Monday 19 March 2018

കൊച്ചിയിലെ ക്രിക്കറ്റ് മത്സരം..പ്രതിഷേധവുമായി ഫുട്ബോള്‍ ആരാധകരു൦, പ്രമുഖരും.. ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മകൾ ശക്തമായി ര൦ഗത്ത്...

നവംബര്‍ മാസത്തില്‍ ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരം കൊച്ചി സ്റ്റേഡിയത്തിൽ നടത്താൻ  ജിസിഡിഎ യു൦ കെസിഎ യു൦ കൂടി നടന്ന ചർച്ചയിൽ തീരുമാനം എടുത്തു എന്ന വാർത്ത വന്നതിന് തൊട്ടു പിന്നാലെ വിവാദവും പ്രതിഷേധവു൦ സോഷ്യല്‍ മീഡിയകള്‍ വഴി ആളി കത്തുകയാണ്... പല പ്രമുഖകരു൦ ഇതിനെ അനുകൂലിച്ചു൦ പ്രതികൂലിച്ചു൦ ര൦ഗത്ത് വന്നിട്ടുണ്ട്.. അവർ നിരത്തുന്ന വാദങ്ങളും ചിന്താ പ്രസക്തി ഉള്ളവയാണ്...

ഇതിനെതിരെ ശക്തമായി പ്രതിഷേധവുമായി ആദ്യമേ ര൦ഗത്ത് വന്നത് ബ്ലാസ്റ്റേഴ്സ് ആരാധകര സ൦ഘടനകളായ മഞ്ഞപ്പട, കേരള ബ്ലാസ്റ്റേഴ്സ് ആർമി എന്നിവരാണ്.. ഇവർക്ക് പിന്തുണയുമായി ഐഎ൦ വിജയൻ, ഇയാൻ ഹ്യൂ൦ തുടങ്ങിയ പ്രശസ്ത ഫുട്ബോള്‍ താരങ്ങളു൦ കേരളത്തിലെ ഒന്നടങ്കം ഫുട്ബോള്‍ ആരാധകരു൦ അണി നിരന്നു...

നിലവില്‍ കൊച്ചി സ്റ്റേഡിയത്തിൽ U17 വേൾഡ് കപ്പോട് കൂടി അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബോള്‍ മൈതാനമാണ് കോടികള്‍ ചിലവില്‍ സജ്ജീകരിച്ചിട്ടുള്ളത് അത് ഒരു ദിവസത്തെ ക്രിക്കറ്റ് മത്സരം നടത്താൻ വേണ്ടി മാറ്റി ക്രിക്കറ്റ് പിച്ച് ആക്കുന്നതിന് എതിരെയാണ് വ്യാപക പ്രതിഷേധം ഉയരുന്നത്.. കൂടാതെ തിരുവനന്തപൂരത്ത് ക്രിക്കറ്റിനായി അന്താരാഷ്ട്ര നിലവാരമുള്ള ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയ൦ ഉള്ളതും, അവിടെ തീരുമാനിച്ച മത്സരം ഇങ്ങോട്ട് മാറ്റിയതും, നവംബര്‍ മാസത്തില്‍ തന്നെ ISL ഫുട്ബോള്‍ ലീഗ് തുടങ്ങുന്നതു൦ ആരോപണങ്ങൾക്ക് പ്രസക്തിയേറുന്നു... എന്നാല്‍ ISL തുടങ്ങുന്നതിന് മുമ്പ് മൈതാന൦ ഫുട്ബോളിന് വേണ്ടി സജ്ജീകരിക്കാൻ കഴിയും എന്നാണ് ജിസിഡിഎ വ്യക്തമാക്കുന്നത്..എന്നാല്‍ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയ൦ ഉള്ളപ്പോൾ എന്തിനാണ് ഇത്രയും കോടികള്‍ മുടക്കി നിർമിച്ച അന്താരാഷ്ട്ര നിലവാരം ഉള്ള ഫുട്ബോള്‍ മൈതാന൦ ഇളക്കി മാറ്റി വീണ്ടും നിർമ്മിക്കാൻ ഒരുങ്ങുന്നത് എന്നാണ് മറുചോദ്യം...മാത്രമല്ല ISL തുടങ്ങുമ്പോൾ ആ നിലവാരമുള്ള ഗ്രൌണ്ട് ലഭിക്കുകയില്ലന്നു൦, പണി തീരാതെ വരുകയാണേൽ കേരള ടീമിന്റെ മത്സരം കൊച്ചിയിൽ നടക്കാതെ വരുമെന്നും ചൂണ്ടി കാണിക്കുന്നു ഗ്രൌണ്ട് നിലവാരം തങ്ങളുടെ ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്നു൦ ആരാധക സ൦ഘടനകൾ ആരോപിക്കുന്നു...

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കൂട്ടായ്മകളാണ് സോഷ്യല്‍ മീഡിയകള്‍  വഴി പ്രതിഷേധവു൦, അപേക്ഷയുമായി ആദ്യം ര൦ഗത്ത് എത്തിയത്... അവരുടെ ജിസിഡിഎ ക്ക് ഫുട്ബോള്‍ ആരാധകരുടെ അപേക്ഷ എന്ന രീതിയില്‍ വന്ന പ്രതിഷേധ പോസ്റ്റുകൾ താഴെ ചേർക്കുന്നു...

മഞ്ഞപ്പട...

ഫുട്ബോൾമലയാളത്തിന്റെ അപേക്ഷ:
പത്ര മാധ്യമങ്ങളിൽ കൂടിയും ദൃശ്യ മാധ്യമങ്ങളിൽ കൂടിയും അറിയാൻ ഇടയായത് അനുസരിച്ചു വരുന്ന നവംബർ മാസത്തിൽ കൊച്ചി അന്തരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് മത്സരം നടക്കുന്ന സാഹചര്യം ഒരു ഫുട്ബോൾ സ്നേഹിയെ സംബന്ധിച്ചിടത്തോളം വളരെ ഏറെ വിഷമം ഉണ്ടാകുന്നതാണ്,, ആ ഒരൊറ്റ മത്സരത്തിന് വേണ്ടി 6 മാസ കാലം കൊച്ചിയെയും കേരളത്തിലെ ഫുട്ബോൾ പ്രമികളെ ആകെയും ഫുട്ബോളിന്റെ ഉത്സവ ലഹരിയിൽ ആറാടികുന്ന ISL മത്സരങ്ങൾ നടക്കുന്ന,, ഫിഫ U17 വേൾഡ് കപ്പിന് വേണ്ടി കോടികൾ മുടക്കി നിർമിച്ച ലോകോത്തര നിലവാരം ഉള്ള ഫുട്ബോൾ മൈതാനം ഇളക്കി മറിക്കുന്നത് ഞങ്ങൾക് ഹൃദയബെധകം ആണ്,,, ഈ നടപടി ഉണ്ടാകാതെ ഫുട്ബാൾ മലയാളത്തിന് GCDA സംരക്ഷണം നൽകണം എന്ന് അപേക്ഷിക്കുന്നു

ഫുട്ബാൾ മലയാളത്തിന്റെ ആവശ്യം കണ്ടില്ല എന്ന് നടിക്കരുത്..

*#SaveKochiTurf*

https://www.facebook.com/manjappadaKBFCfans/posts/1842163489417477

കേരള ബ്ലാസ്റ്റേഴ്സ് ആർമി...

അപേക്ഷിക്കുന്നു ഞങ്ങള്‍ കേരളത്തിലെ ഫുട്ബോള്‍ ആരാധകർ...

പ്രിയ GCDA അധികൃതരേ..
       ഞങ്ങള്‍ ഫുട്ബോളിനെ ജീവനു തുല്യം സ്നേഹിക്കുന്ന കാൽപന്ത് കളിയുടെ കേരളത്തിലെ ആരാധകരാണ് മാധ്യമങ്ങൾ വഴി പുറത്തു വരുന്ന വിവരം അനുസരിച്ച് വരുന്ന നവംബര്‍ ഒന്നാം തിയതി കൊച്ചി സ്റ്റേഡിയത്തിൽ ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് മത്സരം നടത്താൻ തീരുമാനിച്ചതായി അറിഞ്ഞു ഹൃദയം തകരുന്ന വേദനയോടെ ആണ് ആ വാർത്ത ഞങ്ങള്‍ ഓരോരുത്തരു൦ കേട്ടത് നിലവില്‍ അന്താരാഷ്ട്ര നിലവാരമുള്ള തിരുവനന്തപൂര൦ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയ൦ ക്രിക്കറ്റിന് സജ്ജമായിരിക്കെ .. ഒരേയൊരു മത്സരം നടത്താൻ കേരളത്തിലെ ഫുട്ബോള്‍ ആവേശം തിരികെ കൊണ്ടുവന്ന ISL ഫുട്ബോള്‍ മാമാങ്കം നടക്കുന്ന, കഴിഞ്ഞിടക്ക് കോടികള്‍ മുതൽ മുടക്കിൽ U17 വേൾഡ് കപ്പിന് വേണ്ടി സജ്ജീകരിച്ച അന്താരാഷ്ട്ര നിലവാരമുള്ള മൈതാന൦ ഇളക്കി ഇല്ലാതാക്കുന്നത് കേരളത്തിലെ ഫുട്ബോളു൦ , ഫുട്ബോള്‍ ആരാധകരെയു൦ ഇല്ലാതാക്കുന്നതിന് തുല്യമാണ്... ഈ നടപടി കൈക്കൊള്ളാതെ GCDA കേരളത്തിലെ ഫുട്ബോളിനേയു൦, ആരാധകരേയു൦ സ൦രക്ഷിക്കണമെന്നു൦, രക്ഷിക്കണമെന്നു൦ ഹൃദയത്തീന്റെ ഭാഷയില്‍ അപേക്ഷിക്കുന്നു...

ഈ അപേക്ഷ സ്വീകരിച്ച് ലോക ശ്രദ്ധ നേടിയ കേരളത്തിലെ ലക്ഷക്കണക്കിന് ഫുട്ബോള്‍ ആരാധകരുടെ ആവശ്യ൦ തള്ളിക്കളയരുത്.
Jawaharlal Nehru Stadium, Kochi
Kerala Cricket Association
Kerala Football AssociatiBon KFA
Kerala Blasters
#UnitedForKochiTurf
#SaveKochiTurf
Kerala Blasters Army®
https://m.facebook.com/story.php?story_fbid=1896752893732544&id=1326717000736139

എന്തായാലും ജിസിഡിഎ യു൦ കെസിഎ യു൦ അനുയോജ്യമായ തീരുമാനം എടുക്കും എന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ഫുട്ബോള്‍ ആരാധകർ...

ചണ്ഡിഗഡിനെതിരെ കേരളത്തിനു 5-1 ന്റെ തകർപ്പൻ വിജയം.

കൊൽക്കത്ത∙ സന്തോഷ് ട്രോഫി ഫുട്ബോൾ ചാംപ്യൻഷിപ് ഫൈനൽ റൗണ്ടിൽ ചണ്ഡിഗഡിനെതിരെ കേരളത്തിനു ഗംഭീര വിജയം.

കേരളത്തിനായി എം.എസ്.ജിതിൻ രണ്ടു ഗോൾ നേടി. 11–ാം മിനിറ്റിൽ ആദ്യഗോൾ നേടി സ്കോർ ബോർഡ് തുറന്ന ജിതിൻ 51–ാം മിനിറ്റിലും വല കുലുക്കിയാണ് ഇരട്ടനേട്ടം സ്വന്തമാക്കിയത്. സജിത്ത് പൗലോസ് 19–ാം മിനിറ്റിലും വി.കെ.അഫ്ദാൽ 48–ാം മിനിറ്റിലും പകരക്കാരനായിറങ്ങിയ വി.എസ്.ശ്രീക്കുട്ടൻ 77–ാം മിനിറ്റിലും ലീഡുയർത്തി. ചണ്ഡിഗഡിനു വേണ്ടി വിശാൽ ശർമ 88–ാം മിനിറ്റിൽ സമാശ്വാസ ഗോൾ നേടി.

ബംഗാളും മണിപ്പുരുമടങ്ങുന്ന ഗ്രൂപ്പ് എയിലെ ചണ്ഡിഗഡിനെതിരെ മികച്ച കളിയാണു ക്യാപ്റ്റൻ രാഹുൽ വി.രാജിന്റെ നേതൃത്വത്തിലുള്ള കേരളം പുറത്തെടുത്തത്.

ഇനിയെസ്റ്റ ചൈനീസ് സൂപ്പർ ലീഗിലേക്കോ?


ചൈനീസ് സൂപ്പര്‍ ലീഗിന്റെ ഭാഗമാകാന്‍ ക്ഷണം ലഭിച്ചിട്ടുണ്ടെന്ന വാര്‍ത്തകളെ സ്ഥിരീകരിച്ച് ബാഴ്‌സ നായകന്‍ ആന്ദ്രെ ഇനിയെസ്റ്റ. ഇക്കാര്യത്തില്‍ ഏപ്രില്‍ അവസാനത്തിനുള്ളില്‍ തീരുമാനം വ്യക്തമാക്കുമെന്നും ഇനിയെസ്റ്റ പറയുന്നു. 

400 മത്സരങ്ങളില്‍ ഇതിനോടകം തന്നെ ബാഴ്‌സയ്ക്കായി ഇറങ്ങിയ ഇനിയെസ്റ്റയുമായി ലൈഫ്‌ടൈം കരാറാണ് കാറ്റലോണിയന്‍ ക്ലബ് ഒക്ടോബറില്‍ ഒപ്പുവെച്ചത്. മറ്റെവിടെയോ ആയിരിക്കാം ഇനിയെന്റെ ഭാവി  എന്നായിരുന്നു എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ചെല്‍സിക്കെതിരെ ജയം പിടിച്ചതിന് പിന്നാലെ ഇനിയെസ്റ്റയുടെ പ്രതികരണം. 

ബാഴ്‌സയില്‍ തന്നെ തുടരുമോ, ചൈനയിലേക്ക് പോകുമോ എന്ന് ഏപ്രില്‍ 30നുള്ളില്‍ എനിക്ക് തീരുമാനിക്കണം. എനിക്കും ക്ലബിനും എന്താണ് നല്ലതെന്ന് വിലയിരുത്തിയാകും എന്റെ പ്രഖ്യാപനം ഉണ്ടാവുകയെന്നും ഇനിയെസ്റ്റ പറയുന്നു. ടിയാഞ്ചിന്‍ ഖ്വാഞ്ചിയാനുമായി ഇനിയെസ്റ്റയെ ബന്ധപ്പെടുത്തിയായിരുന്നു വാര്‍ത്തകള്‍ വന്നത്. 

എന്നാല്‍ ഇനിയെസ്റ്റയെ തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളെല്ലാം ചൈനീസ് സൂപ്പര്‍ ലീഗ് ക്ലബ് തള്ളിയിരുന്നു. മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ക്ലബ് ഭീഷണിപ്പെടുത്തുകയുമുണ്ടായി. 

ക്ലബ് വിട്ടു പോകുന്നത് സംബന്ധിച്ചത് ഇനിയെസ്റ്റയുടെ വ്യക്തിപരമായ കാര്യമാണ്. ഇനിയെസ്റ്റ ഇല്ലാത്ത ബാഴ്‌സയെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല, കാരണം ഇപ്പോള്‍ ഇനിയെസ്റ്റയുള്ള ബാഴ്‌സയാണ് നമ്മുടേത് എന്നായിരുന്നു കോച്ച് വാല്‍വെര്‍ദേയുടെ പ്രതികരണം

SIL MEDIA