Sunday 15 April 2018

മലയാളികള്‍ക്ക് വിഷു ആശ൦സകൾ അറിയിച്ചു ബുണ്ടെസലിഗ.. ഞെട്ടിത്തരിച്ചു മലയാളി ഫുട്ബോള്‍ പ്രേമികളും...

മലയാളികളെ ഞെട്ടിച്ച് ജര്‍മനിയില്‍നിന്നൊരു വിഷു ആശംസ. ജര്‍മന്‍ ദേശീയ ഫുട്‌ബോള്‍ ലീഗായ ബുണ്ടെസ്‌ലിഗയാണ് വിഷു ആശംസിച്ച് മലയാളികളെ ഞെട്ടിച്ചത്. പല ലീഗുകളും പല ടീമുകളും ഇതുപോലെ മലയാളികളുടെ ഫുട്‌ബോള്‍ പ്രേമത്തെ ആദരിക്കാറുണ്ടെങ്കിലും എല്ലാവരോടുമെന്നതുപോലെ സോഷ്യല്‍ മീഡിയ പേജില്‍ മലയാളികള്‍ ആഘോഷത്തിമിര്‍പ്പിലാണ്.

കേരളത്തിലുള്ള ഞങ്ങളുടെ ആരാധകര്‍ക്ക് – സമൃദ്ധിയുടേയും വിജയത്തിന്റേയും ഒരു പുതുവര്‍ഷം ആശംസിക്കുന്നു എന്നാണ് ബുണ്ടിസ്‌ലിഗ കുറിച്ചത്. തുടര്‍ന്ന് ഹാപ്പി വിഷു എന്ന ഹാഷ് ടാഗും ചിത്രവും. നൂറുകണക്കിന് മലയാളികള്‍ ലീഗിനെ പുകഴ്ത്തി കമന്റുകള്‍ കുറിച്ചു.

ജര്‍മന്‍ ഫുട്‌ബോളിലെ ഒന്നാം സ്ഥാനത്തുള്ള ലീഗാണ് ബുണ്ടിസ്‌ലിഗ. 20 ടീമുകള്‍ വീതം മത്സരിക്കുന്ന ഏറ്റവും കാഴ്ച്ചക്കാരുള്ള ദേശീയ ലീഗാണിത്. 22 തവണ ബുണ്ടിസ്‌ലിഗ കിരീടം ഉയര്‍ത്തിയ എഫ്‌സി ബയേണ്‍ മ്യൂണിക്കാണ് ഏറ്റവും കൂടുതല്‍ തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

ബുണ്ടിസ്‌ലിഗ സോഷ്യല്‍ മീഡിയ പേജിലേക്കുള്ള ലിങ്ക് താഴെ-

https://www.facebook.com/BundesligaOfficial/photos/a.219978318448431.1073741829.207360136376916/446321702480757/

അനസ് എടത്തൊടികക്ക് വിലക്കും പിഴയും... ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ അനസിന് കളിയില്‍ നിന്ന് വിലക്കും പിഴയും ചുമത്തി...

അനസ് എടത്തൊടികക്ക് വിലക്കും പിഴയും ചുമത്തി ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ നടപടി ...

സൂപ്പര്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എഫ് സി ഗോവയും ജംഷദ്പൂര്‍ എഫ് സിയും തമ്മില്‍ നടന്ന മത്സരത്തിനിടെ ഉടലെടുത്ത കയ്യാംകളിക്ക് എ ഐ എഫ് എഫിന്റെ വക കൂടുതല്‍ നടപടികള്‍. എഫ് സി ഗോവയ്ക്ക് അന്ന് ഒരു ഗോള്‍ നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ ടണല്‍ സംഘട്ടനത്തില്‍ ആറു താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തു പോയിരുന്നു. ആ താരങ്ങള്‍ക്കും ഒപ്പം ജംഷദ്പൂരിന്റെ ഗോള്‍കീപ്പിംഗ് കോച്ചിനും എതിരെയാണ് ഇപ്പോള്‍ നടപടികള്‍ വന്നിരിക്കുന്നത്.

അനസ് എടത്തൊടിക, സുബ്രതാ പോള്‍, കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട് എന്നീ ജംഷദ്പൂര്‍ താരങ്ങള്‍ക്കും റോബേര്‍ട്ട് എന്ന ജംഷദ്പൂരിന്റെ ഗോള്‍ കീപ്പിംഗ് കോച്ചിനും , സെര്‍ജി ജസ്റ്റെ, ബ്രൂണോ, ബ്രാണ്ടന്‍ ഫെര്‍ണാണ്ടസ് എന്നെ ഗോവ താരങ്ങള്‍ക്കും രണ്ടു മത്സരങ്ങളില്‍ നിന്ന് വിലക്കാണ് വിധിച്ചിരിക്കുന്നത്. ചുവപ്പ് കാര്‍ഡിന് കിട്ടുന്ന സ്വാഭാവിക സസ്പെന്‍ഷനു പുറമെ ആകും ഈ രണ്ടു മത്സരങ്ങളിലെ വിലക്ക്.

ഇതുകൂടാതെ അനസ് എടത്തൊടികയ്ക്കും ഗോള്‍കീപ്പിംഗ് കോച്ച്‌ റോബേര്‍ട്ട് ആന്‍ഡ്രുവിനും ഒരു ലക്ഷം രൂപ പിഴയും ഉണ്ട്. ഇരുവരും എതിര്‍താരങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചതിനും സസ്പെന്‍ഷന്‍ സ്വീകരിക്കാന്‍ അനസ് തയ്യാറാകാത്തതിനും ആണ് ഈ ഒരു ലക്ഷം രൂപയുടെ പിഴ. പിഴ ഏഴു ദിവസം കൊണ്ട് അടയ്ക്കണം.