Tuesday 1 May 2018

നഷ്ടപ്പെട്ട ഫോ൦ തിരിച്ചു പിടിച്ചു രോഹിത് ശർമ.. ഇനി മുതൽ മൂന്നാം സ്ഥാനത്ത് കളിക്കാൻ ഇറങ്ങിയേക്കുമെന്ന് സൂചന..


മുംബൈയുടെ ആദ്യ മത്സരങ്ങളില്‍ ഓപ്പണറായി എവിന്‍ ലൂയിസിനൊപ്പം ബാറ്റിംഗിനിറങ്ങിയ രോഹിത് ശര്‍മ്മ മികച്ച ഫോം കണ്ടെത്താനാകാതെ നാലാം നമ്ബറിലേക്ക് മാറുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളില്‍ ഓപ്പണറായും പിന്നീടുള്ള മൂന്ന് മത്സരങ്ങളില്‍ നാലാം നമ്ബറിലും ഇറങ്ങിയ രോഹിത് കഴിഞ്ഞ മത്സരത്തില്‍ മൂന്നാം നമ്ബറിലേക്ക് വന്നിരുന്നു. മുംബൈ കളിച്ച 7 മത്സരങ്ങളില്‍ വിജയിച്ച രണ്ട് മത്സരങ്ങളിലും രോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദി മാച്ച്‌. ക്യാപ്റ്റന്റെ പ്രകടനത്തെ ഏറെ മുംബൈ ആശ്രയിക്കുന്നു എന്നതിന്റെ സൂചന കൂടിയാണിത്. രാജസ്ഥാന്‍ റോയല്‍സിനെതിരെ അഞ്ചാം നമ്ബറിലാണ് രോഹിത് ബാറ്റിംഗിനിറങ്ങിയത്.

എന്നാല്‍ ചെന്നൈയ്ക്കെതിരെ കഴിഞ്ഞ മത്സരത്തില്‍ മൂന്നാം നമ്ബറിലെത്തി അര്‍ദ്ധ ശതകം നേടി പുറത്താകാതെ ടീമിനെ വിജയത്തിലേക്ക് നയിച്ച രോഹിത് ഇനിയുള്ള മത്സരങ്ങളില്‍ മൂന്നാം നമ്ബറില്‍ ഇറങ്ങുമെന്നാണ് സഹതാരം സൂര്യകുമാര്‍ യാദവ് അഭിപ്രായപ്പെട്ടത്. കഴിഞ്ഞ മത്സരത്തിലെ പോലെ മൂന്നാം നമ്ബറിലെ ഓപ്പണിങ്ങിലോ രോഹിത്തിനെ പരീക്ഷിക്കുന്നതിനെക്കുറിച്ച്‌ ടീം മാനേജ്മെന്റ് ആലോചിക്കുന്നെന്നാണ് അറിയുവാന്‍ കഴിയുന്നത്.

രോഹിത് ശര്‍മ്മ ഓപ്പണിംഗ് സ്ഥാനത്തേക്ക് എത്തുകയാണെങ്കില്‍ വിന്‍ഡീസിന്റെ വെടിക്കെട്ട് താരം എവിന്‍ ലൂയിസിനു ടീമില്‍ സ്ഥാനം നഷ്ടപ്പെട്ടേക്കാം. മികച്ച രീതിയില്‍ ബാറ്റ് വീശുന്ന സൂര്യകുമാര്‍ യാദവിനെ ഓപ്പണിംഗ് സ്ഥാനത്ത് നിന്ന് ഒഴിവാക്കുവാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
'

ഫോമിലല്ല പക്ഷേ ഐപിഎല്ലിൽ എറ്റവും കൂടുതല്‍ ബൌണ്ടറി പായിച്ച ആ റിക്കാഡ് ഗ൦ഭീറിന് സ്വന്തം.. മറ്റുള്ള താളരങ്ങളിൽ രണ്ടും മൂന്നും സ്ഥാനത്ത് ഇന്ത്യന്‍ താരങ്ങൾ.. ക്രിസ് ഗെയില്‍ വരെ എത്രയോ പിറകില്‍...

ഗൌതം ഗംഭീറിന് ഇത്തവണ നിരാശയുടെ ഐപിഎല്ലാണ് കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ നിന്ന് ഏറെ പ്രതീക്ഷയോടെ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിലെത്തി എങ്കിലും കാര്യമായി തിളങ്ങാനായില്ല. ടീമും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താതെ ഇരുന്നതോടെ ക്യാപ്റ്റന്‍ സ്ഥാനവും രാജിവയ്‌ക്കേണ്ടി വന്നു. എന്നാല്‍ ഐപിഎല്ലിലെ ഒരു റിക്കാര്‍ഡ് ഇപ്പോഴും ഗംഭീറിന്റെ പേരില്‍ തന്നെയാണ്.

ലീഗില്‍ ഏറ്റവുമധികം ബൗണ്ടറികള്‍ നേടിയ താരമെന്ന നേട്ടമാണ് ഈ ഇടംകൈയന് സ്വന്തം. 154 മത്സരത്തില്‍ നിന്ന് 491 തവണയാണ് ഗംഭീര്‍ പന്ത് അതിര്‍ത്തി കടത്തിയത്. മറ്റു താരങ്ങളെല്ലാം ഗംഭീറിന്റെ പിന്നിലാണ് ഇക്കാര്യത്തില്‍. രണ്ടാം സ്ഥാനത്തുള്ള ശിഖര്‍ ധവാന്‍ 134 കളികളില്‍ നിന്ന് നേടിയത് 427 ബൗണ്ടറികള്‍.

ചെന്നൈയുടെ സുരേഷ് റെയ്‌നയാണ് മൂന്നാം സ്ഥാനത്ത്. 167 മത്സരങ്ങളില്‍ 424 തവണ ബൗളര്‍മാരെ അതിര്‍ത്തി കടത്താന്‍ റെയ്‌നയ്ക്കായി. സിക്‌സറുകള്‍ അടിച്ചുകൂട്ടുന്നതില്‍ മത്സരിക്കുന്ന ക്രിസ് ഗെയ്ല്‍ പക്ഷേ പട്ടികയില്‍ ഏറെ പിന്നിലാണ്. 308 ബൗണ്ടറികളുമായി പത്താം സ്ഥാനത്താണ് കരീബിയന്‍ താരം. എന്നാല്‍ 105 കളികളില്‍ നിന്ന് 288 തവണ പന്ത് ആകാശത്തു കൂടെ പറത്താന്‍ ഗെയ്‌ലിന് സാധിച്ചിട്ടുണ്ട്.