Showing posts with label Asian cup. Show all posts
Showing posts with label Asian cup. Show all posts

Wednesday, 8 August 2018

ഏഷ്യൻ കപ്പിന് ഇനി വെറു൦ 150 ദിവസ൦ മാത്ര൦ ബാക്കി... ഇന്ത്യ ആതിഥേർക്കൊപ്പ൦ ഗ്രൂപ്പിൽ..

ഏഷ്യാ കപ്പ്, ഇനി 150 ദിവസം മാത്രം

ഇന്ത്യ ഏഷ്യൻ ശക്തികളുമായി ഏറ്റുമുട്ടാൻ പോകുന്ന ഏഷ്യാ കപ്പ് തുടങ്ങാൻ ഇനി 150 ദിവസം മാത്രം. 2019 ജനുവരിയിൽ യു എ ഇയിൽ വെച്ചാണ് ഏഷ്യാ കപ്പ് നടക്കുന്നത്‌. ആതിഥേയർക്ക് ഒപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ പോരാടുക. ആതിഥേയരായ യു എ ഇക്കൊപ്പം കരുത്തരായ ബഹ്റൈൻ, തായ്‌ലാന്റ് എന്നീ ടീമുകളുമാണ് ഇന്ത്യക്ക് ഒപ്പം ഗ്രൂപ്പിൽ ഉള്ളത്.

2011ന് ശേഷം ആദ്യമായാണ് ഇന്ത്യ ഏഷ്യാ കപ്പിൽ കളിക്കുന്നത്. 2011ൽ ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ബഹ്റൈൻ എന്നീ ടീമുകളായിരുന്നു ഇന്ത്യയ്ക്കൊപ്പം ഗ്രൂപ്പിൽ. അന്ന് ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇത്തവണ പ്രതീക്ഷയീടെയാണ് ഇന്ത്യ ഏഷ്യാ കപ്പിനായി ഒരുങ്ങുന്നത്. ഏഷ്യാ കപ്പിന് മുന്നോടിയായി ചൈന, സൗദി അറേബ്യ, സിറിയ എന്നീ ടീമുകൾക്ക് എതിരെ സൗഹൃദ മത്സരങ്ങൾ ഇന്ത്യ കളിക്കും.

Monday, 2 July 2018

ഇന്ത്യൻ ഫുട്ബോൾ ടീ൦ ഏഷ്യൻ ഗെയി൦സിൽ ഇല്ല.. ഇന്ത്യൻ ഫുട്ബോൾ വളർച്ചയ്ക്ക് തടയിട്ട് ഒളിമ്പിക് അസോസിയേഷൻ..

ഈ വർഷം ഇൻഡോനേഷ്യയിലെ ജക്കാർത്തയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്ബോൾ ടീം പങ്കെടുക്കില്ല. ഇന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ് ) വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ എ.ഐ.എഫ്.എഫ് ജെനറൽ സെക്രട്ടറി കുശാൽ ദാസാണ് ഇക്കാര്യം അറിയിച്ചത്. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നതിനുള്ള അനുമതി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിൽ നിന്ന് ലഭിച്ചില്ലെന്നും അവർക്ക് ഇന്ത്യൻ ഫുട്ബോൾ ടീമിനെ ഏഷ്യൻ ഗെയിംസിൽ മത്സരിപ്പിക്കാനുള്ള യാതൊരു താല്പര്യവുമില്ലെന്നും ഇതിനാൽ ഏഷ്യൻ ഗെയിംസെന്ന സ്വപ്നം തങ്ങൾ അവസാനിപ്പിക്കുകയാണെന്നും കുശാൽ ദാസ് പറഞ്ഞു.

” ഇത്രയും നാൾ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ഇന്ത്യൻ ഫുട്ബോൾ ടീമുകൾക്ക് അനുമതി നൽകുന്നത് സംബന്ധിച്ചോ, അനുമതി നിഷേധിച്ചത് സംബന്ധിച്ചോ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിൽ നിന്ന് എ ഐ എഫ് എഫിന് യാതൊരു കത്തും ലഭിച്ചില്ല, അവസാനം ഞാൻ ഫോണിൽ അവരുമായി സംസാരിച്ചപ്പോളാണ് ഫുട്ബോൾ ടീമുകൾക്ക് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ അനുമതി നൽകില്ലെന്ന് അവർ പറഞ്ഞത്. ഇക്കാര്യം നേരത്തെ പറയാനുള്ള മാന്യത പോലും അവർ കാണിച്ചില്ല‌.

എന്ത് കൊണ്ടാണ് അവർ ഫുട്ബോൾ ടീമുകൾക്ക് അനുമതി നിഷേധിക്കുന്നത് എന്ന് അറിയില്ല. 2014 ഏഷ്യൻ ഗെയിംസിന്റെ സമയം 160 ആയിരുന്നു നമ്മുടെ പുരുഷ ടീമിന്റെ റാങ്ക് എങ്കിൽ ഇപ്പോൾ എത്രയാണെന്ന് നിങ്ങൾക്കെല്ലാം അറിയാമല്ലോ. വളർന്ന് കൊണ്ടിരിക്കുന്ന ഇന്ത്യൻ ഫുട്ബോളിന് ഇത് ശരിക്കും വലിയൊരു തിരിച്ചടിയാണ്. ഒളിമ്പിക് അസോസിയേഷന്റെ ഈ തീരുമാനം മൂലം ഇന്ത്യയുടെ പുരുഷ വനിതാ ടീമുകൾ ഇത്തവണ ഏഷ്യൻ ഗെയിംസിൽ കളിക്കാനുണ്ടാകില്ല”. അദ്ദേഹം പറഞ്ഞുനിർത്തി.

അതേ സമയം ഈ വർഷം ഓഗസ്റ്റിലെ രണ്ടാം ആഴ്ച മുതലാണ് ജക്കാർത്തയിൽ ഏഷ്യൻ ഗെയിംസ് ആരംഭിക്കുന്നത്. രാജ്യങ്ങളുടെ അണ്ടർ 23 ടീമുകൾക്കാണ് ഏഷ്യാഡിലെ ഫുട്ബോൾ മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കുക. ഓരോ ടീമിനും തങ്ങളുടെ 3 സീനിയർ താരങ്ങളെയും മത്സരങ്ങൾക്കായി ടീമിലെടുക്കാം. ഇന്ത്യൻ സീനിയർ ടീമിൽ നിലവിൽ കളിക്കുന്നവരിൽ പതിനൊന്നോളം പേർ അണ്ടർ 23 താരങ്ങളാണ്. അത് കൊണ്ടു തന്നെ ഇത്തവണത്തെ ഏഷ്യൻ ഗെയിംസിൽ കളിക്കാൻ പറ്റിയിരുന്നെങ്കിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഇന്ത്യൻ ടീമിന് കഴിയുമായിരുന്നെന്നാണ് പറയപ്പെട്ടിരുന്നത്.

Saturday, 5 May 2018

എഎഫ്സി ഏഷ്യാ കപ്പ് ഇന്ത്യ ഗ്രൂപ്പ് എ യിൽ.. ആ കടമ്പ മറികടക്കുമെന്ന് കോച്ച് .. ഇന്ത്യ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുമെന്ന് ഇതിഹാസ താര൦..

അടുത്ത വർഷം യു.എ.ഇ യിൽ നടക്കുന്ന ഏഷ്യാകപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് ഘട്ടം മറികടന്ന് നോക്കൗട്ട് സ്റ്റേജിലെത്താൻ ഇന്ത്യയ്ക്ക് കഴിയുമെന്നും, ഗ്രൂപ്പ് മത്സരങ്ങളെന്ന കടമ്പ മറികടക്കാനുള്ള കഴിവ് നിലവിലെ ഇന്ത്യൻ ടീമിനുണ്ടെന്നും പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ. കഴിഞ്ഞ ദിവസം ദുബായിയിൽ നടന്ന ടൂർണമെന്റിന്റെ ഗ്രൂപ്പ് നിർണയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആതിഥേയരായ യു.എ.ഇ, തായ്ലാൻഡ്, ബഹ്റൈൻ എന്നിവർക്കൊപ്പം ഗ്രൂപ്പ് എ യിലാണ് ടൂർണമെന്റിൽ ഇന്ത്യ കളിക്കുക. ഇന്ത്യയുടെ ഗ്രൂപ്പ് അത്രയ്ക്ക് എളുപ്പമല്ലെങ്കിലും കൂട്ടത്തിലുള്ള ചില ടീമുകളെ തോൽപ്പിക്കാനുള്ള കെല്പ് ഇന്ത്യയ്ക്കുണ്ട്. തങ്ങളുടേതായ ദിവസം ആരെയും തോൽപ്പിക്കാൻ നമ്മുടെ ടീമിന് കഴിയും.” ഗ്രൂപ്പ് നറുക്കെടുപ്പിന് ശേഷം കോൺസ്റ്റന്റൈൻ പറഞ്ഞു.

ഇതിന് മുൻപ് ഇന്ത്യ ഏഷ്യാകപ്പ് കളിച്ചത് 2011ലാണ്. എന്നാൽ കരുത്തരായ ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, ബഹ റൈൻ എന്നിവരോട് തകർന്നടിഞ്ഞ് നാട്ടിലേക്ക് മടങ്ങാനായിരുന്നു അന്ന് ടീമിന് വിധി. അന്ന് ടീമിലുണ്ടായിരുന്ന സുനിൽ ഛേത്രി ഇന്ന് ടീമിന്റെ ക്യാപ്റ്റനാണ്. തെക്കൻ ഏഷ്യയിൽ നിന്ന് അടുത്ത വർഷത്തെ ഏഷ്യാകപ്പിന് യോഗ്യത നേടിയ ഏകടീമും ഇന്ത്യയാണ്. യു.എ.ഇ യിലെ എട്ട് വേദികളിലായി ജനുവരി 5 മുതൽ ഫെബ്രുവരി 1 വരെയാണ് അടുത്ത വർഷത്തെ ടൂർണമെന്റ് നടക്കുക.

അടുത്ത വർഷം യു.എ.ഇ യിൽ നടക്കുന്ന ഏഷ്യാകപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ടീം ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ കഴിയുമെന്ന് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ബൈച്ചുംഗ് ബൂട്ടിയ. ടൂർണമെന്റിൽ ഇന്ത്യയ്ക്ക് ലഭിച്ച ഗ്രൂപ്പിൽ അത്ര ശക്തരായ എതിരാളികളില്ലെന്നും കൂട്ടത്തിലെ ഉയർന്ന രണ്ടാം റാങ്ക് ടീമായതിനാൽ ഇന്ത്യയ്ക്ക് അനായാസം നോക്കൗട്ടിലെത്താമെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ ബൂട്ടിയ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം നടന്ന ഏഷ്യാകപ്പിന്റെ ഗ്രൂപ്പ് നിർണയത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രൂപ്പ് നറുക്കെടുപ്പിൽ താൻ പൂർണ സന്തോഷവാനാണെന്ന് ബൂട്ടിയ പറയുന്നു.ഏഷ്യൻ ഫുട്ബോൾ ശക്തികളായ ഓസ്ട്രേലിയ, ഇറാൻ, ഇറാഖ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ ഇന്ത്യയുടെ ഗ്രൂപ്പിൽ വന്നില്ലെന്നതാണ് ഇതിന് കാരണമായി അദ്ദേഹം പറയുന്നത്. ആതിഥേയരായ യു.എ.ഇ, തായ്ലാൻഡ്, ബഹറൈൻ എന്നിവരടങ്ങുന്ന ഗ്രൂപ്പ് എ യിലാണ് ടൂർണമെന്റിൽ ഇന്ത്യ കളിക്കുക. എ ഗ്രൂപ്പിലെ ഉയർന്ന രണ്ടാം റാങ്കുകാരും ടീം ഇന്ത്യയാണ്.

കടുകട്ടി ഗ്രൂപ്പിലൊന്നുമല്ല ഇന്ത്യ കളിക്കാൻ പോകുന്നത്. അത് കൊണ്ട് തന്നെ നന്നായി കളിക്കാൻ കഴിഞ്ഞാൽ നമുക്ക് മുന്നേറാൻ കഴിയും. ബൂട്ടിയ പറയുന്നു. ഇതിന് മുൻപ് 2011ലാണ്ഇന്ത്യ ഏഷ്യാകപ്പ് കളിക്കുന്നത്. അന്ന് ഗ്രൂപ്പ് ഘട്ടത്തിൽ പക്ഷേ ദയനീയ തോൽവിയായിരുന്നു ഇന്ത്യയെ കാത്തിരുന്നത്‌. ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട ഇന്ത്യൻ ടീമിൽ അന്ന് ബൈച്ചുംഗ് ബൂട്ടിയയും ഉണ്ടായിരുന്നു.

ദുബായ്: 2019 എഎഫ്‌സി ഏഷ്യന്‍ കപ്പിനുള്ള ഗ്രൂപ്പ് നിര്‍ണ്ണയം പൂര്‍ത്തിയായി. ആതിഥേയരായ യുഎഇയ്‌ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ബഹ്‌റൈന്‍, തായ്‌ലാന്‍ഡ് തുടങ്ങിയവയാണ് ഗ്രൂപ്പ് എയിലെ മറ്റ് ടീമുകള്‍. ഇത് നാലാം തവണയാണ് ഇന്ത്യ ഏഷ്യന്‍ കപ്പ് യോഗ്യത നേടുന്നത്.

ജനുവരി അഞ്ച് മുതല്‍ ഫെബ്രുവരി ഒന്ന് വരെ യുഎഇയിലാണ് എഎഫ്‌സി ഏഷ്യന്‍ കപ്പ് പോരാട്ടങ്ങള്‍ നടക്കുന്നത്. നാല് ടീമുകള്‍ വീതമുള്ള ആറ് ഗ്രൂപ്പുകള്‍ മത്സരിക്കും. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ഉള്‍പ്പെട്ടതാണ് ഗ്രൂപ്പ് ബി. സിറിയ, പലസ്തീന്‍, ജോര്‍ദാന്‍, എന്നീ ടീമുകളും ഗ്രൂപ്പ് ബിയില്‍ ഉള്‍പ്പെടുന്നു.

ഗ്രൂപ്പ് എ- യുഎഇ, തായ്‌ലാന്‍ഡ്, ഇന്ത്യ, ബഹ്‌റൈന്‍.
ഗ്രൂപ്പ് ബി-ഓസ്‌ട്രേലിയ, സിറിയ, പലസ്തീന്‍, ജോര്‍ദാന്‍.
ഗ്രൂപ്പ് സി- കൊറിയ റിപ്പബ്ലിക്, ചൈന, കിര്‍ഗ്‌സ് റിപ്പബ്ബിക്, ഫിലിപ്പിന്‍സ്.
ഗ്രൂപ്പ് ഡി-ഇറാന്‍, ഇറാഖ്, വിയറ്റ്‌നാം, യമന്‍.
ഗ്രൂപ്പ് ഇ- സൗദി അറേബ്യ, ഖത്തര്‍, ലെബനാന്‍, ഉത്തരകൊറിയ
ഗ്രൂപ്പ് എഫ്- ജപ്പാന്‍, ഉസ്ബക്കിസ്ഥാന്‍, ഒമാന്‍, തുര്‍ക്‌മെനിസ്ഥാന്‍.

Tuesday, 10 April 2018

ഏഷ്യ കപ്പിന് യു എ ഇ വേദിയായേക്കും...

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നാടക്കാനിരുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ വേദി ഇന്ത്യയില്‍ നിന്ന് മാറ്റി. യു.എ.ഇയാണ് പുതിയ വേദി. ഇ.എസ്.പി.എന്നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സെപ്റ്റംബര്‍ 13 മുതല്‍ 28 വരെയായായിരുന്നു ഇന്ത്യയില്‍ മത്സരം നടക്കേണ്ടിയിരുന്നത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം രൂക്ഷമായതാണ് വേദി മാറ്റാനുള്ള കാരണമായി പറയുന്നത്.

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഇക്കാര്യം വിശദമായി പരിശോധിക്കുകയും വേദി യു. എ.ഇയിലേയ്ക്ക് മാറ്റുകയാണ് ഏറ്റവും ഉചിതമായ പരിഹാരമാര്‍ഗമെന്ന് കണ്ടെത്തുകയും ചെയ്യുകയായിരുന്നുവെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജാം സേത്തി പറഞ്ഞു. 

Tuesday, 27 March 2018

തോൽവി വഴങ്ങി ഇന്ത്യ. ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരം ഇന്ത്യക്ക് തോൽവിയോടെ നഷ്ടമായത് ചരിത്രം , റെക്കോഡ് .

ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരം കിർഗിസ്ഥാന് മുന്നില്‍ ഇന്ത്യ വീണു.വളരെ നിലവാരം കുറഞ്ഞ മൈതാനത്ത് പലപ്പോഴും ഇന്ത്യന്‍ താരങ്ങളുടെ കാലിടറി. കളിയില്‍ ഉടനീളം ആധിപത്യം സ്ഥാപിച്ച കിർഗിസ്ഥാൻ തുടർച്ചയായ 13 കളികളിൽ തോൽവിയറിയാതെ കുതിച്ച ഇന്ത്യൻ ഫുട്ബോൾ ടീമിനു കടിഞ്ഞാണിട്ടു. 2019 ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ ഇന്ത്യയ്ക്കു 2–1 തോൽവി.

ഫിഫ റാങ്കിങ്ങിൽ മുന്നേറാനുള്ള അവസരമാണു തോൽവി വഴി ഇന്ത്യ നഷ്ടപ്പെടുത്തിയത്. ഇരുടീമുകളും മുൻപേ യോഗ്യത ഉറപ്പിച്ചിരുന്നു. രണ്ടാം മിനിറ്റിൽ വഴങ്ങിയ ഗോളാണ് ഇന്ത്യയ്ക്കു തിരിച്ചടിയായത്. 71–ാം മിനിറ്റിൽ രണ്ടാം ഗോളും ആതിഥേയർ നേടി.

കളി തീരാൻ രണ്ടുമിനിറ്റുള്ളപ്പോൾ ജെജെ ലാൽപെഖുല ഇന്ത്യയുടെ ആശ്വാസഗോൾ നേടി. നിലവിൽ ഫിഫ റാങ്കിങ്ങിൽ 99–ാം സ്ഥാനക്കാരായ ഇന്ത്യയ്ക്ക്  ജയിച്ചാൽ 87–ാം റാങ്കിലെത്താമായിരുന്നു.

Monday, 26 March 2018

ഏഷ്യാൻ കപ്പ് ഇന്ത്യയെ കാത്തിരിക്കുന്നത് ചരിത്രം. ഇന്ന് ഇന്ത്യ കിർഗിസ്ഥാനെ നേരിടു൦.

ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരം ഇന്ന് ഇന്ത്യ കിർഗിസ്ഥാനെ നേരിടു൦. ഇന്നത്തെ മത്സരം കൂടി ജയിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് പല റെക്കോഡുകൾ.

അവസാന ഗ്രൂപ്പ് മത്സരത്തിൽ കിർഗിസ്ഥാനെ തോല്പിക്കാൻ തന്നെ ആവും ഇന്ത്യ ഇന്ന് ബൂട്ടണിയുന്നത്. 13 പോയിന്റ് നേടി ഒന്നാം സ്ഥാനക്കാരായ ഇന്ത്യക്ക് മത്സര ഫലം അപ്രസക്തമാണേലു൦ ജയിക്കുക വഴി തുടർച്ചയായ 13 മത്സരം തോൽക്കാതെ എന്ന റെക്കോഡ് ഇന്ത്യക്ക് സ്വന്തം. കൂടാതെ റാങ്കില്‍ ചരിത്ര പരമായ നേട്ടം കൈവരിക്കും . നിലവില്‍ 99ാം സ്ഥാനക്കാരാണ് ഇന്ത്യ. ഇന്നത്തെ ജയ൦ 82ാം സ്ഥാന൦ എന്ന ചരിത്ര നേട്ടത്തിൽ എത്തിക്കും.

സുനില്‍ ചേത്രി ഇല്ലാതെയാണ് ഇന്ന് ഇറങ്ങുന്നത് എന്നത് ചെറിയ ആശങ്ക ഉളവാക്കുന്നു. കഴിഞ്ഞ കിർഗിസ്ഥാനുമായുള്ള മത്സരം സുനില്‍ ചേത്രിയുടെ ഒരു ഗോളിനാണ് ജയിച്ചത്. എന്നാല്‍ isl ൽ കഴിവ് തെളിയിച്ച പുതിയ താരങ്ങളുടെ പ്രതീക്ഷയിലാണ് ഇന്ത്യ ഇറങ്ങുന്നത്. മത്സരം വൈകിട്ട് 3.30 ന് സ്റ്റാര്‍ സ്പോർട്സ് 2, എച്ച് ഡി 2, ചാനലുകളില് തത്സമയ സപ്രേക്ഷണ൦ ഉണ്ടാവു൦.

Saturday, 24 March 2018

സുനില്‍ ചേത്രി ഇല്ലാതെ ഇന്ത്യ ഏഷ്യന്‍ കപ്പിന്.. കിർഗിസ്ഥാനെതിരെ ഉള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു റോബിന്‍ സിങ് ടീമില്‍ ഇട൦ നേടിയില്ല.

ഏഷ്യാ കപ്പ് യോഗ്യത ഉറപ്പിച്ചെങ്കിലും യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ കിര്‍ഗിസ്ഥാനെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ. 27ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി കളിക്കില്ല.മുന്നേറ്റ താര൦ റോബിന്‍ സിങും ഇല്ല.  മ്യാന്‍മറിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തില്‍ ടൂര്‍ണ്ണമെന്റിലെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടതാണ് സുനില്‍ ഛേത്രിക്ക് തിരിച്ചടിയായത്.

അന്ന് മത്സരം 2-2ന് സമനിലയില്‍ പിരിയുകയായിരുന്നു. മ്യാന്‍മറിനെതിരെ തന്നെ ഇന്ത്യ 1-0ന് വിജയിച്ച ഗ്രൂപ്പിലെ ആദ്യ മത്സരത്തിലും ഛേത്രിക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചിരുന്നു. നിലവില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരവും ഛേത്രിയാണ്. 97 മത്സരങ്ങളില്‍ നിന്ന് 56 ഗോളുകളാണ് ഛേത്രി നേടിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 6 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് അഞ്ചു ഗോളുകള്‍ നേടിയ ഛേത്രിയുടെ പ്രകടനമികവിലാണ് ഇന്ത്യ ഏഷ്യാ കപ്പ് യോഗ്യത കരസ്ഥമാക്കിയത്.

യോഗ്യത നേടിയെങ്കിലും അവസാന മത്സരം കൂടി വിജയിച്ച് ആത്മവിശ്വാസം വര്‍ധിപ്പിക്കാനാണ് ഇന്ത്യ കിര്‍ഗിസ്ഥാനെതിരെ ഇറങ്ങുന്നത്. എന്നാല്‍ സുനില്‍ ഛേത്രിയില്ലാത്തത് മത്സരത്തില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്

 24 അംഗ ടീം : ഗോൾകീപ്പർസ് : ഗുർപ്രീത് സിംഗ് സന്ധു, അമരീന്ദർ സിംഗ്, വിശാൽ കൈത്. പ്രിതിരോധം : സുഭാഷിഷ് ബോസ്, നിഷു കുമാർ, അനസ് എടത്തൊടിക, സന്ദേശ് ജിങ്കാൻ , സലാം രഞ്ജൻ സിംഗ്, ലാൽരാതാര , ജെറി ലാൽരിൻസുല, നാരായൺ ദാസ്.
മിഡ്ഫീൽഡർമാർ: ഉധന്ത സിംഗ്, ധണപാൽ ഗണേഷ്, എം.ഡി. റഫീഖ്, അനിരുത് താപ്പ, റൌൾൻ ബോർഗ്സ്, ഹലിചരൻ നർസറി, ബിക്കാഷ് ജയ്രു. ഫോർവേഡുകൾ: ബൽവന്ത് സിംഗ്, ജെജെ ലാൽപെഖ്ലുവാ , സീമിൻലെൻ ഡൗങ്കൽ, അലൻ ഡിയോറി ,മൻവീർ സിങ് ,ഹിതേഷ്  ശർമ്മ .