Showing posts with label Kerala. Show all posts
Showing posts with label Kerala. Show all posts

Monday, 19 November 2018

മഞ്ഞപ്പട ശരിക്കും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ശത്രുവോ??..ഫുട്‌ബോൾ ആരാധകരെ തെറ്റിധരിപ്പിച്ചും തമ്മിലടിപ്പിച്ചും നേടിയതോ ഈ പ്രശസ്തി..ആട്ടിൻ തോലണിഞഞ ചെന്നായയോ മഞ്ഞപ്പട.. കൂടുതൽ തെളിവുകൾ പുറത്ത്...

മഞ്ഞപ്പട ശരിക്കും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ശത്രുവോ??..ഫുട്‌ബോൾ ആരാധകരെ തെറ്റിധരിപ്പിച്ചും തമ്മിലടിപ്പിച്ചും നേടിയതോ ഈ പ്രശസ്തി..ആട്ടിൻ തോലണിഞഞ ചെന്നായയോ മഞ്ഞപ്പട.. കൂടുതൽ തെളിവുകൾ പുറത്ത്...

വീണ്ടും ഒന്നൊന്നായി അഴിഞ്ഞു വീഴുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ആരാധക ഗ്രൂപ്പ് ആയ മഞ്ഞപ്പടയുടെ പൊള്ളത്തരങ്ങൾ ..നിരവധി ആരോപണങ്ങൾ ഇതിനകം തന്നെ പുറത്ത് വന്നു കഴിഞ്ഞു.. എന്നാൽ ഏറ്റവും പുതിയതായി കേരളത്തിൽ തന്നെ ഉള്ള മറ്റൊരു പ്രമുഖ ഫുട്‌ബോൾ ടീമിനെ തെറിയഭിഷേകം നടത്താൻ മഞ്ഞപ്പട തങ്ങളുടെ എക്സിക്യൂട്ടീവ് അംഗങ്ങളെ പരിശീലിപ്പിക്കുന്ന തെളിവുകൾ ആണ് പുറത്ത് വന്നിരിക്കുന്നത്.. കൂടാതെ ടീമിന്റെ ഇപ്പോൾ ഉള്ള പ്രകടനം മോശമാണെന്ന ആരാധകരുടെ മൊത്തമായ അഭിപ്രായം പറഞ്ഞതിനും മഞ്ഞപ്പട സ്വീകരിക്കുന്ന നിലപാടുകൾ ആരാധകർക്ക് വേണ്ടി അല്ല എന്ന് അഭിപ്രായം പറഞ്ഞതിനും ഒരു എക്സിക്യൂട്ടീവ് മെമ്പറെ പുറത്താക്കുകയും ചെയ്തിരിക്കുകകയാണ്...
ഇതിനോടകം തന്നെ ഒരുപാട് പേര് ഇതിൽ നിന്ന് പിരിഞ്ഞു പോയി പല വിങ്ങുകൾ തന്നെ തല്ലി പിരിഞ്ഞു അതിൽ പ്രധാനം ഗൾഫ് പ്രവാസികളുടെ വിങ്ങ് ആണ് അതും സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് അവരുടെ പിരിഞ്ഞു പോക്ക് ..വൻ തോതിൽ പിരിവ് നടത്തി പ്രവാസികളെ പറ്റിച്ചു എന്ന് അതിൽ ഒരു വിഭാഗം പറയുന്നു അതിന്റെ കണക്ക് ചോദിച്ചതിന് അവരെയെല്ലാം പുറത്ത് ആക്കിയെന്നും ..ഈ അടുത്ത് ഒരു പ്രവാസി വിങ്ങ് കൂടി പിരിഞ്ഞു പോയി..ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല പറയുന്നത് അനുസരിച്ച് നിന്നോളണം ഇല്ലേ പുറത്ത് കളയും എന്ന മുതലാളിത്ത രീതിയാണ് നിലക്കുന്നത് എന്നും പറയുന്നു..സാമ്പത്തിക ക്രമക്കേട് മഞ്ഞപ്പടയെ ഗുരുതരമായി ബാധിക്കും നിയമപരമായും ബാധിക്കും ..ഇതൊക്കെ ആരോപണങ്ങളിൽ ചിലത് മാത്രം.. ഇങ്ങനെയാണോ ഒരു ആരാധക സംഘം നിലനിൽക്കേണ്ടത്...ഐഎസ്എൽ ആദ്യ സീസൺ മുതൽ കേരള ബ്ലാസ്റ്റേഴ്‌സിനെ സപ്പോർട്ട് ചെയ്യുന്ന സംഘടന എന്ന അവരുടെ വാദം കഴിഞ്ഞ ഇടയ്ക്ക് പൊളിഞ്ഞിരുന്നു..2015 ലെ പ്രണയം വിരഹം എന്ന ഒരു ലക്ഷം അടുത്ത് ലൈക്ക് ഉള്ള ഫേസ്ബുക്ക് പേജ് 2016 ൽ പേര് മാറ്റി മഞ്ഞപ്പട എന്നാക്കിയാണ് തുടക്കം...
എന്താണ് മഞ്ഞപ്പട..
ആദ്യ സീസണിലും രണ്ടാം സീസണിലും കൊച്ചി സ്റ്റേഡിയത്തിൽ ടീമിന്റെ മഞ്ഞ ജേഴ്സിയും അണിഞ്ഞ് നിറഞ്ഞ കാണികൾക്ക് മൊത്തമായി മാധ്യമങ്ങളും ,ജനങ്ങളും നൽകിയ പേരാണ് മഞ്ഞപ്പട ...ആ പേരിനു തന്നെ അപമാനമായി മാറുകയാണ് ഈ കൂട്ടർ അവരുടെ പ്രവർത്തികളിലൂടെ ഇപ്പോൾ..ആ പേര് ഉപയോഗിച്ച് ഒരു കൂട്ടം ചിലർ തുടങ്ങിയ ഗ്രൂപ്പ് ആണ് ഇപ്പോൾ കാണുന്ന മഞ്ഞപ്പട ഫാൻസ്‌..ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യൽ ഫാൻസ്‌ ആണെന്ന് തെറ്റിധരിപ്പിച്ചായിരുന്നു വളർച്ച ഇപ്പോഴും സത്യാവസ്ഥ അറിയാത്ത പലരും അങ്ങനെ വിശ്വസിക്കുന്നു.. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് സത്യം.. കൂടാതെ ബ്ലാസ്റ്റേഴ്‌സ് നെ സപ്പോർട്ട് ചെയ്തു മറ്റൊരു ഗ്രൂപ്പ് വളരാൻ ഇവർ സമ്മതിക്കില്ല ബ്ലാസ്റ്റേഴ്‌സിന് ഞങ്ങൾ ഒരു ഫാൻസ്‌ ക്ലബ്ബ് മതി എന്ന രീതിയിൽ അവരോടൊക്കെ പ്രശ്നങ്ങൾ സൃഷ്ടിക്കൽ പതിവാണ്.. ഒരു ആരാധകനും ടീമിന്റെ മോശം പ്രകടനത്തിൽ അഭിപ്രായങ്ങൾ പറയാൻ പാടില്ല ഇക്കൂട്ടർ അവരെ കൂട്ടമായി വ്യക്തിപരമായ അല്ലാതെയും അധിക്ഷേപിച്ചും ചീത്തവിളി നടത്തിയും തുരത്തും ഇതിനൊക്കെ പ്രത്യേക വിങ്ങുകൾ വരെ ഉണ്ട്..മറ്റുള്ള ഐഎസ്എൽ ടീമുകളുടെ ഫാൻസിനെ അധിക്ഷേപിക്കുന്നതും അവരെ തെറിയഭിഷേകം നടത്തുന്നതും പതിവാണ് എന്നിട്ട് കുറ്റം അവരുടെ തലയിൽ കെട്ടിവച്ച് സാധാരണ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പിന്തുണ നേടുകയും സ്ഥിരം കാഴ്ചയാണ്.. ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ എല്ലാ വീഴ്ചകൾ, തെറ്റുകൾ തിരുത്താൻ ശ്രമിക്കാതെ മാനേജ്‌മെന്റ് ന് സപ്പോർട്ട് നിന്ന് അവർക്ക് പ്രതിരോധം തീർത്ത് അവരുടെ ഔദാര്യം പറ്റി ആരാധകരെ കബളിപ്പിച്ച് മുന്നേറുകയാണ് ഇവർ ..ഇന്ന് ബ്ലാസ്റ്റേഴ്‌സ് നെ സപ്പോർട്ട് ചെയ്യുന്ന എല്ലാ ഗ്രൂപ്പുകളും ഇവർക്ക് എതിരാണ്..അത് ഐഎസ്എൽ ലെ സ്റ്റാർ സ്പോർട്സ് നടത്തിയ ബെസ്റ്റ് ഫാൻസ്‌ ആയതുകൊണ്ട് ഉള്ള അസൂയ ആണെന്നാണ് അവരുടെ വിശദീകരണം ഓൺലൈൻ വോട്ട് വഴി തിരഞ്ഞെടുപ്പ് നടത്തി തീരുമാനിച്ച ഈ അവാർഡിന് എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും വോട്ട് ചെയ്തു മാത്രം കിട്ടിയതാണ് കാരണം ബ്ലാസ്റ്റേഴ്‌സ് പേരിൽ ആയതിനാൽ മാത്രം ബ്ലാസ്റ്റേഴ്‌സ് പേരിൽ ഏത് ഓൺലൈൻ വോട്ട് മത്സരം നടത്തിയാലും വേറാർക്കും ഇന്നേവരെ കിട്ടിയട്ടില്ല എന്നത് ഉദാഹരണം മാത്രം.. ഇവരാണോ ശരിക്കുള്ള ബെസ്റ്റ് ഫാൻസ് ....

Monday, 13 August 2018

സബ്ജൂനിയർ ഫുട്ബോൾ, ആന്ധ്രാപ്രദേശിനെ തോൽപ്പിച്ച് കേരളം കുതിപ്പ് തുടങ്ങി


ദക്ഷിണ മേഖല സബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വിജയ തുടക്കം. ഇന്നലെ തെലുംഗാനയിൽ നടന്ന മത്സരത്തിൽ ആന്ധ്രാപ്രദേശിനെ ആണ് കേരളം ആദ്യ മത്സരത്തിൽ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു കേരളത്തിന്റെ വിജയം.
29ആം മിനുട്ടിൽ ജാസിം, 65ആം മിനുട്ടിൽ ഇർഫാദ്, 82ആം മിനുട്ടിൽ മിഷാൽ എന്നിവരാണ് കേരളത്തിനായി ഇന്നലെ സ്കോർ ചെയ്തത്. 16ആം തീയതി തമിഴ്‌നാടിനെതിരെ ആണ് കേരളത്തിന്റെ അടുത്ത മത്സരം.

Sunday, 12 August 2018

കേരളത്തെ സഹായിക്കാന്‍ ബെംഗളുരു എഫ് സിയും


     പ്രളയക്കെടുതി കാരണം കഷ്ടപ്പെടുന്ന കേരള ജനതയെ സഹായിക്കാന്‍ ബെംഗളുരു എഫി സിയും രംഗത്ത്.
     ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യവസ്തുകള്‍ ശേഖരിച്ച് നല്‍കാനാണ് ബെംഗളുരു എഫ് സി മുന്നിട്ട് ഇറങ്ങിയിരിക്കുന്നത്.
    സമൂഹ മാധ്യമങ്ങളിലൂടെ ക്യാമ്പയിന്‍ നടത്തിയാണ് ബെംഗളുരു വസ്തുക്കള്‍ ശേഖരിക്കുന്നത്.
     ആരാധകരോട് ബാംഗ്ലൂള്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ വസ്തുക്കള്‍ ശേഖരിച്ച് എത്തിക്കാനാണ് നിര്‍ദ്ദേശം.
     ബെംഗളുരുവില്‍ താമസിക്കുന്നവര്‍ക്ക് ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും ക്ലബ് നല്‍കിയിട്ടുണ്ട്.
     ചെന്നൈയിന്‍ എഫ് സി ആരാധകക്കൂട്ടായ്മയായ സൂപ്പര്‍ മച്ചാന്‍സും ദുരിതബാധിതര്‍ക്കുള്ള അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്

Thursday, 9 August 2018

കേരളഫുട്ബോളില്‍ ചരിത്രം കുറിക്കാന്‍ ഗ്രീന്‍ഫീല്‍ഡ് എഫ്സി വരുന്നു ; ലോക റെക്കോര്‍ഡ് തകര്‍ക്കാനും സാധ്യത..


കേരളഫുട്ബോളില് ചരിത്രം കുറിക്കാന്‍ ഗ്രീന്‍ഫീല്‍ഡ് എഫ്സി വരുന്നു ; ലോക റെക്കോര്‍ഡ് തകര്‍ക്കാനും സാധ്യത..
കേരളത്തിന്റെ തലസ്ഥാനനഗരിയായ തിരുവനന്തപുരത്ത് നിന്ന് പുതിയൊരു പ്രൊഫഷണല്‍ ഫുട്ബോള്‍ ടീം കൂടി പിറവിയെടുക്കുന്നു. ഗ്രീന്‍ഫീല്‍ഡ് എഫ്സി എന്ന് പേരിട്ടിരിക്കുന്ന ഈ ഫുട്ബോള്‍ ടീമിന്റെ ഏറ്റവും വലിയ പ്രത്യേകത ആരാധകര്‍ തന്നെയായിരിക്കും ടീമിന്റെ ഉടമകള്‍ എന്നതാണ്. യൂറോപ്പ്യന്‍ രാജ്യങ്ങളിലുള്ളത് പോലെ ആരാധകര്‍ കൂട്ടായി ചേര്‍ന്നാകും ഗ്രീന്‍ഫീല്‍ഡ് എഫ്സിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോവുക. ഈ മാസാവസാനം ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന.
ഭാവിയില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുക എന്നതാണ് ഗ്രീന്‍ഫീല്‍ഡ് എഫ്സിയുടെ പ്രധാന ലക്ഷ്യം. സ്റ്റേറ്റ് സ്കൂള്‍ ഓഫ് മാനേജ്മെന്റ് ആന്‍ഡ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാരവാഹികളായ സിജിന്‍ ബിടിയും, ജിബു ഗിബ്സണുമാണ് ഗ്രീന്‍ഫീല്‍ഡ് ടീമിന്റെ രൂപീകരണ ആശയത്തിന് പിന്നില്‍.
റയല്‍ മാഡ്രിഡിനെയും, ബാഴ്സലോണയേയും, ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനേയും പോലെ ആരാധകരുടെ സ്വന്തം ക്ലബ്ബ് എന്ന നിലയിലാണ് ഗ്രീന്‍ഫീല്‍ഡ് എഫ്സിയും രൂപീകരിക്കുക എന്ന് ഇവര്‍ പറയുന്നു. നേരത്തെ എവര്‍ഗ്രീന്‍ എഫ്സി എന്ന പേരില്‍ തിരുവനന്തപുരത്ത് പുതിയൊരു പ്രോഫഷണല്‍ ഫുട്ബോള്‍ ക്ലബ്ബ് ആരംഭിച്ചിരുന്നെങ്കിലും പലവിധ കാരണങ്ങളാല്‍ അത് പിന്നീട് അടച്ച്‌ പൂട്ടുകയായിരുന്നു.
തുടക്കത്തില്‍ രണ്ട് ലക്ഷം അംഗങ്ങളെ ടീമുമായി സഹകരിപ്പിക്കാനാണ് ഗ്രീന്‍ഫീല്‍ഡ് എഫ്സി ലക്ഷ്യമിടുന്നത്. പോര്‍ച്ചുഗീസ് ക്ലബ്ബായ ബെനഫിക്കയുടെ ഇക്കാര്യത്തിലെ ഗിന്നസ് ‌റെക്കോര്‍ഡ് തകര്‍ക്കുകയെന്നതും ടീമിന്റെ പ്രധാന അജണ്ടകളില്‍ ഒന്നാണ്. 160,398 ക്ലബ്ബ് അംഗങ്ങളാണ് ബെനഫിക്ക ടീമിനായി പണം മുടക്കുന്നത്. ഇത് പോലെ രണ്ട് ലക്ഷം പേരെ അംഗങ്ങളാക്കി അംഗങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ റെക്കോര്‍ഡ് നേടാന്‍ കഴിയുമെന്ന് ക്ലബ്ബുമായി ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരത്തെ പ്രധാന അന്താരാഷ്ട്ര സ്റ്റേഡിയമായ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാകും ടീമിന്റെ ഹോം ഗ്രൗണ്ട്.

Tuesday, 7 August 2018

ഇന്ത്യൻ u16 ടീമിന്റെ പ്രതിരോധ നായകൻ മലപ്പുറ൦ സ്വദേശി...


ഇന്ത്യൻ U16 ടീമിന്റെ പ്രതിരോധ നായകൻ മലപ്പുറം കൊണ്ടോട്ടിഅരിമ്പ്ര സ്വദേശി"ഷബാസ് അഹമ്മദ്"
ഇന്ത്യൻ U16 ടീം സെർബിയയിൽ ജോർദാനേയും തജാകിസ്ഥാനേയും സെർബിയയേയും കീഴടക്കി കീരിടമുയർത്തുമ്പോൾ ഇന്ത്യൻ പ്രതിരോധം ഭദ്രമായി കാത്തു സൂക്ഷിച്ചതിൽ വലിയ പങ്കുവഹിച്ച താരമാണ് ഷബാസ്. ടൂർണമെന്റിലെ നിർണ്ണായക മത്സരത്തിൽ തജാകിസ്ഥാനെതിരെ ഗോൾ നേടാനും താരത്തിനു കഴിഞ്ഞു.കഴിഞ്ഞ വർഷം U16 സാഫ് കപ്പിൽ ഇന്ത്യ കിരീടമുയർത്തുമ്പോൾ കേരളത്തിന്റെ യശസ്സ് വാനോളം ഉയർത്തി താരം ടീമിലുണ്ടായിരുന്നു.
  അരിമ്പ്ര മുത്തേടത്ത് ബഷീർ - സൗദ ദമ്പതികളുടെ മൂത്തമകനാണ് ഷബാസ്.സഹോരൻ ഷിബിലുദ്ധീൻ ഗോകുലം എഫ്.സിക്കു വേണ്ടി U13 ഐ-ലീഗ് കളിച്ച താരമാണ്. അരിമ്പ്ര മിഷൻ സോക്കർ അക്കാഡമിയിലൂടെയാണ് താരം വളർന്നു വന്നത്.
ഷബാസിലെ പ്രതിഭയെ ഇന്ത്യൻ U16 ടീം കോച്ച് ബിബിയാനോ ഫെർണാൻടസ് തന്റെ തന്ത്രങ്ങൾ കൊണ്ട് മിനുക്കിയെടുത്തപ്പോൾ നമുക്ക് ലഭിക്കാൻ പോകുന്നത് ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി കാവൽ ഭടനെയാണ്.ഈ വർഷം സെപ്റ്റംബറിൽ നടക്കുന്ന AFC U16 ഏഷ്യൻ കപ്പിൽ ബൂട്ടുകെട്ടാൻ ഈ മലപ്പുറത്തുകാരനും ഉണ്ടാകും.ടീം മാനേജർ റോക്കി കുമാറിനും ഷഹബാസിനെക്കുറിച്ച് നല്ല അഭിപ്രായം മാത്രം.

Saturday, 28 April 2018

കേരളത്തിന് അന്താരാഷ്ട്ര ഫുട്ബോള്‍ സ്റ്റേഡിയ൦ അനുവദിച്ചു... സ്റ്റേഡിയ൦ കണ്ണൂരില്‍... നിർമ്മാണ ചുമതല കിറ്റ്ക്കോയ്ക്ക്..

കണ്ണൂര്‍: കൂത്തുപറമ്പ് മുന്‍സിപ്പല്‍ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിനായി കിഫ്ബി വഴി അഞ്ച് കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജ ടീച്ചര്‍. 105 X 68 മീറ്റര്‍ വിസ്തീര്‍ണത്തിലുള്ള ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ സ്റ്റേഡിയമാണൊരുക്കുന്നതെന്നും, അന്താരാഷ്ട്ര നിലവാരത്തിലുള്ള പുല്‍ത്തകിടിയും ഗോള്‍പോസ്റ്റും അനുബന്ധ സൗകര്യങ്ങളും ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

ഗ്യാലറി ബില്‍ഡിംഗ്, ഫുട്ബോള്‍ ഗ്രൗണ്ട്, സൈറ്റ് ഡെവലപ്മെന്റ്, ലാന്റ്സ്‌ക്യാപ്പിംഗ്, ജലവിതരണം, മഴവെള്ള സംഭരണം, സാനിട്ടറി, സെപ്റ്റിക് ടാങ്ക്, പമ്പ്റൂം, ഇലട്രിക്കല്‍ ജോലികള്‍ തുടങ്ങിയവയ്ക്കാണ് ഈ തുക അനുവദിച്ചത്. 1481 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ളതാണ് ഗ്യാലറി ബില്‍ഡിംഗ്. പ്ലേയേഴ്സ് റൂം, ടോയ്ലറ്റ്, ലോഞ്ച്, ലോബി എന്നിവ ഗ്യാലറി ബില്‍ഡിംഗില്‍ തയ്യാറാക്കും.

ഒന്നര മാസത്തിനുള്ളില്‍ കരാര്‍ വിളിച്ച് സ്റ്റേഡിയ നിര്‍മ്മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. കായിക വകുപ്പിന്റെ കണ്‍സള്‍ട്ടന്‍സിയായ കിറ്റ്കോയ്ക്കാണ് ഇതിന്റെ നിര്‍മ്മാണ ചുമതല.

Thursday, 19 April 2018

സികെ വിനീത് തന്റെ മതമില്ലാത്ത മകന് വ്യത്യസ്ത പേരുമായി.. വീണ്ടും ഫുട്ബോള്‍ കേരളത്തിലെ ആരാധകരെ ഞെട്ടിച്ചു താര൦..

കളത്തിന് പുറത്തുള്ള നിലപാടുകള്‍ കൊണ്ട് പല കായിക താരങ്ങളും വേറിട്ടു നില്‍ക്കാറുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരം സികെ വിനീതും ഇത്തരത്തിലുള്ള നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയനായ കളിക്കാരനാണ്. ഐഎസ്എല്ലും സൂപ്പര്‍ കപ്പും കേരള ബ്ലാസ്റ്റേഴ്‌സിനെ അപേക്ഷിച്ച് പൂര്‍ത്തിയായപ്പോള്‍ കേരളത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരം വീട്ടില്‍ തന്റെ മകനൊപ്പമാണ് ഇപ്പോള്‍.

നേരത്തെ മകന് മതമില്ലെന്ന് വ്യക്തമാക്കിയ സികെ വിനീത് അവനൊരു തകര്‍പ്പന്‍ പേരുമിട്ടു. പേര് കണ്ട് സോഷ്യല്‍ മീഡിയയ്‌ക്കൊരു സംശയം. വിനീതും ഒരു ഫുട്‌ബോള്‍ ഭ്രാന്തന്‍ തന്നെയോ എന്ന്. കാരണം മറ്റൊന്നും അല്ല. മകന്റെ പേര് കണ്ടിട്ടാണ്. ഏദന്‍ സ്റ്റീവ് എന്നാണ് ജൂനിയര്‍ വിനീതിന് സൂപ്പര്‍ താരം പേരിട്ടിരിക്കുന്നത്.

പ്രീമിയര്‍ ലീഗിലെ ചെല്‍സി സൂപ്പര്‍ താരം ഹസാര്‍ഡിന്റെയും ലിവര്‍പൂള്‍ ഇതിഹാസം ജെറാര്‍ഡിന്റെയും പേര് ചേര്‍ത്താണ് ഏദന്‍ സ്റ്റീവ് എന്ന് മകന് പേരിട്ടിരിക്കുന്നത്. ലിവര്‍പൂളിന്റെ കറകളഞ്ഞ ആരാധകനാണ് താനെന്ന് വിനീത് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്തായാലും ജൂനിയര്‍ വിനീതിന്റെ പേര് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

തന്റെ മകനെ മതമില്ലാതെ വളര്‍ത്തുമെന്നും പ്രായപൂര്‍ത്തിയാകുമ്പോള്‍ അവന്റെ മതം അവന്‍ തന്നെ തെരഞ്ഞെടുക്കട്ടെയെന്ന വിനീതിന്റെ നിലപാടിന് സോഷ്യല്‍ മീഡിയ വന്‍ കയ്യടി നല്‍കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിനീതിനും ഭാര്യ ശരണ്യയ്ക്കും മകന്‍ പിറന്നത്.

Sunday, 15 April 2018

മലയാളികള്‍ക്ക് വിഷു ആശ൦സകൾ അറിയിച്ചു ബുണ്ടെസലിഗ.. ഞെട്ടിത്തരിച്ചു മലയാളി ഫുട്ബോള്‍ പ്രേമികളും...

മലയാളികളെ ഞെട്ടിച്ച് ജര്‍മനിയില്‍നിന്നൊരു വിഷു ആശംസ. ജര്‍മന്‍ ദേശീയ ഫുട്‌ബോള്‍ ലീഗായ ബുണ്ടെസ്‌ലിഗയാണ് വിഷു ആശംസിച്ച് മലയാളികളെ ഞെട്ടിച്ചത്. പല ലീഗുകളും പല ടീമുകളും ഇതുപോലെ മലയാളികളുടെ ഫുട്‌ബോള്‍ പ്രേമത്തെ ആദരിക്കാറുണ്ടെങ്കിലും എല്ലാവരോടുമെന്നതുപോലെ സോഷ്യല്‍ മീഡിയ പേജില്‍ മലയാളികള്‍ ആഘോഷത്തിമിര്‍പ്പിലാണ്.

കേരളത്തിലുള്ള ഞങ്ങളുടെ ആരാധകര്‍ക്ക് – സമൃദ്ധിയുടേയും വിജയത്തിന്റേയും ഒരു പുതുവര്‍ഷം ആശംസിക്കുന്നു എന്നാണ് ബുണ്ടിസ്‌ലിഗ കുറിച്ചത്. തുടര്‍ന്ന് ഹാപ്പി വിഷു എന്ന ഹാഷ് ടാഗും ചിത്രവും. നൂറുകണക്കിന് മലയാളികള്‍ ലീഗിനെ പുകഴ്ത്തി കമന്റുകള്‍ കുറിച്ചു.

ജര്‍മന്‍ ഫുട്‌ബോളിലെ ഒന്നാം സ്ഥാനത്തുള്ള ലീഗാണ് ബുണ്ടിസ്‌ലിഗ. 20 ടീമുകള്‍ വീതം മത്സരിക്കുന്ന ഏറ്റവും കാഴ്ച്ചക്കാരുള്ള ദേശീയ ലീഗാണിത്. 22 തവണ ബുണ്ടിസ്‌ലിഗ കിരീടം ഉയര്‍ത്തിയ എഫ്‌സി ബയേണ്‍ മ്യൂണിക്കാണ് ഏറ്റവും കൂടുതല്‍ തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

ബുണ്ടിസ്‌ലിഗ സോഷ്യല്‍ മീഡിയ പേജിലേക്കുള്ള ലിങ്ക് താഴെ-

https://www.facebook.com/BundesligaOfficial/photos/a.219978318448431.1073741829.207360136376916/446321702480757/

Thursday, 12 April 2018

കോമൺവെൽത്ത് ഗെയിംസ് കേരളത്തിന് അപമാനം .. രണ്ടു കേരള താരങ്ങളെപുറത്തുാക്കി..

ഗോള്‍ഡ് കോസ്റ്റ്:  കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ വില്ലേജില്‍നിന്ന് രണ്ടു മലയാളി താരങ്ങളെ പുറത്താക്കി. കെ ടി ഇര്‍ഫാന്‍, എ വി രാകേഷ് ബാബു എന്നിവരെയാണ് പുറത്താക്കിയത്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ 'നോ നീഡില്‍ പോളിസി' ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി.  ട്രിപ്പിള്‍ ജമ്പ് താരമാണ് രാകേഷ് ബാബു. നടത്ത താരമാണ് കെ ടി ഇര്‍ഫാന്‍. ഇരുവരുടെയും അക്രഡിറ്റേഷന്‍ റദ്ദാക്കി. ഇവരുടെ മുറിയുടെ സമീപത്തുനിന്ന് സൂചിയും ബാഗില്‍നിന്ന് സിറിഞ്ചും കണ്ടെടുത്തിട്ടുണ്ട്. അതേസമയം താരങ്ങള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞിട്ടില്ലെന്ന് സി ജി എഫ് അറിയിച്ചിട്ടുണ്ട്. ഇര്‍ഫാന്റെ നടത്തമത്സരം കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു.

ഇരുപതു കിലോ മീറ്റര്‍ നടത്തമത്സരത്തിലായിരുന്നു ഇര്‍ഫാന്‍ പങ്കെടുത്തിരുന്നത്. മത്സരത്തില്‍ 13-ാമതായാണ് ഇര്‍ഫാന്‍ ഫിനിഷ് ചെയ്തത്. ഇന്നത്തെ ട്രിപ്പിള്‍ ജമ്പ് മത്സരത്തില്‍ പങ്കെടുക്കാനിരിക്കെയാണ് രാകേഷിനെ പുറത്താക്കിയിരിക്കുന്നത്.

Saturday, 31 March 2018

ടീം തന്ത്രങ്ങൾ സമാനം; സന്തോഷ് ട്രോഫിയിൽ ഇന്ന് കേരളം– ബംഗാൾ ഫൈനൽ



santhosh-trophy-kerala-team-practice



കൊൽ‍ക്കത്ത ∙ സന്തോഷത്തിന്റെ ആറാം കിരീടം തേടി കാൽപന്തിന്റെ ഹൃദയഭൂമിയിൽ കേരളം ഇന്നിറങ്ങുന്നു. 14 വർഷത്തെ ഇടവേളയ്ക്കുശേഷം ദേശീയ ഫുട്ബോൾ ചാംപ്യൻഷിപ്പായ സന്തോഷ് ട്രോഫിയിൽ മുത്തമിടാൻ കേരളമിറങ്ങുമ്പോൾ 33–ാം കിരീടമെന്ന സമാനതകളില്ലാത്ത നേട്ടത്തിനായി ബംഗാളും ബൂട്ടുകെട്ടുന്നു. കേരളം – ബംഗാൾ ഫൈനൽ ഇന്ന് ഉച്ചയ്ക്കു 2.30നു സാൾട്ട് ലേക്ക് വിവേകാനന്ദ യുബ ഭാരതി ക്രീരംഗനിൽ നടക്കും.
kerala-in-santhosh-trophy
കരുത്തന്മാർ നേർക്കുനേർ
ആക്രമണവും പ്രതിരോധവും സമാസമം ചാലിച്ചുള്ള ശൈലിയിൽ കളിക്കുന്ന കേരളവും ബംഗാളും കൊമ്പുകോർക്കുമ്പോൾ കളത്തിൽ നിറയുക ഫുട്ബോളിന്റെ സൗന്ദര്യം. വിങ്ങുകളിലൂടെയുള്ള ആക്രമണത്തിൽ ഇരു ടീമുകളും മികച്ചുനിൽക്കുന്നു. ഫിനിഷിങ്ങിലും പോരാട്ടം സമാസമം. ഗ്രൂപ്പ് ഘട്ടത്തിൽ ബംഗാളിനെ തോൽപിക്കാൻ സാധിച്ചതിന്റെ മാനസിക മുൻതൂക്കം കേരളത്തിനുണ്ട്. കൂടാതെ ടൂർണമെന്റിലെ കടുകട്ടി ടീമായ മിസോറമിനെ മറികടക്കാനായതിന്റെ ആത്മവിശ്വാസവും. കേരളത്തിനോടു തോൽവി വഴങ്ങേണ്ടി വന്നതിനു കണക്കു ചോദിക്കാനാകും ബംഗാൾ ഇറങ്ങുക. ബംഗാൾ ടീമിനൊപ്പം ബംഗാളിനായി ഗാലറിയിലെത്തുന്ന ആരാധകർക്കെതിരേയും കേരളത്തിനു കളിക്കേണ്ടി വരും. പറയത്തക്ക ആരാധക പിന്തുണ ബംഗാളിൽ കേരളത്തിനു കിട്ടുന്നുമില്ല.

ടീം തന്ത്രം സമാനം
4–4–2 ശൈലിയിൽ തന്നെയാകും ഇരു ടീമുകളും കളിക്കിറങ്ങുക. സെമിയിൽ ഗോൾ നേടിയ മലപ്പുറംകാരൻ വി.കെ.അഫ്ദലിനൊപ്പം ആരാകും മുന്നേറ്റത്തിൽ എത്തുകയെന്നതിനെക്കുറിച്ചുള്ള തീരുമാനം ആയിട്ടില്ല. മിസോറം മത്സരത്തിനിടെ കേരളത്തിന്റെ രണ്ടു മുന്നേറ്റനിര താരങ്ങളായ സജിത് പൗലോസിനും പി.സി.അനുരാഗിനും പരുക്കേറ്റിരുന്നു. സജിത് ഇന്നത്തെ മത്സരത്തിൽ കളിക്കുന്ന കാര്യം സംശയത്തിലാണ്. അങ്ങനെയെങ്കിൽ വി.എസ്.ശ്രീക്കുട്ടൻ ആദ്യ ഇലവനിൽ എത്താനിടയുണ്ട്. ഇടതു, വലതു വിങ്ങുകളിലെ ആക്രമണം കെ.പി.രാഹുലും എം.എസ്.ജിതിനും മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിനാൽ കേരളത്തിനു തലവേദനകളില്ല. ബംഗാളിനെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ വിജയിച്ചതും ഈ തന്ത്രം തന്നെയാണ്. മിസോറമിനെതിരായ ഒറ്റപ്രകടനം മതി കേരളത്തിന്റെ ഗോൾ കീപ്പർ വി.മിഥുൻ ആരെന്നറിയാൻ. ഗോൾ പോസ്റ്റിനു താഴെ കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറുകയാണ് ഈ കണ്ണൂരുകാരൻ.
ക്യാപ്റ്റൻ ജിതൻ മുമ്റുവിലും കൗമാര താരം ബിദ്യാസാഗർ സിങ്ങിലുമാണു ബംഗാളി മുന്നേറ്റത്തിന്റെ പ്രതീക്ഷ. നാലു ഗോൾ നേടി നിൽക്കുന്ന ബിദ്യാസാഗറും മൂന്നു ഗോളുമായി ജിതനും ഫോമിലുമാണ്. ഇവർക്കൊപ്പം മധ്യനിരയിൽ നിന്നുള്ള തീർഥങ്കർ സർക്കാർ കൂടിയാകുമ്പോൾ ആക്രമണത്തിനു ബംഗാൾ സജ്ജം.

തന്ത്രങ്ങളുടെ അണിയറയിൽ സതീവൻ
സന്തോഷ് ട്രോഫി ഫൈനലിലേക്കു കേരളത്തെ നയിച്ചതു തന്ത്രജ്ഞനായ പരിശീലകൻ. സതീവൻ ബാലനെന്ന അദ്ഭുതങ്ങൾ സൃഷ്ടിക്കുന്ന കുറിയ മനുഷ്യനാണു സന്തോഷ് ട്രോഫിയിൽ കേരളത്തിനു തലപ്പൊക്കം നൽകിയത്. സമീപകാലത്തെ ഏറ്റവും യുവത്വമുള്ള ടീമുമായി പോരാട്ടത്തിനെത്തിയ സതീവൻ നിശ്ചയിച്ച വഴിയിൽ കളി നടന്നതോടെ കേരളത്തിന്റെ സന്തോഷം കൂടിക്കൂടി വന്നു. ആക്രമണമാണു മികച്ച പ്രതിരോധം എന്നു വിശ്വസിക്കുന്ന പരിശീലകനാണു സതീവൻ.
നേട്ടങ്ങൾ ഒരുപിടി സ്വന്തം പേരിൽക്കുറിച്ചാണു സന്തോഷ് ട്രോഫി ടീമിന്റെ ചുമതല ഏറ്റെടുക്കുന്നത്. ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈന്റെ കീഴിൽ പരിശീലനം നേടിയിട്ടുള്ള സതീവൻ ഇന്ത്യൻ അണ്ടർ 19 ടീമിന്റെ മുഖ്യ പരിശീലകനുമായിരുന്നു. സതീവൻ ബാലന്റെ അണ്ടർ 19 ടീം വെയിൽസിൽ നടന്ന ഇയാൻ കപ്പ് ചാംപ്യന്മാരാവുകയും പാക്കിസ്ഥാനിൽ നടന്ന സാഫ് കപ്പിൽ റണ്ണേഴ്സ് അപ്പാവുകയും ചെയ്തു. യൂത്ത് ഡവലപ്മെന്റിൽ ഏറെ പ്രാവീണ്യമുള്ള പരിശീലകൻ കൂടിയാണ്. ക്യൂബയിൽ പരിശീലനത്തിൽ ഉപരിപഠനം നേടിയിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലയെ മൂന്നു വർഷം ഇന്റർ യൂണിവേഴ്സിറ്റി ചാംപ്യന്മാരാക്കിയതിന്റെ പിന്നിലും ഈ തിരുവനന്തപുരത്തുകാരനുണ്ട്. 2013ൽ കേരളത്തിന്റെ സന്തോഷ് ട്രോഫി ടീം സഹപരിശീലകനായിരുന്നു. തിരുവനന്തപുരം മരപ്പാലം വിശ്വവിഹാറിലാണു താമസം. ഭാര്യ ഷീജ. മക്കൾ വിദ്യാർഥികളായ ശ്രുതിയും ലയയും. 

പിന്തുണയുമായി മുൻ നായകർ
ഈസ്റ്റർ ദിനത്തിൽ വീണ്ടുമൊരു സന്തോഷ് ട്രോഫി ഫൈനൽ. ഇന്ത്യൻ താരം ജോ പോൾ അഞ്ചേരിയുടെ ഓർമകളിൽ തൃശൂരിലെ ഈ നൂറ്റാണ്ടിലെ ആദ്യ സന്തോഷ് ട്രോഫി ഫൈനൽ ഓടിയെത്തും. സ്വന്തം നാട്ടുകാർക്കു മുന്നിൽ കപ്പുയർത്താനുള്ള ഭാഗ്യം ജോ പോളിനു നിഷേധിക്കപ്പെട്ടത് 2000ലെ ഈസ്റ്റർ ദിനത്തിലാണ്. തൃശൂരിൽ നടന്ന സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തെ പരാജയപ്പെടുത്തി മഹാരാഷ്ട്ര കിരീടം സ്വന്തമാക്കി. 1993ൽ കേരളത്തിനായി ആദ്യ സന്തോഷ് ട്രോഫി കളിക്കാനിറങ്ങിയ വർഷവും ജോ പോളിനു സന്തോഷ് ട്രോഫി കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ടു. അന്ന് ഐ.എം.വിജയൻ ഉൾപ്പെടുന്ന ബംഗാൾ ടീമാണു കേരളത്തെ പരാജയപ്പെടുത്തിയത്. ബംഗാളിനുവേണ്ടി കളിച്ച് 1995ലും 1998ലും സന്തോഷ് ട്രോഫി കിരീടം ജോ പോൾ നേടിയിട്ടുണ്ട്.
ബംഗാളിനു വേണ്ടിയും കേരളത്തിനു വേണ്ടിയും സന്തോഷ് ട്രോഫി നേടിയിട്ടുള്ള മുൻ ഇന്ത്യൻ താരം ഐ.എം.വിജയനും ഇത് ഓർമകളുടെ ഫൈനൽ. കേരളം–ബംഗാൾ മത്സരം ഇന്ത്യൻ ഫുട്ബോളിലെ സമാനതകളില്ലാത്ത പോരാട്ടമെന്നാണ് ഇരുവരും പറയുന്നത്. ഫുട്ബോൾ ആരാധനയിൽ കളിയെ സ്നേഹിക്കുന്നതു മലയാളികളാണെന്നും വിജയൻ പറയുന്നു. ബംഗാളുകാർ ക്ലബ്ബിനെ അന്ധമായി വിശ്വസിക്കുന്നവരാണ്. ഫൈനൽ എന്ന ടെൻഷൻ ഒന്നുമില്ലാതെ വേണം കളത്തിലിറങ്ങാൻ. കേരളത്തിന്റെ ടീം സജ്ജമാണ്. അപരാജിതരായി കപ്പുമായി അവർ തിരിച്ചെത്തുമെന്നുറപ്പ്– വിജയൻ പറയുന്നു. 

വിജയങ്ങളുടെ ചരിത്രം ബംഗാളിനൊപ്പം
ഇന്ത്യൻ ഫുട്ബോളിലെ പരമ്പരാഗത ശക്തികൾ വീണ്ടും ദേശീയ ഫുട്ബോൾ കിരീടത്തിനായി ഏറ്റുമുട്ടുമ്പോൾ ചരിത്രം ബംഗാളിനൊപ്പം. 1989ൽ ഗുവാഹത്തിയിലും 1994ൽ കട്ടക്കിലുമാണ് ഇതിനു മുൻപു സന്തോഷ് ട്രോഫിയിൽ കേരളം–ബംഗാൾ ഫൈനൽ നടന്നത്. രണ്ടു ഫൈനലുകളിലും കേരളം പരാജയപ്പെട്ടു. രണ്ടു മത്സരങ്ങളുടേയും വിധി നിർണയിച്ചതു ടൈ ബ്രേക്കറിലെന്നതും ശ്രദ്ധേയം. കേരളത്തിന്റെ സന്തോഷ് ട്രോഫി ഹാട്രിക് എന്ന സ്വപ്നത്തിനും തടയിട്ടതു ബംഗാളാണ്. 92, 93 വർഷത്തെ സന്തോഷ് ട്രോഫി സ്വന്തമാക്കി ഹാട്രിക് സ്വപ്നവുമായി കട്ടക്കിലെത്തിയ കേരളത്തിന്റെ കിരീട മോഹങ്ങൾ തകർത്തതു ബംഗാളാണ്.
നിലവിലെ ചാംപ്യന്മാരായ ബംഗാൾ 33–ാം കിരീടം ലക്ഷ്യമിടുമ്പോൾ കേരളം ആറാം കിരീടമാണു ഉന്നം വയ്ക്കുന്നത്. ആറാം കിരീടം നേടിയാൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ മൂന്നാമത്തെ ടീം എന്ന സ്ഥാനം കേരളത്തിന് ഒറ്റയ്ക്കു സ്വന്തമാക്കാം. നിലവിൽ ഗോവ, സർവീസസ് എന്നിവർക്കൊപ്പം അഞ്ചു കിരീടങ്ങളുമായി കേരളം മൂന്നാം സ്ഥാനം പങ്കിടുകയാണ്. 32 കിരീടങ്ങളുള്ള ബംഗാളിനു പിന്നിൽ രണ്ടാം സ്ഥാനത്ത് എട്ടു കിരീടങ്ങളുള്ള പഞ്ചാബാണ്. 45–ാം ഫൈനലിനാണു ബംഗാൾ ബൂട്ട് കെട്ടുന്നത്. കേരളമാകട്ടെ 14–ാം ഫൈനലിനും. കഴിഞ്ഞ വർഷം ഗോവയെ തോൽപിച്ചാണു ബംഗാൾ കിരീടമുയർത്തിയത്. കേരമാകട്ടെ ഗോവയോടാണു സെമിഫൈനലിൽ തോറ്റത്. 2004ൽ ആണു കേരളം അവസാനമായി സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കുന്നത്. ന്യൂഡൽഹിയിൽ നടന്ന ഫൈനലിൽ പഞ്ചാബിനെയാണു കേരളം തോൽപിച്ചത്. അവസാനമായി കേരളം ഫൈനൽ കളിച്ചതു 2013ലും. കൊച്ചിയിൽ നടന്ന ഫൈനലിൽ കേരളം സർവീസസിനോടു പെനൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുകയായിരുന്നു. 

'മികച്ച ടീമുകളോടു മത്സരിച്ച കരുത്തുമായാണു കേരളം ഫൈനൽ പോരാട്ടത്തിനിറങ്ങുന്നത്. കളിക്കാരെല്ലാം ഫൈനലിനായി തയാറെടുത്തു കഴിഞ്ഞു. ആക്രമണ ശൈലിയിൽ തന്നെയാകും കളിക്കുക. മികച്ച പ്രകടനമാകും കേരളത്തിൽ നിന്നുണ്ടാവുക.' - സതീവൻ ബാലൻ (കേരള പരിശീലകൻ)

'ഗ്രൂപ്പ് ഘട്ടത്തിലെ മത്സരവും ഫൈനലും രണ്ടാണ്. നേരത്തെ കേരളത്തോടു തോറ്റെന്നത് ഇനി പ്രസക്തമല്ല. പുതിയ മത്സരം. കളിക്കാർ എല്ലാം സജ്ജം. മികച്ച ഫോമിലാണു ബംഗാൾ കളിക്കുന്നത്.' - രഞ്ജൻ ചൗധരി (ബംഗാൾ പരിശീലകൻ)


ഫൈനലിലേക്കുള്ള വഴി

കേരളം

ചണ്ഡിഗഡ് 5–0 

മണിപ്പുർ 6–0 

മഹാരാഷ്ട്ര 3–0 

ബംഗാൾ 1–0 

മിസോറം 1–0 (സെമിഫൈനൽ)

ബംഗാൾ

മണിപ്പുർ 3–0 

മഹാരാഷ്ട്ര 5–1 

ചണ്ഡിഗഡ് 1–0 

കേരളം 0–1 

കർണാടക 2–0 (സെമിഫൈനൽ) 

സന്തോഷ് ട്രോഫി ഫൈനലിൽ കേരളം ഇന്നു ബംഗാളിനെ നേരിടും......

പതിനാല് വർഷത്തിന് സന്തോഷ് ട്രോഫി പിടിക്കാൻ കേരളം ഇന്നിറങ്ങും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങുന്ന കലാശപ്പോരാട്ടത്തില്‍ ബംഗാളാണ് കേരളത്തിന്റെ എതിരാളികള്‍. ആറാം കിരീടം ലക്ഷ്യമിട്ടാണ് കേരളം ഇന്ന് ബംഗാളിനെതിരെ അവരുടെ തട്ടകത്തിൽ ബൂട്ട് കെട്ടുന്നത്. കിരീടം വീണ്ടെടുക്കാന്‍ കേരളം പൂര്‍ണ  സജ്ജരാണെന്ന് കോച്ച് സതീവന്‍  ബാലന്‍ പറഞ്ഞു. സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ആറാം കിരീടത്തിനായി കേരളം ഇന്നിറങ്ങുന്നു.

എതിര്‍ പോസ്റ്റില്‍ പതിനാറ് ഗോള്‍ നിക്ഷേപിച്ച് ഒറ്റഗോള്‍ മാത്രം വഴങ്ങിയാണ്  രാഹുല്‍ വി രാജും സംഘവും കലാശപ്പോരിനിറങ്ങുന്നത്. ഗ്രൂപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ ബംഗാളിനെയും സെമിയില്‍ കരുത്തരായ മിസോറമിനെയും വീഴ്ത്താനായത് കേരളത്തിന്റെ ആത്മവിശ്വാസംകൂട്ടുന്നു.

അതേസമയം, സ്വന്തം കാണികള്‍ക്ക് മുന്നില്‍ വര്‍ധിത വീര്യത്തോടെ ഇറങ്ങുന്ന ബംഗാള്‍ നിരയ്‌ക്കൊപ്പമാണ് ചരിത്രം. സന്തോഷ് ട്രോഫി ഫൈനലില്‍ ഒരിക്കല്‍ പോലും കേരളത്തിന് ബംഗാള്‍ കടമ്പ കടക്കാനായിട്ടില്ല. ഏറ്റവും ഒടുവില്‍ കൊമ്പുകോര്‍ത്ത 1994 ല്‍ ഷൂട്ടൗട്ടില്‍ കീഴടങ്ങാനായിരുന്നു കേരളത്തിന്റെ വിധി. തീര്‍ന്നില്ല, ഇതിന് മുന്‍പ് ഒന്‍പത് തവണ സന്തോഷ് ട്രോഫി ബംഗാളില്‍ നടന്നു. ഒരിക്കല്‍പ്പോലും ബംഗാള്‍ കിരീടം കൈവിട്ടില്ല. 

ചരിത്രത്തെ ഭയക്കാതെ കിരീടം ലക്ഷ്യമിട്ട് ടൂർണമെന്റിൽ നിലനിർത്തിയ ഫോം തുടരാനായാൽ കിരീടം ഇത്തവണ കേരളത്തിനൊപ്പം പോരും.

SIL MEDIA
South India Live

Friday, 30 March 2018

കേരളം ഫൈനലില്‍.. കരുത്തരായ മിസോറാമിനെ തകര്‍ത്തു കേരള൦ സന്തോഷ് ട്രോഫി ഫൈനലില്‍.

കരുത്തരായ മിസോറാമിനെ സെമിയിൽ ഒരു ഗോളിന് തോല്പിച്ചു കേരളം സന്തോഷ് ട്രോഫി ഫൈനലില്‍ പ്രവേശിച്ചു.

ഇന്ന് നടന്ന സന്തോഷ് ട്രോഫി സെമി ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം മിസോറാമിനെതോല്പിച്ചുത്.. 54ാം മിനിറ്റ് വി കെ അഫ്ദാലാണ് കേരളത്തിന്റെ വിജയ ഗോൾ നേടിയത് .. പകരക്കാരനായി ഇറങ്ങിയാണ് അഫ്ദാൽ വിജയ ശില്പി ആയത്.

ഇതോടെ തോൽവി അറിയാതെയാണ് കേരളം ഫൈനലില്‍ ആധികാരികമായി പ്രവേശിച്ചത്.. കരുത്തരായ മിസോറാമിനെ അതിലും കരുത്തുറ്റ കേരള പ്രതിരോധം പൂട്ടി.. വളരെ മികച്ച പ്രകടനം ആയിരുന്നു കേരള പ്രതിരോധ നിര കാഴ്ച വച്ചത്‌ .

Thursday, 29 March 2018

ഫുട്ബോള്‍ പ്രതിഭകള്‍ക്ക് സുവര്‍ണ അവസരം.. സായി റീജണല്‍ ഫുട്ബോള്‍ അക്കാദമിയിലേക്ക് ...


തിരുവനന്തപുരം∙ സായി എൽഎൻസിപിഇ ക്യാംപസിൽ പ്രവർത്തിക്കുന്ന സായി റീജ്യനൽ ഫുട്ബോൾ അക്കാദമിയിലേക്ക് പ്രവേശനം നേടാൻ കുട്ടികൾക്ക് അവസരം. 2018-19 ബാച്ചിലേക്കുള്ള സിലക്‌ഷനാണ് ഏപ്രിൽ 5,6,7 തീയതികളിൽ സായി എൽഎൻസിപിഇയിൽ നടക്കുന്നത്. സംസ്ഥാന–ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള 17, 18 പ്രായമുള്ള ആൺകുട്ടികൾക്ക് ഇതിൽ പങ്കെടുക്കാം.

ഡിഫൻഡർ, മിഡ്ഫീൽഡർ, സ്‌ട്രൈക്കർ എന്നീ  നിലകളിലേക്കായിരിക്കും സിലക്‌ഷൻ. തിരഞ്ഞെടുക്കപ്പെടുന്നവർക്കു താമസമുൾപ്പടെ എല്ലാ സൗകര്യങ്ങളും സായി റീജ്യനൽ ഫുട്ബോൾ അക്കാദമി നൽകും. സിലക്‌ഷനിൽ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള കുട്ടികൾക്ക് പങ്കെടുക്കാം.

താല്പര്യമുള്ളവർ തങ്ങൾക്കാവശ്യമായ സ്പോർട്സ് കിറ്റ്, ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, മെറിറ്റ് സർട്ടിഫിക്കറ്റ്, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം മേൽപറഞ്ഞ ദിവസങ്ങളിൽ രാവിലെ ഏഴു മണിക്ക് തിരുവനന്തപുരം സായി എൽഎൻസിപിഇ ഫുട്ബോൾ ഗ്രൗണ്ടിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് 99957 68259, 95677 85284 എന്നീ നമ്പറുകളിൽ വിളിക്കാം.

Monday, 26 March 2018

ഇന്ന് കേരള ബ൦ഗാൾ പോരാട്ടം .. സന്തോഷ് ട്രോഫി ഇന്ന് ഗ്രൂപ്പ് ചാമ്പ്യനാവാനുള്ള പോരാട്ടം .

കൊൽക്കത്ത: ഗ്രൂപ്പിലെ രണ്ട് ശക്തമായ ടീമുകളുടെ പോരാട്ടമാണ് ഇന്ന്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം പൊടിപാറു൦ എന്നുറപ്പ്.

നിലവില്‍ ഒരേ പോയിന്റാണ് ഇരു ടീമുകള്‍ക്കു൦ എങ്കിലും ഗോൾ ശരാശരിയിൽ കേരളം വളരെയധികം മുന്നില്‍ ആണ് അതിനാല്‍ തന്നെ സമനില മതിയാവും കേരളത്തിന് ഗ്രൂപ്പ് ചാമ്പ്യന്‍ ആവാൻ.

എന്നാല്‍ സെമി ഉറപ്പിച്ചതിനാൽ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകി അവരെ സെമിയിലേക്ക് കരുതി വയ്ക്കാൻ സാധ്യത ഉണ്ട്. അങ്ങനെയാണേല് കേരളം വിങ്ങർമാരെ മാറ്റി പരീക്ഷിക്കാനു൦ ബ൦ഗാൾ മുന്നേറ്റ നിരയെ മാറ്റി പരീക്ഷിക്കാനു൦ ആണ് സാധ്യത.

എന്നാല്‍ ജയിക്കാന്‍ തന്നെയാവും ഇന്ന് കളത്തില്‍ ഇറങ്ങുന്നത് എന്ന് ഇരു ടീമുകളുടേയു൦ പരിശീലകർ പറയുന്നു പറയുന്നു. അതേസമയം ആക്രമണ ശൈലി കാഴ്ച വയ്ക്കുന്ന ഇരു ടീമുകളുടേയു൦ മത്സരം ആവേശകരമാവു൦ എന്ന പ്രതീക്ഷയിലാണ് ആരാധകർ വൈകിട്ട് മൂന്ന് മണിക്ക് മോഹന്‍ ബഗാൻ സ്റ്റേഡിയത്തിൽ ആണ് മത്സരം .

Sunday, 25 March 2018

കേരളം സെമിഫൈനലിൽ.. സന്തോഷ് ട്രോഫി മഹാരാഷ്ട്രയെ തകർത്തു കേരളം സെമി ഫൈനലില്‍ കടന്നു..

തുടർച്ചായ മൂന്നാം വിജയത്തോടെ കേരളം സന്തോഷ് ട്രോഫി സെമി ഫൈനലില്‍ പ്രവേശിച്ചു.. എതിരില്ലാത്ത മൂന്ന് ഗോളിന് മഹാരാഷ്ട്രയെ തകര്‍ത്താണ് കേരളം സെമി ഫൈനലില്‍ കടന്നത്.

ക്യാപ്റ്റൻ രാഹുൽ രാജ് 23ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ കേരളത്തിന് ആദ്യ ഗോൾ നേടി . ആദ്യ പകുതിക്ക് മുൻപായി 38ആം മിനിറ്റിൽ ജിതിൻ എം എസ്‌ കേരത്തിന് രണ്ടാം ഗോൾ നേടി കൊടുത്തു . രണ്ട്‌ ഗോളിന്റെ ലീഡിൽ രണ്ടാം പകുതിയിൽ ഇറങ്ങിയ കേരളം രാഹുൽ കെ പി യിലൂടെ 57ആം മിനിറ്റിൽ മൂന്നാമത്തെ തവണ മഹാരാഷ്ട്രയുടെ വല കുലുക്കി .ഇഞ്ചുറി ടൈമിൽ കേരളത്തിന് നാലാം ഗോൾ നേടാനുള്ള അവസരം അഫ്ദൽ വി കെ നഷ്ടപ്പെടുത്തി . മൂന്ന് മത്സരങ്ങൾ ജയിച്ച് കേരളം ഇതോടെ സെമി ഉറപ്പിച്ചു .

മാർച്ച് 27ന് കേരളം ഗ്രൂപിലെ അവസാന മത്സരത്തിൽ ബംഗാളിനെ നേരിടും. ഈ മത്സരം കേരളത്തെ ബാധിക്കില്ല എങ്കിലും ഒരു തോൽവി പോലും വഴങ്ങാതെ സെമി ഫൈനലില്‍ പ്രവേശിക്കുക എന്നതാണ് കേരള ടീമിന്റെ ലക്ഷ്യം.

Friday, 23 March 2018

കേരള സർവകലാശാല കലോത്സവം മാർ ഇവാനിയോസ് കിരീടത്തിലേക്കി


കൊല്ലത്ത് നടക്കുന്ന കേരള സര്‍വകലാശാല കലോത്സവത്തില്‍ മാര്‍ ഇവാനിയോസ് കലാ കിരീടത്തിലേക്ക്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് മാര്‍ ഇവാനിയോസ് കിരീടത്തില്‍ മുത്ത മിടുന്നത്. മത്സരങ്ങള്‍ ഇന്ന് രാത്രിയോടെ അവസാനിക്കും.

കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ മാര്‍ ഇവാനിയോസിന് ഇത്തവണയും വെല്ലുവിളിയുണ്ടായില്ല. മത്സരം അന്തിമ ഘട്ടത്തിലെത്തുമ്പോള്‍ 140 പോയിന്റാണ് ഇവാനിയോസിനുള്ളത്. 62 പോയിന്റുമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജ് രണ്ടാം സ്ഥാനത്തും നാലാംഞ്ചിറയിലെ മാര്‍ ബസേലിയോസ് കോളെജ് മൂന്നാം സ്ഥാനത്തുമാണുള്ളത്. മത്സരങ്ങള്‍ കാണാനായി വന്‍ ജന സഞ്ചയമാണ് എല്ലാ വേദിയിലേക്കും ഒഴുകി എത്തുന്നത്

സംഘ നൃത്തം, നാടോടി നൃത്തം, ഗാനമേള എന്നീ ഇനങ്ങള്‍ കൂടി ഇന്ന് മത്സരം നടക്കാനുണ്ട്. നാളെ വൈകിട്ടാണ് കലോത്സവത്തിന് കൊടി ഇറങ്ങുന്നത്.