Showing posts with label KeralaBlasters. Show all posts
Showing posts with label KeralaBlasters. Show all posts

Wednesday, 14 November 2018

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ മോശം പ്രകടനത്തിൽ പ്രതിഷേധം അറിയിച്ചു ആരാധക സംഘടന രംഗത്ത്.. ടീം മാനേജ്‌മെന്റിന് നൽകിയ തുറന്ന കത്ത് സോഷ്യൽ മീഡിയയിൽ വൻ പിന്തുണ നേടി തരംഗമാവുന്നു.. അനിവാര്യമായ മാറ്റത്തിന് തയ്യാറായി ബ്ലാസ്റ്റേഴ്‌സ്


ഐഎസ്എൽ: അഞ്ചാം സീസണിൽ വളരെ മോശം പ്രകടനം നടത്തുന്നു എന്ന വിമർശനം നേരിടുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.. പല പ്രമുഖ മുൻ താരങ്ങൾ വരെ ഇതിനെതിരെ രംഗത്ത് വന്നു.. കാണികളിൽ വളരെയധികം കുറവ് വരെ ഉണ്ടായി.. എന്നാൽ ഇപ്പോൾ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക സംഘടന തന്നെ ഇതിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുന്നു.. കേരള ബ്ലാസ്റ്റേഴ്‌സ് ആർമി എന്ന ഫാൻസ്‌ ക്ലബ്ബ് ആണ് "തുറന്ന കത്ത്" ലൂടെ ആരാധകരുടെ പ്രതിഷേധവും, അഭിപ്രായങ്ങളും മാനേജ്‌മെന്റിനെ അറിയിച്ചിരിക്കുന്നത്.. നിലവിൽ രജിസ്‌ട്രേഡ് ഫാൻസ്‌ ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആർമി.. കഴിഞ്ഞ ദിവസം ഈ സംഘടനയുടെ സോഷ്യൽ മീഡിയ ഔദ്യോഗിക അക്കൗണ്ട് വഴി ഈ "തുറന്ന കത്ത്" പുറത്ത് വിട്ടിരുന്നു.. വൻ പിന്തുണ നേടി സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് ഈ കത്ത്.. ആരാധകരുടെ മനസ്സറിഞ്ഞ കത്താണ് ഇതെന്ന് അഭിപ്രായം നേടി കഴിഞ്ഞു.. ആരാധകരുടെ വികാരം ടീമിനെ അറിയിച്ചു അതിന് പരിഹാരം കണ്ടെത്തുകയും, ആരാധക സംഘടന ആരാധകർക്ക് വേണ്ടി ഉള്ളതാവണം എന്നും ഇതാണ് സംഘടനയുടെ ലക്ഷ്യം എന്നും കേരള ബ്ലാസ്റ്റേഴ്‌സ് ആർമി ഭാരവാഹികൾ പറയുന്നു.. ഉടൻ തന്നെ ടീം ഇതിന് വേണ്ട പരിഹാരം കണ്ടെത്തും എന്നും അവർ കൂട്ടിച്ചേർത്തു.. ചില താരങ്ങളിൽ നിന്ന് പോലും ഈ കത്തിന് പിന്തുണ ലഭിച്ചു എന്നാണ് വിവരം.. ഏതായാലും ഒരു പരിഹാരം കാണാൻ കഴിയും എന്ന് വിശ്വസിക്കാം.. അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ കുറവുകൾ പരിഹരിച്ചു ആരാധകരുടെ മനസ്സ് നിറയ്ക്കുന്ന പ്രകടനം കാഴ്ച വച്ചു തങ്ങളുടെ ആരാധകരെ വീണ്ടും ആവേശത്തിൽ തിരികെ എത്തിക്കാൻ അടിയന്തര നീക്കങ്ങളിലും കഠിന പ്രയത്നത്തിലും ആണെന്നാണ് ലഭിച്ച വിവരം.
കത്തിന്റെ പൂർണരൂപം:

Dear Sir,

With at most concern we would like to bring your attention towards the growing disappointment on the performance of our team, among the fans. The football fans in Kerala always has this emotional approach towards and most of them are deeply connected to the game. The desperate need for a good performance from the team has become the main subject of discussion in social media platforms and the passionate fans are showering their concerns regarding this in every forum. Coaching and team selection are the prime points where fans had lost their confidence in. The poor performance of the team against a better organized team increases the desperation level of every Kerala Blasters FC fan.

This is an open request to The Management, The Coaching Staff and The Players as well !! We, Kerala Blasters Army will back the team through thick and thin and it is your responsibility to deliver good performance in return. We are not demanding for continuos winning streaks but for a good performance as a team.

Many fans had lost their faith in our team. To restore that and to bring back the electrifying atmosphere in the stadium with over 35,000 fans cheering for every move a KBFC player makes, we have to show them a beautiful football.
Kindly consider this as a replica of every fan's voice and We believe you will take necessary actions to overcome this dilemma. Let's fight together !!
With lot's of love on the game,
Kerala Blasters Army
Sports India Live©

Thursday, 11 October 2018

അവന്‌ കൂടുതൽ അവസരങ്ങൾ നൽകും ; മലയാളി താരത്തെ പുകഴ്ത്തി ജെയിംസ്



അഞ്ചാം എഡിഷൻ ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനമാണ് മലയാളി മധ്യനിരതാരം സഹൽ അബ്ദുൾസമദ് കാഴ്ച വെച്ചത്. രണ്ട് മത്സരങ്ങളിലുമായി ഇതിനോടകം 116 മിനുറ്റുകൾ കളിച്ച സഹൽ ഫുട്ബോൾപ്രേമികളുടെ നിറഞ്ഞ കൈയ്യടിയാണ് ഇരു മത്സരങ്ങളിലും വാങ്ങിയത്. പരിശീലകൻ ഡേവിഡ് ജെയിംസിനും സഹലിനെക്കുറിച്ച് പറയുമ്പോൾ നൂറു നാവ്.
സഹൽ, എ ടി കെയ്ക്കെതിരായ ആദ്യ മത്സരത്തിന്റെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. പ്രീസീസണിലെ അദ്ദേഹത്തിന്റെ പ്രകടനമാണ് ഇതിന് കാരണം. ഇത്തവണ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോളേക്കും, കഴിഞ്ഞ സീസണിൽ മൊത്തം കളിച്ചതിനേക്കാൾ‌ കൂടുതൽസമയം അവൻ കളത്തിലിറങ്ങി. വളരെയധികം കഴിവുകളുള്ള താരമാണ് സഹൽ.
ഇനിയും അദ്ദേഹത്തിൽ നിന്ന് ഒത്തിരി മികച്ച പ്രകടനം വരാനുണ്ട്‌. അവൻ ചെറുപ്പമാണ്, എന്നാൽ പ്രായമല്ല ഒരാളുടെ ടീം സെലക്ഷന്റെ മാനദണ്ഡം പരിശീലനത്തിലും കളിയിലും ഒരാൾ എങ്ങനെയാണെന്നത് മാത്രം നോക്കിയാണ് ടീം സെലക്ഷ‌ൻ നടത്തുന്നത്, വരും മത്സരങ്ങളിൽ കൂടുതൽ അവസരങ്ങൾ സഹലിന് നൽകും”. ജെയിംസ് പറഞ്ഞുനിർത്തി‌.

Thursday, 20 September 2018

എ ഐ എഫ് എഫ് ന് എതിരെ അഞ്ഞടിച്ച് അനസ്;ബ്ലാസ്റ്റേഴ്സിനായി ആദ്യ 3 മത്സരങ്ങൾ കളിക്കാനാവില്ല



കഴിഞ്ഞ സീസണിൽ‌ എഫ് സി ഗോവയ്ക്കെതിരെയുള്ള സൂപ്പർ കപ്പ് മത്സരത്തിലുണ്ടായ കയ്യാങ്കളിയുടെ പേരിൽ അന്ന് ജംഷദ്പൂർ താരമായിരുന്ന അനസ് എടത്തൊടികയ്ക്കെതിരെ മൂന്ന് മത്സര വിലക്ക് എ ഐ എഫ് എഫ് വിധിച്ചിരുന്നു. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിലെത്തിയ താരത്തിന് അന്നത്തെ വിലക്ക് നിലനിൽക്കുന്നതിനാൽ കേരളാ ടീമിനൊപ്പം അവരുടെ ആദ്യ മൂന്ന് മത്സരങ്ങളിലും കളിക്കാനാവില്ല‌. ഇപ്പോളിതാ മത്സരത്തിൽ കളിക്കുന്നതിൽ തനിക്ക് തടസം നിൽക്കുന്ന എ ഐ എഫ് എഫ് വിലക്കിനെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുകയാണ് അനസ്.
താൻ ഗോവയ്ക്കെതിരായ മത്സരത്തിൽ കയ്യാങ്കളിക്ക്‌ പോയിട്ടില്ലെന്നും ഗോവൻ പരിശീലകൻ‌ ഡെറിക്ക് പെരേരയെ പ്രശ്നത്തിലേക്ക് വരാതെയിരിക്കാൻ തടയുക മാത്രമാണ് ചെയ്തതെന്നും പറയുന്ന അനസ് ഇങ്ങനെ കൂട്ടിച്ചേർത്തു, ” മൂന്ന് മത്സരത്തിൽ നിന്നാണ് തനിക്ക് വിലക്ക് ലഭിച്ചിരിക്കുന്നത്. അന്നത്തെ പ്രശ്നത്തിന്റെ വീഡിയോ കണ്ടാൽ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് നിങ്ങൾക്ക് മനസിലാകും. കൂടുതൽ പ്രശ്നങ്ങളിലേക്ക് പോവാതെയിരിക്കാൻ താരങ്ങളെ തടയുക മാത്രമാണ് അന്ന് താൻ ചെയ്തത്.
ഞാൻ ഗോവൻ പരിശീലകനെതിരെ കയ്യാങ്കളിക്ക് മുതിർന്നിട്ടില്ല. പ്രശ്നങ്ങളിൽ നിന്ന് അദ്ദേഹത്തെ മാറ്റിനിർത്താനാണ് ശ്രമിച്ചത്. ഇക്കാര്യം അദ്ദേഹത്തോട് തന്നെ ചോദിച്ചാൽ അറിയാൻ പറ്റും. 2012 ൽ അദ്ദേഹത്തിന് കീഴിൽ പൂനെ എഫ് സി യിൽ കളിച്ചിട്ടുള്ളയാളാണ് താൻ. അദ്ദേഹം ഒത്തിരി കാര്യങ്ങൾ തന്നെ പഠിപ്പിച്ചിട്ടുണ്ട്. ഞാൻ ഒരിക്കലും അദ്ദേഹത്തിനെതിരെ കയ്യാങ്കളിക്ക് മുതിർന്നിട്ടില്ല”. അനസ് പറഞ്ഞു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തനിക്ക് വിധിച്ച പിഴശിക്ഷ മനസിലാക്കാമെങ്കിലും 3 മത്സര വിലക്ക് എന്തിനാണെന്ന കാര്യത്തിൽ തനിക്ക് ഇപ്പോളും വലിയ ധാരണയില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
അതേ സമയം ഗോവയ്ക്കെതിരായ മത്സരത്തിനിടെയുണ്ടായ സംഭവ വികാസങ്ങളുടെ പേരിൽ മൂന്ന് മത്സര വിലക്കും ഒരു ലക്ഷം രൂപ പിഴയുമാണ് അനസ് എടത്തൊടികയ്ക്ക് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ശിക്ഷ വിധിച്ചത്. ഇതേത്തുടർന്ന് സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പം എടികെ, മുംബൈ സിറ്റി എഫ് സി, ഡെൽഹി ഡൈനാമോസ് എന്നിവർക്കെതിരെയുള്ള മത്സരങ്ങളിൽ താരത്തിന് കളിക്കാൻകഴിയില്ല.

Friday, 7 September 2018

ആദ്യ പ്രീ സീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഉജ്ജ്വല ജയം



തായ്‌ലൻഡിലെ ആദ്യ പ്രീ സീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയം. തായ്‌ലൻഡ് ക്ലബായ ബാങ്കോങ് എഫ് സിയെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ജയം.
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ആദ്യ പകുതിയിൽ സിമിലെൻ ഡൗങ്ങൽ ആണ് ഗോളടി തുടങ്ങിയത്. തുടർന്ന് രണ്ടാം പകുതിയുടെ 70ആം മിനുട്ടിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ ഗോൾ പിറന്നത്. മലയാളി താരം സഹൽ അബ്ദുൽ സമദാണ് ഗോൾ നേടിയത്.
അധികം താമസിയാതെ കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ വിദേശ തരാം സ്‌റ്റോഹനോവിച്ചിന്റെ ആദ്യ ഗോൾ പിറന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന ഗോൾ ഖർപ്പൻ ആണ് നേടിയത്.
മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ പുൻബൂഞ്ചു ബാങ്കോങ് എഫ് സിയുടെ ആശ്വാസ ഗോൾ നേടി.

Monday, 27 August 2018

കരുത്തുറ്റ മധ്യനിരയുമായി ബ്ലാസ്റ്റേഴ്സ് ;പ്രീ സീസണ്‍ പരിശീലനം ആരംഭിച്ചു


ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അഞ്ചാം സീസണിലേക്ക് എത്തുമ്ബോള്‍ ടീമുകള്‍ എല്ലാം തന്നെ കടുത്ത പരിശീലനത്തിലാണ്. ആരാധകരുടെ ഇഷ്ട ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്‌സാണ് ഒരുക്കങ്ങളില്‍ ഒരുപടി മുന്നില്‍. പ്രീ സീസണ്‍ മത്സരങ്ങളുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയ ടീം അഹമ്മദാബാദില്‍ പരിശീലനം ആരംഭിച്ചു കഴിഞ്ഞു. ബ്ലാസ്റ്റേഴ്‌സ് ക്യാമ്ബ് പൂര്‍ണമായി ഉണര്‍ന്നതിന്റെ തെളിവാണ് ട്വിറ്ററില്‍ വരുന്ന താരങ്ങളുടെ പോസ്റ്റുകള്‍. ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കനും മലയാളി താരം സി കെ വിനീതുമാണ് അഹമ്മദാബാദില്‍ പരിശീലനം ആരംഭിച്ച കാര്യം ആരാധകരെ അറിയിച്ചത്.  നേരത്തെ കൊച്ചിയില്‍ നടത്താനിരുന്ന പരിശീലന ക്യാമ്ബ് പ്രളയം കണക്കിലെടുത്ത് അഹമ്മദാബാദിലേക്ക് മാറ്റുകയായിരുന്നു.  സുരക്ഷയും സാങ്കേതിക കാര്യങ്ങളും മുന്‍ നിര്‍ത്തിയാണ് ക്യാമ്ബ് വേദി മാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചത്. അഹമ്മദാബാദിലെ ട്രാന്‍സ്സ്റ്റേഡിയയിലാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലനം നടത്തുന്നത്.  ബ്ലാസ്റ്റേഴ്‌സ് നിരയിലെ അവസാന വിദേശ താരവും കഴിഞ്ഞ ദിവസം എത്തിയിരുന്നു. സെര്‍ബിയന്‍ താരം നിക്കോള ക്രമരാവിച്ചാണ് ഏറ്റവും ഒടുവില്‍ ടീമിലെത്തിയത്. ജിറോണ എഫ് സി, മെല്‍ബണ്‍ സിറ്റി എഫ് സി തുടങ്ങിയ ലോക ക്ലബ്ബുകളുമായി പ്രീ സീസണ്‍ മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് അഹമ്മദാബാദിലെ പരിശീലനത്തിന് ശേഷം കൂടുതല്‍ സൗഹൃദ മത്സരങ്ങള്‍ക്കായി തായ്ലന്‍ഡിലേക്ക് തിരിക്കുമെന്നും വാര്‍ത്തകള്‍ ഉണ്ട്.

Sunday, 26 August 2018

കരുത്തുറ്റ യുവനിരയുമ്മായി ബ്ലാസ്റ്റേഴ്സ് , ഇൗ സീസണില്‍ മുന്നേറും ; മുന്‍ ഇന്ത്യന്‍ താരം പറയുന്നു


ഈ സീസണ്‍ ഐ എസ് എല്ലില്‍ കേരളബ്ലാസ്റ്റേഴ്സിനൊപ്പമുള്ളത് കരുത്തുറ്റ യുവനിരയാണെന്നും സീസണില്‍ മുന്നോട്ട് പോകാന്‍ ബ്ലാസ്റ്റേഴ്സിനെ ഇത് സഹായിക്കുമെന്നും മുന്‍ ഇന്ത്യന്‍ താരം എന്‍.പി പ്രദീപ്. കഴിഞ്ഞ ദിവസം ഗോള്‍ ഡോട്ട്കോമിനോട് സംസാരിക്കവെ യായിരുന്നു ബ്ലാസ്റ്റേഴ്സിനെക്കുറിച്ചും, ടീമിലെ യുവനിരയെക്കുറിച്ചും പ്രദീപ് മനസ് തുറന്നത്.
" ബ്ലാസ്റ്റേഴ്സിന് ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. ഇതിന് പ്രധാന കാരണം അവരുടെ മികച്ച യുവനിര തന്നെയാണ്. ഫിന്‍ലാന്‍ഡില്‍ പരിശീലനത്തിന് അവസരം ലഭിച്ച പ്രശാന്തിനെപ്പോലുള്ള യുവതാരങ്ങള്‍ക്ക് ഇത്തവണ കൂടുതല്‍ സമയം കളിക്കാന്‍ അവസരം ലഭിക്കും.
ധാരാളം മികച്ച യുവതാരങ്ങളാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിനൊപ്പമുള്ളത്, പ്രത്യേകിച്ചും ഇന്ത്യന്‍ താരങ്ങള്‍. ടീമിന്റെ പ്രതിരോധവും ശക്തം". പ്രദീപ് പറഞ്ഞുനിര്‍ത്തി.
അതേ സമയം മുന്‍ സീസണുകളിലേതില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ യുവതാരങ്ങളും, കേരള താരങ്ങളുമടങ്ങുന്നതാണ് ഇത്തവണത്തെ ബ്ലാസ്റ്റേഴ്സ് ടീം. കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്ന കെ. പ്രശാന്തിന് പുറമേ, കേരളാ സന്തോഷ് ട്രോഫി ടീമംഗങ്ങളായിരുന്ന അഫ്ദാലും, ജിതിന്‍ എം എസുമെല്ലാം ഇത്തവണ ബ്ലാസ്റ്റേഴ്സിലെത്തി‌യിട്ടുണ്ട്.

Wednesday, 22 August 2018

സെര്‍ബിയയില്‍ നിന്ന് ഒരു താരം കൂടെ കേരള ബ്ലാസ്റ്റേഴ്സില്‍, ഏഴാം വിദേശ താരവുമായി



കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഐ എസ് എല്‍ സീസണായുള്ള തങ്ങളുടെ ഏഴാം വിദേശ സൈനിംഗും പൂര്‍ത്തിയാക്കുന്നു. സെര്‍ബിയയില്‍ നിന്നുള്ള മിഡ്ഫീല്‍ഡറായ നികോള ക്രാമറവിച് ആണ് കേരള ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിടാന്‍ അടുത്തിരിക്കുന്നത്. താരം അഹമ്മദബാദില്‍ ഉള്ളതായും മെഡിക്കല്‍ പൂര്‍ത്തിയാക്കിയതായുന്‍ ദേശീയ മാധ്യമമായ ഗോള്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്വീഡിഷ് ക്ലബായ സിറിയന്‍സ്കയില്‍ നിന്നാണ് നികോള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. ബോക്സ് ടു ബോക്സ് മിഡ്ഫീല്‍ഡറര്‍ റോളില്‍ കളിക്കുന്ന നികോളയുടെ വരവ് കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീല്‍ഡിലെ പ്രശ്നങ്ങള്‍ക്ക് അവസാനമാക്കും എന്നാണ് കരുതുന്നത്. ഗ്രീക്ക് ക്ലബായ പനെലെഫ്ലിനാകോസ്, സെര്‍ബിയന്‍ ക്ലബായ രാഡ്നിക്ക് തുടങ്ങിയ ക്ലബുകള്‍ക്കും കളിച്ചിട്ടുണ്ട്.
സെര്‍ബിയയുടെ അണ്ടര്‍ 19, അണ്ടര്‍ 21 ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. സെര്‍ബിയയില്‍ നിന്നുള്ള കേരളത്തിന്റെ മൂന്നാം താരമാണ് നികോള. ലാകിച് പെസിച്, സ്ലവിസ സ്റ്റൊഹാനൊവിച് എന്നിവരും സെര്‍ബിയയില്‍ നിന്നായി ഇപ്പോള്‍ കേരളത്തിനൊപ്പം ഉണ്ട്. കേരളം ഏഴു വിദേശ താരങ്ങള്‍ എന്ന ക്വാട്ടയും ഇതോടെ പൂര്‍ത്തിയാക്കി. നികോള, ലാകിച് പെസിച്, സ്ലവിസ, സിറില്‍, കിസിറ്റോ, പെകൂസണ്‍, പൊപ്ലാനിക് എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സിലെ വിദേശ താരങ്ങള്‍.

Sunday, 12 August 2018

ബ്ലാസ്റ്റേഴ്സിന്റെ കളി ഇനി തായ്‌ലാന്റിൽ


ലാലിഗ വേള്‍ഡ് പ്രീസീസണ്‍ ടൂര്‍ണമെന്റ് സമ്മാനിച്ച അനുഭവങ്ങളുടെ കരുത്തുമായി കേരള ബ്ലാസ്റ്റേഴ്‌സ് തായ്‌ലാന്റിലേക്ക്.
ഐ.എസ്.എല്‍ അഞ്ചാം സീസണിന് മുന്നോടിയായുള്ള ടീമിന്റെ അവസാന വട്ട സന്നാഹങ്ങള്‍ ഇവിടെ വെച്ചായിരിക്കും.
സെപ്തംബര്‍ രണ്ടിന് തായ്‌ലാന്റിലേക്ക് തിരിക്കുന്ന ടീം 23ന് തിരിച്ചു വരും. വിവിധ ക്ലബ്ബുകളുമായി ടീം സന്നാഹ മത്സരത്തിനിറങ്ങും.
സെപ്തംബര്‍ 29നാണ് ഐ.എസ്.എല്‍ അഞ്ചാം സീസണ്‍ ആരംഭിക്കുന്നത്. ഐ.എസ്.എല്‍ മൂന്നാം സീസണിലും ബ്ലാസ്റ്റേഴ്‌സ് തായ്‌ലാന്റില്‍ മുന്നൊരുക്കം നടത്തിയിരുന്നു. സ്റ്റീവ് കൊപ്പല്‍ പരിശീലിപ്പിച്ച ടീം സീസണില്‍ റണ്ണേഴ്‌സ് അപ്പാവുകയും ചെയ്തു. ബിഗ്ബാങ് ചുല യുഡൈറ്റഡ്, ബാങ്കോക്ക് യുണൈറ്റഡ്, സതേണ്‍ സമിറ്റി എന്നീ ക്ലബ്ബുകളുമായി കളിച്ച ബ്ലാസ്റ്റേഴ്‌സ് ഒരു മത്സരത്തിലാണ് വിജയിച്ചത്. മറ്റു രണ്ടു മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. ഇത്തവണ ഏതു ടീമുകളുമായാണ് കളിക്കുന്നതെന്ന കാര്യം മാനേജ്‌മെന്റ് പുറത്തു വിട്ടിട്ടില്ല.
ലാലിഗ പ്രീസീസണിന് മുന്നോടിയായി അഹമ്മദാബാദിലായിരുന്നു ടീമിന്റെ പരിശീലനം. 31 അംഗ സ്‌ക്വാഡാണ് നിലവില്‍ കേരള ബ്ലാസ്റ്റേഴ്‌സിനുള്ളത്. 11 മലയാളികള്‍ താരങ്ങള്‍ അടങ്ങിയ ടീമില്‍ ആറു വിദേശ താരങ്ങളുമുണ്ട്. സെര്‍ബിയന്‍ പ്രതിരോധ താരം സിറില്‍ കാലി, സ്‌ട്രൈക്കര്‍ സ്ലാവിസ സ്റ്റൊജാനോവിച്ച്, സ്ലൊവേനിയന്‍ സ്‌ട്രൈക്കര്‍ പൊപ്ലാനിക് എന്നിവര്‍ പുതുതായി എത്തിയപ്പോള്‍ കിസിറ്റോ, ലാകിച് പെസിച്, പെകൂസണ്‍ എന്നീ വിദേശ താരങ്ങളെ നിലനിര്‍ത്തി. ധീരജ് സിങ് അടക്കം ടീമിലെ മൂന്ന് ഗോള്‍കീപ്പര്‍മാരും ഇന്ത്യക്കാരാണ്. ഐ.എസ്.എലില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പരമാവധി അവസരം നല്‍കാനുള്ള ശ്രമമാണ് ഡേവിഡ് ജെയിംസിന്റേത്.
ഇതിന്റെ ഭാഗമായി ലാലിഗ മത്സരത്തില്‍ ഭൂരിഭാഗം ഇന്ത്യന്‍ താരങ്ങള്‍ക്കും ഡേവിഡ് ജെയിംസ് അവസരം നല്‍കിയിരുന്നു. ഇതേ നയം തായ്‌ലാന്റിലും കോച്ച് തുടരാനാണ് സാധ്യത. കൊച്ചി ആതിഥ്യം വഹിച്ച ലാലിഗ വേള്‍ഡില്‍ മികച്ച ക്ലബ്ബുകളുമായി കളിക്കാന്‍ കഴിഞ്ഞത് നേട്ടമാവുമെന്നാണ് ടീമിന്റെ കണക്കൂകുട്ടല്‍. ആദ്യ മത്സരത്തില്‍ എ ലീഗ് ടീമായ മെല്‍ബണ്‍ സിറ്റിയോട് എതിരില്ലാത്ത ആറു ഗോളിന് തോറ്റ ബ്ലാസ്റ്റേഴ്‌സ് രണ്ടാം മത്സരത്തില്‍ ലാലിഗ ടീമായ ജിറോണ എഫ്.സിയോട് അഞ്ചു ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്. ലാലിഗയില്‍ റയലിനെ വിറപ്പിച്ച ജിറോണയോട് തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ കഴിഞ്ഞത് നേട്ടമായാണ് ബ്ലാസ്റ്റേഴ്‌സ് കണക്കുകൂട്ടുന്നത്. സന്ദേശ് ജിങ്കനും അനസ് എടത്തൊടികയുമടക്കം ഇന്ത്യന്‍ താരങ്ങള്‍ അടങ്ങുന്ന മികച്ച പ്രതിരോധ നിരയാണ് ടീമിന് നിലവിലുള്ളത്. പുതുതായി ടീമിലെത്തിയ യുവതാരം മുഹമ്മദ് റാക്കിപ്പും പ്രതീക്ഷയുള്ള താരമാണ്. ആക്രമണം ലക്ഷ്യമിട്ട് ടീമിലെത്തിയ സ്ലാവിസ സ്‌റ്റൊജാനോവിച്ച്, മത്തേയ് പോപ്പ്‌ലാറ്റ്‌നിക്ക് എന്നീ വിദേശ താരങ്ങളിലും ടീമിനും ആരാധകര്‍ക്കും പ്രതീക്ഷയുണ്ട്.
ബ്ലാസ്റ്റേഴ്‌സിന് ഇനി ഒരു വിദേശ താരത്തെ കൂടി ഉള്‍പ്പെടുത്താനുള്ള അവസരമുണ്ട്. ഈ ഒഴിവിലേക്ക് ഒരു ബോക്‌സ് ടു ബോക്‌സ് താരത്തെയാണ് ടീം നോട്ടമിടുന്നത്.
ലാലിഗ വേള്‍ഡില്‍ മധ്യനിര താരങ്ങളായ കെസിറോണ്‍ കിസീറ്റോയും കറേജ് പെക്കൂസണും മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും ഒരു ജനറല്‍ മിഡ്ഫീല്‍ഡറുടെ അഭാവം പ്രകടമായിരുന്നു. തായ്‌ലാന്റ് പര്യടനത്തിന് മുമ്പ് ടീമിലെ ഏഴാം വിദേശ താരമായി അര്‍ജന്റീനയുടെ അറ്റാക്കിങ് മിഡ്ഫീല്‍റായ മാര്‍ട്ടിന്‍ പെരെസ് ഗിഡസ് ടീമിലെത്തിയേക്കുമെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടെങ്കിലും ടീം മാനേജ്‌മെന്റ് ഇതുവരെ അക്കാര്യം സ്ഥിരീകരിച്ചില്ല.

Monday, 25 June 2018

സന്തോഷ് ടോഫി ഹീറോ , എഫ് സി കേരളയുടെ വജ്രായുധ൦ കേരള ബ്ലാസ്റ്റേഴ്സിലേക്ക്.. കേരള യുവ ഹീറോ ഇനി ബ്ലാസ്റ്റേഴ്സിൽ...

എഫ്‌സി കേരളയുടെയും കേരള സന്തോഷ് ട്രോഫി ഹീറോ ജിതിൻ എം എസ് കേരള ബ്ലാസ്റ്റേഴ്സിലെക്
എഫ്‌സി കേരളയുടെ ഹെഡ് കോച്ച് ടി ജി പുരുഷോത്തമന്റെ കീഴിൽ 14 ആം വയസ്സിൽ കൂടിയതാണ് ജിതിൻ . പിന്നീട് അദ്ദേഹം ജിതിനെ തൃശൂർ ശ്രീ കേരള വർമ്മ കോളേജിലും എത്തിച്ചു. ശ്രീ കേരള വർമ്മ കോളേജിലെ 2 ആം വർഷ ഡിഗ്രി വിദ്യാര്ഥിയുമാണ് ജിതിൻ .
കഴിഞ്ഞ വർഷത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെലെക്ഷൻ കിട്ടാതെ തിരിച്ചു വന്ന ജിതിന് സന്തോഷ് ട്രോഫി ക്യാമ്പിലേക്കുള്ള വാതിലുകൾ തുറക്കപ്പെടുകയായിരുന്നു. അത് എന്നും ജിതിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. പിന്നീടങ്ങോട്ട് സന്തോഷ് ട്രോഫ്യിലെ ടോപ് സ്കോറർ ആയി കേരള ഫുട്ബോളിന്റെ മാണിക്യക്കല്ലായി മാറി. സന്തോഷ് ട്രോഫി കഴിഞ്ഞു വന്നു ഐ ലീഗ് രണ്ടാം ഡിവിഷൻ കളിച്ചിരുന്ന സ്വന്തം ക്ലബായ എഫ്‌സി കേരളയുടെ കുതിപ്പിന്റെ ചുക്കാൻ പിടിച്ചത് ജിതിൻ ആയിരുന്നു. ഈ മികച്ച പ്രകടനങ്ങൾ ഇന്ത്യയിലെ മികച്ച ക്ലബ്ബുകളുടെ ചർച്ച വിഷയമായിരുന്നു. കൽക്കട്ട ക്ലബ്ബുകൾ അടക്കം ഇന്ത്യയിലെ പല ക്ലബ്ബുകളും ജിതിന് വേണ്ടി എഫ്‌സി കേരളയെ സമീപിച്ചെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് വിട്ടുകൊടുക്കാനായിരുന്നു മാനേജ്മെന്റിന്റെ താല്പര്യം. മൂന്ന് വർഷത്തേക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് ജിതിനുമായി കരാറിലൊപ്പിടാൻ പോകുന്നത്. മികച്ച വേതനവും , വിദേശ പരിശീലനങ്ങൾ എല്ലാം കേരള ബ്ലാസ്റ്റേഴ്‌സ് വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. 

ഇന്ന് ഉച്ചയോടു കൂടി എറണാകുളം ഹയാത് ഹോട്ടലിൽ വെച്ച് കരാർ ഒപ്പിടും എന്നാണ് അവസാനം കിട്ടിയ വാർത്ത. ഈ വർഷത്തെ u-23 ഇന്ത്യൻ ടീമിലും പിന്നീട് ഇന്ത്യൻ സീനിയർ ടീമിലും ജിതിൻ അംഗമാകും എന്ന വിശ്വാസത്തിലാണ് എഫ്‌സി കേരളയും റെഡ് വേരിയർസും .. ഐ എം വിജയനെ ഇന്ത്യൻ ഫുട്ബോളിലേക്കു തന്ന കേരളത്തിന്റെ സാംസ്കാരിക തൽസ്ഥാനത്തു നിന്ന് പുതിയ ഒരു വിജയൻ ആയി മാറട്ടെ ജിതിൻ എന്ന് നമുക്ക് പ്രാര്ത്ഥിക്കാം ..
എതായാലു൦ ടീമുകളിൽ കൂടുതൽ കേരള താരങ്ങൾ എത്തുന്നത് കേരള ഫുട്ബോൾ വളർച്ചയുടെ മുഖമുദ്രയാണ്.

Thursday, 29 March 2018

ബ്ലാസ്റ്റേഴ്സിൽ എന്ത്കൊണ്ട് മലയാളി താരങ്ങളുടെ അവസരം ലഭിക്കുന്നില്ല??.. കാരണം വെളിപ്പെടുത്തി ഗോകുലത്തിന്റെ താര൦ അർജുൻ ജയരാജ്..

ബ്ലാസ്‌റ്റേഴ്‌സില്‍ മലയാളി താരങ്ങള്‍ക്ക് അവസരം ലഭിക്കുന്നില്ല; കാരണം വ്യക്തമാക്കി ഗോകുലത്തിന്റെ സൂപ്പര്‍ താരം
:-അർജുൻ ജയരാജ്

       ഗോകുലത്തിന്റെ മാനേജ്‌മെന്റും പരിശീലകനുമെല്ലാം കേരളത്തില്‍ നിന്നുള്ളവരായത് കൊണ്ട് മലയാളി താരങ്ങള്‍ക്ക് മികച്ച അവസരം ലഭിച്ചുവെന്നും എന്നാല്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ സ്ഥിതി വ്യത്യസ്തമാണെന്നും അര്‍ജുന്‍ പറയുന്നു. ഗോള്‍.കോമിന് നല്‍കിയ അഭിമുഖത്തിലാണ് അര്‍ജുന്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്. ‘ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ പരിശീലകനും ടീം മാനേജ്‌മെന്റ് അംഗങ്ങളില്‍ ഭൂരിഭാഗം പേരും കേരളത്തിന് പുറത്തുള്ളവരാണ്. അത് കൊണ്ട് തന്നെ മലയാളി താരങ്ങള്‍ക്ക് അവസരം കുറയുകയാണ്’ – അർജുൻ ജയരാജ് (ഗോകുലം)

Tuesday, 20 March 2018

ഗോകുലം എഫ് സി യെ കണ്ടു പഠിക്കൂ...... ബ്ലാസ്റ്റേഴ്‌സിനോട് ആരാധകർ....


ഐലീഗ് സെക്കന്‍ഡ് ഡിവിഷനില്‍ റിസര്‍വ് ടീമിനെ ഇറക്കി കളിക്കിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിനും രക്ഷയില്ല. ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍വി നേരിട്ട് തുടക്കം തന്നെ പിഴച്ചാണ് ബ്ലാസ്റ്റേഴ്‌സിന്റെ വരവ്. എന്തിനും കൂടെ നില്‍ക്കുന്ന ആരാധക പട പക്ഷേ ബ്ലാസ്റ്റേഴ്‌സിന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്‌. ഇങ്ങനെയാണേല്‍ ഞങ്ങള്‍ നിങ്ങളെ അങ്ങ് മറക്കും, എന്നിട്ട് ഗോകുലം എഫ്‌സിക്ക് ഒപ്പം കൂടുമെന്ന്. 

നോര്‍ത്ത് ഈസ്റ്റിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് സൂപ്പര്‍ കപ്പിലേക്ക് യോഗ്യത നേടിയ ഗോകുലത്തെ കണ്ടു പഠിക്കാന്‍ പറഞ്ഞാണ് ബ്ലാസ്റ്റേഴ്‌സിന് നേരെയുള്ള പരിഹാസം. റിസര്‍വ് ടീമിനേയും, മെയിന്‍ താരങ്ങളേയും തിരഞ്ഞെടുക്കുന്നതില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗത്ത നിന്നുമുണ്ടാകുന്ന പോരായ്മയാണ് ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നത്.

എന്നാല്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം മുന്‍പുണ്ടായിരുന്ന മലയാളി താരത്തിന്റെ രണ്ട് ഗോളുകള്‍ തന്നെയാണ് ഐലീഗ് സെക്കന്‍ഡ് ഡിവിഷനിലെ ആദ്യ കളിയില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിനെ തളര്‍ത്തിയത്. സി.എസ്.സബിത്തിനെ തളയ്ക്കാന്‍ സഹലിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് പടയ്ക്ക സാധിച്ചില്ല. 

ആദ്യ പകുതിയില്‍ തന്നെയായിരുന്നു ഓസോണ്‍ നാലു ഗോളുകള്‍ ബ്ലാസ്‌റ്റേഴ്‌സ് വലയിലേക്ക് അടിച്ചു കയറ്റിയത്. കൊച്ചി രാജ്യാന്തര സ്‌റ്റേഡിയത്തില്‍ കാണികളുടെ  പിന്തുണയുണ്ടായിരുന്നിട്ടും, രണ്ടാം പകുതിയില്‍ അത്ഭുതകരമായ  തിരിച്ചു വരവ് നടത്താനുള്ള ശേഷി ബ്ലാസ്റ്റേഴ്‌സ് റിസര്‍വ് ടീമിനുണ്ടായില്ല. എന്നാല്‍ ആദ്യ കളി മാത്രമാണിതെന്ന് ടീമിനും ആരാധകര്‍ക്കും അറിയാം. ടീം ഒത്തിണക്കത്തിലേക്ക് കൂടുതല്‍ കളി കഴിയുന്നതോടെ വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

Thursday, 15 March 2018

കൂടുതൽ താരങ്ങളെ ടീമിൽ എത്തിച്ചു ബ്ലാസ്റ്റേഴ്‌സ്

പുതിയ താരത്തെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ കേരള ബ്ലാസ്റ്റേഴ്‌സ് വരും സീസണുകളില്‍ മികച്ച ടീമിനെ പടുത്തുയര്‍ത്താനുള്ള നീക്കത്തിലാണ്. നേരത്തെ നോര്‍ത്ത് ഈസ്റ്റ് താരങ്ങളായ ഹോളിചരണ്‍ നര്‍സാരിയെയും സെമിന്‍ലന്‍ ഡംഗലിനെയും ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇപ്പോഴിതാ, സീസണില്‍ ഡല്‍ഹി ഡൈനാമോസിന് വേണ്ടി കളിച്ച മണിപ്പൂര്‍ മധ്യനിര താരം സെയ്ത്യാസെന്‍ സിംഗുമായി ബ്ലാസ്റ്റേഴ്‌സ് കരാറിലെത്തിയിരിക്കുകയാണ്. ഗോള്‍.കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രണ്ടു വര്‍ഷത്തെ കരാറാണ് 26കാരനായ താരവുമായി ബ്ലാസ്റ്റേഴ്‌സ് ഒപ്പിട്ടിരിക്കുന്നത്. ഏകദേശം 80 ലക്ഷം രൂപയുടെ വാര്‍ഷിക പ്രതിഫലമാണ് താരത്തിന് ബ്ലാസ്റ്റേഴ്‌സ് നല്‍കാനിരിക്കുന്നത്. സീസണില്‍ ഡല്‍ഹിക്കായി 11 മത്സരങ്ങള്‍ കളിച്ച താരം ഒരു ഗോളും മൂന്നു അസിസ്റ്റുകളുമാണ് സ്വന്തം പേരിലാക്കിയത്. കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി കളിച്ച സെയ്ത്യാസെന്‍ സിംഗ് ഇന്ത്യന്‍ ദേശീയ ടീം ജേഴ്സിയും അണിഞ്ഞിട്ടുണ്ട്.

നേരത്തെ കോച്ച് ഡേവിഡ് ജെയിംസുമായും പ്രതിരോധതാരം ലാല്‍റുവാത്താരയുമായും ബ്ലാസ്‌റ്റേഴ്‌സ് കരാര്‍ നീട്ടിയിരുന്നു. ഐ എസ് എല്ലില്‍ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും നടക്കാനിരിക്കുന്ന സൂപ്പര്‍ കപ്പിന് വേണ്ടിയുള്ള മുന്നൊരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഏപ്രില്‍ ഏഴിന് ഐ ലീഗിലെ രണ്ടാം സ്ഥാനക്കാരായ നെറോക്ക എഫ് സിയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ സുപ്പര്‍ കപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരം.