Sunday 23 September 2018

ISL നു പൂർണത കൈവരണമെങ്കിൽ ഇവർ കൂടി വേണം, സുബ്രതോ പാൽ പറയുന്നു


​നിരവധി വിജയങ്ങളിൽ ഇന്ത്യയുടെ ഗോൾ വല കാത്ത ഇന്ത്യൻ സ്പൈഡർമാനെ ഇന്ത്യൻ ഫുട്ബോളിന്റെ രാവണൻ എന്നു വേണമെങ്കിൽ വിളിക്കാം. ഒരേ സമയം വില്ലനും നായകനും ആയ രാവണൻ ആണ് മുൻ ഇന്ത്യൻ നായകൻ കൂടി ആയ ഗോൾ കീപ്പർ സുബ്രതോ പാൽ.
കളിക്കളത്തിൽ വച്ചു തന്റെ ഇടികൊണ്ടു ക്രിസ്റ്റ്യാനോ ജൂനിയർ എന്ന താരം മരണത്തിന് കീഴടങ്ങിയത് എന്നും അദേഹത്തിനന്റെ കരിയറിൽ ഒരു കറുത്ത പാട് ആയി ശേഷിക്കും. എന്നാൽ അതിനു ശേഷം ആളാകെ മാറി. ശാന്തനായി, നെഹ്റു കപ്പിൽ കരുത്തൻമാരായ എതിരാളികളെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ തന്റെ വ്യക്തിഗത മികവ് കൊണ്ട് തറ പറ്റിച്ചതോടെ ആ പഴയ വില്ലൻ പിന്നെ ദേശീയ ഹീറോ ആയി.
കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷദ്പൂർ എഫ് സിയുടെ കോട്ട കാത്ത പത്തു കൈകൾ ഉള്ള രാവണൻ ഇക്കുറിയും അവർക്ക് വേണ്ടി തന്നെയാണ് ഇറങ്ങുന്നത്. ഇപ്പോൾ താരം തന്റെ ഒരു ആഗ്രഹം മുന്നോട്ട് വച്ചിരിക്കുകയാണ്. ഇൻഡ്യൻ ഫുട്ബോളിന്റെ ആത്മാവ് അറിഞ്ഞ ആരും താരത്തെ പിന്തുണക്കും.
ഇന്ത്യൻ സൂപ്പർ ലീഗ് ഇൻഡ്യയിലെ ടോപ്പ് ലീഗ് ആണെങ്കിൽ ഇന്ത്യൻ ഫുട്ബോളിനെ പാലൂട്ടി വളർത്തിയ രണ്ടു ബംഗാൾ ക്ലബ്ബുകൾ കൂടി അതിൽ വേണമെന്നാണ് സുബ്രതോ ആവശ്യപ്പെടുന്നത്. സുബ്രതോയുടെ അവിശ്യത്തിനോട് അനുകൂലമായി ആണ് എല്ലാവരും പ്രതികരിക്കുന്നത്. മഹത്വപൂർണമായ ഭൂതകാലം പേറുന്ന ക്ലബ്ബുകൾ ആണ് ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും.
പണക്കൊഴുപ്പിൽ വന്ന പുത്തൻ ക്ലബ്ബ്കൾക്കു ഒപ്പം പാരമ്പര്യമുള്ള ഇവർ കൂടി മത്സരിക്കുമ്പോൾ ആണ് ഇന്ത്യൻ സൂപ്പർ ലീഗിന് പൂർണത കൈവരുകയെന്നു തന്നെയാണ് ഇപ്പോൾ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്...

Thursday 20 September 2018

എ ഐ എഫ് എഫ് ന് എതിരെ അഞ്ഞടിച്ച് അനസ്;ബ്ലാസ്റ്റേഴ്സിനായി ആദ്യ 3 മത്സരങ്ങൾ കളിക്കാനാവില്ല



കഴിഞ്ഞ സീസണിൽ‌ എഫ് സി ഗോവയ്ക്കെതിരെയുള്ള സൂപ്പർ കപ്പ് മത്സരത്തിലുണ്ടായ കയ്യാങ്കളിയുടെ പേരിൽ അന്ന് ജംഷദ്പൂർ താരമായിരുന്ന അനസ് എടത്തൊടികയ്ക്കെതിരെ മൂന്ന് മത്സര വിലക്ക് എ ഐ എഫ് എഫ് വിധിച്ചിരുന്നു. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിലെത്തിയ താരത്തിന് അന്നത്തെ വിലക്ക് നിലനിൽക്കുന്നതിനാൽ കേരളാ ടീമിനൊപ്പം അവരുടെ ആദ്യ മൂന്ന് മത്സരങ്ങളിലും കളിക്കാനാവില്ല‌. ഇപ്പോളിതാ മത്സരത്തിൽ കളിക്കുന്നതിൽ തനിക്ക് തടസം നിൽക്കുന്ന എ ഐ എഫ് എഫ് വിലക്കിനെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുകയാണ് അനസ്.
താൻ ഗോവയ്ക്കെതിരായ മത്സരത്തിൽ കയ്യാങ്കളിക്ക്‌ പോയിട്ടില്ലെന്നും ഗോവൻ പരിശീലകൻ‌ ഡെറിക്ക് പെരേരയെ പ്രശ്നത്തിലേക്ക് വരാതെയിരിക്കാൻ തടയുക മാത്രമാണ് ചെയ്തതെന്നും പറയുന്ന അനസ് ഇങ്ങനെ കൂട്ടിച്ചേർത്തു, ” മൂന്ന് മത്സരത്തിൽ നിന്നാണ് തനിക്ക് വിലക്ക് ലഭിച്ചിരിക്കുന്നത്. അന്നത്തെ പ്രശ്നത്തിന്റെ വീഡിയോ കണ്ടാൽ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് നിങ്ങൾക്ക് മനസിലാകും. കൂടുതൽ പ്രശ്നങ്ങളിലേക്ക് പോവാതെയിരിക്കാൻ താരങ്ങളെ തടയുക മാത്രമാണ് അന്ന് താൻ ചെയ്തത്.
ഞാൻ ഗോവൻ പരിശീലകനെതിരെ കയ്യാങ്കളിക്ക് മുതിർന്നിട്ടില്ല. പ്രശ്നങ്ങളിൽ നിന്ന് അദ്ദേഹത്തെ മാറ്റിനിർത്താനാണ് ശ്രമിച്ചത്. ഇക്കാര്യം അദ്ദേഹത്തോട് തന്നെ ചോദിച്ചാൽ അറിയാൻ പറ്റും. 2012 ൽ അദ്ദേഹത്തിന് കീഴിൽ പൂനെ എഫ് സി യിൽ കളിച്ചിട്ടുള്ളയാളാണ് താൻ. അദ്ദേഹം ഒത്തിരി കാര്യങ്ങൾ തന്നെ പഠിപ്പിച്ചിട്ടുണ്ട്. ഞാൻ ഒരിക്കലും അദ്ദേഹത്തിനെതിരെ കയ്യാങ്കളിക്ക് മുതിർന്നിട്ടില്ല”. അനസ് പറഞ്ഞു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തനിക്ക് വിധിച്ച പിഴശിക്ഷ മനസിലാക്കാമെങ്കിലും 3 മത്സര വിലക്ക് എന്തിനാണെന്ന കാര്യത്തിൽ തനിക്ക് ഇപ്പോളും വലിയ ധാരണയില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
അതേ സമയം ഗോവയ്ക്കെതിരായ മത്സരത്തിനിടെയുണ്ടായ സംഭവ വികാസങ്ങളുടെ പേരിൽ മൂന്ന് മത്സര വിലക്കും ഒരു ലക്ഷം രൂപ പിഴയുമാണ് അനസ് എടത്തൊടികയ്ക്ക് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ശിക്ഷ വിധിച്ചത്. ഇതേത്തുടർന്ന് സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പം എടികെ, മുംബൈ സിറ്റി എഫ് സി, ഡെൽഹി ഡൈനാമോസ് എന്നിവർക്കെതിരെയുള്ള മത്സരങ്ങളിൽ താരത്തിന് കളിക്കാൻകഴിയില്ല.

Monday 10 September 2018

ജിംഗനെ പോലെ അവണം; ഇന്ത്യൻ യുവ താരം മനസ്സ് തുറക്കുന്നു


എതിർ നിരയെ ശക്തമായും, വിജയകരമായും പ്രതിരോധിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന ഈ മിന്നും താരം ഗോളടിയുടെ കാര്യത്തിൽ മോശമൊന്നുമല്ല.
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരളാ ബ്ലാസ്റ്റേഴ്സിന്റെയും, ഇന്ത്യൻ നാഷണൽ ടീമിന്റെയും പ്രതിരോധത്തിലെ നെടും തൂണും, രാജ്യത്തിലെ ഏറ്റവും മികച്ച പ്രതിരോധ നിര താരങ്ങളിൽ ഒരാളുമാണ് സന്ദേശ് ജിങ്കൻ.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒന്നാം എഡിഷനിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി മിന്നുന്ന പ്രകടനം കാഴ്ച വെച്ച് എമേർജിങ് പ്ലയെർ അവാർഡ് കരസ്ഥമാക്കിയ താരത്തിന് പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രാജ്യത്ത് വളർന്ന് വരുന്ന ഒരു പാട് ഫുട്ബോൾ താരങ്ങളുടെ റോൾ മോഡലും, ഇൻസ്പിറേഷനും ഒക്കെയാണ് ജിങ്കൻ ഇപ്പോൾ.
"സന്ദേശ് ജിങ്കനാണ് എന്റെ റോൾ മോഡൽ! ഞങ്ങളുടെ ടീമിലുള്ള ഒരുപാട് പേരുടെ റോൾ മോഡൽ അദ്ദേഹമാണ്. ഞാൻ അദ്ദേഹത്തിൽ പ്രചോദിതനായത് അദ്ദേഹത്തിൻറെ കളിയുടെ ശൈലി കാരണമാണ് - ഭയമില്ലാത്ത - അത് പോലെയാണ് എനിക്കും കളിക്കേണ്ടത്. ഞാൻ വലുതായിട്ട് അദ്ദേഹത്തെ പോലെ കളിക്കാൻ കഴിഞ്ഞാൽ ഏറ്റവും സന്തോഷമുള്ളതാവും അത്" ഇന്ത്യൻ അണ്ടർ 16 താരം ഹർപ്രീത് സിംഗ് സ്പോർട്സ്സ്റ്റാർ ലൈവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
"എനിക്ക് എ എഫ് സി അണ്ടർ 16 ചാമ്പ്യൻഷിപ് വിജയിക്കണം. ഞങ്ങൾക്ക് ചരിത്രം കുറിക്കണം. അണ്ടർ 17 വേൾഡ് കപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമാവണം. ജേതാക്കളാവണം." താരം കൂട്ടിച്ചേർത്തു.
"അത് നേടൽ കുറച്ചു പ്രയാസമാണ്. പക്ഷെ ഞങ്ങൾ കഠിനമായി പരിശീലിക്കുന്നു. ഞങ്ങളുടെ സിസ്റ്റത്തിൽ ഞങ്ങൾക്ക് വിശ്വാസമുണ്ടെന്നും, ഇത് വിജയകരമായി പൂർത്തിയാക്കാൻ കഴിയുമെന്നും വിചാരിക്കുന്നു." താരം കൂട്ടിച്ചേർത്തു.

Friday 7 September 2018

ആദ്യ പ്രീ സീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഉജ്ജ്വല ജയം



തായ്‌ലൻഡിലെ ആദ്യ പ്രീ സീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയം. തായ്‌ലൻഡ് ക്ലബായ ബാങ്കോങ് എഫ് സിയെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ജയം.
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ആദ്യ പകുതിയിൽ സിമിലെൻ ഡൗങ്ങൽ ആണ് ഗോളടി തുടങ്ങിയത്. തുടർന്ന് രണ്ടാം പകുതിയുടെ 70ആം മിനുട്ടിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ ഗോൾ പിറന്നത്. മലയാളി താരം സഹൽ അബ്ദുൽ സമദാണ് ഗോൾ നേടിയത്.
അധികം താമസിയാതെ കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ വിദേശ തരാം സ്‌റ്റോഹനോവിച്ചിന്റെ ആദ്യ ഗോൾ പിറന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന ഗോൾ ഖർപ്പൻ ആണ് നേടിയത്.
മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ പുൻബൂഞ്ചു ബാങ്കോങ് എഫ് സിയുടെ ആശ്വാസ ഗോൾ നേടി.