Friday 16 March 2018
ലക്ഷ്യം ഐലീഗ്, എഫ്‌സി കേരള കളത്തിലേക്ക്
ISL ഫൈനൽ ; ബെംഗളുരു പേടിക്കേണ്ടത് നിര്‍ഭാഗ്യത്തെ!
ISL ജേതാക്കളെ ഇന്നറിയാം.!
ബംഗളൂരുവിന്റെ കന്നി ഐഎസ്എൽ ആണെന്നതും ശ്രദ്ധേയം. ചെന്നൈയിൻ ഒരു തവണ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. രണ്ടാം കിരീടമാണ് അവരുടെ ലക്ഷ്യം. 2015ൽ ഗോവയെ കീഴടക്കിയായിരുന്നു ചെന്നൈയിന്റെ കന്നി കിരീട നേട്ടം. അതേസമയം, ഐഎസ്എലിലെ കന്നിക്കിരീടമാണ് ബംഗളൂരു ലക്ഷ്യംവയ്ക്കുന്നത്. കഴിഞ്ഞ അഞ്ച് സീസണുകളിലും ചുരുങ്ങിയത് ഒരു കപ്പ് എങ്കിലും സ്വന്തമാക്കിയ ചരിത്രമാണ് ബംഗളൂരുവിനുള്ളത്.
ഐലീഗ് മുൻ ചാന്പ്യന്മാരായ ബംഗളൂരു ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യമായാണ് മത്സരിക്കുന്നത്. വന്പൻ താരപ്രഭയുമായെത്തിയ ഐഎസ്എൽ ടീമുകൾക്കെതിരേ തുടക്കക്കാരുടെ പ്രശ്നങ്ങളൊന്നും ബംഗളൂരു കാണിച്ചില്ല. മികച്ച കളി കാഴ്ചവച്ച് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തോടെയാണ് അവർ പ്ലേ ഓഫിലേക്ക് കയറിയത്. 13 വിജയങ്ങളാണ് ഇവർ നേടിയത്. 35 ഗോളുകളും നേടി.
ലീഗ് മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇരുവരും ഹോം ഗ്രൗണ്ടിൽ തോൽക്കുകയായിരുന്നു. ബംഗളൂരുവിൽ ആദ്യം ചെന്നൈയിൻ ജയിച്ചപ്പോൾ ചെന്നൈയിൽ നടന്ന പോരാട്ടത്തിൽ ബംഗളൂരു ജയിച്ചു. ഇന്നു വീണ്ടും ബംഗളൂ രുവിന്‍റെ തട്ടകത്തിലാണ് പോരാട്ടം
ഇന്ത്യക്ക് തിരിച്ചടി . . U20 ഫുട്ബോള്‍ ലോകകപ്പ് ഇന്ത്യക്ക് നഷ്ടമായി . . കാരണം പലത്. .
U20 ലോകകപ്പ് ഇന്ത്യക്ക് നഷ്ടമായി . . അങ്ങനെ ഒരിക്കല്‍ കൂടി ഫുട്ബോള്‍ ലോകകപ്പ് വേദിയാകാനുള്ള ഇന്ത്യയുടെ മോഹ൦ പൊലിഞ്ഞു . . പകരം പോളണ്ട് വേദിയായി ഫിഫ കൊളമ്പിയയിലെ ബൊഗോട്ടയിൽ നടന്ന നറുക്കെടുപ്പിൽ തീരുമാനമായി. . .
ഇന്ത്യക്ക് ലഭിച്ചിരുന്നേൽ യോഗ്യതാ മത്സരം കളിക്കാതെ നേരിട്ട് പ്രവേശനം ലഭിക്കുമായിരുന്നു. . ഇന്ത്യയു൦ പോളണ്ടു൦ മാത്രമാണ് മത്സര ര൦ഗത്തുണ്ടായിരുന്നത് . . കൂടാതെ പോളണ്ട് ആദ്യമായാണ് ആതിഥേയത്വം വഹിക്കുന്നത് 2013 ന് ശേഷം U20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമാണ് പോളണ്ട് . .
U17 ലോകകപ്പ് നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് U20 ലോകകപ്പ് വേദിക്ക് വേണ്ടി അവകാശവാദം ഉന്നയിച്ചത് . . എന്നാല്‍ മത്സര൦ നടക്കുന്ന സമയത്ത് ഇന്ത്യയിൽ കനത്ത ചൂട് ആയിരിക്കും എന്നത് പ്രധാന കാരണമായി ചൂണ്ടി കാണിക്കുന്നു മത്സരം ടിവിയിൽ ടെലികാസ്റ്റ് ഉള്ളതിനാൽ വൈകിട്ട് നാലിനോ, അഞ്ചിനോ നടത്തേണ്ട വരു൦ ഇത് കളിക്കാരെ ബാധിക്കും എന്നും പറയുന്നു . . കൂടാതെ ഭൂരിഭാഗം U20 കളിക്കാരും യൂറോപ്യന്‍ ലീഗുകളിൽ ക്ലബ്ബുകൾക്ക് വേണ്ടി കളിക്കുന്നവരായിരിക്കു൦ ക്ലബുകള്‍ അവരെ വിട്ടു കൊടുക്കാൻ തയ്യാറാവുകയുമില്ല. . അതുകൊണ്ട് പ്രധാന മത്സരങ്ങളില്ലാത്ത മെയ് , ജൂണ്‍ മാസങ്ങളിലായി ലോകകപ്പ് നടത്താനാണ് തീരുമാനം ആ സമയം ഇന്ത്യയിലെ കാലാവസ്ഥ കളിക്കു അനുയോജ്യമല്ല എന്ന് ഫിഫ വിലയിരുത്തി . . അതോടെ ഇന്ത്യയുടെ ഫുട്ബോള്‍ വികസനത്തിന് ഉപകാരപ്രദമാകുന്ന U20 ലോകകപ്പ് ഇന്ത്യക്ക് നഷ്ടമായത് വൻ തിരിച്ചടിയായി.
ഓർമയിലെ പത്താൻ സഹോദരങ്ങൾ
അതെ, 10-2-2009, ഇന്ത്യ ശ്രീലങ്ക മത്സരം, പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്നു. ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദില്‍ഷന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുന്നു. 32 കാരന്‍ ദില്‍ഷനും 39 കാരന്‍ ജയസൂര്യയും ചേര്‍ന്ന ടി-ട്വന്റിയിലെ ഏറ്റവും പ്രായം കൂടിയ ഓപ്പണിംഗ് കൂട്ട്കെട്ട്. പക്ഷേ വെടിക്കെട്ട് തുടക്കത്തിന് പ്രായം ഒരു തടസമേ ആയിരുന്നില്ല. മൂന്ന് ഫോറും രണ്ട് സിക്സും അടക്കം 17 പന്തില്‍ 39 റണ്‍സെടുത്ത് ജയസൂര്യ പവര്‍പ്ലേ നന്നായി മുതലെടുത്തു. പിന്നീട് സ്പിന്നര്‍മാരായ യൂസുഫും ജഡേജയും റണ്ണൊഴുക്ക് തടയുന്നതില്‍ വിജയിച്ചു. മധ്യ ഓാവറുകളില്‍ ഏറെ വിഷമിച്ച ദില്‍ഷന്‍ അവസാനം 17 ആമാത്തെ ഓവറില്‍ അര്‍ധശതകം തികച്ചു. പിന്നീട് തുടരെ ഫോറും സിക്സും അടിച്ച് റണ്‍സിന് വേഗത കൂട്ടാനുള്ള ശ്രമത്തില്‍ പുറത്തായി. തുടര്‍ന്ന് വന്നവര്‍ക്ക് കൂടുതലൊന്നും ചെയ്യാനായില്ല. നിശ്ചിത ഓവറില്‍ 171 റണ്‍സെന്ന മാന്യമായ സ്കോറില്‍ ശ്രീലങ്ക ഫിനിഷ് ചെയ്തു.
പ്രഥമ ടി-ട്വന്റി ചാമ്പ്യന്‍മാരായ ഇന്ത്യക്ക് സാമാന്യം എളുപ്പത്തില്‍ ചേസ് ചെയ്യാവുന്ന ടാര്‍ഗറ്റ്. മാലിങ്കക്കെതിരെ ആദ്യ ഓവറില്‍ തന്നെ മൂന്ന് ബൗണ്ടറി നേടി ഗംഭീറിലൂടെ ഇന്ത്യ തുടങ്ങി. പക്ഷേ ആദ്യ ഓവറിലെ അവസാന പന്തില്‍ അനാവശ്യ റണ്ണൗട്ടിലൂടെ സെവാഗിന്റ് വിക്കറ്റ് വീണു. തൊട്ടടുത്ത ഓവറിലെ ആദ്യപന്തില്‍ തന്നെ ഗംഭീറും ഔട്ടായതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. നാലാമനായി ക്രീസിലെത്തിയ യുവരാജും ബൗണ്ടറിയിലൂടെയാണ് തുടങ്ങിയത്. മാലിങ്കയെ ഫോറിനും തുശാരയെ സിക്സിനും പറത്തി യുവരാജ് റണ്‍റേറ്റ് നിലനിര്‍ത്തി. രണ്ട് ബൗണ്ടറി നേടി റൈനയും മികച്ച പിന്തുണ നല്‍കി ഇന്ത്യയുടെ സ്കോര്‍ പതുക്കെ മുന്നോട്ട് നീക്കി.
പാര്‍ട്ണര്‍ഷിപ്പ് 41 പന്തില്‍ 67 നേടിയപ്പോള്‍ ക്യാപ്റ്റന്‍ ദില്‍ഷന്‍ സ്പിന്‍ ബൗളിംഗിനായി മുബാറക്കിനെ ദൗത്യം ഏല്‍പിച്ചു. ആദ്യപന്തില്‍ തന്നെ യുവിയുടെ വിക്കറ്റ് നേടി ശ്രീലങ്കക്ക് ബ്രേക്ക് ത്രൂ നല്‍കി. ധോണിയും ബൗണ്ടറി നേടി തന്റെ ഉദ്ദേശ്യം വ്യക്തമാക്കി. ബണ്ടാരയുടെ ഓവറില്‍ റൈന നല്‍കിയ അവസരം പാഴാക്കിയ കീപ്പര്‍ ദില്‍ഷന് അടുത്ത പന്തില്‍ തന്നെ റൈന നേടിയ സിക്സര്‍ ഏറെ നിരാശ പടര്‍ത്തി. എന്നാല്‍ ബണ്ടാരയുടെ ബൗളിംഗിലെ വേരിയേഷന്‍ മനസിലാക്കാതെ വീണ്ടും സിക്സിന് ശ്രമിച്ച റൈനക്ക് പിഴച്ചു. ഡീപ്പില്‍ ക്യാച്ച്. ഏഴിന് മുകളില്‍ റണ്‍റേറ്റ് ആവശ്യമായ ഇന്ത്യക്ക് അടുത്ത അഞ്ച് ഓവറില്‍ 16 ഡോട്ട് പന്തുകള്‍ അടക്കം നേടനായത് വെറും 16 റണ്‍സ്. ധോണി, രോഹിത്, ജഡേജ എന്നിവരുടെ വിക്കറ്റുകളും നഷ്ടമായിക്കഴിഞ്ഞിരുന്നു.
വിജയലക്ഷ്യം 29 പന്തില്‍ നിന്നും 57 റണ്‍സ് എന്ന നിലയിലേക്കെത്തി. 3 വിക്കറ്റ് മാത്രം ശേഷിക്കേ വിജയം ഉറപ്പിച്ച ശ്രീലങ്കന്‍ ടീമും കാണികളും ആഹ്ലാദപ്രകടനങ്ങള്‍ക്ക് തയ്യാറെടുത്ത് കഴിഞ്ഞിരുന്നു. എന്നാല്‍ പത്താന്‍ സഹോദരങ്ങളുടെ മാന്ത്രികപ്രകടനങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ എന്നൊരു സത്യം അവര്‍ മനസിലാക്കിയിരുന്നില്ല.
മൂന്ന് ഓവറില്‍ 15 റണ്‍സ് മാത്രം വിട്ട്കൊടുത്ത ബണ്ടാരയുടെ അവസാന ഓവറില്‍ രണ്ട് കൂറ്റന്‍ സിക്സും ഒരു ബൗണ്ടറിയുമടക്കം യൂസുഫ് അടിച്ചത് 17 റണ്‍സ്. എന്നാല്‍ വേലിയിരിക്കുന്നതിനേക്കാള്‍ ഉഗ്രവിഷമാണ് കടിച്ച് പിടിച്ചത് എന്ന രീതിയില്‍ ആയിരുന്നു ഇര്‍ഫാന്‍ പത്താന്‍. അടുത്ത രണ്ട് ഓവറുകളില്‍ ഫെര്‍ണാണ്ടോയേയും മലിംഗയേയും ഓരോ സിക്സും ഫോറും വീതം അടിച്ച് പറത്തി വെറും 16 പന്തില്‍ നിന്നും പുറത്താകാതെ 33 റണ്‍സാണ് ഇര്‍ഫാന്‍ നേടിയത്. 20 ആം ഓവറിലെ രണ്ടാമത്തെ പന്തില്‍ മിഡ് വിക്കറ്റിലേക്ക് ഒരു മൂളിപ്പാട്ട് പോലെ ഫ്ലാറ്റ് സിക്സ് അടിച്ച് ശ്രീലങ്കയില്‍ നിന്നും വിജയം തട്ടിപ്പറിക്കുമ്പോള്‍ പവലിയനില്‍ നിന്നും ഇന്ത്യന്‍ താരങ്ങള്‍ ഒന്നടങ്കം ആവേശത്തോടെ തുള്ളിച്ചാടുന്ന രംഗം ഇന്നും മനസിലോര്‍ക്കുന്നു. അതോടൊപ്പം കാണികള്‍ തലയില്‍ കൈവെച്ച് എന്താണ് സംഭവിച്ചത് എന്ന് അറിയാതെ അന്തം വിട്ട് നില്‍ക്കുന്ന കാഴ്ചയും കാണാമായിരുന്നു. കളി കഴിഞ്ഞ് പത്താന്‍ സഹോദരന്‍മാര്‍ പവലിയിനിലേക്ക് ആഹ്ലാദഭരിതരായി തിരിച്ച് നടക്കുമ്പോള്‍ അവര്‍ക്ക് അകമ്പടിയായി ശ്രീലങ്കന്‍ ഫാന്‍ അവരുടെ ദേശീയപതാകയുമായി അകമ്പടി പോകുന്ന കൗതുകകരമായ സംഭവത്തിനും പ്രേമദാസ സ്റ്റേഡിയം സാക്ഷ്യം വഹിച്ചു...
ഇന്ന് ഇര്‍ഫാനും യൂസൂഫും ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താണ്. എത്ര ഫോം ഔട്ടിന്റെ പേരില്‍ പുറത്താക്കിയാലും അവരിലെ പ്രതിഭയോട് വിവിധ ക്രിക്കറ്റ് ബോര്‍ഡുകള്‍ നീതി പുലര്‍ത്തിട്ടുണ്ടോ എന്ന് ഇന്നും സംശയമാണ്...
സൂപ്പര്‍ കപ്പ് . . . യോഗ്യതാ മത്സരം ഇന്ന് രണ്ട് ഐഎസ്എൽ ടീമുകള്‍ വിജയിച്ചു യോഗ്യത നേടീ. .
ആദ്യ മത്സരം ഒന്നിനു എതിരെ രണ്ട് ഗോളിന് ഇന്ത്യന്‍ ആരോസിനെ മുംബൈ കീഴടക്കി . . രണ്ടാം മത്സരം ചെന്നൈ സിറ്റിയെ ഒന്നിനു എതിരെ നാല് ഗോളിന് തകര്‍ത്തു കൊൽക്കത്തയു൦ യോഗ്യത നേടി. .
കൊൽക്കത്തയോട് ചെന്നൈ ദയനീയമായി പരാജയം ഏറ്റൂ വാങ്ങിയപ്പോൾ മുംബൈ ടീമിനെ 102 മിനിറ്റ് വരെ സമനില കളിപ്പിച്ചാണ് ഇന്ത്യയുടെ ഭാവി തലമുറയുടെ പരാജയം . .ആരോസിനായി മലയാളി താര൦ രാഹുല്‍ ആണ് ഗോൾ നേടിയത്
ഗോകുലത്തിന് അർജന്റീന കോച്ച് , കളിക്കാർ എത്തുന്നു....
ഐ ലീഗിലെ മികച്ച പ്രകടനത്തിന് ശേഷം നോർത്ത് ഈസ്റ്റിനെ തകർത്തു സൂപ്പര്‍ കപ്പിന് യോഗ്യത നേടിയ ഗോകുലം കേരള എഫ് സിക്ക് പുതിയ കോച്ച് അർജന്റീനയിൽ നിന്ന് വരുന്നു കൂടാതെ രണ്ടു കളിക്കാരും...
നിലവില്‍ മലയാളി കോച്ച് ബിനോ ജോർജിന്റെ കീഴില്‍ മികച്ച പ്രകടനവും പുരോഗതിയു൦ കാഴിച വച്ച ഗോകുലം സൂപ്പര്‍ കപ്പിന് കച്ച മുറുക്കുന്നതിനാണ് പുതിയ വിദേശ കോച്ചിനേയു൦ , കളിക്കാരേയു൦ തേടിയത്.... അർജന്റീന രണ്ടാം ഡിവിഷന്‍ ക്ലബ് പരിശീലകനായ കോച്ചും കളിക്കാരും ആണ് ധാരണയായി കൊണ്ട് വരുന്നതെന്നാണ് അടുത്ത വൃത്തങ്ങള് സൂചിപ്പിക്കുന്നത്... എന്നാലും നിലവിലെ കോച്ച് ബിനോ ജോർജിനെ ടെക്നിക്കലോ, അസിസ്റ്റന്റ് കോച്ചോ ആയി നിലനിർത്താനാണ് തീരുമാനവും എന്നറിയുന്നു..എന്നാല്‍ ഔദ്യോഗികമായി ഒന്നും പുറത്തു വിട്ടിട്ടില്ല... തൊട്ടടുത്ത ദിവസം തന്നെ ഗോകുലം ആരാധകർക്ക് സന്തോഷ വാർത്ത വരുമെന്ന് ഉറപ്പിക്കാ൦