Saturday 28 April 2018

ബ്ലാസ്റ്റേഴ്സിന്റെ പരാജയ കാരണവും, ബെംഗളൂരുവിന്റെ വിജയകാരണവും തുറന്നു പറഞ്ഞ് വെസ് ബ്രൗൺ


നാലാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗ് കേരളാ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം അത്ര മികച്ചതായിരുന്നില്ല. ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ മാത്രം കഴിഞ്ഞ അവർ ഭാഗ്യത്തിനാണ് സൂപ്പർ കപ്പിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ഐ എസ് എൽ അവസാനിച്ച് നാളുകൾ ഒത്തിരി ആയെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ പരാജയ കാരണങ്ങളെക്കുറിച്ച് ഇപ്പോളും ചർച്ചകൾ നടക്കുന്നുണ്ട്. അവസാനമായി ഇക്കാര്യത്തിൽ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധഭടനായിരുന്ന മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വെസ് ബ്രൗൺ. സ്പോർട്സ് കീഡയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ബ്രൗൺ മനസ് തുറന്നത്.

ഗോളുകൾ നേടുന്നവരാണ് ഫുട്ബോൾ മത്സരങ്ങളിൽ ജയിക്കുന്നതെന്നും ആവശ്യ സമയങ്ങളിൽ ഗോളുകൾ അടിക്കാൻ കഴിയാതിരുന്നതാണ് കേരളത്തിന്റെ പരാജയ കാരണമെന്നും ബ്രൗൺ പറയുന്നു. ടൂർണമെന്റ് പാതി പിന്നിട്ട സമയത്ത് ഇയാൻ ഹ്യൂമിന് പരിക്കേറ്റതും വലിയ തിരിച്ചടിയായി. മികച്ച ഫിനിഷറായിരുന്ന അദ്ദേഹം പുറത്തായത് നമുക്ക് തലവേദനയായി. ബ്ലാസ്റ്റേഴ്സിന്റെ തോൽ വിക്ക് കാരണം ഇത് തന്നെയാണ്” ബ്രൗൺ പറഞ്ഞുനിർത്തി.

അതേ സമയം ഐ എസ് എൽ റണ്ണറപ്പുകളായ ബെംഗളൂരു എഫ് സിയെക്കുറിച്ച് പറയുമ്പോൾ ബ്രൗണിന് നൂറുനാവ്. ഈ സീസൺ ഐ എസ് എല്ലിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ടീം ബെംഗളൂരു എഫ് സി യാണെന്നും, അവരുടെ ഫുട്ബോൾ വളരെ മനോഹരമാണെന്നും പറഞ്ഞ ബ്രൗൺ ബെംഗളൂരു നായകൻ സുനിൽ ഛേത്രിയേയും പ്രകീർത്തിച്ചു. ബെംഗളൂരുവിന്റെ ഏറ്റവും മികച്ച താരം സുനിൽ ഛേത്രി ആണെന്നാണ് ബ്രൗണിന്റെ പക്ഷം. അദ്ദേഹത്തിന്റെ സ്കില്ലുകളും പരിചയസമ്പത്തും ബെംഗളൂരുവിനെ മറ്റൊരു തലത്തിലെത്തിച്ചു. മുൻമാഞ്ചസ്റ്റർ യുണൈറ്റഡ് താരം പറഞ്ഞുനിർത്തി.

ഹിറ്റ്മാൻ ഹിറ്റായി മുംബൈക്ക് വിജയ൦.. രോഹിത് ശർമയുടെ മികവിൽ മുംബൈ ചെന്നൈയെ തകര്‍ത്തു.. ഇനി പ്രതീക്ഷകളുമായി മുംബൈ...

പൂനെ: ഐപിഎല്ലില്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരുടെ തിരിച്ചുവരവ് തുടരുന്നു. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു പിന്നാലെ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും തകര്‍പ്പന്‍ ജയവുമായി ഐപിഎല്ലിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തി. പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍കിങ്‌സിനെയാണ് അവസാനസ്ഥാനത്തായിരുന്ന മുംബൈ തകര്‍ത്തുവിട്ടത്. ചെന്നൈയെ അവരുടെ മൈതാനമായ പൂനെയില്‍ മുംബൈ എട്ടു വിക്കറ്റിന് കെട്ടുകെട്ടിക്കുകയായിരുന്നു. ഇതോടെ ഉദ്ഘാടന മല്‍സരത്തില്‍ ചെന്നൈയോട് വാംഖഡെയിലേറ്റ തോല്‍വിക്കു മുംബൈ കണക്കുതീര്‍ക്കുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ അഞ്ചു വിക്കറ്റിന് 169 റണ്‍സാണ് നേടിയത്. മറുപടിയില്‍ രണ്ടു പന്ത് ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മുംബൈ ലക്ഷ്യത്തിലെത്തി.

ക്യാപ്റ്റന്റെ കളി കെട്ടഴിച്ച രോഹിത് ശര്‍മയാണ് മുംബൈയുടെ വിജയശില്‍പ്പിയായത്. പുറത്താവാതെ 56 റണ്‍സോടെ രോഹിത് മുംബൈയുടെ ജയത്തിനു ചുക്കാന്‍ പിടിക്കുകയായിരുന്നു. എന്നാല്‍ രോഹിത്തിന്റെ മാത്രം ഇന്നിങ്‌സല്ല മുംബൈയുടെ ജയത്തിന് അടിത്തറയിട്ടത്. ഓപ്പണര്‍മാര്‍മാരായ എവിന്‍ ലൂയിസ് (47), സൂര്യകുമാര്‍ യാദവ് (44) എന്നിവരും നിര്‍ണായക സംഭാവനകള്‍ നല്‍കി. വിജയറണ്‍സ് നേടുമ്പോള്‍ രോഹിത്തിനു കൂട്ടായി ഹര്‍ദിക് പാണ്ഡ്യയാണ് (13*) ക്രീസിലുണ്ടായിരുന്നത്.
33 പന്തുകളില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്.

അത്ര വലിയ വിജയലക്ഷ്യമല്ലാതിരുന്നിട്ടും മുംബൈക്കു മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ യാദവും ലൂയിസും ചേര്‍ന്നു നല്‍കിയത്. ആദ്യ വിക്കറ്റില്‍ തന്നെ 69 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. കണ്ണടച്ചുള്ള ആക്രമണങ്ങള്‍ക്കു മുതിരാതെ ക്ഷമാപൂര്‍വ്വമുള്ള ബാറ്റിങാണ് ഇരുവരും കാഴ്ചവച്ചത്.
432 പന്തില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ലൂയിസിന്റെ ഇന്നിങ്‌സ്. എന്നാല്‍ യാദവിന്റെ ഇന്നിങ്‌സ് കുറേക്കൂടി വേഗമേറിയതായിരരുന്നു. 34 പന്തുകളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് യാാദവ് 44 റണ്‍സ് നേടിയത്.

സുരേഷ് റെ്‌നയുടെ ഇന്നിങ്‌സാണ് ചെന്നൈയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. റെയ്‌ന പുറത്താവാതെ 75 റണ്‍സെടുത്തു. 47 പന്തുകളില്‍ ആറു ബൗണ്ടറികളും നാലു സിക്‌സറുമടക്കമാണ് റെയ്‌ന ചെന്നൈ ബാറ്റിങ് നിരയുടെ നട്ടെല്ലായത്.
അമ്പാട്ടി റായുഡുവാണ് (46) ചെന്നൈയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. 35 പന്തുകള്‍ നേരിട്ട റെയ്‌നയുടെ ഇന്നിങ്‌സില്‍ നാലു സിക്‌സറും രണ്ടു ബൗണ്ടറികളുമുള്‍പ്പെട്ടിരുന്നു. ക്യാപ്റ്റന്‍ എംഎസ് ധോണി 26ഉം ഷെയ്ന്‍ വാട്‌സന്‍ 12ഉം റണ്‍സെടുത്തു പുറത്തായി. രണ്ടു വിക്കറ്റ് വീതമെടുത്ത ഹര്‍ദിക് പാണ്ഡ്യയും മിച്ചെല്‍ മക്ലെഗനുമാണ് ചെന്നൈയെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തിയത്.

പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇനിയുള്ള മല്‍സരങ്ങളില്‍ ജയത്തില്‍ കുറഞ്ഞതൊന്നും തങ്ങളെ തുണയ്ക്കില്ലെന്ന് ഉറപ്പായിരുന്നതിനാല്‍ രണ്ടു മാറ്റങ്ങളുമായാണ് മുംബൈ മല്‍സരലത്തില്‍ ഇറങ്ങിയത്. കിരോണ്‍ പൊള്ളാര്‍ഡിനു പകരം ജെപി ഡുമിനിയും മുസ്തഫിസുര്‍ റഹ്മാനു പകരം ബെന്‍ കട്ടിങും പ്ലെയിങ് ഇലവനിലെത്തി.
മറുഭാഗത്ത് ചെന്നൈ കഴിഞ്ഞ മല്‍സരത്തിലെ അതേ ഇലവനെ തന്നെ നിലനിര്‍ത്തുകയായിരുന്നു.

കേരളത്തിന് അന്താരാഷ്ട്ര ഫുട്ബോള്‍ സ്റ്റേഡിയ൦ അനുവദിച്ചു... സ്റ്റേഡിയ൦ കണ്ണൂരില്‍... നിർമ്മാണ ചുമതല കിറ്റ്ക്കോയ്ക്ക്..

കണ്ണൂര്‍: കൂത്തുപറമ്പ് മുന്‍സിപ്പല്‍ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിനായി കിഫ്ബി വഴി അഞ്ച് കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജ ടീച്ചര്‍. 105 X 68 മീറ്റര്‍ വിസ്തീര്‍ണത്തിലുള്ള ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ സ്റ്റേഡിയമാണൊരുക്കുന്നതെന്നും, അന്താരാഷ്ട്ര നിലവാരത്തിലുള്ള പുല്‍ത്തകിടിയും ഗോള്‍പോസ്റ്റും അനുബന്ധ സൗകര്യങ്ങളും ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

ഗ്യാലറി ബില്‍ഡിംഗ്, ഫുട്ബോള്‍ ഗ്രൗണ്ട്, സൈറ്റ് ഡെവലപ്മെന്റ്, ലാന്റ്സ്‌ക്യാപ്പിംഗ്, ജലവിതരണം, മഴവെള്ള സംഭരണം, സാനിട്ടറി, സെപ്റ്റിക് ടാങ്ക്, പമ്പ്റൂം, ഇലട്രിക്കല്‍ ജോലികള്‍ തുടങ്ങിയവയ്ക്കാണ് ഈ തുക അനുവദിച്ചത്. 1481 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ളതാണ് ഗ്യാലറി ബില്‍ഡിംഗ്. പ്ലേയേഴ്സ് റൂം, ടോയ്ലറ്റ്, ലോഞ്ച്, ലോബി എന്നിവ ഗ്യാലറി ബില്‍ഡിംഗില്‍ തയ്യാറാക്കും.

ഒന്നര മാസത്തിനുള്ളില്‍ കരാര്‍ വിളിച്ച് സ്റ്റേഡിയ നിര്‍മ്മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. കായിക വകുപ്പിന്റെ കണ്‍സള്‍ട്ടന്‍സിയായ കിറ്റ്കോയ്ക്കാണ് ഇതിന്റെ നിര്‍മ്മാണ ചുമതല.