് ഇന്ത്യൻ ഫുട്‌ബോൾ മാറിത്തുടങ്ങിയെന്നാണ് പുതിയ രീതികൾ സൂചിപ്പിക്കുന്നത്.
അടുത്തിടെ അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ തയ്യാറാക്കിയ പദ്ധതി പ്രകാരം കാര്യക്ഷമമായി ഇടപെട്ടാൽ മാത്രമേ പരിശീലകർക്ക്‌ ലൈസൻസ് നിലനിർത്താൻ കഴിയുകയുള്ളൂ. മികച്ച ഫലം തരുന്ന ഇത്തരം തീരുമാനങ്ങളിലൂടെ മാത്രമേ ഫുട്‌ബോളിനെ മുന്നോട്ടുകൊണ്ടു പോകാൻ കഴിയൂ.
രാജ്യത്തെ ഫുട്‌ബോൾ പരിശീലകരുടെ എണ്ണം വർധിപ്പിച്ചാൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാനാകും.
ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെ പ്രൊ ലൈസൻസുള്ള 11 പരിശീലകർ മാത്രമാണ് ഇന്ത്യയിലുള്ളത്. ജപ്പാനിൽ 459 പേരും ഇറാനിൽ 40 പേരുമുണ്ട്. എ ലൈൻസുള്ള 132 പരിശീലകരാണ് ഇന്ത്യയിലുള്ളതെങ്കിൽ ജപ്പാനിൽ 1816 പേരും ഇറാനിൽ 1100 പേരുമുണ്ട്. ജപ്പാനും ഇറാനും ലോകഫുട്‌ബോളിൽ മേൽവിലാസമുണ്ടാക്കുന്നതിന്റെ ചെറിയ ഉദാഹരണമാണിത്. മികച്ച പരിശീലകരുടെ എണ്ണം വർധിച്ചാൽ അത് ഫുട്‌ബോളിനെ കാര്യമായി സ്വാധീനിക്കും.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവോടെ ഫുട്‌ബോൾ കളിക്ക് ലഭിച്ച ജനപ്രീതിയും അതുവഴി അടിസ്ഥാനതലത്തിലുണ്ടായ വളർച്ചയ്ക്കും കൂടുതൽ കരുത്ത് പകരുന്നതാണ് പുതിയ തലമുറ നേടിത്തന്ന ജയം. അതിന് ഭാവിയിലേക്ക് ഉപകാരമാകുന്ന വിധത്തിൽ മാറ്റിയെടുക്കുന്നതിനാണ് അധികൃതർ ശ്രമിക്കേണ്ടത

ബാഴ്സലോണയായി ഏറ്റുമുട്ടാൻ ബാംഗളൂർ എഫ് സി


ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നായ ബാഴ്‌സലോണ ഇന്ത്യയിലെ മുന്‍കിട ക്ലബ്ബ് ബെംഗളുരു എഫ്‌സിയുമായി ഏറ്റുമുട്ടാനൊരുങ്ങുന്നു. സീസണ് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ വിയ്യാറയല്‍ ബി ടീമുമായും ബെംഗളുരു കളിക്കും. ബെംഗളുരു എഫ്‌സിയുടെ ട്വിറ്ററിലൂടെയാണ് സന്തോഷവാര്‍ത്ത പുറത്തുവിട്ടത്.
ഇരു സ്പാനിഷ് ടീമുകളുടെയും റിസര്‍വ് ടീം ആയിരിക്കും മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ബാഴ്‌സലോണയും വാര്‍ത്ത സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം എപ്പോഴാണ് കളി നടക്കുകയെന്ന കാര്യം അറിയിച്ചിട്ടില്ല. ഓഗസ്ത് 22 മുതല്‍ 29 വരെ നടക്കുന്ന എഎഫ്‌സി ഇന്റര്‍ സോണ്‍ സെമി ഫൈനലില്‍ തുര്‍ക്ക്‌മെനിസ്ഥാന്‍ ക്ലബ്ബുമായി ബെംഗളുരു കളിക്കുന്നുണ്ട്.
ഇതിന് മുന്നോടിയായി വലന്‍സിയിലെ മാസിയ ലാ ഗ്രാവയില്‍ ബെംഗളുരു എഫ്‌സി പരിശീലനത്തിനിറങ്ങും. സ്പാനിഷ് ലീഗിലെ രണ്ടാം ഡിവിഷനിലെ ക്ലബ്ബുമായി ഇവിടെ സൗഹൃദ മത്സരം കളിക്കുന്നുണ്ട്. ഐഎസ്എല്ലിന് മുന്നോടിയായി കെട്ടുറപ്പുള്ള ടീമിനെ ഒരുക്കുകയാണ് ലക്ഷ്യമെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യൻ ഫുട്ബാൾ ഫാൻസിന് സന്തോഷവാർത്ത ; ഫിഫ അണ്ടർ 20 ലോകകപ്പ് ഇന്ത്യയിൽ നടനേക്കും


കഴിഞ്ഞ വര്‍ഷം നടന്ന അണ്ടര്‍ 17 ലോകകപ്പ് ഇന്ത്യന്‍ ഫുട്‌ബോളിന് വലിയ ഊര്‍ജ്ജമാണ് പകര്‍ന്നത്. അതിന് ശേഷം 2019ലെ അണ്ടര്‍ 20 ലോകകപ്പ് നടത്താന്‍ ഇന്ത്യ ശ്രമം നടത്തിയെങ്കിലും പോളണ്ടിനെ ഫിഫ വേദിയായി പ്രഖ്യാപിക്കുകയായിരുന്നു. ഫിഫ കൗണ്‍സില്‍ മീറ്റിംഗില്‍ നടന്ന വോട്ടെടുപ്പില്‍ പോളണ്ട് അഞ്ചിനെതിരെ ഒമ്പതു വോട്ടുകള്‍ക്കാണ് ഇന്ത്യയെ പിന്നിലാക്കിയത്.
എന്നാലിപ്പോള്‍ 2020ലെ അണ്ടര്‍ 20 വനിതാ ലോകകപ്പ് നടത്താന്‍ ഇന്ത്യ താല്‍പ്പര്യം പ്രകടിപ്പിച്ച് കഴിഞ്ഞു. അതേ വര്‍ഷം തന്നെ അണ്ടര്‍ 17 വനിതാ ലോകകപ്പും ഫിഫ സംഘടിപ്പിക്കുന്നുണ്ട്. ഈ രണ്ട് ടൂർണ്ണമെൻ്റുകൾക്കായി വേദിയാവാൻ താൽപ്പര്യമുള്ളവർ ഈ മാസം 24ന് ഫിഫയെ അറിയിക്കേണ്ടതുണ്ട്. മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കി 2019 ആദ്യ പകുതിയിൽ ഫിഫ വേദികൾ പ്രഖ്യാപിക്കും.  ഒരു അസോസിയേഷന് രണ്ട് ലോകകപ്പുകള്‍ക്ക് വേണ്ടിയും ബിഡ് സമര്‍പ്പിക്കാമെങ്കിലും രണ്ട് വ്യത്യസ്ത വേദികളെ ഫിഫ പ്രഖ്യാപിക്കും.
ഈ ലോകകപ്പുകളില്‍ ഏതെങ്കിലുമൊന്ന് ഇന്ത്യ നടത്തുന്നത് വനിതാ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുമെന്നും അതിന് യോജിച്ച വേദിയാണ് ഇന്ത്യയെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് 2017 അണ്ടര്‍ 17 ലോകകപ്പിന്റെ ടൂര്‍ണ്ണമെന്റ് ഡയറക്ടറായിരുന്ന ഹാവിയര്‍ സെപ്പി. നിലവില്‍ മറ്റു രാജ്യങ്ങളൊന്നും താല്‍പ്പര്യം പ്രകടിപ്പിക്കാത്തതിനാല്‍ അണ്ടര്‍ 20 വനിതാ ലോകകപ്പ് ഇന്ത്യയ്ക്ക് തന്നെ അനുവദിച്ച് കിട്ടുമെന്ന പ്രതീക്ഷയിലാണ് എ ഐ എഫ് എഫും ആരാധകരും. അങ്ങനെയെങ്കിൽ രണ്ടു വർഷം കൂടി കാത്തിരുന്നാൽ ഫിഫയുടെ മറ്റൊരു ഫുട്ബോൾ ടൂർണ്ണമെൻ്റും ഇന്ത്യൻ ആരാധകർക്ക് നേരിട്ട് ആസ്വദിക്കാനാവും.

ഐ എസ് എലിൽ പുതിയ ഒരു സ്പാനിഷ് താരം കൂടി


2018-19 isl സീസണിൽ കച്ചമുറുക്കി ഡൽഹി ഡൈനാമോസ്.
സ്പാനിഷ് ഗോള്‍ കീപ്പര്‍ ഡൊറന്‍സോറോ സാഞ്ചസിനെ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ സ്‌പെയിനിലെ രണ്ടാം ഡിവിഷന്‍ ക്ലബ് ലോര്‍സ എഫ് സിയുടെ താരമായിരുന്നു 33കാരനായ ഡൊറന്‍സോറോ. ലീഗില്‍ 21ാം സ്ഥാനത്തായിരുന്ന ലോര്‍സ ഇക്കുറി മൂന്നാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടിരുന്നു. ഡൊറന്‍സോറോയെ ടീമിലെത്തിച്ച വിവരം ഡല്‍ഹി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
സ്പാനിഷ് ക്ലബ് റയല്‍ സരഗോസയുടെ അക്കാദമിയിലൂടെയാണ് ഡൊറൻസോറോ വളർന്നു വന്നത്. . സ്‌പെയിനിലെ വിവിധ ഡിവിഷന്‍ ക്ലബുകളായ സി ഡി അല്‍കോയാനോ, അല്‍കോര്‍ക്കോണ്‍, ആല്‍ബസെറ്റ് തുടങ്ങിയ ക്ലബുകള്‍ക്ക് വേണ്ടി താരം ഗോള്‍വല കാത്തിട്ടുണ്ട്. ലോര്‍സ എഫ് സിയുമായി കരാര്‍ അവസാനിച്ചതോടെ ഫ്രീ ഏജന്റായി മാറിയ താരത്തെ ഡല്‍ഹി സ്വന്തമാക്കുകയായിരുന്നു.

ഇന്ത്യന് പുലികുട്ടികൾ സെമി ഫൈനലിൽ


അണ്ടർ 15 പെൺകുട്ടികളുടെ സാഫ് കപ്പിൽ ആതിഥേരായ ഭൂട്ടനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഇന്ത്യൻ പെണ്ണ് പുലികുട്ടികൾ സെമി ഫൈനലിൽ..
ഇന്ന് നടന്ന ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തിൽ ആണ് ആതിഥേയരായ ഭുട്ടനെ പരാജയപെടുത്തി  ഇന്ത്യ സെമിയിൽ കടന്നത്
എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. കളിയുടെ രണ്ടാം പകുതിയിൽ ഷിൽകി ദേവിയാണ് ഇന്ത്യക്കായി വിജയ ഗോൾ നേടിയത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ എതിരില്ലാത്ത 12 ഗോളുകൾക്കും ഇന്ത്യ തോൽപ്പിച്ചിരുന്നു.
നേപ്പാൾ ബംഗ്ലാദേശ് മത്സരത്തിലെ വിജയികളെയാകും സെമിയിൽ ഇന്ത്യയുടെ എതിരാളികൾ

സബ്ജൂനിയർ ഫുട്ബോൾ, ആന്ധ്രാപ്രദേശിനെ തോൽപ്പിച്ച് കേരളം കുതിപ്പ് തുടങ്ങി


ദക്ഷിണ മേഖല സബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വിജയ തുടക്കം. ഇന്നലെ തെലുംഗാനയിൽ നടന്ന മത്സരത്തിൽ ആന്ധ്രാപ്രദേശിനെ ആണ് കേരളം ആദ്യ മത്സരത്തിൽ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു കേരളത്തിന്റെ വിജയം.
29ആം മിനുട്ടിൽ ജാസിം, 65ആം മിനുട്ടിൽ ഇർഫാദ്, 82ആം മിനുട്ടിൽ മിഷാൽ എന്നിവരാണ് കേരളത്തിനായി ഇന്നലെ സ്കോർ ചെയ്തത്. 16ആം തീയതി തമിഴ്‌നാടിനെതിരെ ആണ് കേരളത്തിന്റെ അടുത്ത മത്സരം.

Sunday 12 August 2018

കേരളത്തെ സഹായിക്കാന്‍ ബെംഗളുരു എഫ് സിയും


     പ്രളയക്കെടുതി കാരണം കഷ്ടപ്പെടുന്ന കേരള ജനതയെ സഹായിക്കാന്‍ ബെംഗളുരു എഫി സിയും രംഗത്ത്.
     ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യവസ്തുകള്‍ ശേഖരിച്ച് നല്‍കാനാണ് ബെംഗളുരു എഫ് സി മുന്നിട്ട് ഇറങ്ങിയിരിക്കുന്നത്.
    സമൂഹ മാധ്യമങ്ങളിലൂടെ ക്യാമ്പയിന്‍ നടത്തിയാണ് ബെംഗളുരു വസ്തുക്കള്‍ ശേഖരിക്കുന്നത്.
     ആരാധകരോട് ബാംഗ്ലൂള്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ വസ്തുക്കള്‍ ശേഖരിച്ച് എത്തിക്കാനാണ് നിര്‍ദ്ദേശം.
     ബെംഗളുരുവില്‍ താമസിക്കുന്നവര്‍ക്ക് ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും ക്ലബ് നല്‍കിയിട്ടുണ്ട്.
     ചെന്നൈയിന്‍ എഫ് സി ആരാധകക്കൂട്ടായ്മയായ സൂപ്പര്‍ മച്ചാന്‍സും ദുരിതബാധിതര്‍ക്കുള്ള അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്

ഗോകുലത്തിന് പുതിയ ന്യൂട്രീഷന്‍ പാർട്ണർ



ഗോകുലം എഫ് സിക്ക് പുതിയ സ്പോണ്‍സര്‍. 

പുതിയ സീസണില്‍ ഗോകുലത്തിനൊപ്പം കൈകോര്‍ത്ത് സ്പോര്‍ട്സ് ന്യൂട്രീഷന്‍ ബ്രാന്‍ഡായ ഫാസ്റ്റ് ആന്‍ഡ് അപ്പ്. ഗോകുലത്തിനായുള്ള ന്യൂട്രീഷന്‍ ഇനി വിതരണം ചെയ്യുക ഫാസ്റ്റ് ആന്‍ഡ് അപ്പ് ആകും. ലോകോത്തര സ്പോര്‍ട്സ് ബ്രാന്‍ഡായ എയറോന്യൂട്രിക് സ്പോര്‍ട്സ് ബ്രാന്‍ഡിന്റെ ന്യൂട്രീഷന്‍ ബ്രാന്‍ഡാണ് ഫാസ്റ്റ് അപ്പ്.


ഫാസ്റ്റ് ആന്‍ഡ് അപ്പുമായുള്ള സഹകരണം ഗോകുലം എഫ് സിക്ക് മികച്ച രീതിയില്‍ സഹായകരമാകും എന്നും. താരങ്ങള്‍ക്ക് മെച്ചപ്പെട്ട ന്യൂട്രീഷന്‍ ഇത് ഉറപ്പിക്കും എന്ന് ഗോകുലം ക്ലബ് ഫിസിയോ അദിത്ത് പറഞ്ഞു. ഗോകുലവുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് എയറീന്യൂട്രിക്സ് സി ഇ ഒ വിജയരാഘവന്‍ വേണുഗോപാല്‍ പറഞ്ഞു.


ന്യൂട്രീഷന്റെ ആവശ്യത്തെ കുറിച്ച്‌ ഇന്ത്യന്‍ കായിക മേഖലക്ക് കൂടുതല്‍ ബോധവല്‍ക്കരണം നടത്താനുള്ള ഒരു തുടക്കം കൂടിയാണ് ഗോകുലവുമായുള്ള സഹകരണം എന്നും വിജയരാഘവന്‍ വേണുഗോപാല്‍ പറഞ്ഞു.

ബ്ലാസ്റ്റേഴ്സിന്റെ കളി ഇനി തായ്‌ലാന്റിൽ


ലാലിഗ വേള്‍ഡ് പ്രീസീസണ്‍ ടൂര്‍ണമെന്റ് സമ്മാനിച്ച അനുഭവങ്ങളുടെ കരുത്തുമായി കേരള ബ്ലാസ്റ്റേഴ്‌സ് തായ്‌ലാന്റിലേക്ക്.
ഐ.എസ്.എല്‍ അഞ്ചാം സീസണിന് മുന്നോടിയായുള്ള ടീമിന്റെ അവസാന വട്ട സന്നാഹങ്ങള്‍ ഇവിടെ വെച്ചായിരിക്കും.
സെപ്തംബര്‍ രണ്ടിന് തായ്‌ലാന്റിലേക്ക് തിരിക്കുന്ന ടീം 23ന് തിരിച്ചു വരും. വിവിധ ക്ലബ്ബുകളുമായി ടീം സന്നാഹ മത്സരത്തിനിറങ്ങും.
സെപ്തംബര്‍ 29നാണ് ഐ.എസ്.എല്‍ അഞ്ചാം സീസണ്‍ ആരംഭിക്കുന്നത്. ഐ.എസ്.എല്‍ മൂന്നാം സീസണിലും ബ്ലാസ്റ്റേഴ്‌സ് തായ്‌ലാന്റില്‍ മുന്നൊരുക്കം നടത്തിയിരുന്നു. സ്റ്റീവ് കൊപ്പല്‍ പരിശീലിപ്പിച്ച ടീം സീസണില്‍ റണ്ണേഴ്‌സ് അപ്പാവുകയും ചെയ്തു. ബിഗ്ബാങ് ചുല യുഡൈറ്റഡ്, ബാങ്കോക്ക് യുണൈറ്റഡ്, സതേണ്‍ സമിറ്റി എന്നീ ക്ലബ്ബുകളുമായി കളിച്ച ബ്ലാസ്റ്റേഴ്‌സ് ഒരു മത്സരത്തിലാണ് വിജയിച്ചത്. മറ്റു രണ്ടു മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. ഇത്തവണ ഏതു ടീമുകളുമായാണ് കളിക്കുന്നതെന്ന കാര്യം മാനേജ്‌മെന്റ് പുറത്തു വിട്ടിട്ടില്ല.
ലാലിഗ പ്രീസീസണിന് മുന്നോടിയായി അഹമ്മദാബാദിലായിരുന്നു ടീമിന്റെ പരിശീലനം. 31 അംഗ സ്‌ക്വാഡാണ് നിലവില്‍ കേരള ബ്ലാസ്റ്റേഴ്‌സിനുള്ളത്. 11 മലയാളികള്‍ താരങ്ങള്‍ അടങ്ങിയ ടീമില്‍ ആറു വിദേശ താരങ്ങളുമുണ്ട്. സെര്‍ബിയന്‍ പ്രതിരോധ താരം സിറില്‍ കാലി, സ്‌ട്രൈക്കര്‍ സ്ലാവിസ സ്റ്റൊജാനോവിച്ച്, സ്ലൊവേനിയന്‍ സ്‌ട്രൈക്കര്‍ പൊപ്ലാനിക് എന്നിവര്‍ പുതുതായി എത്തിയപ്പോള്‍ കിസിറ്റോ, ലാകിച് പെസിച്, പെകൂസണ്‍ എന്നീ വിദേശ താരങ്ങളെ നിലനിര്‍ത്തി. ധീരജ് സിങ് അടക്കം ടീമിലെ മൂന്ന് ഗോള്‍കീപ്പര്‍മാരും ഇന്ത്യക്കാരാണ്. ഐ.എസ്.എലില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പരമാവധി അവസരം നല്‍കാനുള്ള ശ്രമമാണ് ഡേവിഡ് ജെയിംസിന്റേത്.
ഇതിന്റെ ഭാഗമായി ലാലിഗ മത്സരത്തില്‍ ഭൂരിഭാഗം ഇന്ത്യന്‍ താരങ്ങള്‍ക്കും ഡേവിഡ് ജെയിംസ് അവസരം നല്‍കിയിരുന്നു. ഇതേ നയം തായ്‌ലാന്റിലും കോച്ച് തുടരാനാണ് സാധ്യത. കൊച്ചി ആതിഥ്യം വഹിച്ച ലാലിഗ വേള്‍ഡില്‍ മികച്ച ക്ലബ്ബുകളുമായി കളിക്കാന്‍ കഴിഞ്ഞത് നേട്ടമാവുമെന്നാണ് ടീമിന്റെ കണക്കൂകുട്ടല്‍. ആദ്യ മത്സരത്തില്‍ എ ലീഗ് ടീമായ മെല്‍ബണ്‍ സിറ്റിയോട് എതിരില്ലാത്ത ആറു ഗോളിന് തോറ്റ ബ്ലാസ്റ്റേഴ്‌സ് രണ്ടാം മത്സരത്തില്‍ ലാലിഗ ടീമായ ജിറോണ എഫ്.സിയോട് അഞ്ചു ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്. ലാലിഗയില്‍ റയലിനെ വിറപ്പിച്ച ജിറോണയോട് തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ കഴിഞ്ഞത് നേട്ടമായാണ് ബ്ലാസ്റ്റേഴ്‌സ് കണക്കുകൂട്ടുന്നത്. സന്ദേശ് ജിങ്കനും അനസ് എടത്തൊടികയുമടക്കം ഇന്ത്യന്‍ താരങ്ങള്‍ അടങ്ങുന്ന മികച്ച പ്രതിരോധ നിരയാണ് ടീമിന് നിലവിലുള്ളത്. പുതുതായി ടീമിലെത്തിയ യുവതാരം മുഹമ്മദ് റാക്കിപ്പും പ്രതീക്ഷയുള്ള താരമാണ്. ആക്രമണം ലക്ഷ്യമിട്ട് ടീമിലെത്തിയ സ്ലാവിസ സ്‌റ്റൊജാനോവിച്ച്, മത്തേയ് പോപ്പ്‌ലാറ്റ്‌നിക്ക് എന്നീ വിദേശ താരങ്ങളിലും ടീമിനും ആരാധകര്‍ക്കും പ്രതീക്ഷയുണ്ട്.
ബ്ലാസ്റ്റേഴ്‌സിന് ഇനി ഒരു വിദേശ താരത്തെ കൂടി ഉള്‍പ്പെടുത്താനുള്ള അവസരമുണ്ട്. ഈ ഒഴിവിലേക്ക് ഒരു ബോക്‌സ് ടു ബോക്‌സ് താരത്തെയാണ് ടീം നോട്ടമിടുന്നത്.
ലാലിഗ വേള്‍ഡില്‍ മധ്യനിര താരങ്ങളായ കെസിറോണ്‍ കിസീറ്റോയും കറേജ് പെക്കൂസണും മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും ഒരു ജനറല്‍ മിഡ്ഫീല്‍ഡറുടെ അഭാവം പ്രകടമായിരുന്നു. തായ്‌ലാന്റ് പര്യടനത്തിന് മുമ്പ് ടീമിലെ ഏഴാം വിദേശ താരമായി അര്‍ജന്റീനയുടെ അറ്റാക്കിങ് മിഡ്ഫീല്‍റായ മാര്‍ട്ടിന്‍ പെരെസ് ഗിഡസ് ടീമിലെത്തിയേക്കുമെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടെങ്കിലും ടീം മാനേജ്‌മെന്റ് ഇതുവരെ അക്കാര്യം സ്ഥിരീകരിച്ചില്ല.

Saturday 11 August 2018

ടൂർണമെൻ്റിലെ താരമായി ഇന്ത്യൻ പുലിക്കുട്ടി.. ജോർദാനിൽ ഇന്ത്യക്ക് അഭിമാനമായി കുട്ടി ക്യാപ്റ്റൻ..

ടൂർണമെൻ്റിലെ താരമായി ഇന്ത്യൻ പുലിക്കുട്ടി..  ജോർദാനിൽ ഇന്ത്യക്ക് അഭിമാനമായി കുട്ടി ക്യാപ്റ്റൻ..

ഇന്ത്യൻ ഫുട്ബോളിന് ഇത് വസന്തകാലമാണ്. കൗമാര നിരയും യുവനിരയുമെല്ലാം ലോകഫുട്ബോളിൽ തിളങ്ങിനിൽക്കുന്ന കാലത്ത് ഇന്ത്യക്ക് അഭിമാനമായി മറ്റൊരു നേട്ടംകൂടി. ജോർദാനിൽ നടന്ന വാഫ് അണ്ടർ 16 ടൂർണമെന്റിലെ ഏറ്റവും മൂല്യമുള്ള താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യയുടെ വിക്രം പ്രതാപ് സിങിനെയാണ്. ടൂർണ്ണമെന്റിലുടനീളം നടത്തിയ മികച്ച പ്രകടനമാണ് താരത്തിനെ അവാർഡിന് അർഹനാക്കിയത്.

പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. അണ്ടർ 16 ഏഷ്യൻ ചാമ്പ്യൻഷിപ്പിന് ഒരുക്കമായി നടത്തിയ ടൂർണമെന്റിൽ നിലവിലെ ചാമ്പ്യന്മാരായ ഇറാഖിനും, ശക്തരായ ജപ്പാനും പുറമെ ജോർദാൻ, യെമൻ എന്നീ രാജ്യങ്ങളെയാണ് ഇന്ത്യ നേരിട്ടത്. ജപ്പാനെതിരെ വഴങ്ങിയ 2-1 ന്റെ തോൽവി ഒഴിച്ചുനിർത്തിയാൽ മികച്ച മൂന്ന് വിജയങ്ങളാണ് ഇന്ത്യൻ കുട്ടിപ്പട നേടിയത്.

ജോർദാനെതിരെ നേടിയ ഹാട്രിക്കും ജപ്പാനെതിരെ പെനാൽറ്റിയിലൂടെയും സ്കോർ ചെയ്ത വിക്രം ഓരോ ഇന്ത്യൻ വിജയത്തിലും നിർണ്ണായക പങ്ക് വഹിച്ചു. ഇന്ത്യൻ മുന്നേറ്റ നിരയിൽ തുടർച്ചയായി സാധ്യതകൾ സൃഷ്ടിച്ചു നൽകിയിരിന്നു താരം. ഒരു മാസത്തിനുള്ളിൽ താരത്തെ തേടിയെത്തുന്ന രണ്ടാമത്തെ പുരസ്കാര൦ ആണിത് .. ഇന്ത്യൻ ഫുട്ബോളിന് ഒരു താരോദയ൦ ആയി വിക്രമിനെ നമ്മുക്ക് കരുതാ൦.

ജംഷദ്പൂര്‍ ഇനി അത്ലറ്റിക്കോ മാഡ്രിഡിനെതിരെ കളിക്കും


ടാറ്റ ജംഷദ്പൂര്‍ എഫ് സിയുടെ പ്രീസസണ്‍ ഒരുക്കങ്ങള്‍ ഇത്തവണ സ്പെയിനില്‍. ഒരു മാസം നീണ്ടു നില്‍ക്കുന്ന പ്രീസീസണ്‍ യാത്രയാകും ജംഷദ്പൂര്‍ ഇത്തവണ നടത്തുക. ഓഗസ്റ്റ് 14ന് ടീം മാഡ്രിഡിലേക്ക് യാത്ര തിരിക്കും. മാഡ്രിഡിലെ ലോസ് ആഞ്ചെലെസ് ദി സാന്‍ റാഫേലില്‍ ആയിരിക്കും ജംഷദ്പൂര്‍ ക്യാമ്ബ് ചെയ്യുക.
സ്പാനിഷ് വമ്ബന്മാരായ അത്ലറ്റിക്കോ മാഡ്രിഡ് ആകും ജംഷദ്പൂരിനായി പ്രീസീസണായി സൗകര്യങ്ങള്‍ ഒരുക്കുക.അത്ലറ്റിക്കോ മാഡ്രിഡും ജംഷദ്പൂരും തമ്മില്‍ സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതാണ് ഈ നീക്കത്തിന് കാരണം. മുന്‍ അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകനായ ഫെറാണ്ടോയെ ജംഷദ്പൂരില്‍ എത്തിച്ചതും അത്ലറ്റിക്കോ മാഡ്രിഡ് ജംഷദ്പൂര്‍ സഹകരണം ആണ്.
അഞ്ച് പ്രീസീസണ്‍ മത്സരങ്ങല്‍ ജംഷദ്പൂര്‍ സ്പെയിനില്‍ കളിക്കും. അത്ലറ്റിക്കോ മാഡ്രിഡ് ബി ടീം, ജിമ്നാസ്റ്റിക്ക സെഗോവിയന, ടൊരെലോഡോണസ്, മൊസ്റ്റോള്‍സ് എന്നീ ടീമുകള്‍ക്ക് എതിരായാകും ജംഷദ്പൂരിന്റെ മത്സരങ്ങള്‍.

Friday 10 August 2018

മൂന്ന് സ്പാനിഷ് താരങ്ങളെ ടീമിലെത്തിച്ച് ജംഷഡ്പൂര്‍ എഫ് സി .. ഐഎസ്എൽ അഞ്ചാ൦ സീസണീന് കച്ച മുറുക്കി..

മൂന്ന് സ്പാനിഷ് താരങ്ങളെ ടീമിലെത്തിച്ച് ജംഷഡ്പൂര്‍ എഫ് സി .. ഐഎസ്എൽ അഞ്ചാ൦ സീസണീന് കച്ച മുറുക്കി..

അഞ്ചാം ഐ എസ് എൽ സീസണിലേക്കു വേണ്ടി മൂന്ന് സ്പാനിഷ് താരങ്ങളെ ടീമിലെത്തിച്ച് ജംഷഡ്പൂര്‍ എഫ് സി.കാർലോസ് കാൽവോ ,പാബ്ലോ മൊര്‍ഗാഡോ ,സെർജിയോ സിഡോഞ്ച എന്നിവരെയാണ് ജംഷഡ്പൂര്‍ സ്വന്തം തട്ടകത്തിലേക്ക് എത്തിച്ചിരിക്കുന്നത്.ലാ ലീഗ ക്ലബ്ബായ ഗ്രാനഡയിൽ കളിച്ചുപരിചയമുള്ള താരമാണ് കാർലോസ് കാൽവോ.മിഡ്‌ഫീൽഡറായും വിങ്ങറായും കളിക്കുന്ന കാൽവോ സീരിയ എ ക്ലബ്ബായ ഉദിനെസെയിൽ നിന്നാണ് ജംഷഡ്പൂറിലേക്കെത്തുന്നത്.

മുന്‍ അത്‌ലറ്റികോ അക്കാദമി താരമായ സെർജിയോ സിഡോഞ്ച മിഡ്‌ഫീൽഡിൽ അധ്വാനിച്ച് കളിക്കുന്ന താരമാണ്.അത്‌ലറ്റികോ മാഡ്രിഡ് ബി ടീമിൽ കളിച്ചതിനു ശേഷം ലാ ലീഗ രണ്ടാം ഡിവിഷൻ ക്ലബ്ബുകളായ റയൽ സരഗോസയിലും ആൽബാസെറ്റയിലും പന്തു തട്ടിട്ടുണ്ട് ഈ ഇരുപത്തിയെട്ടുകാരൻ.ലാ ലിഗ ക്ലബ് വലന്‍സിയ എഫ് സിയുടെ അക്കാദമിയിലൂടെ കളി തുടങ്ങിയ താരമാണ് പാബ്ലോ മൊര്‍ഗാഡോ.മികച്ച മുന്നേറ്റനിര താരമായി പേരുകേട്ട മൊര്‍ഗാഡോ വിങ്ങിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരമാണ്.ജംഷഡ്പൂര്‍ എഫ് സിയുടെ പുതിയ പരിശീലകനായ സീസർ ഫെറാണ്ടോയുടെ ശിഷ്യൻ കൂടിയാണ് ഈ ഇരുപത്തിയൊൻപതുകാരൻ.

ഇംഗ്ലീഷ് പരിശീലകൻ സ്റ്റീവ് കോപ്പലിൻറ്റെ കീഴിൽ കഴിഞ്ഞ ഐ എസ് എല്ലില്‍ അരങ്ങേറ്റം കുറിച്ച ജംഷഡ്പൂര്‍ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. എന്നാല്‍ ഇത്തവണ മുന്‍ അത്‌ലറ്റികോ പരിശീലകന്‍ സീസർ ഫെറാണ്ടോ എത്തിയതോടെ ജംഷഡ്പൂര്‍ എഫ് സി അടിമുടി മാറുകയാണ്.ലാ ലിഗ വമ്പന്‍മാരായ അത്‌ലറ്റികോ മഡ്രിഡിൻ്റെ സഹകരണവും ലഭിച്ച ജംഷഡ്പൂര്‍ സ്‌പെയിനിലാണ് പരിശീലനങ്ങൾ സങ്കടിപ്പിച്ചിരിക്കുന്നത്.

Thursday 9 August 2018

ജിങ്കനെ വെല്ലുവിളിച്ച് അനസ് .. ആരാധകർക്ക് ആവേശമായി ജിങ്കന്റെ മറുപടി...

ജിങ്കനെ വെല്ലുവിളിച്ച് അനസ് ...  ആരാധകർക്ക് ആവേശമായി ജിങ്കന്റെ മറുപടി..

ഇന്ത്യൻ ദേശിയ ടീമിന്റെ പ്രതിരോധ നിരയിലെ ശക്തരായ കാവൽക്കരാണ്‌ മലയാളി താരം അനസ് ഇടത്തൊടികയും മലയാളികളുടെ പ്രിയപ്പെട്ട ക്യാപ്റ്റൻ സന്ദേശ് ജിങ്കനും. ഇരുവരും ഇക്കൊല്ലം ബ്ലാസ്റ്റേഴ്സിലും ഒന്നിക്കാനിരിക്കെ ജിങ്കനെ വെല്ലുവിളിച്ചുള്ള അനസിന്റെ പോസ്റ്റാണ് ഇപ്പോൾ ചർച്ചാവിഷയം. തന്റെ സ്വദേശമായ മുണ്ടപ്പലത്ത് ചെളിയിൽ ഫുട്ബോൾ കളിക്കാനാണ് അനസിന്റെ വെല്ലുവിളി. സഹതാരത്തിന്റെ വെല്ലുവിളി ആവേശപൂർവം ഏറ്റെടുത്തിരിക്കുകയാണ് ജിങ്കൻ. ചണ്ഡിഗഡിൽ നിന്നും തന്റെ ഗ്യാങ്ങുമായി അനസിനെ നേരിടാനെത്തുമെന്നാണ് താരത്തിന്റെ മറുപടി.

തോൽക്കുന്നവർ തുണി കഴുകിത്തരണമെന്നും അനസ് ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹി ഡയനാമോസിൽ തന്റെ സഹകളിക്കാരനായിരുന്ന ഫ്രഞ്ച് സൂപ്പർ താരം ഫ്ലോറന്റ് മലൂദയെയും ടാഗ് ചെയ്തുകൊണ്ടാണ് അനസിന്റെ ട്വീറ്റ്. നേരത്തെ അനസിന്റെ നാട്ടിൽ ചെളിയിൽ കാൽപന്ത് തട്ടണമെന്ന ആഗ്രഹം മലൂദയും പ്രകടിപ്പിച്ചിരുന്നു. നിങ്ങൾ ഇത് കാണുന്നുണ്ടോ എന്ന ചോദിച്ചുകൊണ്ടാണ് ഫ്രഞ്ച് സൂപ്പർ താരത്തെ അനസ് ടാഗ് ചെയ്തിരിക്കുന്നത്.

എന്തായാലും അനസിന്റെ വെല്ലുവിളി ജിങ്കൻ ഏറ്റെടുത്തതിന്റെ ആവേശത്തിലാണ് മലയാളി ആരാധകർ. അന്താരാഷ്ട്ര താരങ്ങൾ കേരളത്തിലെ പാടത്തും പറമ്പത്തും പന്ത് തട്ടുന്നത് സ്വപ്നം കണ്ടുതുടങ്ങിയിരിക്കുന്നു അവർ. ജിങ്കന്റെ വരവിനെ അനസും സ്വാഗതം ചെയ്തതോടെ ആരൊക്കെയാകും മലപ്പുറത്തേക്ക് എത്തുന്നതെന്നും കാത്തിരിക്കുകയാണ് ആരാധകർ.

വനിതാ ഫുട്‌ബോളില്‍ ഗോള്‍മഴ തീർത്ത് ഇന്ത്യൻ പെൺപുലികൾ.. നേടിയത് 12 ഗോളുകള്‍..

വനിതാ ഫുട്‌ബോളില്‍ ഗോള്‍മഴയുമായി ഇന്ത്യ; നേടിയത് 12 ഗോളുകള്‍..

സാഫ് അണ്ടര്‍ 15 ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഗോള്‍മഴ തീര്‍ത്ത് ഇന്ത്യ. എതിരില്ലാത്ത 12 ഗോളുകള്‍ക്കാണ് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ ലങ്കയെ തകര്‍ത്തത്. കളി തുടങ്ങി ഒന്നാം മിനുട്ടില്‍ തുടങ്ങിയ ഗോളടി, അവസാന മിനുട്ടിലാണ് ഇന്ത്യ അവസാനിപ്പിച്ചത്.

ക്യാപ്റ്റന്‍ ഷില്‍കി ദേവി ഇന്ത്യയ്ക്ക് വേണ്ടി ഹാട്രിക്ക് നേടി. 1, 20, 44 മിനുട്ടുകളിലായിരുന്നു ഷില്‍കിയുടെ ഗോളുകള്‍. ആദ്യ പകുതിയില്‍ ആറു ഗോളിന് മുന്നിലായിരുന്നു ഇന്ത്യ. ലിന്‍ഡ കോം (6ാം മിനുട്ട്), അവിക സിംഗ് (13, 58) സുനിത മുണ്ഡ (42, 79), ക്രിതിനി ദേവി (47), കിരണ്‍ (72), അഞ്ജു (87, 90). 13ന് ഭൂട്ടാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

കേരളഫുട്ബോളില്‍ ചരിത്രം കുറിക്കാന്‍ ഗ്രീന്‍ഫീല്‍ഡ് എഫ്സി വരുന്നു ; ലോക റെക്കോര്‍ഡ് തകര്‍ക്കാനും സാധ്യത..


കേരളഫുട്ബോളില് ചരിത്രം കുറിക്കാന്‍ ഗ്രീന്‍ഫീല്‍ഡ് എഫ്സി വരുന്നു ; ലോക റെക്കോര്‍ഡ് തകര്‍ക്കാനും സാധ്യത..
കേരളത്തിന്റെ തലസ്ഥാനനഗരിയായ തിരുവനന്തപുരത്ത് നിന്ന് പുതിയൊരു പ്രൊഫഷണല്‍ ഫുട്ബോള്‍ ടീം കൂടി പിറവിയെടുക്കുന്നു. ഗ്രീന്‍ഫീല്‍ഡ് എഫ്സി എന്ന് പേരിട്ടിരിക്കുന്ന ഈ ഫുട്ബോള്‍ ടീമിന്റെ ഏറ്റവും വലിയ പ്രത്യേകത ആരാധകര്‍ തന്നെയായിരിക്കും ടീമിന്റെ ഉടമകള്‍ എന്നതാണ്. യൂറോപ്പ്യന്‍ രാജ്യങ്ങളിലുള്ളത് പോലെ ആരാധകര്‍ കൂട്ടായി ചേര്‍ന്നാകും ഗ്രീന്‍ഫീല്‍ഡ് എഫ്സിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോവുക. ഈ മാസാവസാനം ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന.
ഭാവിയില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുക എന്നതാണ് ഗ്രീന്‍ഫീല്‍ഡ് എഫ്സിയുടെ പ്രധാന ലക്ഷ്യം. സ്റ്റേറ്റ് സ്കൂള്‍ ഓഫ് മാനേജ്മെന്റ് ആന്‍ഡ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാരവാഹികളായ സിജിന്‍ ബിടിയും, ജിബു ഗിബ്സണുമാണ് ഗ്രീന്‍ഫീല്‍ഡ് ടീമിന്റെ രൂപീകരണ ആശയത്തിന് പിന്നില്‍.
റയല്‍ മാഡ്രിഡിനെയും, ബാഴ്സലോണയേയും, ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനേയും പോലെ ആരാധകരുടെ സ്വന്തം ക്ലബ്ബ് എന്ന നിലയിലാണ് ഗ്രീന്‍ഫീല്‍ഡ് എഫ്സിയും രൂപീകരിക്കുക എന്ന് ഇവര്‍ പറയുന്നു. നേരത്തെ എവര്‍ഗ്രീന്‍ എഫ്സി എന്ന പേരില്‍ തിരുവനന്തപുരത്ത് പുതിയൊരു പ്രോഫഷണല്‍ ഫുട്ബോള്‍ ക്ലബ്ബ് ആരംഭിച്ചിരുന്നെങ്കിലും പലവിധ കാരണങ്ങളാല്‍ അത് പിന്നീട് അടച്ച്‌ പൂട്ടുകയായിരുന്നു.
തുടക്കത്തില്‍ രണ്ട് ലക്ഷം അംഗങ്ങളെ ടീമുമായി സഹകരിപ്പിക്കാനാണ് ഗ്രീന്‍ഫീല്‍ഡ് എഫ്സി ലക്ഷ്യമിടുന്നത്. പോര്‍ച്ചുഗീസ് ക്ലബ്ബായ ബെനഫിക്കയുടെ ഇക്കാര്യത്തിലെ ഗിന്നസ് ‌റെക്കോര്‍ഡ് തകര്‍ക്കുകയെന്നതും ടീമിന്റെ പ്രധാന അജണ്ടകളില്‍ ഒന്നാണ്. 160,398 ക്ലബ്ബ് അംഗങ്ങളാണ് ബെനഫിക്ക ടീമിനായി പണം മുടക്കുന്നത്. ഇത് പോലെ രണ്ട് ലക്ഷം പേരെ അംഗങ്ങളാക്കി അംഗങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ റെക്കോര്‍ഡ് നേടാന്‍ കഴിയുമെന്ന് ക്ലബ്ബുമായി ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരത്തെ പ്രധാന അന്താരാഷ്ട്ര സ്റ്റേഡിയമായ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാകും ടീമിന്റെ ഹോം ഗ്രൗണ്ട്.

ഇന്ത്യന്‍ യുവനിരയെ പ്രശംസിച്ച് അര്‍ജന്റൈന്‍ ഇതിഹാസം... മുതിർന്ന ടീമുകളുമായി കളിക്കാൻ താത്പര്യവു൦...


ഇന്ത്യന് യുവനിരയെ പ്രശംസിച്ച് അര്‍ജന്റൈന്‍ ഇതിഹാസം...
അര്‍ജന്റീനാ അണ്ടര്‍ 20 ടീമിനെ പരാജയപ്പെടുത്തിയ ഇന്ത്യന്‍ യുവനിരയെ പ്രശംസിച്ച് ഇതിഹാസതാരം പാബ്ലോ അയ്മര്‍. സ്‌പെയിനില്‍ നടന്ന കോട്ടിഫ് കപ്പിലാണ് ഇന്ത്യ അര്‍ജന്റീനയെ 2-1ന് പരാജയപ്പെടുത്തിയത്. ഇന്ത്യയോട് തോറ്റെങ്കിലും കോട്ടിഫ് കപ്പില്‍ അര്‍ജന്റീന കിരീടം നേടിയിരുന്നു. സ്‌പെയിനില്‍ അര്‍ജന്റീനാ അണ്ടര്‍ 20 ടീമിനൊപ്പം ടെക്ക്‌നിക്കല്‍ ഡയറക്ടറായി പാബ്ലോ അയ്മറും ഉണ്ടായിരുന്നു.
‘ ഇന്ത്യയുടെ മറ്റു ഏജ് ഗ്രൂപ്പ് ടീമുകളുമായി കളിക്കാന്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്, ഞങ്ങള്‍ക്കെതിരെ ഇന്ത്യന്‍ യുവതാരങ്ങള്‍ മികച്ച പ്രകടനമാണ് നടത്തിയത്, വിജയിക്കാനുള്ള ആവേശമുണ്ടായിരുന്നു അവരുടെ കളിയില്‍’ – അര്‍ജന്റീനക്ക് വേണ്ടി 52 മത്സരങ്ങള്‍ കളിച്ച് 8 ഗോളുകള്‍ നേടിയ അയ്മര്‍ പറഞ്ഞു. ഇന്ത്യന്‍ ദേശീയ ടീമിനെതിരെ സമീപഭാവിയില്‍ അര്‍ജന്റീനയിലോ ഇന്ത്യയിലോ വെച്ച് കളിക്കാന്‍ തയ്യാറാണെന്നും അയ്മര്‍ കൂട്ടിച്ചേര്‍ത്തു.
കോട്ടിഫ് കപ്പില്‍ അണ്ടര്‍ 20 ടീമിനെ പരിശീലിപ്പിച്ച ലയണല്‍ സ്‌കലോനിയും ഇന്ത്യയെ പ്രശംസിച്ച് രംഗത്ത് വന്നു. രണ്ടു താരങ്ങളുടെ പേരെടുത്ത് പറഞ്ഞാണ് സ്‌കലോനി മത്സരത്തെ കുറിച്ച് സംസാരിച്ചത്. ‘ ഇന്ത്യന്‍ ക്യാപ്റ്റന്‍ അമര്‍ജിത്ത് ഞങ്ങള്‍ക്കെതിരെ മികച്ച രീതിയിലാണ് കളിച്ചത്, അതു പോലെ തന്നെ മൗര്‍ഷിയക്കെതിരെ ജീക്‌സണ്‍ സിംഗും നല്ല കളിയാണ് പുറത്തെടുത്തത്. നിലവില്‍ അര്‍ജന്റീനാ സീനിയര്‍ ടീമിന്റെ താല്‍ക്കാലിക പരിശീലക ചുമതല സ്‌കലോനിക്കും അയ്മറിനും നല്‍കിയിരിക്കുകയാണ് ഫുട്‌ബോള്‍ ഫെഡറേഷന്‍

Wednesday 8 August 2018

സ്പാനിഷ് മധ്യനിര താര൦ എഫ് സി പൂനെ വിട്ടു...


സ്പാനിഷ് മധ്യനിര താരം എഫ് സി പൂനെ സിറ്റി വിട്ടു..
കഴിഞ്ഞ ഐ എസ് എല്‍ സീസണില്‍ എഫ് സി പൂനെ സിറ്റിയുടെ താരമായിരുന്ന സ്പാനിഷ് മിഡ്ഫീല്‍ഡര്‍ മാര്‍കോസ് തെബാര്‍ ക്ലബ് വിട്ടു. പൂനെയ്ക്ക് നന്ദി പറഞ്ഞ് കൊണ്ട് താരം ട്വിറ്ററിലൂടെയാണ് ക്ലബ് വിടുന്ന കാര്യം പ്രഖ്യാപിച്ചത്. നാലാം സീസണില്‍ പൂനെയ്ക്ക് വേണ്ടി 17 തവണ കളത്തിലിറങ്ങിയ തെബാര്‍ ഒരു ഗോളും നേടിയിട്ടുണ്ട്.
2016ലെ ഐ എസ് എല്ലില്‍ ഡല്‍ഹി ഡൈനാമോസിന്റെ താരമായിരുന്നു 32 കാരനായ തെബാര്‍. ഡൈനാമോസിന് വേണ്ടി 12 തവണയും താരം ഐ എസ് എല്ലില്‍ ബൂട്ടുകെട്ടിയിട്ടുണ്ട്. എന്നാല്‍  ഏത് ക്ലബിലേക്കാണ് തെബാർ ഇനി പോവുന്നതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ലാ ലിഗ വമ്പന്‍ ക്ലബ് റയല്‍ മഡ്രിഡിന്റെ അണ്ടര്‍ 19 ടീമില്‍ കളി തുടങ്ങിയ താരമാണ് തെബാര്‍. റയല്‍ മഡ്രിഡ് സി, റയല്‍ കസ്റ്റില്ല (റയല്‍ ബി ടീം), റയോ വയ്യെക്കോനോ, ജിറോണാ എഫ് സി തുടങ്ങിയ ക്ലബുകള്‍ക്ക് വേണ്ടിയും തെബാര്‍ പന്തുതട്ടിയിട്ടുണ്ട്.

ഏഷ്യൻ കപ്പിന് ഇനി വെറു൦ 150 ദിവസ൦ മാത്ര൦ ബാക്കി... ഇന്ത്യ ആതിഥേർക്കൊപ്പ൦ ഗ്രൂപ്പിൽ..

ഏഷ്യാ കപ്പ്, ഇനി 150 ദിവസം മാത്രം

ഇന്ത്യ ഏഷ്യൻ ശക്തികളുമായി ഏറ്റുമുട്ടാൻ പോകുന്ന ഏഷ്യാ കപ്പ് തുടങ്ങാൻ ഇനി 150 ദിവസം മാത്രം. 2019 ജനുവരിയിൽ യു എ ഇയിൽ വെച്ചാണ് ഏഷ്യാ കപ്പ് നടക്കുന്നത്‌. ആതിഥേയർക്ക് ഒപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ പോരാടുക. ആതിഥേയരായ യു എ ഇക്കൊപ്പം കരുത്തരായ ബഹ്റൈൻ, തായ്‌ലാന്റ് എന്നീ ടീമുകളുമാണ് ഇന്ത്യക്ക് ഒപ്പം ഗ്രൂപ്പിൽ ഉള്ളത്.

2011ന് ശേഷം ആദ്യമായാണ് ഇന്ത്യ ഏഷ്യാ കപ്പിൽ കളിക്കുന്നത്. 2011ൽ ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ബഹ്റൈൻ എന്നീ ടീമുകളായിരുന്നു ഇന്ത്യയ്ക്കൊപ്പം ഗ്രൂപ്പിൽ. അന്ന് ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇത്തവണ പ്രതീക്ഷയീടെയാണ് ഇന്ത്യ ഏഷ്യാ കപ്പിനായി ഒരുങ്ങുന്നത്. ഏഷ്യാ കപ്പിന് മുന്നോടിയായി ചൈന, സൗദി അറേബ്യ, സിറിയ എന്നീ ടീമുകൾക്ക് എതിരെ സൗഹൃദ മത്സരങ്ങൾ ഇന്ത്യ കളിക്കും.

എതിരാളികളായി ഫ്രാൻസും ക്രൊയേഷ്യയും ; സൂപ്പർ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് കളിക്കാൻ ഇന്ത്യ

എതിരാളികളായി ഫ്രാൻസും ക്രൊയേഷ്യയും ; സൂപ്പർ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് കളിക്കാൻ ഇന്ത്യ

അർജന്റീന അണ്ടർ 20 ടീമിനെതിരെ നേടിയ ഉജ്ജ്വല വിജയത്തിന്റെ അലയൊലികൾ കെട്ടടങ്ങും മുൻപ് ഇന്ത്യൻ അണ്ടർ 20 ടീമിന്റെ അടുത്ത ടൂർണമെന്റ് പ്രഖ്യാപിച്ച് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. ക്രൊയേഷ്യയിൽ നടക്കുന്ന ചതുർ രാഷ്ട്ര ടൂർണമെന്റിൽ ഇന്ത്യയ്ക്കും ക്രൊയേഷ്യ യ്ക്കും പുറമേ, ഫ്രാൻസ്, സ്ലൊവേനിയ എന്നീ രാജ്യങ്ങളുടേയും അണ്ടർ 20 ടീമുകളാണ് പങ്കെടുക്കുക. അടുത്ത മാസം നാലാം തീയതിയാണ് ടൂർണമെന്റ് തുടങ്ങുക.

ഇന്ത്യൻ ഫുട്ബോൾ ടീം ഇത് വരെ നേരിട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും കഠിനമായ പരീക്ഷണമാകും ക്രൊയേഷ്യയിൽ നടക്കാനിരിക്കുന്ന ഈ ചതുർ രാഷ്ട്ര ടൂർണമെന്റ്. ലോകകപ്പിന്റെ ഫൈനലിൽ ഏറ്റുമുട്ടിയ ഫ്രാൻസിന്റേയും, ക്രൊയേഷ്യയുടേയും ജൂനിയർ ടീമുകളോട് മത്സരിക്കാൻ പറ്റുന്നത് ഇന്ത്യൻ ഫുട്ബോളിന് ഏറെ ഗുണം ചെയ്യും. അതേ സമയം ടൂർണമെന്റിലെ മറ്റൊരു ടീമായ സ്ലൊവേനിയയുടെ സീനിയർ ടീം ഫിഫ റാങ്കിംഗിൽ അൻപത്തിയാറാം സ്ഥാനത്താണ്.

അർജന്റീനയ്ക്കെതിരെ കഴിഞ്ഞ ദിവസം 2-1 ന്റെ ജയം നേടിയ ആത്മവിശ്വാസത്തിലാകും ഇന്ത്യൻ യുവനിര ഈ ടൂർണമെന്റിനിറങ്ങുക. കരുത്തരായ എതിരാളികൾക്കെതിരെ മത്സരിക്കാൻ കഴിയുന്നത് തന്നെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാൻ വകയുള്ള കാര്യമാണ്.

അർജന്റീനയ്ക്കെതിരെ കാഴ്ച വെച്ചത് പോലൊരു അട്ടിമറി പ്രകടനം ക്രൊയേഷ്യയിലും കാഴ്ച വെക്കാൻ ഇന്ത്യൻ യുവ ടീമിന് കഴിഞ്ഞാൽ ലോക ഫുട്ബോളിന്റെ ശ്രദ്ധ ആകർഷിക്കാൻ വീണ്ടും ഇന്ത്യൻ ഫുട്ബോളിന് സാധിക്കും. അത് കൊണ്ടു തന്നെ വലിയ തയ്യാറെടുപ്പുകളോടെയാകും ഇന്ത്യ ഈ ടൂർണമെന്റിനിറങ്ങുക. സെപ്റ്റംബർ നാലിന് ആരംഭിക്കുന്ന ചതുർരാഷ്ട്ര ടൂർണമെന്റ് ഒൻപതാം തീയതി അവസാനിക്കും.

ഇനി കളി മാറു൦.. കായിക മേഖലയുടെ വളർച്ചയ്ക്ക് രണ്ടു൦ കല്പിച്ച് ഇന്ത്യ..

ഇനി കളി മാറും..! കായിക മേഖലയുടെ വളര്‍ച്ചയ്ക്ക് വേണ്ടി രണ്ടും കല്‍പ്പിച്ച് ഇന്ത്യ

സ്‌കൂളുകളില്‍ സ്പോർട്സ് പിരീയഡുകള്‍ നിര്‍ബന്ധമാക്കുമെന്നും അതിന് വേണ്ടി സിലബസുകളില്‍ 50 ശതമാനം കുറവ് വരുത്തുമെന്നും പ്രഖ്യാപിച്ച് കേന്ദ്ര കായിക മന്ത്രിയും മുന്‍ ഷൂട്ടിംഗ് താരവുമായ രാജ്യവര്‍ധന്‍ സിംഗ് റാത്തോര്‍. കളിയെ പഠനത്തിന്റെ ഭാഗമായി കാണാതെ, കളിയെ തന്നെ പഠനമായി കാണാനാണുള്ള ശ്രമങ്ങളാണ് വേണ്ടതെന്ന് റാത്തോര്‍ വ്യക്തമാക്കി. ലോക റഗ്ബി സി ഇ ഒ ബ്രെറ്റ് ഗോസ്പര്‍ പങ്കെടുത്ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു റാത്തോര്‍.

‘ സ്‌പോര്‍ട്‌സിനെ വിദ്യഭ്യാസത്തിന്റെ ഒരു ഭാഗമായി കാണുന്ന രീതിയില്‍ നിന്ന് സ്‌പോര്‍ട്‌സിനെ തന്നെ വിദ്യഭ്യാസമായി കാണുന്ന രീതിയിലേക്ക് നമ്മള്‍ മാറണം. 2019ല്‍ സ്‌കൂള്‍ സിലബസില്‍ 50 ശതമാനം കുറവ് വരുത്താന്‍ വിദ്യഭ്യാസ മന്ത്രാലയം ആലോചിക്കുന്നുണ്ട്, സ്ഥിരമായി സ്‌പോര്‍ട്‌സ് പിരീയഡ് സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കും’ – റാത്തോര്‍ പറഞ്ഞു.

അതോടൊപ്പം സ്‌പോര്‍ട്‌സ് സ്‌കൂളുകളുടെ വികസനത്തെ കുറിച്ചും റാത്തോര്‍ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. 20 സ്‌പോര്‍ട്‌സ് സ്‌കൂളുകൾ ഈ വർഷം സ്ഥാപിക്കാനാണ് നീക്കം. ഓരോന്നിനും ഏഴു മുതല്‍ പത്തു വരെ കോടി രൂപ നിക്ഷേപിക്കു൦

Tuesday 7 August 2018

യെമനേയു൦ ഗോൾ മഴയിൽ മുക്കി ഇന്ത്യൻ കുട്ടിപ്പട ജൈത്രയാത്ര തുടരുന്നു..



യെമനെയും ഗോള്‍ മഴയില്‍ മുക്കി ഇന്ത്യന്‍ കുട്ടിപ്പട
യെമനെതിരെ നടന്ന അണ്ടര്‍ 16 വാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യന്‍ കുട്ടിപ്പട യെമനെ തകര്‍ത്തത്. ഹര്‍പ്രീത് സിംഗ്, റിഡ്ജ് ഡെമെലല്ലോ, രോഹിത് ദാനു എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ യെമന്‍ ഗോള്‍വല കുലുക്കിയത്.
ആദ്യപകുതിയില്‍ ഹര്‍പ്രീത് സിംഗ് നേടിയ ഗോളിലാണ് ഇന്ത്യ മുന്നിലെത്തിയത്. മുപ്പത്തിയെട്ടാം മിനുട്ടില്‍ ഗിവ്‌സണ്‍ സിംഗ് എടുത്ത കോര്‍ണര്‍ കിക്കില്‍ തല വെച്ചാണ് ഹര്‍പ്രീത് ഗോള്‍ നേടിയത്. നാല്പത്തിയേഴാം മിനുട്ടില്‍ റിഡ്ജ് ഡെമെല്ലോ രണ്ടു ഗോളും രണ്ടു മിനുട്ടിനുള്ളില്‍ രോഹിത് ധാനു മൂന്നാം ഗോളും നേടി.
വാഫ് ടൂര്‍ണ്ണമെന്റില്‍ ജപ്പാനെതിരെ മാത്രമാണ് ഇന്ത്യ ഇതുവരെ പരാജയപ്പെട്ടത്. 2-1നായിരുന്നു ആ തോല്‍വി. ടൂര്‍ണ്ണമെന്റിലെ മറ്റു മത്സരങ്ങളില്‍ ജോര്‍ദാനെ 4-0ത്തിനും കരുത്തരായ ഇറാഖിനെ 1-0ത്തിനും ഇന്ത്യന്‍ കുട്ടിപ്പട പരാജയപ്പെടുത്തി. അണ്ടര്‍ 20 കോട്ടിഫ് കപ്പില്‍ ഇന്ത്യ കഴിഞ്ഞ ദിവസം അര്‍ജന്റീനയെയും തോല്പിച്ചിരുന്നു.

ഇന്ത്യൻ u16 ടീമിന്റെ പ്രതിരോധ നായകൻ മലപ്പുറ൦ സ്വദേശി...


ഇന്ത്യൻ U16 ടീമിന്റെ പ്രതിരോധ നായകൻ മലപ്പുറം കൊണ്ടോട്ടിഅരിമ്പ്ര സ്വദേശി"ഷബാസ് അഹമ്മദ്"
ഇന്ത്യൻ U16 ടീം സെർബിയയിൽ ജോർദാനേയും തജാകിസ്ഥാനേയും സെർബിയയേയും കീഴടക്കി കീരിടമുയർത്തുമ്പോൾ ഇന്ത്യൻ പ്രതിരോധം ഭദ്രമായി കാത്തു സൂക്ഷിച്ചതിൽ വലിയ പങ്കുവഹിച്ച താരമാണ് ഷബാസ്. ടൂർണമെന്റിലെ നിർണ്ണായക മത്സരത്തിൽ തജാകിസ്ഥാനെതിരെ ഗോൾ നേടാനും താരത്തിനു കഴിഞ്ഞു.കഴിഞ്ഞ വർഷം U16 സാഫ് കപ്പിൽ ഇന്ത്യ കിരീടമുയർത്തുമ്പോൾ കേരളത്തിന്റെ യശസ്സ് വാനോളം ഉയർത്തി താരം ടീമിലുണ്ടായിരുന്നു.
  അരിമ്പ്ര മുത്തേടത്ത് ബഷീർ - സൗദ ദമ്പതികളുടെ മൂത്തമകനാണ് ഷബാസ്.സഹോരൻ ഷിബിലുദ്ധീൻ ഗോകുലം എഫ്.സിക്കു വേണ്ടി U13 ഐ-ലീഗ് കളിച്ച താരമാണ്. അരിമ്പ്ര മിഷൻ സോക്കർ അക്കാഡമിയിലൂടെയാണ് താരം വളർന്നു വന്നത്.
ഷബാസിലെ പ്രതിഭയെ ഇന്ത്യൻ U16 ടീം കോച്ച് ബിബിയാനോ ഫെർണാൻടസ് തന്റെ തന്ത്രങ്ങൾ കൊണ്ട് മിനുക്കിയെടുത്തപ്പോൾ നമുക്ക് ലഭിക്കാൻ പോകുന്നത് ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി കാവൽ ഭടനെയാണ്.ഈ വർഷം സെപ്റ്റംബറിൽ നടക്കുന്ന AFC U16 ഏഷ്യൻ കപ്പിൽ ബൂട്ടുകെട്ടാൻ ഈ മലപ്പുറത്തുകാരനും ഉണ്ടാകും.ടീം മാനേജർ റോക്കി കുമാറിനും ഷഹബാസിനെക്കുറിച്ച് നല്ല അഭിപ്രായം മാത്രം.