ഇനി കളി മാറും..! കായിക മേഖലയുടെ വളര്‍ച്ചയ്ക്ക് വേണ്ടി രണ്ടും കല്‍പ്പിച്ച് ഇന്ത്യ
സ്‌കൂളുകളില്‍ സ്പോർട്സ് പിരീയഡുകള്‍ നിര്‍ബന്ധമാക്കുമെന്നും അതിന് വേണ്ടി സിലബസുകളില്‍ 50 ശതമാനം കുറവ് വരുത്തുമെന്നും പ്രഖ്യാപിച്ച് കേന്ദ്ര കായിക മന്ത്രിയും മുന്‍ ഷൂട്ടിംഗ് താരവുമായ രാജ്യവര്‍ധന്‍ സിംഗ് റാത്തോര്‍. കളിയെ പഠനത്തിന്റെ ഭാഗമായി കാണാതെ, കളിയെ തന്നെ പഠനമായി കാണാനാണുള്ള ശ്രമങ്ങളാണ് വേണ്ടതെന്ന് റാത്തോര്‍ വ്യക്തമാക്കി. ലോക റഗ്ബി സി ഇ ഒ ബ്രെറ്റ് ഗോസ്പര്‍ പങ്കെടുത്ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു റാത്തോര്‍.
‘ സ്‌പോര്‍ട്‌സിനെ വിദ്യഭ്യാസത്തിന്റെ ഒരു ഭാഗമായി കാണുന്ന രീതിയില്‍ നിന്ന് സ്‌പോര്‍ട്‌സിനെ തന്നെ വിദ്യഭ്യാസമായി കാണുന്ന രീതിയിലേക്ക് നമ്മള്‍ മാറണം. 2019ല്‍ സ്‌കൂള്‍ സിലബസില്‍ 50 ശതമാനം കുറവ് വരുത്താന്‍ വിദ്യഭ്യാസ മന്ത്രാലയം ആലോചിക്കുന്നുണ്ട്, സ്ഥിരമായി സ്‌പോര്‍ട്‌സ് പിരീയഡ് സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കും’ – റാത്തോര്‍ പറഞ്ഞു.
അതോടൊപ്പം സ്‌പോര്‍ട്‌സ് സ്‌കൂളുകളുടെ വികസനത്തെ കുറിച്ചും റാത്തോര്‍ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. 20 സ്‌പോര്‍ട്‌സ് സ്‌കൂളുകൾ ഈ വർഷം സ്ഥാപിക്കാനാണ് നീക്കം. ഓരോന്നിനും ഏഴു മുതല്‍ പത്തു വരെ കോടി രൂപ നിക്ഷേപിക്കു൦
No comments:
Post a Comment