Monday 19 November 2018

മഞ്ഞപ്പട ശരിക്കും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ശത്രുവോ??..ഫുട്‌ബോൾ ആരാധകരെ തെറ്റിധരിപ്പിച്ചും തമ്മിലടിപ്പിച്ചും നേടിയതോ ഈ പ്രശസ്തി..ആട്ടിൻ തോലണിഞഞ ചെന്നായയോ മഞ്ഞപ്പട.. കൂടുതൽ തെളിവുകൾ പുറത്ത്...

മഞ്ഞപ്പട ശരിക്കും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ശത്രുവോ??..ഫുട്‌ബോൾ ആരാധകരെ തെറ്റിധരിപ്പിച്ചും തമ്മിലടിപ്പിച്ചും നേടിയതോ ഈ പ്രശസ്തി..ആട്ടിൻ തോലണിഞഞ ചെന്നായയോ മഞ്ഞപ്പട.. കൂടുതൽ തെളിവുകൾ പുറത്ത്...

വീണ്ടും ഒന്നൊന്നായി അഴിഞ്ഞു വീഴുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ആരാധക ഗ്രൂപ്പ് ആയ മഞ്ഞപ്പടയുടെ പൊള്ളത്തരങ്ങൾ ..നിരവധി ആരോപണങ്ങൾ ഇതിനകം തന്നെ പുറത്ത് വന്നു കഴിഞ്ഞു.. എന്നാൽ ഏറ്റവും പുതിയതായി കേരളത്തിൽ തന്നെ ഉള്ള മറ്റൊരു പ്രമുഖ ഫുട്‌ബോൾ ടീമിനെ തെറിയഭിഷേകം നടത്താൻ മഞ്ഞപ്പട തങ്ങളുടെ എക്സിക്യൂട്ടീവ് അംഗങ്ങളെ പരിശീലിപ്പിക്കുന്ന തെളിവുകൾ ആണ് പുറത്ത് വന്നിരിക്കുന്നത്.. കൂടാതെ ടീമിന്റെ ഇപ്പോൾ ഉള്ള പ്രകടനം മോശമാണെന്ന ആരാധകരുടെ മൊത്തമായ അഭിപ്രായം പറഞ്ഞതിനും മഞ്ഞപ്പട സ്വീകരിക്കുന്ന നിലപാടുകൾ ആരാധകർക്ക് വേണ്ടി അല്ല എന്ന് അഭിപ്രായം പറഞ്ഞതിനും ഒരു എക്സിക്യൂട്ടീവ് മെമ്പറെ പുറത്താക്കുകയും ചെയ്തിരിക്കുകകയാണ്...
ഇതിനോടകം തന്നെ ഒരുപാട് പേര് ഇതിൽ നിന്ന് പിരിഞ്ഞു പോയി പല വിങ്ങുകൾ തന്നെ തല്ലി പിരിഞ്ഞു അതിൽ പ്രധാനം ഗൾഫ് പ്രവാസികളുടെ വിങ്ങ് ആണ് അതും സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് അവരുടെ പിരിഞ്ഞു പോക്ക് ..വൻ തോതിൽ പിരിവ് നടത്തി പ്രവാസികളെ പറ്റിച്ചു എന്ന് അതിൽ ഒരു വിഭാഗം പറയുന്നു അതിന്റെ കണക്ക് ചോദിച്ചതിന് അവരെയെല്ലാം പുറത്ത് ആക്കിയെന്നും ..ഈ അടുത്ത് ഒരു പ്രവാസി വിങ്ങ് കൂടി പിരിഞ്ഞു പോയി..ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല പറയുന്നത് അനുസരിച്ച് നിന്നോളണം ഇല്ലേ പുറത്ത് കളയും എന്ന മുതലാളിത്ത രീതിയാണ് നിലക്കുന്നത് എന്നും പറയുന്നു..സാമ്പത്തിക ക്രമക്കേട് മഞ്ഞപ്പടയെ ഗുരുതരമായി ബാധിക്കും നിയമപരമായും ബാധിക്കും ..ഇതൊക്കെ ആരോപണങ്ങളിൽ ചിലത് മാത്രം.. ഇങ്ങനെയാണോ ഒരു ആരാധക സംഘം നിലനിൽക്കേണ്ടത്...ഐഎസ്എൽ ആദ്യ സീസൺ മുതൽ കേരള ബ്ലാസ്റ്റേഴ്‌സിനെ സപ്പോർട്ട് ചെയ്യുന്ന സംഘടന എന്ന അവരുടെ വാദം കഴിഞ്ഞ ഇടയ്ക്ക് പൊളിഞ്ഞിരുന്നു..2015 ലെ പ്രണയം വിരഹം എന്ന ഒരു ലക്ഷം അടുത്ത് ലൈക്ക് ഉള്ള ഫേസ്ബുക്ക് പേജ് 2016 ൽ പേര് മാറ്റി മഞ്ഞപ്പട എന്നാക്കിയാണ് തുടക്കം...
എന്താണ് മഞ്ഞപ്പട..
ആദ്യ സീസണിലും രണ്ടാം സീസണിലും കൊച്ചി സ്റ്റേഡിയത്തിൽ ടീമിന്റെ മഞ്ഞ ജേഴ്സിയും അണിഞ്ഞ് നിറഞ്ഞ കാണികൾക്ക് മൊത്തമായി മാധ്യമങ്ങളും ,ജനങ്ങളും നൽകിയ പേരാണ് മഞ്ഞപ്പട ...ആ പേരിനു തന്നെ അപമാനമായി മാറുകയാണ് ഈ കൂട്ടർ അവരുടെ പ്രവർത്തികളിലൂടെ ഇപ്പോൾ..ആ പേര് ഉപയോഗിച്ച് ഒരു കൂട്ടം ചിലർ തുടങ്ങിയ ഗ്രൂപ്പ് ആണ് ഇപ്പോൾ കാണുന്ന മഞ്ഞപ്പട ഫാൻസ്‌..ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യൽ ഫാൻസ്‌ ആണെന്ന് തെറ്റിധരിപ്പിച്ചായിരുന്നു വളർച്ച ഇപ്പോഴും സത്യാവസ്ഥ അറിയാത്ത പലരും അങ്ങനെ വിശ്വസിക്കുന്നു.. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് സത്യം.. കൂടാതെ ബ്ലാസ്റ്റേഴ്‌സ് നെ സപ്പോർട്ട് ചെയ്തു മറ്റൊരു ഗ്രൂപ്പ് വളരാൻ ഇവർ സമ്മതിക്കില്ല ബ്ലാസ്റ്റേഴ്‌സിന് ഞങ്ങൾ ഒരു ഫാൻസ്‌ ക്ലബ്ബ് മതി എന്ന രീതിയിൽ അവരോടൊക്കെ പ്രശ്നങ്ങൾ സൃഷ്ടിക്കൽ പതിവാണ്.. ഒരു ആരാധകനും ടീമിന്റെ മോശം പ്രകടനത്തിൽ അഭിപ്രായങ്ങൾ പറയാൻ പാടില്ല ഇക്കൂട്ടർ അവരെ കൂട്ടമായി വ്യക്തിപരമായ അല്ലാതെയും അധിക്ഷേപിച്ചും ചീത്തവിളി നടത്തിയും തുരത്തും ഇതിനൊക്കെ പ്രത്യേക വിങ്ങുകൾ വരെ ഉണ്ട്..മറ്റുള്ള ഐഎസ്എൽ ടീമുകളുടെ ഫാൻസിനെ അധിക്ഷേപിക്കുന്നതും അവരെ തെറിയഭിഷേകം നടത്തുന്നതും പതിവാണ് എന്നിട്ട് കുറ്റം അവരുടെ തലയിൽ കെട്ടിവച്ച് സാധാരണ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പിന്തുണ നേടുകയും സ്ഥിരം കാഴ്ചയാണ്.. ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ എല്ലാ വീഴ്ചകൾ, തെറ്റുകൾ തിരുത്താൻ ശ്രമിക്കാതെ മാനേജ്‌മെന്റ് ന് സപ്പോർട്ട് നിന്ന് അവർക്ക് പ്രതിരോധം തീർത്ത് അവരുടെ ഔദാര്യം പറ്റി ആരാധകരെ കബളിപ്പിച്ച് മുന്നേറുകയാണ് ഇവർ ..ഇന്ന് ബ്ലാസ്റ്റേഴ്‌സ് നെ സപ്പോർട്ട് ചെയ്യുന്ന എല്ലാ ഗ്രൂപ്പുകളും ഇവർക്ക് എതിരാണ്..അത് ഐഎസ്എൽ ലെ സ്റ്റാർ സ്പോർട്സ് നടത്തിയ ബെസ്റ്റ് ഫാൻസ്‌ ആയതുകൊണ്ട് ഉള്ള അസൂയ ആണെന്നാണ് അവരുടെ വിശദീകരണം ഓൺലൈൻ വോട്ട് വഴി തിരഞ്ഞെടുപ്പ് നടത്തി തീരുമാനിച്ച ഈ അവാർഡിന് എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും വോട്ട് ചെയ്തു മാത്രം കിട്ടിയതാണ് കാരണം ബ്ലാസ്റ്റേഴ്‌സ് പേരിൽ ആയതിനാൽ മാത്രം ബ്ലാസ്റ്റേഴ്‌സ് പേരിൽ ഏത് ഓൺലൈൻ വോട്ട് മത്സരം നടത്തിയാലും വേറാർക്കും ഇന്നേവരെ കിട്ടിയട്ടില്ല എന്നത് ഉദാഹരണം മാത്രം.. ഇവരാണോ ശരിക്കുള്ള ബെസ്റ്റ് ഫാൻസ് ....

പുതിയ വിദേശ താരത്തെ ടീമിൽ എത്തിച്ച്‌ എഫ് സി കേരള...ലക്ഷ്യം ഐ ലീഗിലേക്ക് ചുവട് വയ്പ്പ്.,അഫ്ഗാൻ യുവ താരം ഇസ്മായീൽ അസീൽ ഇനി എഫ് സി കേരളക്ക് വേണ്ടി ബൂട്ട് കേട്ടും.



സെക്കൻഡ് ഡിവിഷൻ ഐ ലീഗിനും കേരള പ്രീമിയർ ലീഗിനും ആയി ഒരുങ്ങുന്ന എഫ് സി കേരള തങ്ങളുടെ സീസണിലെ ആദ്യ വിദേശ സൈനിങ് പൂർത്തിയാക്കി. 

അഫ്ഗാൻ സ്വദേശിയായ ഇസ്മായിൽ അസീൽ ഖാനെയാണ് എഫ് സി കേരള സ്വന്തമാക്കിയിരിക്കുന്നത്. മിഡ്ഫീൽഡറായ ഇസ്മായിൽ അസീൽ ദുബായ് ഫുട്ബോൾ ലോകത്ത് അറിയപ്പെടുന്ന യുവതാരമാണ്.
അബുദാബിയിൽ ഇത്തിഹാദ് അക്കാദമിയുടെ ഭാഗമായിരുന്നു താരം. 

മിഡ്ഫീൽഡറായി ആയി മികച്ച പ്രകടനം ഇത്തിഹാദിനായി കാഴ്ചവെച്ച ബദറിനെ അബുദാബിയിലെ മറ്റു ക്ലബുകൾ നോട്ടമിടുന്നതിന് ഇടയിലാണ് എഫ് സി കേരള റാഞ്ചിയത്. മുമ്പ് ഗോകുലം എഫ് സിയുമായി കരാർ ഒപ്പിടുന്നതിന് അടുത്ത് എത്തിയ താരം കൂടിയാണ് അസീൽ.

അഫ്ഗാനിസ്താനിലാണ് ജനിച്ചത് എങ്കിലും യു എ ഇയിൽ ആണ് അസീൽ വളർന്നത്. സെക്കൻഡ് ഡിവിഷൻ വിജയിച്ച് അടുത്ത് ഐ ലീഗിൽ എത്താനായാണ് എഫ് സി കേരള തയ്യാറെടുക്കുന്നത്.

Wednesday 14 November 2018

ഡേവിഡ് ജെയിംസിന് പരിശീലക സ്ഥാനം നഷ്ടപ്പെടുമോ??...സാധ്യതകൾ തെളിയുന്നോ..

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് മാനേജരായ ഡേവിഡ് ജെയിംസിന്റെ സ്ഥാനം തെറിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മത്സരത്തില്‍ എഫ്സി ഗോവയോട് സ്വന്തം മൈതാനത്ത് ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തോറ്റതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. പരിശീലകന്‍ എന്ന നിലയില്‍ ജെയിംസിന് ബ്ലാസ്റ്റേഴ്സിനെ ഇതുവരെ മികച്ച പ്രകടനത്തിലെത്തിക്കാന്‍ സാധിച്ചിട്ടില്ല.

ജെയിംസിന്റെ മാനേജ്മെന്റിനെതിരേ ഐഎം വിജയന്‍ അടക്കമുള്ള പ്രമുഖര്‍ നേരത്തെ രംഗത്ത് വന്നിരുന്നു. ഈ സീസണില്‍ ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒരു ജയം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാന്‍ സാധിച്ചിട്ടുള്ളത്. ലീഗില്‍ പൊതുവെ ദുര്‍ബലരായി കണക്കാക്കപ്പെടുന്ന എടികെയെ അവരുടെ മൈതാനത്ത് തോല്‍പ്പിച്ചതാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ജയം. എന്നാല്‍ പൂനെ സിറ്റി അടക്കമുള്ള പോയിന്റ് പട്ടികയില്‍ ദുര്‍ബലരായ ടീമുകളോട് സമനില പിണഞ്ഞതും ബ്ലാസ്റ്റേഴ്സിന്റെ മികവില്‍ ആരാധകര്‍ക്ക് സംശയമുയരാന്‍ കാരണമായി.


ഇത്രയും മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും ഇതുവരെ ടീമിന് കൃത്യമായ ഫോര്‍മേഷന്‍ കാണാന്‍ ഡേവിഡ് ജെയിംസിന് സാധിക്കുന്നില്ല. ഓരോ മത്സരത്തിലും വ്യത്യസ്ത ഫോര്‍മേഷന്‍ പരീക്ഷിക്കുന്ന ജെയിംസിന് മത്സര ഫലങ്ങള്‍ എല്ലാം പ്രതികൂലമായിട്ടാണ് ലഭിക്കുന്നത്. വിദേശ താരങ്ങളെ ഉപയോഗപ്പെടുത്തുന്നതില്‍ ജെയിംസ് പൂര്‍ണ പരാജയമാണെന്നാണ് വിലയിരുത്തലുകള്‍.

പോപ്ലാനിക്ക്, സഹല്‍ അബ്ദുള്‍ സമദ് എന്നീ മികവ് പുലര്‍ത്തുന്ന താരങ്ങളെ പുറത്തിരുത്തി വരെ ജെയിംസ് തന്റെ ലൈനപ്പ് പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ ആരാധകരും ആശങ്കയിലാണ്. കൃത്യമായ ഫോര്‍മേഷന്‍ കണ്ടെത്താതെ ടീമിന് മികവിലെത്താന്‍ സാധിക്കില്ലെന്നതാണ് സത്യം. ഇക്കാര്യത്തില്‍ ജെയിംസ് പുലര്‍ത്തുന്ന അലംഭാവത്തില്‍ ആരാധകര്‍ രോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

2018 ജനുവരി മൂന്നിന് റെനെ മ്യൂലന്‍സ്റ്റീനെ പുറത്താക്കിയ സ്ഥാനത്തേക്ക് ഡേവിഡ് ജെയിംസിനെ നിയോഗിച്ച ശേഷം 19 മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. ഇതില്‍ ആറ് മത്സരങ്ങളില്‍ മാത്രമാണ് ജെയിംസിന് ടീമിനെ ജയിപ്പിക്കാന്‍ സാധിച്ചത്. ഏഴ് മത്സരങ്ങള്‍ സമനിലയും ആറ് തോല്‍വിയുമാണ് ബാക്കിയുള്ള ഫലങ്ങള്‍.

അതേസമയം, ജെയിംസിന്റെ കാര്യത്തില്‍ മാനേജ്മെന്റ് ഉറച്ച നിലപാടില്‍ തന്നെയാണെന്നാണ് സൂചന. 2021 വരെ ബ്ലാസ്റ്റേഴ്സുമായി കരാറുള്ള ജെയിംസ് ടീമിനെ വിജയപാതയില്‍ തിരിച്ചെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്.

Sports India Live ©

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ മോശം പ്രകടനത്തിൽ പ്രതിഷേധം അറിയിച്ചു ആരാധക സംഘടന രംഗത്ത്.. ടീം മാനേജ്‌മെന്റിന് നൽകിയ തുറന്ന കത്ത് സോഷ്യൽ മീഡിയയിൽ വൻ പിന്തുണ നേടി തരംഗമാവുന്നു.. അനിവാര്യമായ മാറ്റത്തിന് തയ്യാറായി ബ്ലാസ്റ്റേഴ്‌സ്


ഐഎസ്എൽ: അഞ്ചാം സീസണിൽ വളരെ മോശം പ്രകടനം നടത്തുന്നു എന്ന വിമർശനം നേരിടുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.. പല പ്രമുഖ മുൻ താരങ്ങൾ വരെ ഇതിനെതിരെ രംഗത്ത് വന്നു.. കാണികളിൽ വളരെയധികം കുറവ് വരെ ഉണ്ടായി.. എന്നാൽ ഇപ്പോൾ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക സംഘടന തന്നെ ഇതിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുന്നു.. കേരള ബ്ലാസ്റ്റേഴ്‌സ് ആർമി എന്ന ഫാൻസ്‌ ക്ലബ്ബ് ആണ് "തുറന്ന കത്ത്" ലൂടെ ആരാധകരുടെ പ്രതിഷേധവും, അഭിപ്രായങ്ങളും മാനേജ്‌മെന്റിനെ അറിയിച്ചിരിക്കുന്നത്.. നിലവിൽ രജിസ്‌ട്രേഡ് ഫാൻസ്‌ ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആർമി.. കഴിഞ്ഞ ദിവസം ഈ സംഘടനയുടെ സോഷ്യൽ മീഡിയ ഔദ്യോഗിക അക്കൗണ്ട് വഴി ഈ "തുറന്ന കത്ത്" പുറത്ത് വിട്ടിരുന്നു.. വൻ പിന്തുണ നേടി സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് ഈ കത്ത്.. ആരാധകരുടെ മനസ്സറിഞ്ഞ കത്താണ് ഇതെന്ന് അഭിപ്രായം നേടി കഴിഞ്ഞു.. ആരാധകരുടെ വികാരം ടീമിനെ അറിയിച്ചു അതിന് പരിഹാരം കണ്ടെത്തുകയും, ആരാധക സംഘടന ആരാധകർക്ക് വേണ്ടി ഉള്ളതാവണം എന്നും ഇതാണ് സംഘടനയുടെ ലക്ഷ്യം എന്നും കേരള ബ്ലാസ്റ്റേഴ്‌സ് ആർമി ഭാരവാഹികൾ പറയുന്നു.. ഉടൻ തന്നെ ടീം ഇതിന് വേണ്ട പരിഹാരം കണ്ടെത്തും എന്നും അവർ കൂട്ടിച്ചേർത്തു.. ചില താരങ്ങളിൽ നിന്ന് പോലും ഈ കത്തിന് പിന്തുണ ലഭിച്ചു എന്നാണ് വിവരം.. ഏതായാലും ഒരു പരിഹാരം കാണാൻ കഴിയും എന്ന് വിശ്വസിക്കാം.. അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ കുറവുകൾ പരിഹരിച്ചു ആരാധകരുടെ മനസ്സ് നിറയ്ക്കുന്ന പ്രകടനം കാഴ്ച വച്ചു തങ്ങളുടെ ആരാധകരെ വീണ്ടും ആവേശത്തിൽ തിരികെ എത്തിക്കാൻ അടിയന്തര നീക്കങ്ങളിലും കഠിന പ്രയത്നത്തിലും ആണെന്നാണ് ലഭിച്ച വിവരം.
കത്തിന്റെ പൂർണരൂപം:

Dear Sir,

With at most concern we would like to bring your attention towards the growing disappointment on the performance of our team, among the fans. The football fans in Kerala always has this emotional approach towards and most of them are deeply connected to the game. The desperate need for a good performance from the team has become the main subject of discussion in social media platforms and the passionate fans are showering their concerns regarding this in every forum. Coaching and team selection are the prime points where fans had lost their confidence in. The poor performance of the team against a better organized team increases the desperation level of every Kerala Blasters FC fan.

This is an open request to The Management, The Coaching Staff and The Players as well !! We, Kerala Blasters Army will back the team through thick and thin and it is your responsibility to deliver good performance in return. We are not demanding for continuos winning streaks but for a good performance as a team.

Many fans had lost their faith in our team. To restore that and to bring back the electrifying atmosphere in the stadium with over 35,000 fans cheering for every move a KBFC player makes, we have to show them a beautiful football.
Kindly consider this as a replica of every fan's voice and We believe you will take necessary actions to overcome this dilemma. Let's fight together !!
With lot's of love on the game,
Kerala Blasters Army
Sports India Live©

Thursday 11 October 2018

അവന്‌ കൂടുതൽ അവസരങ്ങൾ നൽകും ; മലയാളി താരത്തെ പുകഴ്ത്തി ജെയിംസ്



അഞ്ചാം എഡിഷൻ ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനമാണ് മലയാളി മധ്യനിരതാരം സഹൽ അബ്ദുൾസമദ് കാഴ്ച വെച്ചത്. രണ്ട് മത്സരങ്ങളിലുമായി ഇതിനോടകം 116 മിനുറ്റുകൾ കളിച്ച സഹൽ ഫുട്ബോൾപ്രേമികളുടെ നിറഞ്ഞ കൈയ്യടിയാണ് ഇരു മത്സരങ്ങളിലും വാങ്ങിയത്. പരിശീലകൻ ഡേവിഡ് ജെയിംസിനും സഹലിനെക്കുറിച്ച് പറയുമ്പോൾ നൂറു നാവ്.
സഹൽ, എ ടി കെയ്ക്കെതിരായ ആദ്യ മത്സരത്തിന്റെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. പ്രീസീസണിലെ അദ്ദേഹത്തിന്റെ പ്രകടനമാണ് ഇതിന് കാരണം. ഇത്തവണ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോളേക്കും, കഴിഞ്ഞ സീസണിൽ മൊത്തം കളിച്ചതിനേക്കാൾ‌ കൂടുതൽസമയം അവൻ കളത്തിലിറങ്ങി. വളരെയധികം കഴിവുകളുള്ള താരമാണ് സഹൽ.
ഇനിയും അദ്ദേഹത്തിൽ നിന്ന് ഒത്തിരി മികച്ച പ്രകടനം വരാനുണ്ട്‌. അവൻ ചെറുപ്പമാണ്, എന്നാൽ പ്രായമല്ല ഒരാളുടെ ടീം സെലക്ഷന്റെ മാനദണ്ഡം പരിശീലനത്തിലും കളിയിലും ഒരാൾ എങ്ങനെയാണെന്നത് മാത്രം നോക്കിയാണ് ടീം സെലക്ഷ‌ൻ നടത്തുന്നത്, വരും മത്സരങ്ങളിൽ കൂടുതൽ അവസരങ്ങൾ സഹലിന് നൽകും”. ജെയിംസ് പറഞ്ഞുനിർത്തി‌.

Saturday 6 October 2018

അത്ഭുതമാണ് ഈ മഞ്ഞകടൽ!! എതിരാളികള്‍ പോലും പറയുന്നു



കേരളത്തില്‍ കനത്ത മഴയും കാറ്റും ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ക്കിടയിലാണ് മുംബൈ സിറ്റി നെടുമ്പാശേരിയില്‍ വിമാനം ഇറങ്ങിയത്. സാധാരണ പ്രകൃതിക്ഷോഭങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ മത്സരം നടന്നാല്‍ ഗ്യാലറികള്‍ ശുഷ്‌കമായിരിക്കും. എന്നാല്‍ കൊച്ചി നെഹ്‌റു സ്റ്റേഡിയത്തിലെത്തിയ മുംബൈ ടീം അക്ഷരാര്‍ഥത്തില്‍ ഞെട്ടി. കളിക്കിടെ ഇംഗ്ലീഷ് കമന്റേറ്റര്‍മാരും ഫുട്‌ബോളിനെ പ്രണയിക്കുന്ന ഈ ജനത തങ്ങളെ ഞെട്ടിച്ചെന്ന് തുറന്നുപറഞ്ഞു.

കേരളത്തില്‍ പലയിടത്തും അത്യാവശ്യം നല്ലരീതിയില്‍ മഴ പെയ്തിരുന്നു. ഈ കനത്ത മഴയെയും മോശം കാലവസ്ഥയെയും റോഡിലെ അപകടങ്ങളെയുമെല്ലാം അവഗണിച്ചായിരുന്നു ആരാധകര്‍ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ബ്ലാസ്റ്റേഴ്സ്  ആരാധകര്‍ കൂടുതല്‍ സംഘടിതരാകുന്ന കാഴ്ചയ്ക്കാണ് ആദ്യ മത്സരം സാക്ഷ്യംവഹിച്ചത്.

കൃത്യമായ ആസൂത്രണത്തോടെയുള്ള നീക്കങ്ങളാണ് ഗ്യാലറിയില്‍ കണ്ടത്. ടീമിന്റെ ഉണര്‍ത്തുപാട്ടിലും ഇടയ്ക്കു മൊബൈല്‍ തെളിച്ച് ആവേശം പങ്കിടുമ്പോഴും ഒരേ താളം ഒരേ ഭാവം, ബ്ലാസ്‌റ്റേഴ്‌സ്. പ്രളയത്തില്‍ വിറങ്ങലിച്ച ഒരു ജനതയ്ക്ക് തിരിച്ചുവരാനുള്ള മരുന്നുകൂടിയായാണ്.

ഫുട്ബാൾ എന്നത് ജയം മാത്രമല്ല അത് ആസ്വാദകരെ ത്രിപ്തിപ്പെടുത്തുന്ന ഒരു കലയാണ് അതിൽ നമ്മുടെ ടീം ഒരു 70%ത്തോളം വിജയിച്ചു എന്നു തന്നെ പറയാം അതിൽ ജയവും പരാജയവും സമനിലയും ഉണ്ടാകാം. സ്ഥിരമായി ജയിച്ചവരായി ആരുമുണ്ടാകില്ല. ഇനിയും നല്ല പ്രകടനങ്ങളും വിജയവും നമ്മുടെ ടീമിൽനിന്നും പ്രതീക്ഷിക്കാം

Sunday 23 September 2018

ISL നു പൂർണത കൈവരണമെങ്കിൽ ഇവർ കൂടി വേണം, സുബ്രതോ പാൽ പറയുന്നു


​നിരവധി വിജയങ്ങളിൽ ഇന്ത്യയുടെ ഗോൾ വല കാത്ത ഇന്ത്യൻ സ്പൈഡർമാനെ ഇന്ത്യൻ ഫുട്ബോളിന്റെ രാവണൻ എന്നു വേണമെങ്കിൽ വിളിക്കാം. ഒരേ സമയം വില്ലനും നായകനും ആയ രാവണൻ ആണ് മുൻ ഇന്ത്യൻ നായകൻ കൂടി ആയ ഗോൾ കീപ്പർ സുബ്രതോ പാൽ.
കളിക്കളത്തിൽ വച്ചു തന്റെ ഇടികൊണ്ടു ക്രിസ്റ്റ്യാനോ ജൂനിയർ എന്ന താരം മരണത്തിന് കീഴടങ്ങിയത് എന്നും അദേഹത്തിനന്റെ കരിയറിൽ ഒരു കറുത്ത പാട് ആയി ശേഷിക്കും. എന്നാൽ അതിനു ശേഷം ആളാകെ മാറി. ശാന്തനായി, നെഹ്റു കപ്പിൽ കരുത്തൻമാരായ എതിരാളികളെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ തന്റെ വ്യക്തിഗത മികവ് കൊണ്ട് തറ പറ്റിച്ചതോടെ ആ പഴയ വില്ലൻ പിന്നെ ദേശീയ ഹീറോ ആയി.
കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷദ്പൂർ എഫ് സിയുടെ കോട്ട കാത്ത പത്തു കൈകൾ ഉള്ള രാവണൻ ഇക്കുറിയും അവർക്ക് വേണ്ടി തന്നെയാണ് ഇറങ്ങുന്നത്. ഇപ്പോൾ താരം തന്റെ ഒരു ആഗ്രഹം മുന്നോട്ട് വച്ചിരിക്കുകയാണ്. ഇൻഡ്യൻ ഫുട്ബോളിന്റെ ആത്മാവ് അറിഞ്ഞ ആരും താരത്തെ പിന്തുണക്കും.
ഇന്ത്യൻ സൂപ്പർ ലീഗ് ഇൻഡ്യയിലെ ടോപ്പ് ലീഗ് ആണെങ്കിൽ ഇന്ത്യൻ ഫുട്ബോളിനെ പാലൂട്ടി വളർത്തിയ രണ്ടു ബംഗാൾ ക്ലബ്ബുകൾ കൂടി അതിൽ വേണമെന്നാണ് സുബ്രതോ ആവശ്യപ്പെടുന്നത്. സുബ്രതോയുടെ അവിശ്യത്തിനോട് അനുകൂലമായി ആണ് എല്ലാവരും പ്രതികരിക്കുന്നത്. മഹത്വപൂർണമായ ഭൂതകാലം പേറുന്ന ക്ലബ്ബുകൾ ആണ് ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും.
പണക്കൊഴുപ്പിൽ വന്ന പുത്തൻ ക്ലബ്ബ്കൾക്കു ഒപ്പം പാരമ്പര്യമുള്ള ഇവർ കൂടി മത്സരിക്കുമ്പോൾ ആണ് ഇന്ത്യൻ സൂപ്പർ ലീഗിന് പൂർണത കൈവരുകയെന്നു തന്നെയാണ് ഇപ്പോൾ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്...