Wednesday 27 June 2018

ലോകകപ്പിൽ ജർമ്മനി പുറത്ത്.. അട്ടിമറിച്ച് കൊറിയക്ക് ഏകപക്ഷീയമായ രണ്ട് ഗോൾ വിജയ൦..

ലോകകപ്പിൽ വൻ അട്ടിമറി ലോക ചാമ്പ്യന്മാർ പുറത്ത്

ജർമനിയും സൗത്ത് കൊറിയയുംതമ്മിൽ നടന്ന മത്സരത്തിൽ സൗത്ത് കൊറിയ ജർമനിയെ സമനിലയിൽതളച്ചു. ജർമനി 2018 റഷ്യൻ ലോകകപ്പിൽ നിന്നും പുറത്തായിരിക്കുന്നു നല്ല പ്രകടനം കാഴ്ചവച്ച എങ്കിലും ലോകചാമ്പ്യന്മാരെ നിർഭാഗ്യം പിടികൂടുകയായിരുന്നു  സ്വീഡൻ മെക്സികൊയോട് വിജയിച്ചതോടെ  അവരുടെ ഗ്രൂപ്പിൽനിന്ന് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ കോർട്ടറിൽ കയറിപ്പറ്റി.

നിരവധി അവസരങ്ങൾ ജർമ്മൻ ടീമിന് ലഭിച്ചെങ്കിലും അതൊന്നും മുതലെടുക്കാൻ ജർമൻ താരങ്ങൾക്കായില്ല ഇതോടെ ലോകകാപ്പിലെ വൻ അട്ടിമറി ഗ്രൂപ്പ് സ്റ്റേജിൽ തന്നെതുടക്കമിട്ടിരിക്കുകയാണ് മെക്സിക്കോയെ 3-0  കീഴടക്കിയ സ്വീഡനാണ് ഗ്രുപ്പ് f   ചാമ്പ്യന്മാരായി പ്രീക്വാർട്ടറിലേക് മുന്നേറി.

Tuesday 26 June 2018

ക്രൊയ്ഷ്യ ഗ്രൂപ്പ് ചാമ്പ്യൻ.. ഐസ്ലാന്റ് പൊരുതി വീണ് പുറത്തേക്ക്..

*ഗ്രൂപ്പ് ചാമ്ബ്യന്മാരായി ക്രൊയേഷ്യ, പൊരുതി തോറ്റ് ഐസ് ലാന്‍ഡ് ലോകകപ്പിന് പുറത്തേക്ക്*⚽🔥👈🏻

ക്രൊയേഷ്യക്കെതിരെ‌ ഐസ് ലാന്‍ഡിന് പരാജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഐസ് ലാന്‍ഡിനെ ക്രൊയേഷ്യ പരാജയപ്പെടുത്തിയത്.

ഗ്രൂപ്പ് ഡിയുടെ തലവര മാറ്റിയ മിനുട്ടിലാണ് ഐസ് ലാന്‍ഡിനെതിരെ ക്രൊയേഷ്യ ലീഡ് നേടിയത്. അന്‍പത്തിമൂന്നാം മിനുട്ടില്‍ ബാദെല്‍ജെയിലൂടെ ക്രൊയേഷ്യ ലീഡ് നേടി. പത്ത് യാര്‍ഡുകള്‍ക്കപ്പുറം നിന്നു ബാദെല്‍ജെ തൊടുത്ത് വിട്ട ഷോട്ട് ഐസ് ലാന്‍ഡ് ഗോളിയെ കടന്നു വലയിലേക്ക് കുതിച്ചു.

ലോവരെനിലൂടെ ലഭിച്ച പെനാല്‍റ്റി സിഗര്‍ഡസ്സന്‍ ലക്ഷ്യത്തിലെത്തിച്ചു. ക്രൊയേഷ്യയോട് സമനില പിടിക്കാന്‍ ഐസ് ലാന്‍ഡിനു സാധിച്ചു. ആക്രമണം മാത്രമാണ് ഇനി മുന്നില്‍ ഉള്ളതെന്ന് ഇരു ടീമുകളും മനസിലാക്കിയ നിമിഷങ്ങളായിരുന്നത്.

മെസ്സി അവതാരമെടുത്തു നൈജീരിയയെ തകർത്ത് അർജനറീനയുടെ ഉയർത്തെഴുന്നേല്പ്..

ജീരിയ വീണു, ജയത്തോടെ അര്‍ജന്റീനയും മെസ്സിയും പ്രീ ക്വാര്‍ട്ടറില്‍⚽🔥👈🏻

നാടകീയ ജയം സ്വന്തമാക്കി അര്‍ജന്റീന ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍. ഡിഫന്‍ഡര്‍ മാര്‍ക്കോസ് റോഹോ നേടിയ വിജയ ഗോളാണ് മെസ്സിയുടെ ടീമിന് ടീമിന് പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റ് ഉറപ്പിച്ചത്. ആദ്യ പകുതിയില്‍ മെസ്സി നേടിയ ഗോളിന്റെ കൂടെ പിന്‍ബലത്തില്‍ 2-1 നാണ് അര്‍ജന്റീന നൈജീരിയന്‍ ഹൃദയം തകര്‍ത്തത്. ക്രോയേഷ്യക്ക് പിന്നിലായി രണ്ടാം സ്ഥാനകാരായാണ് അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍ എത്തുന്നത്.

4-4-2 ശൈലിയില്‍ മെസ്സിയെയും ഹിഗ്വയ്നെയും ആക്രമണത്തില്‍ ഇറക്കി കളിച്ച അര്‍ജന്റീന അവസാന കളിക്ക് വിഭിന്നമായി മികച്ച ആക്രമണമാണ് തുടക്കം മുതല്‍ നടത്തിയത്. മൂസയിലൂടെ മികച്ച പ്രത്യാക്രമണങ്ങള്‍ നടത്തിയാണ് നൈജീരിയ തിരിച്ചടിച്ചത്.

14 ആം മിനുട്ടില്‍ ലോകം കാത്തിരുന്ന അര്‍ജന്റീനന്‍ ഗോളെത്തി. എവര്‍ ബനെഗ നല്‍കിയ മനോഹര പാസ്സ് നിയന്ത്രിച്ച മെസ്സിയുടെ കിടിലന്‍ ഷോട്ട് നൈജീരിയന്‍ വലയില്‍ പതിച്ചു. ഈ ലോകകപ്പിലെ മെസ്സിയുടെ ആദ്യ ഗോള്‍. ഗോള്‍ നേടിയതോടെ അര്‍ജന്റീന കളിയില്‍ വ്യക്തമായ ആധിപത്യം സ്ഥാപിച്ചു. അര്‍ജന്റീനയുടെ പാസിംഗ് ഗെയിമിന് മുന്‍പില്‍ നൈജീരിയക്ക് മറുപടി ഇല്ലാതെ പോയി.

രണ്ടാം പകുതിയില്‍ 49 ആം മിനുട്ടില്‍ പക്ഷെ അര്‍ജന്റീനന്‍ താരം മശരാനോ വരുത്തിയ ഫൗളിന് റഫറി നൈജീരിയക്ക് പെനാല്‍റ്റി നല്‍കി. കിക്കെടുത്ത വിക്ടര്‍ മോസസ് പിഴവ് കൂടാതെ പന്ത് വലയിലാക്കി. സ്കോര്‍ 1-1. ഗോള്‍ വഴങ്ങിയതോടെ അര്‍ജന്റീനന്‍ കളിക്കാര്‍ക്ക് ആത്മവിശ്വാസം നഷ്ടപെട്ടതോടെ നൈജീരിയ കളിയില്‍ തിരിച്ചെത്തി. മൂസയുടെ മികച്ച നീക്കങ്ങള്‍ പലപ്പോഴും അര്‍ജന്റീനന്‍ ഗോള്‍ മുഖത്ത് അപകടം വിതച്ചു.

വിജയ ഗോളിനായി അര്‍ജന്റീന ശ്രമിക്കുന്നതിനിടെ നൈജീരിയന്‍ കൗണ്ടര്‍ അറ്റാക്കില്‍ പെനാല്‍റ്റി ബോക്സില്‍ റോഹോ പന്ത് കൈകൊണ്ട് തോറ്റെങ്കിലും VAR നോക്കിയ റഫറി നൈജീരിയക്ക് പെനാല്‍റ്റി അനുവദിച്ചില്ല. ആക്രമണ നിര വിജയ ഗോള്‍ നേടാന്‍ ശ്രമം നടത്തുമ്ബോള്‍ നൈജീരിയന്‍ ബോക്സില്‍ എത്തിയ അര്‍ജന്റീനന്‍ സെന്‍ട്രല്‍ ഡിഫന്‍ഡര്‍ റോഹോ 86 ആം മിനുട്ടില്‍ നൈജീരിയന്‍ വല കുലുക്കി അര്‍ജന്റീനന്‍ ജയം ഉറപ്പിച്ചു. മെസ്സിയെ ഈ ലോകകപ്പില്‍ ഇനിയും കാണാം.

Monday 25 June 2018

സന്തോഷ് ടോഫി ഹീറോ , എഫ് സി കേരളയുടെ വജ്രായുധ൦ കേരള ബ്ലാസ്റ്റേഴ്സിലേക്ക്.. കേരള യുവ ഹീറോ ഇനി ബ്ലാസ്റ്റേഴ്സിൽ...

എഫ്‌സി കേരളയുടെയും കേരള സന്തോഷ് ട്രോഫി ഹീറോ ജിതിൻ എം എസ് കേരള ബ്ലാസ്റ്റേഴ്സിലെക്
എഫ്‌സി കേരളയുടെ ഹെഡ് കോച്ച് ടി ജി പുരുഷോത്തമന്റെ കീഴിൽ 14 ആം വയസ്സിൽ കൂടിയതാണ് ജിതിൻ . പിന്നീട് അദ്ദേഹം ജിതിനെ തൃശൂർ ശ്രീ കേരള വർമ്മ കോളേജിലും എത്തിച്ചു. ശ്രീ കേരള വർമ്മ കോളേജിലെ 2 ആം വർഷ ഡിഗ്രി വിദ്യാര്ഥിയുമാണ് ജിതിൻ .
കഴിഞ്ഞ വർഷത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെലെക്ഷൻ കിട്ടാതെ തിരിച്ചു വന്ന ജിതിന് സന്തോഷ് ട്രോഫി ക്യാമ്പിലേക്കുള്ള വാതിലുകൾ തുറക്കപ്പെടുകയായിരുന്നു. അത് എന്നും ജിതിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. പിന്നീടങ്ങോട്ട് സന്തോഷ് ട്രോഫ്യിലെ ടോപ് സ്കോറർ ആയി കേരള ഫുട്ബോളിന്റെ മാണിക്യക്കല്ലായി മാറി. സന്തോഷ് ട്രോഫി കഴിഞ്ഞു വന്നു ഐ ലീഗ് രണ്ടാം ഡിവിഷൻ കളിച്ചിരുന്ന സ്വന്തം ക്ലബായ എഫ്‌സി കേരളയുടെ കുതിപ്പിന്റെ ചുക്കാൻ പിടിച്ചത് ജിതിൻ ആയിരുന്നു. ഈ മികച്ച പ്രകടനങ്ങൾ ഇന്ത്യയിലെ മികച്ച ക്ലബ്ബുകളുടെ ചർച്ച വിഷയമായിരുന്നു. കൽക്കട്ട ക്ലബ്ബുകൾ അടക്കം ഇന്ത്യയിലെ പല ക്ലബ്ബുകളും ജിതിന് വേണ്ടി എഫ്‌സി കേരളയെ സമീപിച്ചെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് വിട്ടുകൊടുക്കാനായിരുന്നു മാനേജ്മെന്റിന്റെ താല്പര്യം. മൂന്ന് വർഷത്തേക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് ജിതിനുമായി കരാറിലൊപ്പിടാൻ പോകുന്നത്. മികച്ച വേതനവും , വിദേശ പരിശീലനങ്ങൾ എല്ലാം കേരള ബ്ലാസ്റ്റേഴ്‌സ് വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. 

ഇന്ന് ഉച്ചയോടു കൂടി എറണാകുളം ഹയാത് ഹോട്ടലിൽ വെച്ച് കരാർ ഒപ്പിടും എന്നാണ് അവസാനം കിട്ടിയ വാർത്ത. ഈ വർഷത്തെ u-23 ഇന്ത്യൻ ടീമിലും പിന്നീട് ഇന്ത്യൻ സീനിയർ ടീമിലും ജിതിൻ അംഗമാകും എന്ന വിശ്വാസത്തിലാണ് എഫ്‌സി കേരളയും റെഡ് വേരിയർസും .. ഐ എം വിജയനെ ഇന്ത്യൻ ഫുട്ബോളിലേക്കു തന്ന കേരളത്തിന്റെ സാംസ്കാരിക തൽസ്ഥാനത്തു നിന്ന് പുതിയ ഒരു വിജയൻ ആയി മാറട്ടെ ജിതിൻ എന്ന് നമുക്ക് പ്രാര്ത്ഥിക്കാം ..
എതായാലു൦ ടീമുകളിൽ കൂടുതൽ കേരള താരങ്ങൾ എത്തുന്നത് കേരള ഫുട്ബോൾ വളർച്ചയുടെ മുഖമുദ്രയാണ്.

എഫ് സി കേരളയുടെ സീനിയർ ടീം സെലക്ഷൻ നടക്കുന്നതിനടിയിൽ കേരളത്തിലെ മറ്റൊരു ടീമിന്റെ ടെക്നിക്കൽ ഡയറക്ടറുടെ ഇടപെടൽ .. ഞങ്ങളെ ഉപദ്രവിക്കരുത് എന്ന് അപേക്ഷയുമായി എഫ് സി കേരള..




എഫ് സി കേരളയുടെ സീനിയർ ടീം സെലക്ഷന്റെ ഇടയിൽ മറ്റൊരു ടീമിന്റെ ടെക്നിക്കൽ ഡയറക്ടറുടെ അവിഹിതമായ ഇടപെടൽ.
കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ആണ് ടീമിന്റെ ഉടമസ്ഥരെ പോലും ലജ്ജിപ്പിക്കുന്ന ഈ മോശം പരിപാടി.
എഫ് സി കേരള SIL MEDIA ക്ക് നൽകിയ റിപ്പോർട്ട്..
ഒരു ടീമിന്റെ സെലക്ഷൻ നടക്കുമ്പോൾ അവിടെ മറ്റൊരു ടീമിന്റെ ടെക്നിക്കൽ ഡയറക്ടർ പോയി തിരഞ്ഞെടുത്ത് നിർത്തിയിരിക്കുന്ന കളിക്കാരോട് സംസാരിക്കുന്നതും അവരുടെ പ്രതീക്ഷിക്കുന്ന സാലറി എന്താണ് എന്ന് ചോദിക്കുന്നതും  തീരെ അന്തസ്സില്ലാത്ത പരിപാടിയാണ്. അതും ഒരു ഐ ലീഗ് ടീമിന്റെ ടെക്നിക്കൽ ഡയറക്ടർ.
സ്വന്തമായി നടത്താനുള്ള എല്ലാ ശേഷിയും ഉണ്ടല്ലോ. പരസ്പര ബഹുമാനം വളരെ പ്രധാനപ്പെട്ടതാണ്.
കുറച്ചു കൂടി മാന്യതയാകാം...
ഒരു പാട് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ലെങ്കിലും.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ഫാൻ ഗ്രൂപ്പ് പ്രതിനിധികൾ സെലക്ഷന്റെ ആദ്യ ദിവസമായ ഇന്നലെ വന്നിരുന്നു. എഫ് സി കേരളയുടെ ഇത്തരം സംരംഭങ്ങളോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട്.   അതാണ് അന്തസ്സ്. ആ കാണിച്ച മാന്യതക്കും അന്തസ്സിനും ഒരായിരം നന്ദി കൂടി ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു.
എഫ്‌സി കേരള ജനങ്ങളുടെ പിന്തണയോടെ ഒരു മിനിമം ബഡ്ജറ്റിൽ നടത്തുന്ന ഒരു ചെറിയ ക്ലബ്  ആണ് .. ഞങ്ങൾ ഇന്ത്യ ഒട്ടാകെ നടത്തുന്ന ഓപ്പൺ സെലെക്ഷൻ ട്രിയൽസ് നടത്തുന്നത് കഴിവുണ്ടായിട്ടും സെർട്ടിഫിക്കറ്റുകൾ ഇല്ലാ എന്ന പേരിൽ ഒരു കളിക്കാരന്റെയും അവസരം നഷ്ടപ്പെടരുത് എന്ന ഒറ്റ കാരണം കൊണ്ടാണ് .. ഞങ്ങളുടെ സെലെക്ഷൻ ട്രയൽസ് കഴിയുന്നതിനു മുന്നേ തന്നെ സെലക്ട് ചെയ്തു മാറ്റിയിരിത്തിയിരുക്കുന്ന പ്ലയേഴ്‌സിന്റെ അടുത്ത് പോയി അവരെ ചാക്കിടുന്ന കേരളത്തിലെ ഭീമൻ ക്ലബ് അധിക്രതർ സ്ഥലം വിട്ടു പോകുക .. സഹായിക്കുക സഹകരിക്കുക .. ഒരു അപേക്ഷയാണ് ..
ഇതാണ് എഫ് സി കേരളയുടെ ഔദ്യോഗിക അപേക്ഷ കുറിപ്പ്..

Saturday 23 June 2018

ക്രൂസിന്റെ മഴവിൽ ഗോളിൽ ജർമനിക്ക് വിജയ൦.. സ്വീഡനെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തി ജർമ്മനി പ്രതീക്ഷ നിലനിർത്തി...

*രക്ഷകന്‍ ക്രൂസ്! അവസാന മിനിറ്റില്‍ ജര്‍മന്‍ ഉയിര്‍പ്പ്*⚽🔥👈🏻

ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായേക്കുമെന്ന നാണക്കേടില്‍ നിന്ന് ജര്‍മനി ഉയിര്‍ത്തെണീറ്റു. അതും ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം ടോണി ക്രൂസ് നേടിയ ഗോളില്‍. കളി അവസാനിക്കാന്‍ ഒരു മിനിറ്റ് വരെ ബാക്കിനില്‍ക്കേ 1-1ന് സമനിലയിലായിരുന്നു മത്സരം. എന്നാല്‍ ക്രൂസ് ലക്ഷ്യം കണ്ടതോടെ ജര്‍മനിയ്ക്ക് ജീവന്‍ നിലനിര്‍ത്തിയ 2-1ന്റെ ജയം.

കളി ചൂടു പിടിച്ചതു മുതല്‍ പന്തിന്റെ നിയന്ത്രണം ജര്‍മന്‍ കാലുകളിലായിരുന്നു. പന്ത്രണ്ടാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കില്‍ സ്വീഡന്‍ വലകുലുക്കിയെന്ന് തോന്നിച്ചതാണ്. ഏറെനേരം സ്വീഡിഷ് ബോക്‌സിനുള്ളില്‍ പന്തുമായി കടന്ന ജര്‍മന്‍ താരങ്ങളുടെ കാലില്‍ നിന്ന് പന്തു തട്ടിയെടുത്ത മാര്‍ക് ബെര്‍ഗിന്റെ ഒറ്റയ്ക്കുള്ള മുന്നേറ്റത്തിനൊടുവില്‍ ജര്‍മനി കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ബോക്‌സിനുള്ളില്‍ ജെറോം ബോട്ടെംഗിന്റെ അവസാന നിമിഷ രക്ഷപ്പെടുത്തല്‍ ഇല്ലായിരുന്നെങ്കില്‍ സ്വീഡന്‍ മുന്നിലെത്തിയേനെ. അപകടകരമായി സ്വീഡനും മുന്നേറ്റങ്ങള്‍ നടത്തിയതോടെ കളി ആവേശകരമായി.

ജര്‍മനിയെ സ്വന്തം ഹാഫില്‍ തടഞ്ഞു നിര്‍ത്തുകയെന്ന തന്ത്രത്തിലൂന്നിയാണ് സ്വീഡന്‍ കളിച്ചത്. അതുകൊണ്ട് തന്നെ പന്തിന്റെ നിയന്ത്രണം കൂടുതല്‍ സമയത്തും ജര്‍മനിക്കായിരുന്നു. കിട്ടിയ അവസരങ്ങളില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ജര്‍മന്‍ പ്രതിരോധത്തെ പരീക്ഷിക്കാന്‍ അവര്‍ക്കായി. ഒളിമ്പിക്‌സി സ്റ്റേഡിയത്തിലെ ആയിരങ്ങളെ ഞെട്ടിച്ച് മുപ്പത്തിരണ്ടാം മിനിറ്റില്‍ സ്വീഡന്‍ മുന്നിലെത്തി. ജര്‍മന്‍ താരത്തിന്റെ കാലുകളില്‍ നിന്ന് തട്ടിയെടുത്ത പന്തുമായി മുന്നേറിയ ഒല ടോയിവോനെന്‍ ജര്‍മന്‍ ഗോളി മാനുവല്‍ ന്യൂവറെ സമര്‍ഥമായി കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. സ്വീഡന്‍ 1-0! ജര്‍മന്‍ ക്യാംപില്‍ ബോംബ് വീണ അവസ്ഥ.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മരിയോ ഗോമസിനെ കളത്തിലിറക്കിയാണ് ജര്‍മനി തുടങ്ങിയത്. കൂടുതല്‍ ഒത്തിണക്കവും ആക്രമണങ്ങള്‍ക്കു മൂര്‍ച്ചയും കൂട്ടിയതോടെ ജര്‍മന്‍ പട അടിക്കടി സ്വീഡിഷ് ബോക്‌സില്‍ കടന്നുകയറി. ഫലവും വൈകാതെ കിട്ടി. ഗോമസിന്റെ പാസില്‍ നിന്ന് മാര്‍കോ റൂയിസിന്റെ വക ഗോള്‍. 1-1ന് ഒപ്പമായതോടെ ജര്‍മനിക്ക് കൂടുതല്‍ ആത്മവിശ്വാസമായി. പലപ്പോഴും നിര്‍ഭാഗ്യവും സ്വീഡിഷ് പ്രതിരോധത്തിന്റെ മിടുക്കുമാണ് ജര്‍മനിയെ ഗോള്‍ നേടുന്നതില്‍ നിന്ന് തടഞ്ഞത്. മറുവശത്ത് ആക്രമണത്തേക്കാള്‍ പ്രതിരോധത്തിലേക്ക് വലിയുന്ന സ്വീഡനെയാണ് കണ്ടത്. എന്നാല്‍ ക്രൂസ് ലക്ഷ്യം കണ്ടതോടെ ജര്‍മനിയ്ക്ക് ജീവന്‍ നിലനിര്‍ത്തിയ 2-1ന്റെ ജയം.

Saturday 9 June 2018

എന്തൊരു വിഡ്ഢിത്തമാണത്; മെസ്സിയുമായുള്ള താരതമ്യത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഛേത്രി


സ്വന്തം രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ നിലവില്‍ കളിക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ താരം സുനില്‍ ഛേത്രി മൂന്നാം സ്ഥാനത്താണ്. അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുമാണ് ഛേത്രിക്ക് മുന്നിലുള്ളത്. ക്രിസ്റ്റ്യാനോയുടെ പേരില്‍ 81 ഗോളും ലയണല്‍ മെസ്സിയുടെ അക്കൗണ്ടില്‍ 64 ഗോളുകളുമാണുള്ളത്. 61 ഗോളുകളാണ് ഇന്ത്യന്‍ നായകന്റെ പേരിലുള്ളത്.

ഇപ്പോള്‍ തന്നെയും മെസ്സിയേയും തമ്മില്‍ താരതമ്യം ചെയ്യുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍.’ മെസ്സിയേയും റൊണാള്‍ഡോയേയും ഞാനുമായി താരതമ്യം ചെയ്യുന്നത് ബുദ്ധിമോശമാണ്. മൂന്ന് ഗോളുകള്‍ കൂടി സ്വന്തമാക്കിയാല്‍ മെസ്സിയേ മറികടന്ന രണ്ടാം സ്ഥാനത്തേക്ക് എത്തുമെന്നും ഞാന്‍ അവരേക്കാള്‍ കേമനാണ് എന്നുമുള്ള തരത്തില്‍ പലരും പറയുന്നത് കേട്ടു. എന്തൊരു വിഢിത്തമാണത്. മെസ്സിയും റൊണാള്‍ഡോയും എന്നേക്കാള്‍ എത്രയോ ഉയരങ്ങളിലാണ്. ഞാന്‍ ഏവരേയുംപോലെ അവരുടെ ആരാധകനാണ്. അവരും ഞാനും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്. അങ്ങനൊരു താരതമ്യത്തിന് ഞാന്‍ അര്‍ഹനല്ല’ ഛേത്രി ഇന്ത്യ ടുഡെയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എന്റെ രാജ്യത്തിനു വേണ്ടി 60 നു മുകളില്‍ ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞു എന്നതു തന്നെയാണ് എന്നെ സംബന്ധിച്ച് വലിയ കാര്യം. എന്റെ രാജ്യത്തിനു വേണ്ടി കളിക്കാന്‍ കഴിഞ്ഞു എന്നതു തന്നെ വലിയ നേട്ടം. ഇന്ത്യന്‍ ജേഴ്‌സിയില്‍ നൂറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുക , ഇന്ത്യന്‍ ടീമിന്റെ നായകനാവുക. ഇതൊക്കെ ഒരു സ്വപനംപോലെ തോന്നുന്നൂള്ളു ഛേത്രി കൂട്ടിച്ചേര്‍ത്തു.

Friday 8 June 2018

ഇന്ത്യയിലെ ഫിഫ ട്രാന്‍സ്ഫര്‍ ജാലകം ഇന്ന് തുറക്കും; സൂപ്പർ താരങ്ങളെ പ്രതീക്ഷിച്ച് ആരാധകർ


ഇന്ത്യന്‍ ക്ലബുകള്‍ക്ക് വിദേശ താരങ്ങളെ എത്തിക്കുന്നതിന് വേണ്ടിയുള്ള ഫിഫ ട്രാന്‍സ്ഫര്‍ ജാലകം ഇന്ന് തുറക്കും. ഓഗസ്റ്റ് 31 വരെയാണ് ആദ്യ വിന്‍ഡോ നീണ്ടു നില്‍ക്കുന്നത്. അടുത്ത ഐ എസ് എല്‍ സീസണ് മുമ്പായി വമ്പന്‍ താരങ്ങളെ എത്തിക്കാന്‍ ടീമുകള്‍ക്ക് ലഭിച്ചിരിക്കുന്ന അവസരമാണിത്. ഫിഫയുടെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട വെബ്‌സൈറ്റിലാണ് ഇക്കാര്യം അപ്‌ഡേറ്റ് ചെയ്തിട്ടുള്ളത്.

കഴിഞ്ഞ സീസണ്‍ മുതല്‍ നവംബര്‍-മാര്‍ച്ച് കാലയളവിലാണ് ഐ എസ് എല്‍ നടക്കുന്നത്. ഇത്തവണത്തെ ഐ എസ് എല്ലിന്റെ ഷെഡ്യൂള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാലും ക്ലബുകള്‍ക്ക് താരങ്ങളെ സ്വന്തമാക്കാനുള്ള സമയം നാളെ മുതല്‍ ആരംഭിക്കുകയാണ്. ഓഗസ്റ്റ് അവസാനം വരെ നീണ്ടു നില്‍ക്കുന്ന ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ സൂപ്പര്‍ താരങ്ങള്‍ ഇന്ത്യയിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഐ എസ് എൽ ക്ലബുകളിൽ നിലവിൽ എ ടി കെ, ബെംഗളുരു എഫ് സി, ചെന്നൈയിന്‍, എഫ് സി ഗോവ, ജംഷഡ്പൂര്‍ തുടങ്ങിയ ടീമുകളില്‍ മാത്രമാണ് വിദേശസാന്നിധ്യമുള്ളത്. മറ്റു ടീമുകളൊന്നും വിദേശതാരങ്ങളുടെ കാര്യത്തില്‍ കൃത്യമായ വിവരം പുറത്തുവിട്ടിട്ടില്ല. ഐ എസ് എല്‍ തുടങ്ങിയതിന് ശേഷമുള്ള രണ്ടാമത്തെ ട്രാന്‍സ്ഫര്‍ വിന്‍ഡോ 2019 ജനുവരി 1 മുതല്‍ 31 വരെയുമായിരിക്കും.

Thursday 7 June 2018

തോറ്റെങ്കിലും ഛേത്രിപ്പട ഫൈനലില്‍


പ്രഥമ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിന്റെ അവസാന ലീഗ് മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. പകരക്കാരക്കാര്‍ക്ക് അവസരം നല്കി കളത്തിലിറങ്ങിയ ഇന്ത്യയെ 2-1നാണ് കിവികള്‍ തോല്‍പ്പിച്ചത്. തോറ്റെങ്കിലും ഒന്നാം സ്ഥാനക്കാരായി തന്നെ ഇന്ത്യ ഫൈനലിലെത്തി. മികച്ച ഗോള്‍ ശരാശരിയാണ് ഇന്ത്യയ്ക്ക് തുണയായത്. മൂന്നു മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് ആറു പോയിന്റുണ്ട്. ഗോള്‍വ്യത്യാസം എട്ടാണ്. കിവികളും രണ്ടെണ്ണം ജയിച്ചെങ്കിലും ഗോള്‍വ്യാത്യാസത്തില്‍ അവര്‍ പിന്നിലാണ്. അടുത്ത മത്സരത്തില്‍ വലിയ മാര്‍ജിനില്‍ കെനിയ ജയിച്ചില്ലെങ്കില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനലാകും നടക്കുക.

ഏഴു മാറ്റങ്ങളോടെയാണ് ഇന്ത്യ അവസാന മത്സരത്തിന് ഇറങ്ങിയത്. ഫൈനല്‍ ഉറപ്പിച്ചതിനാല്‍ പകരക്കാര്‍ക്ക് പരമാവധി അവസരം നല്കാന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ തീരുമാനിക്കുകയായിരുന്നു. മലയാളി താരം ആഷിഖ് കരുണിയനും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു. അമരീന്ദര്‍ സിംഗ്, സലാം സിംഗ്, നാരായണ്‍ ദാസ്, റൗളിന്‍ ബോര്‍ഗസ്, മുഹമ്മദ് റഫീഖ് ബല്‍വന്ദ് സിംഗ് എന്നിവരാണ് തുടക്കം മുതല്‍ കളത്തിലിറങ്ങിയത്. അനസ് എടത്തൊടികയ്ക്ക് വിശ്രമം അനുവദിക്കുകയും ചെയ്തു.

മറുവശത്ത് ഫൈനലിലെത്താന്‍ ജയം അനിവാര്യമായിരുന്ന ന്യൂസിലന്‍ഡ് നാലു മാറ്റങ്ങള്‍ വരുത്തി. കിവികളുടെ ആക്രമണത്തോടെയാണ് മുംബൈ ഫുട്‌ബോള്‍ അരീനയില്‍ ആരവം ഉയര്‍ന്നത്. പതിനഞ്ചാം മിനിറ്റില്‍ അപകടകരമായ ഫൗളിനു ശ്രമിച്ച ഇന്ത്യന്‍ താരം നാരായണ്‍ദാസിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. ആദ്യ 25 മിനിറ്റില്‍ ഗോളിന് അടുത്തെത്തിയ ചില മുന്നേറ്റങ്ങള്‍ സന്ദര്‍ശക ടീമില്‍ നിന്നുണ്ടായി. പ്രതിരോധത്തില്‍ അനസിന്റെ അഭാവം ഇന്ത്യന്‍ നിരയില്‍ പ്രകടമായിരുന്നു. എന്നാല്‍ ഗോള്‍ വഴങ്ങാതെ ആദ്യ പകുതി അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്കായി.

രണ്ടാംപകുതി തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ വലകുലുക്കി. സുനില്‍ ഛേത്രി തന്നെയായിരുന്നു ഇത്തവണയും സ്‌കോറര്‍. നാല്പത്തിയേഴാം മിനിറ്റിലെ ഈ ഗോളിനു തൊട്ടുപിന്നാലെ ന്യൂസിലന്‍ഡ് സമനില പിടിച്ചു. ആന്ദ്രെ മിച്ചലാണ് വലകുലുക്കിയത്. ഇന്ത്യന്‍ വംശജന്‍ സര്‍പ്രീത് സിംഗിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍. കളി സമനിലയില്‍ അവസാനിച്ചെന്ന് തോന്നിച്ചിടത്താണ് എണ്‍പത്തഞ്ചാം മിനിറ്റില്‍ മോസെസ് ഡയര്‍ കിവികളെ ജയത്തിലെത്തിച്ച ഗോള്‍ നേടിയത്.

Wednesday 6 June 2018

റിനോ ഇനി മുതൽ ബെംഗളൂരു എഫ് സി ക്ക് വേണ്ടി ബൂട്ട് കെട്ടും


 കേരള ബ്ലാസ്റ്റേഴ്സിനോട് യാത്ര പറഞ്ഞ മലയാളികളുടെ സ്വന്തം റൈറ്റ് ബാക്ക് റിനോ ആന്റോ തന്റെ മുൻ ക്ലബായ ബെംഗളൂരു എഫ് സിയുമായി കരാറിൽ എത്തി. ഇന്ന് ബെംഗളൂരു എഫ് സി തന്നെ റിനോ ആന്റോയുമായി കരാറിൽ എത്തിയത് ഔദ്യോഗികമായി അറിയിച്ചു. ബെംഗളൂരു എഫ് സി ഐ എസ് എല്ലിൽ എത്തുന്നത് വരെ ബെംഗളൂരുവിന്റെ താരമായിരുന്നു റിനോ ആന്റോ.കഴിഞ്ഞ സീസൺ ഡ്രാഫ്റ്റിൽ എത്തിയപ്പോൾ റിനോ ആന്റോയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുകയായിരുന്നു. മുമ്പ് കേരള ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം കാഴ്ചവെച്ച ചരിത്രമുള്ള റിനോ ആന്റോയ്ക്ക് ഈ കഴിഞ്ഞ സീസൺ അത്ര നല്ലതല്ലായിരുന്നു. പരിക്കാണ് കഴിഞ്ഞ‌ സീസണിൽ റിനോയെ അലട്ടിയത്. സീസണിൽ ഭൂരിഭാഗം സമയവും റിനോ പരിക്കിന്റെ പിടിയിലായിരുന്നു. എങ്കിലും രണ്ട് അസിസ്റ്റ് കഴിഞ്ഞ സീസണിലും റിനോ സ്വന്തം പേരിൽ കുറിച്ചു.ബെംഗളൂരു എഫ് സിയുടെ ആദ്യ നാല് സീസണിലും ടീമിനൊപ്പം റിനോ ആന്റോയും ഉണ്ടായിരുന്നു. ബെംഗളൂരുവിൽ കളിക്കുമ്പോൾ രാജ്യത്തിലെ തന്നെ ഏറ്റവും മികച്ച റൈറ്റ് ബാക്കായാണ് റിനോ അറിയപ്പെട്ടിരുന്നത്. ബെംഗളൂരു എഫ് സിക്കൊപ്പം നാല് കിരീടങ്ങളും റിനോ ആന്റോ നേടി. രണ്ട് ഐ ലീഗ് കിരീടങ്ങളും രണ്ട് ഫെഡറേഷൻ കപ്പും റിനോ ഉൾപ്പെട്ട ബെംഗളൂരു സംഘം ഉയർത്തിയിരുന്നു. ബെംഗളൂരു എഫ് സിക്കൊപ്പം എ എഫ് സി കപ്പിന്റെ ഫൈനലിലും റിനോ എത്തിയിരുന്നു.ബെംഗളൂരു എഫ് സിയിൽ കൂടാതെ 2010-11 സീസണിൽ സാൽഗോക്കറിനൊപ്പം ഐ ലീഗും ഫെഡറേഷൻ കപ്പും, 2008-09 സീസണിൽ മോഹൻ ബഗാനൊപ്പം ഫെഡറേഷൻ കപ്പും റിനോ നേടിയിട്ടുണ്ട്. 4 ഫെഡറേഷൻ കപ്പും 3 ഐ ലീഗ് കിരീടങ്ങളും നേടിയ വേറൊരു മലയാളി താരവും ചരിത്രത്തിൽ ഇല്ല. പരിക്കിന്റെ പിടിയിലായി വിഷമിക്കുകയായിരുന്ന റിനോ ആന്റോ തന്റെ ഏറ്റവും പ്രിയപ്പെട്ട ക്ലബിലേക്ക് മടങ്ങുമ്പോൾ റിനോയുടെ പതിവ് മികവിലേക്കും ഉയരുമെന്ന് പ്രതീക്ഷിക്കാം.

Monday 4 June 2018

'ഇതുപോലെ എന്നും പിന്തുണച്ചാല്‍ മൈതാനത്ത് ജീവന്‍ സമര്‍പ്പിച്ച് ഞങ്ങള്‍ കളിക്കും' ഈ രാത്രി ഏറെ പ്രിയപ്പെട്ടത്'; സുനിൽ ഛേത്രി


മുംബൈ: തന്റെ വാക്കു കേട്ട് ഗ്യാലറിയിലേക്ക് ഒഴുകിയെത്തിയ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. കെനിയയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തതിന് ശേഷം തന്റെ ട്വിറ്ററിലൂടെയാണ് ഛേത്രി ആരാധകര്‍ക്ക് നന്ദി പറഞ്ഞത്. രണ്ട് ഗോളുകളുമായി ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചത് നായകന്‍ തന്നെയായിരുന്നു.

‘ഇതുപോലെ എന്നും പിന്തുണച്ചാല്‍ മൈതാനത്ത് ജീവന്‍ സമര്‍പ്പിച്ച് ഞങ്ങള്‍ കളിക്കും. ഈ രാത്രി വളരെ പ്രിയപ്പെട്ടതാണ്. കാരണം നമ്മള്‍ ഒരുമിച്ചായിരുന്നു. ഗ്യാലറിയില്‍ ആരവമുയര്‍ത്തിയവര്‍ക്കും വീട്ടിലിരുന്ന് കണ്ടവര്‍ക്കും എല്ലാവര്‍ക്കും നന്ദി,’ സുനില്‍ ഛേത്രി തന്റെ ട്വീറ്റില്‍ കുറിക്കുന്നു.

ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ മികവിലാണ് ഇന്ത്യയുടെ വിജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇന്ത്യയുടെ വിജയം. സുനില്‍ ഛേത്രി രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ ജെജെ ലാല്‍പെക്കൂലയാണ് ഒരു ഗോള്‍ നേടിയത്. 68ാം മിനുട്ടിലാണ് ഛേത്രി ആദ്യ ഗോള്‍ നേടിയത്. ഛേത്രിയെ ബോക്‌സില്‍ വീഴ്ത്തിയതിന് കിട്ടിയ പെനാള്‍ട്ടിയാണ് ഗോളായത്.

71ാം മിനുട്ടില്‍ ജെജെയുടെ ബുള്ളറ്റ് ഷോട്ട് ഗോളിയെ കബളിപ്പിച്ച് വല തുളച്ചു. ഇഞ്ചുറി ടൈംമിലാണ് ഛേത്രിയുടെ രണ്ടാം ഗോള്‍ പിറന്നത്. നിറഞ്ഞുകവിഞ്ഞ ആരാധകരെ സാക്ഷിയാക്കിയാണ് ഇന്ത്യയുടെ വിജയം. സുനില്‍ ഛേത്രിയുടെ അഭ്യര്‍ഥന പ്രകാരമായിരുന്നു ഇത്രയും കാണികള്‍ കലി കാണാനെത്തിയത്. ഇത്രയും നാള്‍ ഗ്യാലറിയോട് അകലം പാലിച്ചിരുന്ന ആരാധകര്‍ ഛേത്രിയുടെ വാക്കുകളില്‍ സ്റ്റേഡിയത്തിലേക്ക് എത്തുകയായിരുന്നു.

ഛേത്രിയിലൂടെ ഇന്ത്യൻ ഫുട്ബോളിന് ഉയിർത്തെഴുന്നേൽപ്പ്


മുംബൈ: ഇന്ത്യൻ ഫുട്ബോളിൻെറ ചരിത്രത്തിലെ സുവർണ നിമിഷങ്ങൾക്കാണ് ഞായറാഴ്ച മുംബൈയിലെ അന്ധേരി സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ആരവമുയർത്തി തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിൽ ഇന്ത്യ കെനിയയെ നേരിട്ടു. നായകൻ സുനിൽ ഛേത്രിക്ക് 100ാം മത്സരം.വിമർശിച്ചാലും തെറി പറഞ്ഞാലും തങ്ങളുടെ കളി കാണാൻ വരണമെന്ന ഛേത്രിയുടെ അഭ്യർഥന ഫലം കണ്ടു. മത്സരത്തിൻെറ ടിക്കറ്റുകൾ മുഴുവൻ നേരത്തെ തന്നെ വിറ്റ് തീർന്നു. തങ്ങളുടെ കളി കാണാനെത്തിയവർക്ക് ഛേത്രിയും സംഘവും ഒരുക്കിയത് അസ്സൽ വിരുന്നായിരുന്നു.68ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഛേത്രി തന്നെയാണ് ആദ്യം കെനിയയുടെ ഗോൾവല ചലിപ്പിച്ചത്. 71ാം മിനിറ്റിൽ ജേജേ ടീമിൻെറ രണ്ടാം ഗോൾ നേടി. എക്സ്ട്രാ ടൈമിൽ തകർപ്പൻ ഗോളിലൂടെ ഛേത്രി കാണികളുടെ മനം കവർന്നു. ആരാധകർക്ക് നേരെ നിന്ന് കൈ കൂപ്പി കൊണ്ടാണ്ഇന്ത്യൻ നായകൻ തൻെറ സന്തോഷം പങ്കു വെച്ചത്.അക്ഷരാർഥത്തിൽ ഇന്ത്യൻ ഫുട്ബോൾ ഉയിർത്തെണീക്കുകയാണ്. ഛേത്രി എന്ന ഫുട്ബോളർ അതിനെ മുന്നിൽ നിന്ന് നയിക്കുകയാണ്.

ആരാധകർക്ക് നന്ദി പറഞ്ഞ് സുനിൽ ഛേത്രി

ഇന്ത്യയെ പിന്തുണച്ച് സ്റ്റേഡിയത്തിൽ എത്തിയ ആയിരങ്ങൾക്ക് നന്ദി പറഞ്ഞ് സുനിൽ ഛേത്രി. ഹീറോ ഇന്റർകോണ്ടിനെന്റൽ കപ്പിൽ കെനിയക്കെതിരായ മത്സരത്തിൽ ഇന്ത്യയെ പിന്തുണക്കാൻ ആയിരങ്ങളാണ് മുംബൈ ഫുട്ബാൾ അരീനയിൽ എത്തിച്ചേർന്നത്.തന്റെ നൂറാം മത്സരം അവിസ്മരണീയമാക്കിയ ആരാധകർക്ക് മത്സര ശേഷമാണ് സുനിൽ ഛേത്രി നന്ദി രേഖപ്പെടുത്തിയത്.കനത്ത മഴയെ പോലും വകവെക്കാതെയാണ് ആരാധകർ മത്സരം കാണാൻ എത്തിച്ചേർന്നത്. കാലങ്ങൾക്ക് ശേഷമായിരുന്നു ഇന്ത്യൻ ഫുട്ബാൾ ടീം ഒരു നിറഞ്ഞ സ്റ്റേഡിയത്തിനു മുന്നിൽ കളിക്കുന്നത്. “നിറഞ്ഞ സ്റ്റേഡിയത്തിനു മുന്നിൽ കളിക്കുന്നത് വളരെ ശ്രേഷ്ഠമായതാണ്, നിങ്ങൾക്ക് മുന്നിൽ കളിക്കുമ്പോൾ ഞങ്ങളുടെ മുഴുവൻ കഴിവും പുറത്തേക്കാൻ ഞങ്ങൾ ശ്രമിക്കും” സുനിൽ ഛേത്രി പറഞ്ഞു.“ഇവിടെ എത്തിച്ചേർന്ന എല്ലാവർക്കും നന്ദി, നിങ്ങളുടെ ഒരു ചെറിയ പിന്തുണ പോലും ഞങ്ങൾക്ക് വളരെയേറെ ഊർജ്ജം നൽകും, നമ്മുടെ രാജ്യത്തിന് വേണ്ടി ഞങ്ങളുടെ മുഴുവൻ കഴിവും പുറത്തെടുക്കാൻ ഞാൻ തയ്യാറാണ്” സുനിൽ ഛേത്രി കൂട്ടി ചേർത്തു.നൂറാം മത്സരത്തിന് ഇറങ്ങിയ ഛേത്രിയെ മത്സരത്തിന് മുൻപ് ആദരിച്ചിരുന്നു. ഇതിഹാസ താരങ്ങളായ ബൈച്ചുങ് ബൂട്ടിയയും ഐഎം വിജയനും ചേർന്ന് ഛേത്രിക്ക് ഉപഹാരം സമ്മാനിച്ചു.