Monday 19 November 2018

മഞ്ഞപ്പട ശരിക്കും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ശത്രുവോ??..ഫുട്‌ബോൾ ആരാധകരെ തെറ്റിധരിപ്പിച്ചും തമ്മിലടിപ്പിച്ചും നേടിയതോ ഈ പ്രശസ്തി..ആട്ടിൻ തോലണിഞഞ ചെന്നായയോ മഞ്ഞപ്പട.. കൂടുതൽ തെളിവുകൾ പുറത്ത്...

മഞ്ഞപ്പട ശരിക്കും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ശത്രുവോ??..ഫുട്‌ബോൾ ആരാധകരെ തെറ്റിധരിപ്പിച്ചും തമ്മിലടിപ്പിച്ചും നേടിയതോ ഈ പ്രശസ്തി..ആട്ടിൻ തോലണിഞഞ ചെന്നായയോ മഞ്ഞപ്പട.. കൂടുതൽ തെളിവുകൾ പുറത്ത്...

വീണ്ടും ഒന്നൊന്നായി അഴിഞ്ഞു വീഴുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ആരാധക ഗ്രൂപ്പ് ആയ മഞ്ഞപ്പടയുടെ പൊള്ളത്തരങ്ങൾ ..നിരവധി ആരോപണങ്ങൾ ഇതിനകം തന്നെ പുറത്ത് വന്നു കഴിഞ്ഞു.. എന്നാൽ ഏറ്റവും പുതിയതായി കേരളത്തിൽ തന്നെ ഉള്ള മറ്റൊരു പ്രമുഖ ഫുട്‌ബോൾ ടീമിനെ തെറിയഭിഷേകം നടത്താൻ മഞ്ഞപ്പട തങ്ങളുടെ എക്സിക്യൂട്ടീവ് അംഗങ്ങളെ പരിശീലിപ്പിക്കുന്ന തെളിവുകൾ ആണ് പുറത്ത് വന്നിരിക്കുന്നത്.. കൂടാതെ ടീമിന്റെ ഇപ്പോൾ ഉള്ള പ്രകടനം മോശമാണെന്ന ആരാധകരുടെ മൊത്തമായ അഭിപ്രായം പറഞ്ഞതിനും മഞ്ഞപ്പട സ്വീകരിക്കുന്ന നിലപാടുകൾ ആരാധകർക്ക് വേണ്ടി അല്ല എന്ന് അഭിപ്രായം പറഞ്ഞതിനും ഒരു എക്സിക്യൂട്ടീവ് മെമ്പറെ പുറത്താക്കുകയും ചെയ്തിരിക്കുകകയാണ്...
ഇതിനോടകം തന്നെ ഒരുപാട് പേര് ഇതിൽ നിന്ന് പിരിഞ്ഞു പോയി പല വിങ്ങുകൾ തന്നെ തല്ലി പിരിഞ്ഞു അതിൽ പ്രധാനം ഗൾഫ് പ്രവാസികളുടെ വിങ്ങ് ആണ് അതും സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് അവരുടെ പിരിഞ്ഞു പോക്ക് ..വൻ തോതിൽ പിരിവ് നടത്തി പ്രവാസികളെ പറ്റിച്ചു എന്ന് അതിൽ ഒരു വിഭാഗം പറയുന്നു അതിന്റെ കണക്ക് ചോദിച്ചതിന് അവരെയെല്ലാം പുറത്ത് ആക്കിയെന്നും ..ഈ അടുത്ത് ഒരു പ്രവാസി വിങ്ങ് കൂടി പിരിഞ്ഞു പോയി..ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല പറയുന്നത് അനുസരിച്ച് നിന്നോളണം ഇല്ലേ പുറത്ത് കളയും എന്ന മുതലാളിത്ത രീതിയാണ് നിലക്കുന്നത് എന്നും പറയുന്നു..സാമ്പത്തിക ക്രമക്കേട് മഞ്ഞപ്പടയെ ഗുരുതരമായി ബാധിക്കും നിയമപരമായും ബാധിക്കും ..ഇതൊക്കെ ആരോപണങ്ങളിൽ ചിലത് മാത്രം.. ഇങ്ങനെയാണോ ഒരു ആരാധക സംഘം നിലനിൽക്കേണ്ടത്...ഐഎസ്എൽ ആദ്യ സീസൺ മുതൽ കേരള ബ്ലാസ്റ്റേഴ്‌സിനെ സപ്പോർട്ട് ചെയ്യുന്ന സംഘടന എന്ന അവരുടെ വാദം കഴിഞ്ഞ ഇടയ്ക്ക് പൊളിഞ്ഞിരുന്നു..2015 ലെ പ്രണയം വിരഹം എന്ന ഒരു ലക്ഷം അടുത്ത് ലൈക്ക് ഉള്ള ഫേസ്ബുക്ക് പേജ് 2016 ൽ പേര് മാറ്റി മഞ്ഞപ്പട എന്നാക്കിയാണ് തുടക്കം...
എന്താണ് മഞ്ഞപ്പട..
ആദ്യ സീസണിലും രണ്ടാം സീസണിലും കൊച്ചി സ്റ്റേഡിയത്തിൽ ടീമിന്റെ മഞ്ഞ ജേഴ്സിയും അണിഞ്ഞ് നിറഞ്ഞ കാണികൾക്ക് മൊത്തമായി മാധ്യമങ്ങളും ,ജനങ്ങളും നൽകിയ പേരാണ് മഞ്ഞപ്പട ...ആ പേരിനു തന്നെ അപമാനമായി മാറുകയാണ് ഈ കൂട്ടർ അവരുടെ പ്രവർത്തികളിലൂടെ ഇപ്പോൾ..ആ പേര് ഉപയോഗിച്ച് ഒരു കൂട്ടം ചിലർ തുടങ്ങിയ ഗ്രൂപ്പ് ആണ് ഇപ്പോൾ കാണുന്ന മഞ്ഞപ്പട ഫാൻസ്‌..ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യൽ ഫാൻസ്‌ ആണെന്ന് തെറ്റിധരിപ്പിച്ചായിരുന്നു വളർച്ച ഇപ്പോഴും സത്യാവസ്ഥ അറിയാത്ത പലരും അങ്ങനെ വിശ്വസിക്കുന്നു.. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് സത്യം.. കൂടാതെ ബ്ലാസ്റ്റേഴ്‌സ് നെ സപ്പോർട്ട് ചെയ്തു മറ്റൊരു ഗ്രൂപ്പ് വളരാൻ ഇവർ സമ്മതിക്കില്ല ബ്ലാസ്റ്റേഴ്‌സിന് ഞങ്ങൾ ഒരു ഫാൻസ്‌ ക്ലബ്ബ് മതി എന്ന രീതിയിൽ അവരോടൊക്കെ പ്രശ്നങ്ങൾ സൃഷ്ടിക്കൽ പതിവാണ്.. ഒരു ആരാധകനും ടീമിന്റെ മോശം പ്രകടനത്തിൽ അഭിപ്രായങ്ങൾ പറയാൻ പാടില്ല ഇക്കൂട്ടർ അവരെ കൂട്ടമായി വ്യക്തിപരമായ അല്ലാതെയും അധിക്ഷേപിച്ചും ചീത്തവിളി നടത്തിയും തുരത്തും ഇതിനൊക്കെ പ്രത്യേക വിങ്ങുകൾ വരെ ഉണ്ട്..മറ്റുള്ള ഐഎസ്എൽ ടീമുകളുടെ ഫാൻസിനെ അധിക്ഷേപിക്കുന്നതും അവരെ തെറിയഭിഷേകം നടത്തുന്നതും പതിവാണ് എന്നിട്ട് കുറ്റം അവരുടെ തലയിൽ കെട്ടിവച്ച് സാധാരണ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പിന്തുണ നേടുകയും സ്ഥിരം കാഴ്ചയാണ്.. ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ എല്ലാ വീഴ്ചകൾ, തെറ്റുകൾ തിരുത്താൻ ശ്രമിക്കാതെ മാനേജ്‌മെന്റ് ന് സപ്പോർട്ട് നിന്ന് അവർക്ക് പ്രതിരോധം തീർത്ത് അവരുടെ ഔദാര്യം പറ്റി ആരാധകരെ കബളിപ്പിച്ച് മുന്നേറുകയാണ് ഇവർ ..ഇന്ന് ബ്ലാസ്റ്റേഴ്‌സ് നെ സപ്പോർട്ട് ചെയ്യുന്ന എല്ലാ ഗ്രൂപ്പുകളും ഇവർക്ക് എതിരാണ്..അത് ഐഎസ്എൽ ലെ സ്റ്റാർ സ്പോർട്സ് നടത്തിയ ബെസ്റ്റ് ഫാൻസ്‌ ആയതുകൊണ്ട് ഉള്ള അസൂയ ആണെന്നാണ് അവരുടെ വിശദീകരണം ഓൺലൈൻ വോട്ട് വഴി തിരഞ്ഞെടുപ്പ് നടത്തി തീരുമാനിച്ച ഈ അവാർഡിന് എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും വോട്ട് ചെയ്തു മാത്രം കിട്ടിയതാണ് കാരണം ബ്ലാസ്റ്റേഴ്‌സ് പേരിൽ ആയതിനാൽ മാത്രം ബ്ലാസ്റ്റേഴ്‌സ് പേരിൽ ഏത് ഓൺലൈൻ വോട്ട് മത്സരം നടത്തിയാലും വേറാർക്കും ഇന്നേവരെ കിട്ടിയട്ടില്ല എന്നത് ഉദാഹരണം മാത്രം.. ഇവരാണോ ശരിക്കുള്ള ബെസ്റ്റ് ഫാൻസ് ....

പുതിയ വിദേശ താരത്തെ ടീമിൽ എത്തിച്ച്‌ എഫ് സി കേരള...ലക്ഷ്യം ഐ ലീഗിലേക്ക് ചുവട് വയ്പ്പ്.,അഫ്ഗാൻ യുവ താരം ഇസ്മായീൽ അസീൽ ഇനി എഫ് സി കേരളക്ക് വേണ്ടി ബൂട്ട് കേട്ടും.



സെക്കൻഡ് ഡിവിഷൻ ഐ ലീഗിനും കേരള പ്രീമിയർ ലീഗിനും ആയി ഒരുങ്ങുന്ന എഫ് സി കേരള തങ്ങളുടെ സീസണിലെ ആദ്യ വിദേശ സൈനിങ് പൂർത്തിയാക്കി. 

അഫ്ഗാൻ സ്വദേശിയായ ഇസ്മായിൽ അസീൽ ഖാനെയാണ് എഫ് സി കേരള സ്വന്തമാക്കിയിരിക്കുന്നത്. മിഡ്ഫീൽഡറായ ഇസ്മായിൽ അസീൽ ദുബായ് ഫുട്ബോൾ ലോകത്ത് അറിയപ്പെടുന്ന യുവതാരമാണ്.
അബുദാബിയിൽ ഇത്തിഹാദ് അക്കാദമിയുടെ ഭാഗമായിരുന്നു താരം. 

മിഡ്ഫീൽഡറായി ആയി മികച്ച പ്രകടനം ഇത്തിഹാദിനായി കാഴ്ചവെച്ച ബദറിനെ അബുദാബിയിലെ മറ്റു ക്ലബുകൾ നോട്ടമിടുന്നതിന് ഇടയിലാണ് എഫ് സി കേരള റാഞ്ചിയത്. മുമ്പ് ഗോകുലം എഫ് സിയുമായി കരാർ ഒപ്പിടുന്നതിന് അടുത്ത് എത്തിയ താരം കൂടിയാണ് അസീൽ.

അഫ്ഗാനിസ്താനിലാണ് ജനിച്ചത് എങ്കിലും യു എ ഇയിൽ ആണ് അസീൽ വളർന്നത്. സെക്കൻഡ് ഡിവിഷൻ വിജയിച്ച് അടുത്ത് ഐ ലീഗിൽ എത്താനായാണ് എഫ് സി കേരള തയ്യാറെടുക്കുന്നത്.

Wednesday 14 November 2018

ഡേവിഡ് ജെയിംസിന് പരിശീലക സ്ഥാനം നഷ്ടപ്പെടുമോ??...സാധ്യതകൾ തെളിയുന്നോ..

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് മാനേജരായ ഡേവിഡ് ജെയിംസിന്റെ സ്ഥാനം തെറിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മത്സരത്തില്‍ എഫ്സി ഗോവയോട് സ്വന്തം മൈതാനത്ത് ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തോറ്റതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. പരിശീലകന്‍ എന്ന നിലയില്‍ ജെയിംസിന് ബ്ലാസ്റ്റേഴ്സിനെ ഇതുവരെ മികച്ച പ്രകടനത്തിലെത്തിക്കാന്‍ സാധിച്ചിട്ടില്ല.

ജെയിംസിന്റെ മാനേജ്മെന്റിനെതിരേ ഐഎം വിജയന്‍ അടക്കമുള്ള പ്രമുഖര്‍ നേരത്തെ രംഗത്ത് വന്നിരുന്നു. ഈ സീസണില്‍ ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒരു ജയം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാന്‍ സാധിച്ചിട്ടുള്ളത്. ലീഗില്‍ പൊതുവെ ദുര്‍ബലരായി കണക്കാക്കപ്പെടുന്ന എടികെയെ അവരുടെ മൈതാനത്ത് തോല്‍പ്പിച്ചതാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ജയം. എന്നാല്‍ പൂനെ സിറ്റി അടക്കമുള്ള പോയിന്റ് പട്ടികയില്‍ ദുര്‍ബലരായ ടീമുകളോട് സമനില പിണഞ്ഞതും ബ്ലാസ്റ്റേഴ്സിന്റെ മികവില്‍ ആരാധകര്‍ക്ക് സംശയമുയരാന്‍ കാരണമായി.


ഇത്രയും മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും ഇതുവരെ ടീമിന് കൃത്യമായ ഫോര്‍മേഷന്‍ കാണാന്‍ ഡേവിഡ് ജെയിംസിന് സാധിക്കുന്നില്ല. ഓരോ മത്സരത്തിലും വ്യത്യസ്ത ഫോര്‍മേഷന്‍ പരീക്ഷിക്കുന്ന ജെയിംസിന് മത്സര ഫലങ്ങള്‍ എല്ലാം പ്രതികൂലമായിട്ടാണ് ലഭിക്കുന്നത്. വിദേശ താരങ്ങളെ ഉപയോഗപ്പെടുത്തുന്നതില്‍ ജെയിംസ് പൂര്‍ണ പരാജയമാണെന്നാണ് വിലയിരുത്തലുകള്‍.

പോപ്ലാനിക്ക്, സഹല്‍ അബ്ദുള്‍ സമദ് എന്നീ മികവ് പുലര്‍ത്തുന്ന താരങ്ങളെ പുറത്തിരുത്തി വരെ ജെയിംസ് തന്റെ ലൈനപ്പ് പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ ആരാധകരും ആശങ്കയിലാണ്. കൃത്യമായ ഫോര്‍മേഷന്‍ കണ്ടെത്താതെ ടീമിന് മികവിലെത്താന്‍ സാധിക്കില്ലെന്നതാണ് സത്യം. ഇക്കാര്യത്തില്‍ ജെയിംസ് പുലര്‍ത്തുന്ന അലംഭാവത്തില്‍ ആരാധകര്‍ രോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

2018 ജനുവരി മൂന്നിന് റെനെ മ്യൂലന്‍സ്റ്റീനെ പുറത്താക്കിയ സ്ഥാനത്തേക്ക് ഡേവിഡ് ജെയിംസിനെ നിയോഗിച്ച ശേഷം 19 മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. ഇതില്‍ ആറ് മത്സരങ്ങളില്‍ മാത്രമാണ് ജെയിംസിന് ടീമിനെ ജയിപ്പിക്കാന്‍ സാധിച്ചത്. ഏഴ് മത്സരങ്ങള്‍ സമനിലയും ആറ് തോല്‍വിയുമാണ് ബാക്കിയുള്ള ഫലങ്ങള്‍.

അതേസമയം, ജെയിംസിന്റെ കാര്യത്തില്‍ മാനേജ്മെന്റ് ഉറച്ച നിലപാടില്‍ തന്നെയാണെന്നാണ് സൂചന. 2021 വരെ ബ്ലാസ്റ്റേഴ്സുമായി കരാറുള്ള ജെയിംസ് ടീമിനെ വിജയപാതയില്‍ തിരിച്ചെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്.

Sports India Live ©

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ മോശം പ്രകടനത്തിൽ പ്രതിഷേധം അറിയിച്ചു ആരാധക സംഘടന രംഗത്ത്.. ടീം മാനേജ്‌മെന്റിന് നൽകിയ തുറന്ന കത്ത് സോഷ്യൽ മീഡിയയിൽ വൻ പിന്തുണ നേടി തരംഗമാവുന്നു.. അനിവാര്യമായ മാറ്റത്തിന് തയ്യാറായി ബ്ലാസ്റ്റേഴ്‌സ്


ഐഎസ്എൽ: അഞ്ചാം സീസണിൽ വളരെ മോശം പ്രകടനം നടത്തുന്നു എന്ന വിമർശനം നേരിടുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.. പല പ്രമുഖ മുൻ താരങ്ങൾ വരെ ഇതിനെതിരെ രംഗത്ത് വന്നു.. കാണികളിൽ വളരെയധികം കുറവ് വരെ ഉണ്ടായി.. എന്നാൽ ഇപ്പോൾ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക സംഘടന തന്നെ ഇതിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുന്നു.. കേരള ബ്ലാസ്റ്റേഴ്‌സ് ആർമി എന്ന ഫാൻസ്‌ ക്ലബ്ബ് ആണ് "തുറന്ന കത്ത്" ലൂടെ ആരാധകരുടെ പ്രതിഷേധവും, അഭിപ്രായങ്ങളും മാനേജ്‌മെന്റിനെ അറിയിച്ചിരിക്കുന്നത്.. നിലവിൽ രജിസ്‌ട്രേഡ് ഫാൻസ്‌ ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആർമി.. കഴിഞ്ഞ ദിവസം ഈ സംഘടനയുടെ സോഷ്യൽ മീഡിയ ഔദ്യോഗിക അക്കൗണ്ട് വഴി ഈ "തുറന്ന കത്ത്" പുറത്ത് വിട്ടിരുന്നു.. വൻ പിന്തുണ നേടി സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് ഈ കത്ത്.. ആരാധകരുടെ മനസ്സറിഞ്ഞ കത്താണ് ഇതെന്ന് അഭിപ്രായം നേടി കഴിഞ്ഞു.. ആരാധകരുടെ വികാരം ടീമിനെ അറിയിച്ചു അതിന് പരിഹാരം കണ്ടെത്തുകയും, ആരാധക സംഘടന ആരാധകർക്ക് വേണ്ടി ഉള്ളതാവണം എന്നും ഇതാണ് സംഘടനയുടെ ലക്ഷ്യം എന്നും കേരള ബ്ലാസ്റ്റേഴ്‌സ് ആർമി ഭാരവാഹികൾ പറയുന്നു.. ഉടൻ തന്നെ ടീം ഇതിന് വേണ്ട പരിഹാരം കണ്ടെത്തും എന്നും അവർ കൂട്ടിച്ചേർത്തു.. ചില താരങ്ങളിൽ നിന്ന് പോലും ഈ കത്തിന് പിന്തുണ ലഭിച്ചു എന്നാണ് വിവരം.. ഏതായാലും ഒരു പരിഹാരം കാണാൻ കഴിയും എന്ന് വിശ്വസിക്കാം.. അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ കുറവുകൾ പരിഹരിച്ചു ആരാധകരുടെ മനസ്സ് നിറയ്ക്കുന്ന പ്രകടനം കാഴ്ച വച്ചു തങ്ങളുടെ ആരാധകരെ വീണ്ടും ആവേശത്തിൽ തിരികെ എത്തിക്കാൻ അടിയന്തര നീക്കങ്ങളിലും കഠിന പ്രയത്നത്തിലും ആണെന്നാണ് ലഭിച്ച വിവരം.
കത്തിന്റെ പൂർണരൂപം:

Dear Sir,

With at most concern we would like to bring your attention towards the growing disappointment on the performance of our team, among the fans. The football fans in Kerala always has this emotional approach towards and most of them are deeply connected to the game. The desperate need for a good performance from the team has become the main subject of discussion in social media platforms and the passionate fans are showering their concerns regarding this in every forum. Coaching and team selection are the prime points where fans had lost their confidence in. The poor performance of the team against a better organized team increases the desperation level of every Kerala Blasters FC fan.

This is an open request to The Management, The Coaching Staff and The Players as well !! We, Kerala Blasters Army will back the team through thick and thin and it is your responsibility to deliver good performance in return. We are not demanding for continuos winning streaks but for a good performance as a team.

Many fans had lost their faith in our team. To restore that and to bring back the electrifying atmosphere in the stadium with over 35,000 fans cheering for every move a KBFC player makes, we have to show them a beautiful football.
Kindly consider this as a replica of every fan's voice and We believe you will take necessary actions to overcome this dilemma. Let's fight together !!
With lot's of love on the game,
Kerala Blasters Army
Sports India Live©

Thursday 11 October 2018

അവന്‌ കൂടുതൽ അവസരങ്ങൾ നൽകും ; മലയാളി താരത്തെ പുകഴ്ത്തി ജെയിംസ്



അഞ്ചാം എഡിഷൻ ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനമാണ് മലയാളി മധ്യനിരതാരം സഹൽ അബ്ദുൾസമദ് കാഴ്ച വെച്ചത്. രണ്ട് മത്സരങ്ങളിലുമായി ഇതിനോടകം 116 മിനുറ്റുകൾ കളിച്ച സഹൽ ഫുട്ബോൾപ്രേമികളുടെ നിറഞ്ഞ കൈയ്യടിയാണ് ഇരു മത്സരങ്ങളിലും വാങ്ങിയത്. പരിശീലകൻ ഡേവിഡ് ജെയിംസിനും സഹലിനെക്കുറിച്ച് പറയുമ്പോൾ നൂറു നാവ്.
സഹൽ, എ ടി കെയ്ക്കെതിരായ ആദ്യ മത്സരത്തിന്റെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. പ്രീസീസണിലെ അദ്ദേഹത്തിന്റെ പ്രകടനമാണ് ഇതിന് കാരണം. ഇത്തവണ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോളേക്കും, കഴിഞ്ഞ സീസണിൽ മൊത്തം കളിച്ചതിനേക്കാൾ‌ കൂടുതൽസമയം അവൻ കളത്തിലിറങ്ങി. വളരെയധികം കഴിവുകളുള്ള താരമാണ് സഹൽ.
ഇനിയും അദ്ദേഹത്തിൽ നിന്ന് ഒത്തിരി മികച്ച പ്രകടനം വരാനുണ്ട്‌. അവൻ ചെറുപ്പമാണ്, എന്നാൽ പ്രായമല്ല ഒരാളുടെ ടീം സെലക്ഷന്റെ മാനദണ്ഡം പരിശീലനത്തിലും കളിയിലും ഒരാൾ എങ്ങനെയാണെന്നത് മാത്രം നോക്കിയാണ് ടീം സെലക്ഷ‌ൻ നടത്തുന്നത്, വരും മത്സരങ്ങളിൽ കൂടുതൽ അവസരങ്ങൾ സഹലിന് നൽകും”. ജെയിംസ് പറഞ്ഞുനിർത്തി‌.

Saturday 6 October 2018

അത്ഭുതമാണ് ഈ മഞ്ഞകടൽ!! എതിരാളികള്‍ പോലും പറയുന്നു



കേരളത്തില്‍ കനത്ത മഴയും കാറ്റും ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ക്കിടയിലാണ് മുംബൈ സിറ്റി നെടുമ്പാശേരിയില്‍ വിമാനം ഇറങ്ങിയത്. സാധാരണ പ്രകൃതിക്ഷോഭങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ മത്സരം നടന്നാല്‍ ഗ്യാലറികള്‍ ശുഷ്‌കമായിരിക്കും. എന്നാല്‍ കൊച്ചി നെഹ്‌റു സ്റ്റേഡിയത്തിലെത്തിയ മുംബൈ ടീം അക്ഷരാര്‍ഥത്തില്‍ ഞെട്ടി. കളിക്കിടെ ഇംഗ്ലീഷ് കമന്റേറ്റര്‍മാരും ഫുട്‌ബോളിനെ പ്രണയിക്കുന്ന ഈ ജനത തങ്ങളെ ഞെട്ടിച്ചെന്ന് തുറന്നുപറഞ്ഞു.

കേരളത്തില്‍ പലയിടത്തും അത്യാവശ്യം നല്ലരീതിയില്‍ മഴ പെയ്തിരുന്നു. ഈ കനത്ത മഴയെയും മോശം കാലവസ്ഥയെയും റോഡിലെ അപകടങ്ങളെയുമെല്ലാം അവഗണിച്ചായിരുന്നു ആരാധകര്‍ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ബ്ലാസ്റ്റേഴ്സ്  ആരാധകര്‍ കൂടുതല്‍ സംഘടിതരാകുന്ന കാഴ്ചയ്ക്കാണ് ആദ്യ മത്സരം സാക്ഷ്യംവഹിച്ചത്.

കൃത്യമായ ആസൂത്രണത്തോടെയുള്ള നീക്കങ്ങളാണ് ഗ്യാലറിയില്‍ കണ്ടത്. ടീമിന്റെ ഉണര്‍ത്തുപാട്ടിലും ഇടയ്ക്കു മൊബൈല്‍ തെളിച്ച് ആവേശം പങ്കിടുമ്പോഴും ഒരേ താളം ഒരേ ഭാവം, ബ്ലാസ്‌റ്റേഴ്‌സ്. പ്രളയത്തില്‍ വിറങ്ങലിച്ച ഒരു ജനതയ്ക്ക് തിരിച്ചുവരാനുള്ള മരുന്നുകൂടിയായാണ്.

ഫുട്ബാൾ എന്നത് ജയം മാത്രമല്ല അത് ആസ്വാദകരെ ത്രിപ്തിപ്പെടുത്തുന്ന ഒരു കലയാണ് അതിൽ നമ്മുടെ ടീം ഒരു 70%ത്തോളം വിജയിച്ചു എന്നു തന്നെ പറയാം അതിൽ ജയവും പരാജയവും സമനിലയും ഉണ്ടാകാം. സ്ഥിരമായി ജയിച്ചവരായി ആരുമുണ്ടാകില്ല. ഇനിയും നല്ല പ്രകടനങ്ങളും വിജയവും നമ്മുടെ ടീമിൽനിന്നും പ്രതീക്ഷിക്കാം

Sunday 23 September 2018

ISL നു പൂർണത കൈവരണമെങ്കിൽ ഇവർ കൂടി വേണം, സുബ്രതോ പാൽ പറയുന്നു


​നിരവധി വിജയങ്ങളിൽ ഇന്ത്യയുടെ ഗോൾ വല കാത്ത ഇന്ത്യൻ സ്പൈഡർമാനെ ഇന്ത്യൻ ഫുട്ബോളിന്റെ രാവണൻ എന്നു വേണമെങ്കിൽ വിളിക്കാം. ഒരേ സമയം വില്ലനും നായകനും ആയ രാവണൻ ആണ് മുൻ ഇന്ത്യൻ നായകൻ കൂടി ആയ ഗോൾ കീപ്പർ സുബ്രതോ പാൽ.
കളിക്കളത്തിൽ വച്ചു തന്റെ ഇടികൊണ്ടു ക്രിസ്റ്റ്യാനോ ജൂനിയർ എന്ന താരം മരണത്തിന് കീഴടങ്ങിയത് എന്നും അദേഹത്തിനന്റെ കരിയറിൽ ഒരു കറുത്ത പാട് ആയി ശേഷിക്കും. എന്നാൽ അതിനു ശേഷം ആളാകെ മാറി. ശാന്തനായി, നെഹ്റു കപ്പിൽ കരുത്തൻമാരായ എതിരാളികളെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ തന്റെ വ്യക്തിഗത മികവ് കൊണ്ട് തറ പറ്റിച്ചതോടെ ആ പഴയ വില്ലൻ പിന്നെ ദേശീയ ഹീറോ ആയി.
കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷദ്പൂർ എഫ് സിയുടെ കോട്ട കാത്ത പത്തു കൈകൾ ഉള്ള രാവണൻ ഇക്കുറിയും അവർക്ക് വേണ്ടി തന്നെയാണ് ഇറങ്ങുന്നത്. ഇപ്പോൾ താരം തന്റെ ഒരു ആഗ്രഹം മുന്നോട്ട് വച്ചിരിക്കുകയാണ്. ഇൻഡ്യൻ ഫുട്ബോളിന്റെ ആത്മാവ് അറിഞ്ഞ ആരും താരത്തെ പിന്തുണക്കും.
ഇന്ത്യൻ സൂപ്പർ ലീഗ് ഇൻഡ്യയിലെ ടോപ്പ് ലീഗ് ആണെങ്കിൽ ഇന്ത്യൻ ഫുട്ബോളിനെ പാലൂട്ടി വളർത്തിയ രണ്ടു ബംഗാൾ ക്ലബ്ബുകൾ കൂടി അതിൽ വേണമെന്നാണ് സുബ്രതോ ആവശ്യപ്പെടുന്നത്. സുബ്രതോയുടെ അവിശ്യത്തിനോട് അനുകൂലമായി ആണ് എല്ലാവരും പ്രതികരിക്കുന്നത്. മഹത്വപൂർണമായ ഭൂതകാലം പേറുന്ന ക്ലബ്ബുകൾ ആണ് ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും.
പണക്കൊഴുപ്പിൽ വന്ന പുത്തൻ ക്ലബ്ബ്കൾക്കു ഒപ്പം പാരമ്പര്യമുള്ള ഇവർ കൂടി മത്സരിക്കുമ്പോൾ ആണ് ഇന്ത്യൻ സൂപ്പർ ലീഗിന് പൂർണത കൈവരുകയെന്നു തന്നെയാണ് ഇപ്പോൾ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്...

Thursday 20 September 2018

എ ഐ എഫ് എഫ് ന് എതിരെ അഞ്ഞടിച്ച് അനസ്;ബ്ലാസ്റ്റേഴ്സിനായി ആദ്യ 3 മത്സരങ്ങൾ കളിക്കാനാവില്ല



കഴിഞ്ഞ സീസണിൽ‌ എഫ് സി ഗോവയ്ക്കെതിരെയുള്ള സൂപ്പർ കപ്പ് മത്സരത്തിലുണ്ടായ കയ്യാങ്കളിയുടെ പേരിൽ അന്ന് ജംഷദ്പൂർ താരമായിരുന്ന അനസ് എടത്തൊടികയ്ക്കെതിരെ മൂന്ന് മത്സര വിലക്ക് എ ഐ എഫ് എഫ് വിധിച്ചിരുന്നു. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിലെത്തിയ താരത്തിന് അന്നത്തെ വിലക്ക് നിലനിൽക്കുന്നതിനാൽ കേരളാ ടീമിനൊപ്പം അവരുടെ ആദ്യ മൂന്ന് മത്സരങ്ങളിലും കളിക്കാനാവില്ല‌. ഇപ്പോളിതാ മത്സരത്തിൽ കളിക്കുന്നതിൽ തനിക്ക് തടസം നിൽക്കുന്ന എ ഐ എഫ് എഫ് വിലക്കിനെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുകയാണ് അനസ്.
താൻ ഗോവയ്ക്കെതിരായ മത്സരത്തിൽ കയ്യാങ്കളിക്ക്‌ പോയിട്ടില്ലെന്നും ഗോവൻ പരിശീലകൻ‌ ഡെറിക്ക് പെരേരയെ പ്രശ്നത്തിലേക്ക് വരാതെയിരിക്കാൻ തടയുക മാത്രമാണ് ചെയ്തതെന്നും പറയുന്ന അനസ് ഇങ്ങനെ കൂട്ടിച്ചേർത്തു, ” മൂന്ന് മത്സരത്തിൽ നിന്നാണ് തനിക്ക് വിലക്ക് ലഭിച്ചിരിക്കുന്നത്. അന്നത്തെ പ്രശ്നത്തിന്റെ വീഡിയോ കണ്ടാൽ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് നിങ്ങൾക്ക് മനസിലാകും. കൂടുതൽ പ്രശ്നങ്ങളിലേക്ക് പോവാതെയിരിക്കാൻ താരങ്ങളെ തടയുക മാത്രമാണ് അന്ന് താൻ ചെയ്തത്.
ഞാൻ ഗോവൻ പരിശീലകനെതിരെ കയ്യാങ്കളിക്ക് മുതിർന്നിട്ടില്ല. പ്രശ്നങ്ങളിൽ നിന്ന് അദ്ദേഹത്തെ മാറ്റിനിർത്താനാണ് ശ്രമിച്ചത്. ഇക്കാര്യം അദ്ദേഹത്തോട് തന്നെ ചോദിച്ചാൽ അറിയാൻ പറ്റും. 2012 ൽ അദ്ദേഹത്തിന് കീഴിൽ പൂനെ എഫ് സി യിൽ കളിച്ചിട്ടുള്ളയാളാണ് താൻ. അദ്ദേഹം ഒത്തിരി കാര്യങ്ങൾ തന്നെ പഠിപ്പിച്ചിട്ടുണ്ട്. ഞാൻ ഒരിക്കലും അദ്ദേഹത്തിനെതിരെ കയ്യാങ്കളിക്ക് മുതിർന്നിട്ടില്ല”. അനസ് പറഞ്ഞു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തനിക്ക് വിധിച്ച പിഴശിക്ഷ മനസിലാക്കാമെങ്കിലും 3 മത്സര വിലക്ക് എന്തിനാണെന്ന കാര്യത്തിൽ തനിക്ക് ഇപ്പോളും വലിയ ധാരണയില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
അതേ സമയം ഗോവയ്ക്കെതിരായ മത്സരത്തിനിടെയുണ്ടായ സംഭവ വികാസങ്ങളുടെ പേരിൽ മൂന്ന് മത്സര വിലക്കും ഒരു ലക്ഷം രൂപ പിഴയുമാണ് അനസ് എടത്തൊടികയ്ക്ക് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ശിക്ഷ വിധിച്ചത്. ഇതേത്തുടർന്ന് സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പം എടികെ, മുംബൈ സിറ്റി എഫ് സി, ഡെൽഹി ഡൈനാമോസ് എന്നിവർക്കെതിരെയുള്ള മത്സരങ്ങളിൽ താരത്തിന് കളിക്കാൻകഴിയില്ല.

Monday 10 September 2018

ജിംഗനെ പോലെ അവണം; ഇന്ത്യൻ യുവ താരം മനസ്സ് തുറക്കുന്നു


എതിർ നിരയെ ശക്തമായും, വിജയകരമായും പ്രതിരോധിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന ഈ മിന്നും താരം ഗോളടിയുടെ കാര്യത്തിൽ മോശമൊന്നുമല്ല.
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരളാ ബ്ലാസ്റ്റേഴ്സിന്റെയും, ഇന്ത്യൻ നാഷണൽ ടീമിന്റെയും പ്രതിരോധത്തിലെ നെടും തൂണും, രാജ്യത്തിലെ ഏറ്റവും മികച്ച പ്രതിരോധ നിര താരങ്ങളിൽ ഒരാളുമാണ് സന്ദേശ് ജിങ്കൻ.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒന്നാം എഡിഷനിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി മിന്നുന്ന പ്രകടനം കാഴ്ച വെച്ച് എമേർജിങ് പ്ലയെർ അവാർഡ് കരസ്ഥമാക്കിയ താരത്തിന് പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രാജ്യത്ത് വളർന്ന് വരുന്ന ഒരു പാട് ഫുട്ബോൾ താരങ്ങളുടെ റോൾ മോഡലും, ഇൻസ്പിറേഷനും ഒക്കെയാണ് ജിങ്കൻ ഇപ്പോൾ.
"സന്ദേശ് ജിങ്കനാണ് എന്റെ റോൾ മോഡൽ! ഞങ്ങളുടെ ടീമിലുള്ള ഒരുപാട് പേരുടെ റോൾ മോഡൽ അദ്ദേഹമാണ്. ഞാൻ അദ്ദേഹത്തിൽ പ്രചോദിതനായത് അദ്ദേഹത്തിൻറെ കളിയുടെ ശൈലി കാരണമാണ് - ഭയമില്ലാത്ത - അത് പോലെയാണ് എനിക്കും കളിക്കേണ്ടത്. ഞാൻ വലുതായിട്ട് അദ്ദേഹത്തെ പോലെ കളിക്കാൻ കഴിഞ്ഞാൽ ഏറ്റവും സന്തോഷമുള്ളതാവും അത്" ഇന്ത്യൻ അണ്ടർ 16 താരം ഹർപ്രീത് സിംഗ് സ്പോർട്സ്സ്റ്റാർ ലൈവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
"എനിക്ക് എ എഫ് സി അണ്ടർ 16 ചാമ്പ്യൻഷിപ് വിജയിക്കണം. ഞങ്ങൾക്ക് ചരിത്രം കുറിക്കണം. അണ്ടർ 17 വേൾഡ് കപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമാവണം. ജേതാക്കളാവണം." താരം കൂട്ടിച്ചേർത്തു.
"അത് നേടൽ കുറച്ചു പ്രയാസമാണ്. പക്ഷെ ഞങ്ങൾ കഠിനമായി പരിശീലിക്കുന്നു. ഞങ്ങളുടെ സിസ്റ്റത്തിൽ ഞങ്ങൾക്ക് വിശ്വാസമുണ്ടെന്നും, ഇത് വിജയകരമായി പൂർത്തിയാക്കാൻ കഴിയുമെന്നും വിചാരിക്കുന്നു." താരം കൂട്ടിച്ചേർത്തു.

Friday 7 September 2018

ആദ്യ പ്രീ സീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഉജ്ജ്വല ജയം



തായ്‌ലൻഡിലെ ആദ്യ പ്രീ സീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയം. തായ്‌ലൻഡ് ക്ലബായ ബാങ്കോങ് എഫ് സിയെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ജയം.
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ആദ്യ പകുതിയിൽ സിമിലെൻ ഡൗങ്ങൽ ആണ് ഗോളടി തുടങ്ങിയത്. തുടർന്ന് രണ്ടാം പകുതിയുടെ 70ആം മിനുട്ടിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ ഗോൾ പിറന്നത്. മലയാളി താരം സഹൽ അബ്ദുൽ സമദാണ് ഗോൾ നേടിയത്.
അധികം താമസിയാതെ കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ വിദേശ തരാം സ്‌റ്റോഹനോവിച്ചിന്റെ ആദ്യ ഗോൾ പിറന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന ഗോൾ ഖർപ്പൻ ആണ് നേടിയത്.
മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ പുൻബൂഞ്ചു ബാങ്കോങ് എഫ് സിയുടെ ആശ്വാസ ഗോൾ നേടി.

Monday 27 August 2018

കരുത്തുറ്റ മധ്യനിരയുമായി ബ്ലാസ്റ്റേഴ്സ് ;പ്രീ സീസണ്‍ പരിശീലനം ആരംഭിച്ചു


ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അഞ്ചാം സീസണിലേക്ക് എത്തുമ്ബോള്‍ ടീമുകള്‍ എല്ലാം തന്നെ കടുത്ത പരിശീലനത്തിലാണ്. ആരാധകരുടെ ഇഷ്ട ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്‌സാണ് ഒരുക്കങ്ങളില്‍ ഒരുപടി മുന്നില്‍. പ്രീ സീസണ്‍ മത്സരങ്ങളുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയ ടീം അഹമ്മദാബാദില്‍ പരിശീലനം ആരംഭിച്ചു കഴിഞ്ഞു. ബ്ലാസ്റ്റേഴ്‌സ് ക്യാമ്ബ് പൂര്‍ണമായി ഉണര്‍ന്നതിന്റെ തെളിവാണ് ട്വിറ്ററില്‍ വരുന്ന താരങ്ങളുടെ പോസ്റ്റുകള്‍. ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കനും മലയാളി താരം സി കെ വിനീതുമാണ് അഹമ്മദാബാദില്‍ പരിശീലനം ആരംഭിച്ച കാര്യം ആരാധകരെ അറിയിച്ചത്.  നേരത്തെ കൊച്ചിയില്‍ നടത്താനിരുന്ന പരിശീലന ക്യാമ്ബ് പ്രളയം കണക്കിലെടുത്ത് അഹമ്മദാബാദിലേക്ക് മാറ്റുകയായിരുന്നു.  സുരക്ഷയും സാങ്കേതിക കാര്യങ്ങളും മുന്‍ നിര്‍ത്തിയാണ് ക്യാമ്ബ് വേദി മാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചത്. അഹമ്മദാബാദിലെ ട്രാന്‍സ്സ്റ്റേഡിയയിലാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലനം നടത്തുന്നത്.  ബ്ലാസ്റ്റേഴ്‌സ് നിരയിലെ അവസാന വിദേശ താരവും കഴിഞ്ഞ ദിവസം എത്തിയിരുന്നു. സെര്‍ബിയന്‍ താരം നിക്കോള ക്രമരാവിച്ചാണ് ഏറ്റവും ഒടുവില്‍ ടീമിലെത്തിയത്. ജിറോണ എഫ് സി, മെല്‍ബണ്‍ സിറ്റി എഫ് സി തുടങ്ങിയ ലോക ക്ലബ്ബുകളുമായി പ്രീ സീസണ്‍ മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് അഹമ്മദാബാദിലെ പരിശീലനത്തിന് ശേഷം കൂടുതല്‍ സൗഹൃദ മത്സരങ്ങള്‍ക്കായി തായ്ലന്‍ഡിലേക്ക് തിരിക്കുമെന്നും വാര്‍ത്തകള്‍ ഉണ്ട്.

Sunday 26 August 2018

കരുത്തുറ്റ യുവനിരയുമ്മായി ബ്ലാസ്റ്റേഴ്സ് , ഇൗ സീസണില്‍ മുന്നേറും ; മുന്‍ ഇന്ത്യന്‍ താരം പറയുന്നു


ഈ സീസണ്‍ ഐ എസ് എല്ലില്‍ കേരളബ്ലാസ്റ്റേഴ്സിനൊപ്പമുള്ളത് കരുത്തുറ്റ യുവനിരയാണെന്നും സീസണില്‍ മുന്നോട്ട് പോകാന്‍ ബ്ലാസ്റ്റേഴ്സിനെ ഇത് സഹായിക്കുമെന്നും മുന്‍ ഇന്ത്യന്‍ താരം എന്‍.പി പ്രദീപ്. കഴിഞ്ഞ ദിവസം ഗോള്‍ ഡോട്ട്കോമിനോട് സംസാരിക്കവെ യായിരുന്നു ബ്ലാസ്റ്റേഴ്സിനെക്കുറിച്ചും, ടീമിലെ യുവനിരയെക്കുറിച്ചും പ്രദീപ് മനസ് തുറന്നത്.
" ബ്ലാസ്റ്റേഴ്സിന് ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. ഇതിന് പ്രധാന കാരണം അവരുടെ മികച്ച യുവനിര തന്നെയാണ്. ഫിന്‍ലാന്‍ഡില്‍ പരിശീലനത്തിന് അവസരം ലഭിച്ച പ്രശാന്തിനെപ്പോലുള്ള യുവതാരങ്ങള്‍ക്ക് ഇത്തവണ കൂടുതല്‍ സമയം കളിക്കാന്‍ അവസരം ലഭിക്കും.
ധാരാളം മികച്ച യുവതാരങ്ങളാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിനൊപ്പമുള്ളത്, പ്രത്യേകിച്ചും ഇന്ത്യന്‍ താരങ്ങള്‍. ടീമിന്റെ പ്രതിരോധവും ശക്തം". പ്രദീപ് പറഞ്ഞുനിര്‍ത്തി.
അതേ സമയം മുന്‍ സീസണുകളിലേതില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ യുവതാരങ്ങളും, കേരള താരങ്ങളുമടങ്ങുന്നതാണ് ഇത്തവണത്തെ ബ്ലാസ്റ്റേഴ്സ് ടീം. കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്ന കെ. പ്രശാന്തിന് പുറമേ, കേരളാ സന്തോഷ് ട്രോഫി ടീമംഗങ്ങളായിരുന്ന അഫ്ദാലും, ജിതിന്‍ എം എസുമെല്ലാം ഇത്തവണ ബ്ലാസ്റ്റേഴ്സിലെത്തി‌യിട്ടുണ്ട്.

Wednesday 22 August 2018

സെര്‍ബിയയില്‍ നിന്ന് ഒരു താരം കൂടെ കേരള ബ്ലാസ്റ്റേഴ്സില്‍, ഏഴാം വിദേശ താരവുമായി



കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഐ എസ് എല്‍ സീസണായുള്ള തങ്ങളുടെ ഏഴാം വിദേശ സൈനിംഗും പൂര്‍ത്തിയാക്കുന്നു. സെര്‍ബിയയില്‍ നിന്നുള്ള മിഡ്ഫീല്‍ഡറായ നികോള ക്രാമറവിച് ആണ് കേരള ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിടാന്‍ അടുത്തിരിക്കുന്നത്. താരം അഹമ്മദബാദില്‍ ഉള്ളതായും മെഡിക്കല്‍ പൂര്‍ത്തിയാക്കിയതായുന്‍ ദേശീയ മാധ്യമമായ ഗോള്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്വീഡിഷ് ക്ലബായ സിറിയന്‍സ്കയില്‍ നിന്നാണ് നികോള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. ബോക്സ് ടു ബോക്സ് മിഡ്ഫീല്‍ഡറര്‍ റോളില്‍ കളിക്കുന്ന നികോളയുടെ വരവ് കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീല്‍ഡിലെ പ്രശ്നങ്ങള്‍ക്ക് അവസാനമാക്കും എന്നാണ് കരുതുന്നത്. ഗ്രീക്ക് ക്ലബായ പനെലെഫ്ലിനാകോസ്, സെര്‍ബിയന്‍ ക്ലബായ രാഡ്നിക്ക് തുടങ്ങിയ ക്ലബുകള്‍ക്കും കളിച്ചിട്ടുണ്ട്.
സെര്‍ബിയയുടെ അണ്ടര്‍ 19, അണ്ടര്‍ 21 ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. സെര്‍ബിയയില്‍ നിന്നുള്ള കേരളത്തിന്റെ മൂന്നാം താരമാണ് നികോള. ലാകിച് പെസിച്, സ്ലവിസ സ്റ്റൊഹാനൊവിച് എന്നിവരും സെര്‍ബിയയില്‍ നിന്നായി ഇപ്പോള്‍ കേരളത്തിനൊപ്പം ഉണ്ട്. കേരളം ഏഴു വിദേശ താരങ്ങള്‍ എന്ന ക്വാട്ടയും ഇതോടെ പൂര്‍ത്തിയാക്കി. നികോള, ലാകിച് പെസിച്, സ്ലവിസ, സിറില്‍, കിസിറ്റോ, പെകൂസണ്‍, പൊപ്ലാനിക് എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സിലെ വിദേശ താരങ്ങള്‍.

Tuesday 14 August 2018

ഇന്ത്യൻ ഫുട്ബോൾ ഫാൻസിന് നിരാശ ; ലാലിഗ ഇനി ടിവിയിൽ ഇല്ല, പകരം


ലാലിഗ ഇനി മുതൽ ടെലിവഷനിൽ ഇന്ത്യക്കാർക്ക് കാണാൻ കഴിയില്ല. ലാലിഗയുടെ സംപ്രേഷണവകാശം സാമൂഹിക മാധ്യമത്തിലെ വമ്പന്മാരായ ഫേസ് ബുക്ക് കൈക്കലാക്കിയിരിക്കുകയാണ്‌. അടുത്ത മൂന്ന് വർഷത്തേക്ക് ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളിൽ സംപ്രേഷണം ചെയ്യാനുള്ള അവകാശമാണ് ഫേസ് ബുക്ക് സ്വന്തമാക്കിയുരിക്കുന്നത്. 2014 മുതൽ 2018 വരെ‌ സോണി നെറ്റ്വർക്ക് ആയിരുന്നു ഇന്ത്യയിൽ ലാലിഗ എത്തിച്ചത്.
പാകിസ്താൻ, നേപ്പാൾ, ഭൂട്ടാൻ, മാൽഡീവ്സ്, അഫ്ഗാനിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും ഫേസ്ബുക്കിലൂടെ മാത്രമെ ഇനി ലാലിഗ കാണാൻ കഴിയൂ. ഫേസ് ബുക്ക് വഴി മത്സരം സൗജന്യമായി കാണാൻ പറ്റുമെന്നും പരസ്യങ്ങൾ ഉണ്ടാകില്ല എന്നും എഫ് ബി അറിയിച്ചിട്ടുണ്ട്. ഫേസ്ബുക്ക് മത്സരങ്ങളും വീഡിയോകളും കാണാൻ വേണ്ടി പുതിതായി ഒരുക്കിയ ഫേസ്ബുക്ക് വാച്ച് എന്ന ഫീച്ചർ വഴി ആകും മത്സരങ്ങൾ കാണാൻ കഴിയുക.
ടെലിവിഷനിൽ കളി ഇല്ലാത്തത് പല ഫുട്ബോൾ പ്രേമികളെയും സാരമായി ബാധിക്കും. *ഈ വർഷത്തോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗുമായി സ്റ്റാറിന്റെ കരാർ കാലാവധി അവസാനിക്കുന്നുണ്ട്. ഇ പി എല്ലിന്റെ അവകാശവും ഫേസ് ബുക്ക് സ്വന്തമാക്കിയേക്കും എന്ന് അഭ്യൂഹങ്ങൾ ഉണ്ട്

നാണം കെട്ട തോല്‍വിക്ക് പിന്നാലെ ക്യാപ്റ്റന്‍ കോഹ്ലിക്ക് തിരിച്ചടി


ഇംഗ്ലണ്ടിനെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഇന്ത്യയുടെ മുതിര്‍ന്ന താരങ്ങളും ആരാധകരും നടത്തുന്നത്. ടെസ്റ്റ് റാങ്കിങ്ങില്‍ പുലികളായി നില്‍ക്കുന്ന ഇന്ത്യ ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം മത്സരത്തിലാണ് വമ്പന്‍ തോല്‍വി വഴങ്ങിയത്. ഇതിന് പിന്നാലെയാണ് ടീമിനെതിരേ കനത്ത വിമര്‍ശനമുയര്‍ന്നത്.
നാണംകെട്ട തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ഐസിസി ലോക റാങ്കിങ്ങില്‍ തിരിച്ചടിയേറ്റതാണ് കൂനിന്മേല്‍ കുരുവായിരിക്കുന്നത്. ഒന്നാം ടെസ്റ്റില്‍ നേടിയ 200 റണ്‍സിന്റെ പിന്‍ബലത്തില്‍ ലോക ഒന്നാം നമ്പറായ വിരാട് കോലി രണ്ടാം ടെസ്റ്റിലെ മോശം പ്രകടനത്തോടെ പിന്നോക്കം പോവുകയായിരുന്നു. 19 പോയന്റ് താഴോട്ടിറങ്ങിയ കോലിക്ക് ഇപ്പോള്‍ 919 പോയന്റാണുള്ളത്. മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് 929 പോയന്റോടെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.
ലോര്‍ഡ്സില്‍ 23, 17 എന്നിങ്ങനെയായിരുന്നു വിരാട് കോലിയുടെ സ്‌കോര്‍. അതേസമയം, അടുത്ത ടെസ്റ്റുകളില്‍ ഫോമിലെത്തിയാല്‍ കോഹ് ലിക്ക് വീണ്ടും ഒന്നാം സ്ഥാനത്ത് തിരിച്ചെത്താനാകും. സ്മിത്തിനുള്ള വിലക്ക് കാരണം കോഹ്ലിക്ക് ഇത് എളുപ്പമാകുമെന്നാണ് വിലയിരുത്തലുകള്‍.
കരിയറില്‍ ആദ്യമായി 903 പോയന്റിലെത്തിയ ജെയിംസ് ആന്‍ഡേഴ്സണ്‍ തന്നെയാണ് ബൗളര്‍മാരിലെ ലോക ഒന്നാം നമ്പര്‍. ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനം ഇന്ത്യന്‍ താരങ്ങളുടെ റാങ്കിങ്ങിലും പ്രതിഫലിച്ചിട്ടുണ്ട്. മുരളി വിജയ് എട്ട് സ്ഥാനം നഷ്ടപ്പെട്ട് 33-ാം റാങ്കിലെത്തി. ദിനേഷ് കാര്‍ത്തിക് 18 സ്ഥാനം പിറകോട്ടുപോയി 195-ാം റാങ്കിലാണ്. സ്പിന്നര്‍ കുല്‍ദീപ് യാദവ് എഴുപതാം റാങ്കിലെത്തി. 13 സ്ഥാനങ്ങളാണ് നഷ്ടമായത്. അതേസമയം ബൗളിങ്ങിലും ബാറ്റിങ്ങിലും മികവുകാട്ടിയ ആര്‍ അശ്വിന്‍ ബാറ്റിങ്ങില്‍ അമ്പത്തിയേഴാമതാണ്. ഓള്‍ റൗണ്ടറില്‍ മൂന്നാം റാങ്കും അശ്വിനുണ്ട്. ഓള്‍റൗണ്ടര്‍മാരില്‍ ഹാര്‍ദിക് പാണ്ഡ്യ 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 44 ലെത്തി. ബാറ്റിങ്ങില്‍ എഴുപത്തിനാലാമതാണ് ഇന്ത്യയുടെ ഈ യുവതാരം

Monday 13 August 2018

ഇന്ത്യൻ ഫുട്ബാളിനെ ഇനി കൗമാരകാർ നയിക്കട്ടെ


കായികരംഗത്ത് ജയവും തോൽവിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. എന്നാൽ, ചില വിജയങ്ങൾ മാറ്റിമറിക്കുന്നത് ടീമിന്റെയോ, അത് പ്രതിനിധാനം ചെയ്യുന്ന കായികയിനത്തി​െന്റയോ തലവരയായിരിക്കും.
സ്പെയിനിലെ വലൻസിയയിൽ നടക്കുന്ന അണ്ടർ-20 കോട്ടിഫ് കപ്പ് ഫുട്‌ബോളിൽ ഇന്ത്യൻ കൗമാരസംഘം ലോകശക്തികളായ അർജന്റീനയുടെ പുത്തൻ തലമുറയെ കീഴടക്കുമ്പോൾ ഭാവിയിലേക്കുള്ള വിജയമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
       അതേദിവസം തന്നെ അണ്ടർ-16 ഫുട്‌ബോളിൽ ഏഷ്യൻ ചാമ്പ്യന്മാരായ ഇറാഖിനെയും ഇന്ത്യ തോൽപ്പിച്ചപ്പോൾ കൗമാര ഫുട്‌ബോളിൽ നടത്തുന്ന പ്രവർത്തനങ്ങൾ ശരിയായ ദിശയിലാണെന്ന സൂചനയും ലഭിക്കുന്നു.
അർജന്റീനയ്ക്കെതിരായ മത്സരത്തിനുശേഷം ഇന്ത്യയുടെ പരിശീലകൻ ഫ്ളോയ്ഡ് പിന്റോ പറഞ്ഞത്‌ കേൾക്കുക - മത്സരപരിചയവും പിന്തുണയുമുണ്ടെങ്കിൽ ലോകഫുട്‌ബോളിലെ ഏത് ശക്തിയോടും പൊരുതി നിൽക്കാൻ ഇന്ത്യൻ ടീമിനാകും. ഇന്ത്യൻ ഫുട്‌ബോളിൽ ഏറ്റവും മികച്ച മത്സരപരിചയം കിട്ടിയ ടീമാണ് അർജന്റീനയെ അട്ടിമറിച്ചത്. കഴിഞ്ഞവർഷം ഇന്ത്യയിൽ നടന്ന അണ്ടർ-17 ലോകകപ്പിൽ കളിച്ച ടീമാണ് സ്പെയിനിൽ കളിച്ചത്. ലോകകപ്പിന് മുന്നോടിയായി ഒട്ടേറെ വിദേശരാജ്യങ്ങളിൽ പര്യടനം നടത്തുകയും മുന്തിയ ടീമുകളുമായി കളിച്ച് അനുഭവജ്ഞാനം നേടുകയും ചെയ്തവരാണ് ടീമിലെ ഭൂരിഭാഗവും. ഇതിനൊപ്പം ലോകകപ്പിലെ മത്സരപരിചയം കൂടിയായപ്പോൾ ഏത് ടീമിനോടും പൊരുതാനുള്ള ശേഷി ടീമിന് കൈവന്നു.
ലോകകപ്പിൽ ടീമിനെ ഒരുക്കിയിറക്കിയ പോർച്ചുഗൽ പരിശീലകൻ ലൂയി നോർട്ടൻ മാത്തോസിന്റെ പിൻഗാമിയായി ചുമതലയേറ്റ പിന്റോയുടെ കീഴിൽ ടീം കളിക്കുന്ന ആദ്യ ടൂർണമെന്റാണിത്.
ഇന്ത്യൻ ഫുട്‌ബോളിൽ താഴെത്തട്ടിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നതാണ് ഈ രണ്ട് വിജയവും. ഇന്ത്യൻ പരിശീലകരുടെ കീഴിലാണ് ചരിത്രജയം സ്വന്തമാക്കിയതെന്ന പ്രത്യേകതയുമുണ്ട്‌. മുമ്പെങ്ങുമില്ലാത്ത ഒരു ഉത്സാഹം ഇന്ത്യൻ ഫുട്‌ബോളിന് കൈവന്നിട്ടുണ്ട്. അത് ഏറ്റവും കൂടുതൽ പ്രകടമാകുന്നത് താഴെത്തട്ടിലാണ്. കഴിഞ്ഞവർഷം ഈ തലത്തിൽ മികച്ച പ്രവർത്തനം നടത്തിയതിനുള്ള പുരസ്കാരം ലഭിച്ചത് കേരള ഫുട്‌ബോൾ അസോസിയേഷനായിരുന്നു. രജിസ്റ്റർ ചെയ്ത 5000-ത്തോളം കുട്ടികളും ആയിരത്തോളം മത്സരങ്ങളുമാണ് കേരള​െത്ത ഒന്നാമതെത്തിച്ചത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉയർന്നവന്ന ഫുട്‌ബോൾ കമ്പവും മഹാരാഷ്ട്ര, ബംഗാൾ, കർണാടക തുടങ്ങിയ പരമ്പരാഗത ഫുട്‌ബോൾ കേന്ദ്രങ്ങൾ താഴെത്തട്ടിലുള്ള ഫുട്‌ബോൾ വികസനത്തിന് കൂടുതൽ പ്രധാന്യം നൽകുന്നതും ഇനിയുമേറെ വിജയങ്ങൾ കൊണ്ടുവരാൻ പര്യാപ്തമാണ്. ഇതിനൊപ്പം വിവിധ പ്രായപരിധിയിൽ സംസ്ഥാനങ്ങളിലും ദേശീയതലത്തിലും ഫുട്‌ബോൾ ലീഗുകൾ ആരംഭിച്ചതും നല്ല നീക്കമാ​യി.
ഇന്ത്യൻ ഫുട്‌ബോളിൽ വരുന്ന മാറ്റങ്ങളിൽ രണ്ട് വിദേശികൾക്കും പങ്കുണ്ട്; ഫിഫയുടെ മുൻ പ്രസിഡന്റ് സെപ് ബ്ലാറ്റർക്കും ഇന്ത്യൻ ഫുട്‌ബോളിന്റെ മുൻ ഡയറക്ടർ ഡച്ചുകാരനായ റോബ് ബാനും. 130 കോടി ജനങ്ങളുള്ള ഇന്ത്യയിൽ ഫുട്‌ബോൾ വളർന്നാലുള്ള വികസനസാധ്യതകൾ കൃത്യമായി മനസ്സിലാക്കി ബ്ലാറ്റർ നടത്തിയ ഇടപെടലാണ് അണ്ടർ-17 ലോകകപ്പ്‌ വേദി ഇന്ത്യയ്ക്ക്‌ നേടിക്കൊടുത്തത്‌. ആ നീക്കം ഇന്ത്യൻ ഫുട്‌ബോൾ രംഗത്തുണ്ടാക്കിയ മാറ്റം വലുതാണ്.
ഫുട്‌ബോളിലെ മാസ്റ്റർ ടെക്‌നീഷ്യനായ ബാനാണ് ഇന്ത്യൻ ഫുട്‌ബോളിലെ പരിശീലകസമ്പ്രദായം പൊളിച്ചെഴുതിയത്. പരിശീലകർക്ക് വിവിധ തലത്തിലുള്ള ലൈസൻസുകളും നിരന്തരം നവീകരിക്കുന്നതിനായി ക്ലാസുകളും സെമിനാറുകളും ബാൻ ആവിഷ്കരിച്ച് നടപ്പാക്കി. ഇന്ത്യൻ ഫുട്‌ബോളിന്റെ റൂട്ട് മാപ്പ് എന്ന് വിശേപ്പിക്കുന്ന 'ലക്ഷ്യപദ്ധതി' തയ്യാറാക്കിയതും ബാൻ തന്നെ. ഇന്ന് നടപ്പാക്കുന്ന താഴെത്തട്ട്‌ പരിഷ്കാരങ്ങളുടെ അടിസ്ഥാനം 'ലക്ഷ്യ'യാണ്.
മികച്ച പരിശീലകരിലൂടെ മികച്ച കളിക്കാരെയും കളിയെയും വാർത്തെടുക്കുന്ന യൂറോപ്യൻ രീതിയിലേക്ക് ഇന്ത്യൻ ഫുട്‌ബോൾ മാറിത്തുടങ്ങിയെന്നാണ് പുതിയ രീതികൾ സൂചിപ്പിക്കുന്നത്.
അടുത്തിടെ അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ തയ്യാറാക്കിയ പദ്ധതി പ്രകാരം കാര്യക്ഷമമായി ഇടപെട്ടാൽ മാത്രമേ പരിശീലകർക്ക്‌ ലൈസൻസ് നിലനിർത്താൻ കഴിയുകയുള്ളൂ. മികച്ച ഫലം തരുന്ന ഇത്തരം തീരുമാനങ്ങളിലൂടെ മാത്രമേ ഫുട്‌ബോളിനെ മുന്നോട്ടുകൊണ്ടു പോകാൻ കഴിയൂ.
രാജ്യത്തെ ഫുട്‌ബോൾ പരിശീലകരുടെ എണ്ണം വർധിപ്പിച്ചാൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാനാകും.
ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെ പ്രൊ ലൈസൻസുള്ള 11 പരിശീലകർ മാത്രമാണ് ഇന്ത്യയിലുള്ളത്. ജപ്പാനിൽ 459 പേരും ഇറാനിൽ 40 പേരുമുണ്ട്. എ ലൈൻസുള്ള 132 പരിശീലകരാണ് ഇന്ത്യയിലുള്ളതെങ്കിൽ ജപ്പാനിൽ 1816 പേരും ഇറാനിൽ 1100 പേരുമുണ്ട്. ജപ്പാനും ഇറാനും ലോകഫുട്‌ബോളിൽ മേൽവിലാസമുണ്ടാക്കുന്നതിന്റെ ചെറിയ ഉദാഹരണമാണിത്. മികച്ച പരിശീലകരുടെ എണ്ണം വർധിച്ചാൽ അത് ഫുട്‌ബോളിനെ കാര്യമായി സ്വാധീനിക്കും.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവോടെ ഫുട്‌ബോൾ കളിക്ക് ലഭിച്ച ജനപ്രീതിയും അതുവഴി അടിസ്ഥാനതലത്തിലുണ്ടായ വളർച്ചയ്ക്കും കൂടുതൽ കരുത്ത് പകരുന്നതാണ് പുതിയ തലമുറ നേടിത്തന്ന ജയം. അതിന് ഭാവിയിലേക്ക് ഉപകാരമാകുന്ന വിധത്തിൽ മാറ്റിയെടുക്കുന്നതിനാണ് അധികൃതർ ശ്രമിക്കേണ്ടത

ബാഴ്സലോണയായി ഏറ്റുമുട്ടാൻ ബാംഗളൂർ എഫ് സി


ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നായ ബാഴ്‌സലോണ ഇന്ത്യയിലെ മുന്‍കിട ക്ലബ്ബ് ബെംഗളുരു എഫ്‌സിയുമായി ഏറ്റുമുട്ടാനൊരുങ്ങുന്നു. സീസണ് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ വിയ്യാറയല്‍ ബി ടീമുമായും ബെംഗളുരു കളിക്കും. ബെംഗളുരു എഫ്‌സിയുടെ ട്വിറ്ററിലൂടെയാണ് സന്തോഷവാര്‍ത്ത പുറത്തുവിട്ടത്.
ഇരു സ്പാനിഷ് ടീമുകളുടെയും റിസര്‍വ് ടീം ആയിരിക്കും മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ബാഴ്‌സലോണയും വാര്‍ത്ത സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം എപ്പോഴാണ് കളി നടക്കുകയെന്ന കാര്യം അറിയിച്ചിട്ടില്ല. ഓഗസ്ത് 22 മുതല്‍ 29 വരെ നടക്കുന്ന എഎഫ്‌സി ഇന്റര്‍ സോണ്‍ സെമി ഫൈനലില്‍ തുര്‍ക്ക്‌മെനിസ്ഥാന്‍ ക്ലബ്ബുമായി ബെംഗളുരു കളിക്കുന്നുണ്ട്.
ഇതിന് മുന്നോടിയായി വലന്‍സിയിലെ മാസിയ ലാ ഗ്രാവയില്‍ ബെംഗളുരു എഫ്‌സി പരിശീലനത്തിനിറങ്ങും. സ്പാനിഷ് ലീഗിലെ രണ്ടാം ഡിവിഷനിലെ ക്ലബ്ബുമായി ഇവിടെ സൗഹൃദ മത്സരം കളിക്കുന്നുണ്ട്. ഐഎസ്എല്ലിന് മുന്നോടിയായി കെട്ടുറപ്പുള്ള ടീമിനെ ഒരുക്കുകയാണ് ലക്ഷ്യമെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യൻ ഫുട്ബാൾ ഫാൻസിന് സന്തോഷവാർത്ത ; ഫിഫ അണ്ടർ 20 ലോകകപ്പ് ഇന്ത്യയിൽ നടനേക്കും


കഴിഞ്ഞ വര്‍ഷം നടന്ന അണ്ടര്‍ 17 ലോകകപ്പ് ഇന്ത്യന്‍ ഫുട്‌ബോളിന് വലിയ ഊര്‍ജ്ജമാണ് പകര്‍ന്നത്. അതിന് ശേഷം 2019ലെ അണ്ടര്‍ 20 ലോകകപ്പ് നടത്താന്‍ ഇന്ത്യ ശ്രമം നടത്തിയെങ്കിലും പോളണ്ടിനെ ഫിഫ വേദിയായി പ്രഖ്യാപിക്കുകയായിരുന്നു. ഫിഫ കൗണ്‍സില്‍ മീറ്റിംഗില്‍ നടന്ന വോട്ടെടുപ്പില്‍ പോളണ്ട് അഞ്ചിനെതിരെ ഒമ്പതു വോട്ടുകള്‍ക്കാണ് ഇന്ത്യയെ പിന്നിലാക്കിയത്.
എന്നാലിപ്പോള്‍ 2020ലെ അണ്ടര്‍ 20 വനിതാ ലോകകപ്പ് നടത്താന്‍ ഇന്ത്യ താല്‍പ്പര്യം പ്രകടിപ്പിച്ച് കഴിഞ്ഞു. അതേ വര്‍ഷം തന്നെ അണ്ടര്‍ 17 വനിതാ ലോകകപ്പും ഫിഫ സംഘടിപ്പിക്കുന്നുണ്ട്. ഈ രണ്ട് ടൂർണ്ണമെൻ്റുകൾക്കായി വേദിയാവാൻ താൽപ്പര്യമുള്ളവർ ഈ മാസം 24ന് ഫിഫയെ അറിയിക്കേണ്ടതുണ്ട്. മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കി 2019 ആദ്യ പകുതിയിൽ ഫിഫ വേദികൾ പ്രഖ്യാപിക്കും.  ഒരു അസോസിയേഷന് രണ്ട് ലോകകപ്പുകള്‍ക്ക് വേണ്ടിയും ബിഡ് സമര്‍പ്പിക്കാമെങ്കിലും രണ്ട് വ്യത്യസ്ത വേദികളെ ഫിഫ പ്രഖ്യാപിക്കും.
ഈ ലോകകപ്പുകളില്‍ ഏതെങ്കിലുമൊന്ന് ഇന്ത്യ നടത്തുന്നത് വനിതാ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുമെന്നും അതിന് യോജിച്ച വേദിയാണ് ഇന്ത്യയെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് 2017 അണ്ടര്‍ 17 ലോകകപ്പിന്റെ ടൂര്‍ണ്ണമെന്റ് ഡയറക്ടറായിരുന്ന ഹാവിയര്‍ സെപ്പി. നിലവില്‍ മറ്റു രാജ്യങ്ങളൊന്നും താല്‍പ്പര്യം പ്രകടിപ്പിക്കാത്തതിനാല്‍ അണ്ടര്‍ 20 വനിതാ ലോകകപ്പ് ഇന്ത്യയ്ക്ക് തന്നെ അനുവദിച്ച് കിട്ടുമെന്ന പ്രതീക്ഷയിലാണ് എ ഐ എഫ് എഫും ആരാധകരും. അങ്ങനെയെങ്കിൽ രണ്ടു വർഷം കൂടി കാത്തിരുന്നാൽ ഫിഫയുടെ മറ്റൊരു ഫുട്ബോൾ ടൂർണ്ണമെൻ്റും ഇന്ത്യൻ ആരാധകർക്ക് നേരിട്ട് ആസ്വദിക്കാനാവും.

ഐ എസ് എലിൽ പുതിയ ഒരു സ്പാനിഷ് താരം കൂടി


2018-19 isl സീസണിൽ കച്ചമുറുക്കി ഡൽഹി ഡൈനാമോസ്.
സ്പാനിഷ് ഗോള്‍ കീപ്പര്‍ ഡൊറന്‍സോറോ സാഞ്ചസിനെ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ സ്‌പെയിനിലെ രണ്ടാം ഡിവിഷന്‍ ക്ലബ് ലോര്‍സ എഫ് സിയുടെ താരമായിരുന്നു 33കാരനായ ഡൊറന്‍സോറോ. ലീഗില്‍ 21ാം സ്ഥാനത്തായിരുന്ന ലോര്‍സ ഇക്കുറി മൂന്നാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടിരുന്നു. ഡൊറന്‍സോറോയെ ടീമിലെത്തിച്ച വിവരം ഡല്‍ഹി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
സ്പാനിഷ് ക്ലബ് റയല്‍ സരഗോസയുടെ അക്കാദമിയിലൂടെയാണ് ഡൊറൻസോറോ വളർന്നു വന്നത്. . സ്‌പെയിനിലെ വിവിധ ഡിവിഷന്‍ ക്ലബുകളായ സി ഡി അല്‍കോയാനോ, അല്‍കോര്‍ക്കോണ്‍, ആല്‍ബസെറ്റ് തുടങ്ങിയ ക്ലബുകള്‍ക്ക് വേണ്ടി താരം ഗോള്‍വല കാത്തിട്ടുണ്ട്. ലോര്‍സ എഫ് സിയുമായി കരാര്‍ അവസാനിച്ചതോടെ ഫ്രീ ഏജന്റായി മാറിയ താരത്തെ ഡല്‍ഹി സ്വന്തമാക്കുകയായിരുന്നു.

ഇന്ത്യന് പുലികുട്ടികൾ സെമി ഫൈനലിൽ


അണ്ടർ 15 പെൺകുട്ടികളുടെ സാഫ് കപ്പിൽ ആതിഥേരായ ഭൂട്ടനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഇന്ത്യൻ പെണ്ണ് പുലികുട്ടികൾ സെമി ഫൈനലിൽ..
ഇന്ന് നടന്ന ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തിൽ ആണ് ആതിഥേയരായ ഭുട്ടനെ പരാജയപെടുത്തി  ഇന്ത്യ സെമിയിൽ കടന്നത്
എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. കളിയുടെ രണ്ടാം പകുതിയിൽ ഷിൽകി ദേവിയാണ് ഇന്ത്യക്കായി വിജയ ഗോൾ നേടിയത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ എതിരില്ലാത്ത 12 ഗോളുകൾക്കും ഇന്ത്യ തോൽപ്പിച്ചിരുന്നു.
നേപ്പാൾ ബംഗ്ലാദേശ് മത്സരത്തിലെ വിജയികളെയാകും സെമിയിൽ ഇന്ത്യയുടെ എതിരാളികൾ

സബ്ജൂനിയർ ഫുട്ബോൾ, ആന്ധ്രാപ്രദേശിനെ തോൽപ്പിച്ച് കേരളം കുതിപ്പ് തുടങ്ങി


ദക്ഷിണ മേഖല സബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വിജയ തുടക്കം. ഇന്നലെ തെലുംഗാനയിൽ നടന്ന മത്സരത്തിൽ ആന്ധ്രാപ്രദേശിനെ ആണ് കേരളം ആദ്യ മത്സരത്തിൽ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു കേരളത്തിന്റെ വിജയം.
29ആം മിനുട്ടിൽ ജാസിം, 65ആം മിനുട്ടിൽ ഇർഫാദ്, 82ആം മിനുട്ടിൽ മിഷാൽ എന്നിവരാണ് കേരളത്തിനായി ഇന്നലെ സ്കോർ ചെയ്തത്. 16ആം തീയതി തമിഴ്‌നാടിനെതിരെ ആണ് കേരളത്തിന്റെ അടുത്ത മത്സരം.

Sunday 12 August 2018

കേരളത്തെ സഹായിക്കാന്‍ ബെംഗളുരു എഫ് സിയും


     പ്രളയക്കെടുതി കാരണം കഷ്ടപ്പെടുന്ന കേരള ജനതയെ സഹായിക്കാന്‍ ബെംഗളുരു എഫി സിയും രംഗത്ത്.
     ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യവസ്തുകള്‍ ശേഖരിച്ച് നല്‍കാനാണ് ബെംഗളുരു എഫ് സി മുന്നിട്ട് ഇറങ്ങിയിരിക്കുന്നത്.
    സമൂഹ മാധ്യമങ്ങളിലൂടെ ക്യാമ്പയിന്‍ നടത്തിയാണ് ബെംഗളുരു വസ്തുക്കള്‍ ശേഖരിക്കുന്നത്.
     ആരാധകരോട് ബാംഗ്ലൂള്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ വസ്തുക്കള്‍ ശേഖരിച്ച് എത്തിക്കാനാണ് നിര്‍ദ്ദേശം.
     ബെംഗളുരുവില്‍ താമസിക്കുന്നവര്‍ക്ക് ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും ക്ലബ് നല്‍കിയിട്ടുണ്ട്.
     ചെന്നൈയിന്‍ എഫ് സി ആരാധകക്കൂട്ടായ്മയായ സൂപ്പര്‍ മച്ചാന്‍സും ദുരിതബാധിതര്‍ക്കുള്ള അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്

ഗോകുലത്തിന് പുതിയ ന്യൂട്രീഷന്‍ പാർട്ണർ



ഗോകുലം എഫ് സിക്ക് പുതിയ സ്പോണ്‍സര്‍. 

പുതിയ സീസണില്‍ ഗോകുലത്തിനൊപ്പം കൈകോര്‍ത്ത് സ്പോര്‍ട്സ് ന്യൂട്രീഷന്‍ ബ്രാന്‍ഡായ ഫാസ്റ്റ് ആന്‍ഡ് അപ്പ്. ഗോകുലത്തിനായുള്ള ന്യൂട്രീഷന്‍ ഇനി വിതരണം ചെയ്യുക ഫാസ്റ്റ് ആന്‍ഡ് അപ്പ് ആകും. ലോകോത്തര സ്പോര്‍ട്സ് ബ്രാന്‍ഡായ എയറോന്യൂട്രിക് സ്പോര്‍ട്സ് ബ്രാന്‍ഡിന്റെ ന്യൂട്രീഷന്‍ ബ്രാന്‍ഡാണ് ഫാസ്റ്റ് അപ്പ്.


ഫാസ്റ്റ് ആന്‍ഡ് അപ്പുമായുള്ള സഹകരണം ഗോകുലം എഫ് സിക്ക് മികച്ച രീതിയില്‍ സഹായകരമാകും എന്നും. താരങ്ങള്‍ക്ക് മെച്ചപ്പെട്ട ന്യൂട്രീഷന്‍ ഇത് ഉറപ്പിക്കും എന്ന് ഗോകുലം ക്ലബ് ഫിസിയോ അദിത്ത് പറഞ്ഞു. ഗോകുലവുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് എയറീന്യൂട്രിക്സ് സി ഇ ഒ വിജയരാഘവന്‍ വേണുഗോപാല്‍ പറഞ്ഞു.


ന്യൂട്രീഷന്റെ ആവശ്യത്തെ കുറിച്ച്‌ ഇന്ത്യന്‍ കായിക മേഖലക്ക് കൂടുതല്‍ ബോധവല്‍ക്കരണം നടത്താനുള്ള ഒരു തുടക്കം കൂടിയാണ് ഗോകുലവുമായുള്ള സഹകരണം എന്നും വിജയരാഘവന്‍ വേണുഗോപാല്‍ പറഞ്ഞു.

ബ്ലാസ്റ്റേഴ്സിന്റെ കളി ഇനി തായ്‌ലാന്റിൽ


ലാലിഗ വേള്‍ഡ് പ്രീസീസണ്‍ ടൂര്‍ണമെന്റ് സമ്മാനിച്ച അനുഭവങ്ങളുടെ കരുത്തുമായി കേരള ബ്ലാസ്റ്റേഴ്‌സ് തായ്‌ലാന്റിലേക്ക്.
ഐ.എസ്.എല്‍ അഞ്ചാം സീസണിന് മുന്നോടിയായുള്ള ടീമിന്റെ അവസാന വട്ട സന്നാഹങ്ങള്‍ ഇവിടെ വെച്ചായിരിക്കും.
സെപ്തംബര്‍ രണ്ടിന് തായ്‌ലാന്റിലേക്ക് തിരിക്കുന്ന ടീം 23ന് തിരിച്ചു വരും. വിവിധ ക്ലബ്ബുകളുമായി ടീം സന്നാഹ മത്സരത്തിനിറങ്ങും.
സെപ്തംബര്‍ 29നാണ് ഐ.എസ്.എല്‍ അഞ്ചാം സീസണ്‍ ആരംഭിക്കുന്നത്. ഐ.എസ്.എല്‍ മൂന്നാം സീസണിലും ബ്ലാസ്റ്റേഴ്‌സ് തായ്‌ലാന്റില്‍ മുന്നൊരുക്കം നടത്തിയിരുന്നു. സ്റ്റീവ് കൊപ്പല്‍ പരിശീലിപ്പിച്ച ടീം സീസണില്‍ റണ്ണേഴ്‌സ് അപ്പാവുകയും ചെയ്തു. ബിഗ്ബാങ് ചുല യുഡൈറ്റഡ്, ബാങ്കോക്ക് യുണൈറ്റഡ്, സതേണ്‍ സമിറ്റി എന്നീ ക്ലബ്ബുകളുമായി കളിച്ച ബ്ലാസ്റ്റേഴ്‌സ് ഒരു മത്സരത്തിലാണ് വിജയിച്ചത്. മറ്റു രണ്ടു മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. ഇത്തവണ ഏതു ടീമുകളുമായാണ് കളിക്കുന്നതെന്ന കാര്യം മാനേജ്‌മെന്റ് പുറത്തു വിട്ടിട്ടില്ല.
ലാലിഗ പ്രീസീസണിന് മുന്നോടിയായി അഹമ്മദാബാദിലായിരുന്നു ടീമിന്റെ പരിശീലനം. 31 അംഗ സ്‌ക്വാഡാണ് നിലവില്‍ കേരള ബ്ലാസ്റ്റേഴ്‌സിനുള്ളത്. 11 മലയാളികള്‍ താരങ്ങള്‍ അടങ്ങിയ ടീമില്‍ ആറു വിദേശ താരങ്ങളുമുണ്ട്. സെര്‍ബിയന്‍ പ്രതിരോധ താരം സിറില്‍ കാലി, സ്‌ട്രൈക്കര്‍ സ്ലാവിസ സ്റ്റൊജാനോവിച്ച്, സ്ലൊവേനിയന്‍ സ്‌ട്രൈക്കര്‍ പൊപ്ലാനിക് എന്നിവര്‍ പുതുതായി എത്തിയപ്പോള്‍ കിസിറ്റോ, ലാകിച് പെസിച്, പെകൂസണ്‍ എന്നീ വിദേശ താരങ്ങളെ നിലനിര്‍ത്തി. ധീരജ് സിങ് അടക്കം ടീമിലെ മൂന്ന് ഗോള്‍കീപ്പര്‍മാരും ഇന്ത്യക്കാരാണ്. ഐ.എസ്.എലില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പരമാവധി അവസരം നല്‍കാനുള്ള ശ്രമമാണ് ഡേവിഡ് ജെയിംസിന്റേത്.
ഇതിന്റെ ഭാഗമായി ലാലിഗ മത്സരത്തില്‍ ഭൂരിഭാഗം ഇന്ത്യന്‍ താരങ്ങള്‍ക്കും ഡേവിഡ് ജെയിംസ് അവസരം നല്‍കിയിരുന്നു. ഇതേ നയം തായ്‌ലാന്റിലും കോച്ച് തുടരാനാണ് സാധ്യത. കൊച്ചി ആതിഥ്യം വഹിച്ച ലാലിഗ വേള്‍ഡില്‍ മികച്ച ക്ലബ്ബുകളുമായി കളിക്കാന്‍ കഴിഞ്ഞത് നേട്ടമാവുമെന്നാണ് ടീമിന്റെ കണക്കൂകുട്ടല്‍. ആദ്യ മത്സരത്തില്‍ എ ലീഗ് ടീമായ മെല്‍ബണ്‍ സിറ്റിയോട് എതിരില്ലാത്ത ആറു ഗോളിന് തോറ്റ ബ്ലാസ്റ്റേഴ്‌സ് രണ്ടാം മത്സരത്തില്‍ ലാലിഗ ടീമായ ജിറോണ എഫ്.സിയോട് അഞ്ചു ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്. ലാലിഗയില്‍ റയലിനെ വിറപ്പിച്ച ജിറോണയോട് തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ കഴിഞ്ഞത് നേട്ടമായാണ് ബ്ലാസ്റ്റേഴ്‌സ് കണക്കുകൂട്ടുന്നത്. സന്ദേശ് ജിങ്കനും അനസ് എടത്തൊടികയുമടക്കം ഇന്ത്യന്‍ താരങ്ങള്‍ അടങ്ങുന്ന മികച്ച പ്രതിരോധ നിരയാണ് ടീമിന് നിലവിലുള്ളത്. പുതുതായി ടീമിലെത്തിയ യുവതാരം മുഹമ്മദ് റാക്കിപ്പും പ്രതീക്ഷയുള്ള താരമാണ്. ആക്രമണം ലക്ഷ്യമിട്ട് ടീമിലെത്തിയ സ്ലാവിസ സ്‌റ്റൊജാനോവിച്ച്, മത്തേയ് പോപ്പ്‌ലാറ്റ്‌നിക്ക് എന്നീ വിദേശ താരങ്ങളിലും ടീമിനും ആരാധകര്‍ക്കും പ്രതീക്ഷയുണ്ട്.
ബ്ലാസ്റ്റേഴ്‌സിന് ഇനി ഒരു വിദേശ താരത്തെ കൂടി ഉള്‍പ്പെടുത്താനുള്ള അവസരമുണ്ട്. ഈ ഒഴിവിലേക്ക് ഒരു ബോക്‌സ് ടു ബോക്‌സ് താരത്തെയാണ് ടീം നോട്ടമിടുന്നത്.
ലാലിഗ വേള്‍ഡില്‍ മധ്യനിര താരങ്ങളായ കെസിറോണ്‍ കിസീറ്റോയും കറേജ് പെക്കൂസണും മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും ഒരു ജനറല്‍ മിഡ്ഫീല്‍ഡറുടെ അഭാവം പ്രകടമായിരുന്നു. തായ്‌ലാന്റ് പര്യടനത്തിന് മുമ്പ് ടീമിലെ ഏഴാം വിദേശ താരമായി അര്‍ജന്റീനയുടെ അറ്റാക്കിങ് മിഡ്ഫീല്‍റായ മാര്‍ട്ടിന്‍ പെരെസ് ഗിഡസ് ടീമിലെത്തിയേക്കുമെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടെങ്കിലും ടീം മാനേജ്‌മെന്റ് ഇതുവരെ അക്കാര്യം സ്ഥിരീകരിച്ചില്ല.

Saturday 11 August 2018

ടൂർണമെൻ്റിലെ താരമായി ഇന്ത്യൻ പുലിക്കുട്ടി.. ജോർദാനിൽ ഇന്ത്യക്ക് അഭിമാനമായി കുട്ടി ക്യാപ്റ്റൻ..

ടൂർണമെൻ്റിലെ താരമായി ഇന്ത്യൻ പുലിക്കുട്ടി..  ജോർദാനിൽ ഇന്ത്യക്ക് അഭിമാനമായി കുട്ടി ക്യാപ്റ്റൻ..

ഇന്ത്യൻ ഫുട്ബോളിന് ഇത് വസന്തകാലമാണ്. കൗമാര നിരയും യുവനിരയുമെല്ലാം ലോകഫുട്ബോളിൽ തിളങ്ങിനിൽക്കുന്ന കാലത്ത് ഇന്ത്യക്ക് അഭിമാനമായി മറ്റൊരു നേട്ടംകൂടി. ജോർദാനിൽ നടന്ന വാഫ് അണ്ടർ 16 ടൂർണമെന്റിലെ ഏറ്റവും മൂല്യമുള്ള താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യയുടെ വിക്രം പ്രതാപ് സിങിനെയാണ്. ടൂർണ്ണമെന്റിലുടനീളം നടത്തിയ മികച്ച പ്രകടനമാണ് താരത്തിനെ അവാർഡിന് അർഹനാക്കിയത്.

പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. അണ്ടർ 16 ഏഷ്യൻ ചാമ്പ്യൻഷിപ്പിന് ഒരുക്കമായി നടത്തിയ ടൂർണമെന്റിൽ നിലവിലെ ചാമ്പ്യന്മാരായ ഇറാഖിനും, ശക്തരായ ജപ്പാനും പുറമെ ജോർദാൻ, യെമൻ എന്നീ രാജ്യങ്ങളെയാണ് ഇന്ത്യ നേരിട്ടത്. ജപ്പാനെതിരെ വഴങ്ങിയ 2-1 ന്റെ തോൽവി ഒഴിച്ചുനിർത്തിയാൽ മികച്ച മൂന്ന് വിജയങ്ങളാണ് ഇന്ത്യൻ കുട്ടിപ്പട നേടിയത്.

ജോർദാനെതിരെ നേടിയ ഹാട്രിക്കും ജപ്പാനെതിരെ പെനാൽറ്റിയിലൂടെയും സ്കോർ ചെയ്ത വിക്രം ഓരോ ഇന്ത്യൻ വിജയത്തിലും നിർണ്ണായക പങ്ക് വഹിച്ചു. ഇന്ത്യൻ മുന്നേറ്റ നിരയിൽ തുടർച്ചയായി സാധ്യതകൾ സൃഷ്ടിച്ചു നൽകിയിരിന്നു താരം. ഒരു മാസത്തിനുള്ളിൽ താരത്തെ തേടിയെത്തുന്ന രണ്ടാമത്തെ പുരസ്കാര൦ ആണിത് .. ഇന്ത്യൻ ഫുട്ബോളിന് ഒരു താരോദയ൦ ആയി വിക്രമിനെ നമ്മുക്ക് കരുതാ൦.

ജംഷദ്പൂര്‍ ഇനി അത്ലറ്റിക്കോ മാഡ്രിഡിനെതിരെ കളിക്കും


ടാറ്റ ജംഷദ്പൂര്‍ എഫ് സിയുടെ പ്രീസസണ്‍ ഒരുക്കങ്ങള്‍ ഇത്തവണ സ്പെയിനില്‍. ഒരു മാസം നീണ്ടു നില്‍ക്കുന്ന പ്രീസീസണ്‍ യാത്രയാകും ജംഷദ്പൂര്‍ ഇത്തവണ നടത്തുക. ഓഗസ്റ്റ് 14ന് ടീം മാഡ്രിഡിലേക്ക് യാത്ര തിരിക്കും. മാഡ്രിഡിലെ ലോസ് ആഞ്ചെലെസ് ദി സാന്‍ റാഫേലില്‍ ആയിരിക്കും ജംഷദ്പൂര്‍ ക്യാമ്ബ് ചെയ്യുക.
സ്പാനിഷ് വമ്ബന്മാരായ അത്ലറ്റിക്കോ മാഡ്രിഡ് ആകും ജംഷദ്പൂരിനായി പ്രീസീസണായി സൗകര്യങ്ങള്‍ ഒരുക്കുക.അത്ലറ്റിക്കോ മാഡ്രിഡും ജംഷദ്പൂരും തമ്മില്‍ സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതാണ് ഈ നീക്കത്തിന് കാരണം. മുന്‍ അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകനായ ഫെറാണ്ടോയെ ജംഷദ്പൂരില്‍ എത്തിച്ചതും അത്ലറ്റിക്കോ മാഡ്രിഡ് ജംഷദ്പൂര്‍ സഹകരണം ആണ്.
അഞ്ച് പ്രീസീസണ്‍ മത്സരങ്ങല്‍ ജംഷദ്പൂര്‍ സ്പെയിനില്‍ കളിക്കും. അത്ലറ്റിക്കോ മാഡ്രിഡ് ബി ടീം, ജിമ്നാസ്റ്റിക്ക സെഗോവിയന, ടൊരെലോഡോണസ്, മൊസ്റ്റോള്‍സ് എന്നീ ടീമുകള്‍ക്ക് എതിരായാകും ജംഷദ്പൂരിന്റെ മത്സരങ്ങള്‍.

Friday 10 August 2018

മൂന്ന് സ്പാനിഷ് താരങ്ങളെ ടീമിലെത്തിച്ച് ജംഷഡ്പൂര്‍ എഫ് സി .. ഐഎസ്എൽ അഞ്ചാ൦ സീസണീന് കച്ച മുറുക്കി..

മൂന്ന് സ്പാനിഷ് താരങ്ങളെ ടീമിലെത്തിച്ച് ജംഷഡ്പൂര്‍ എഫ് സി .. ഐഎസ്എൽ അഞ്ചാ൦ സീസണീന് കച്ച മുറുക്കി..

അഞ്ചാം ഐ എസ് എൽ സീസണിലേക്കു വേണ്ടി മൂന്ന് സ്പാനിഷ് താരങ്ങളെ ടീമിലെത്തിച്ച് ജംഷഡ്പൂര്‍ എഫ് സി.കാർലോസ് കാൽവോ ,പാബ്ലോ മൊര്‍ഗാഡോ ,സെർജിയോ സിഡോഞ്ച എന്നിവരെയാണ് ജംഷഡ്പൂര്‍ സ്വന്തം തട്ടകത്തിലേക്ക് എത്തിച്ചിരിക്കുന്നത്.ലാ ലീഗ ക്ലബ്ബായ ഗ്രാനഡയിൽ കളിച്ചുപരിചയമുള്ള താരമാണ് കാർലോസ് കാൽവോ.മിഡ്‌ഫീൽഡറായും വിങ്ങറായും കളിക്കുന്ന കാൽവോ സീരിയ എ ക്ലബ്ബായ ഉദിനെസെയിൽ നിന്നാണ് ജംഷഡ്പൂറിലേക്കെത്തുന്നത്.

മുന്‍ അത്‌ലറ്റികോ അക്കാദമി താരമായ സെർജിയോ സിഡോഞ്ച മിഡ്‌ഫീൽഡിൽ അധ്വാനിച്ച് കളിക്കുന്ന താരമാണ്.അത്‌ലറ്റികോ മാഡ്രിഡ് ബി ടീമിൽ കളിച്ചതിനു ശേഷം ലാ ലീഗ രണ്ടാം ഡിവിഷൻ ക്ലബ്ബുകളായ റയൽ സരഗോസയിലും ആൽബാസെറ്റയിലും പന്തു തട്ടിട്ടുണ്ട് ഈ ഇരുപത്തിയെട്ടുകാരൻ.ലാ ലിഗ ക്ലബ് വലന്‍സിയ എഫ് സിയുടെ അക്കാദമിയിലൂടെ കളി തുടങ്ങിയ താരമാണ് പാബ്ലോ മൊര്‍ഗാഡോ.മികച്ച മുന്നേറ്റനിര താരമായി പേരുകേട്ട മൊര്‍ഗാഡോ വിങ്ങിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരമാണ്.ജംഷഡ്പൂര്‍ എഫ് സിയുടെ പുതിയ പരിശീലകനായ സീസർ ഫെറാണ്ടോയുടെ ശിഷ്യൻ കൂടിയാണ് ഈ ഇരുപത്തിയൊൻപതുകാരൻ.

ഇംഗ്ലീഷ് പരിശീലകൻ സ്റ്റീവ് കോപ്പലിൻറ്റെ കീഴിൽ കഴിഞ്ഞ ഐ എസ് എല്ലില്‍ അരങ്ങേറ്റം കുറിച്ച ജംഷഡ്പൂര്‍ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. എന്നാല്‍ ഇത്തവണ മുന്‍ അത്‌ലറ്റികോ പരിശീലകന്‍ സീസർ ഫെറാണ്ടോ എത്തിയതോടെ ജംഷഡ്പൂര്‍ എഫ് സി അടിമുടി മാറുകയാണ്.ലാ ലിഗ വമ്പന്‍മാരായ അത്‌ലറ്റികോ മഡ്രിഡിൻ്റെ സഹകരണവും ലഭിച്ച ജംഷഡ്പൂര്‍ സ്‌പെയിനിലാണ് പരിശീലനങ്ങൾ സങ്കടിപ്പിച്ചിരിക്കുന്നത്.

Thursday 9 August 2018

ജിങ്കനെ വെല്ലുവിളിച്ച് അനസ് .. ആരാധകർക്ക് ആവേശമായി ജിങ്കന്റെ മറുപടി...

ജിങ്കനെ വെല്ലുവിളിച്ച് അനസ് ...  ആരാധകർക്ക് ആവേശമായി ജിങ്കന്റെ മറുപടി..

ഇന്ത്യൻ ദേശിയ ടീമിന്റെ പ്രതിരോധ നിരയിലെ ശക്തരായ കാവൽക്കരാണ്‌ മലയാളി താരം അനസ് ഇടത്തൊടികയും മലയാളികളുടെ പ്രിയപ്പെട്ട ക്യാപ്റ്റൻ സന്ദേശ് ജിങ്കനും. ഇരുവരും ഇക്കൊല്ലം ബ്ലാസ്റ്റേഴ്സിലും ഒന്നിക്കാനിരിക്കെ ജിങ്കനെ വെല്ലുവിളിച്ചുള്ള അനസിന്റെ പോസ്റ്റാണ് ഇപ്പോൾ ചർച്ചാവിഷയം. തന്റെ സ്വദേശമായ മുണ്ടപ്പലത്ത് ചെളിയിൽ ഫുട്ബോൾ കളിക്കാനാണ് അനസിന്റെ വെല്ലുവിളി. സഹതാരത്തിന്റെ വെല്ലുവിളി ആവേശപൂർവം ഏറ്റെടുത്തിരിക്കുകയാണ് ജിങ്കൻ. ചണ്ഡിഗഡിൽ നിന്നും തന്റെ ഗ്യാങ്ങുമായി അനസിനെ നേരിടാനെത്തുമെന്നാണ് താരത്തിന്റെ മറുപടി.

തോൽക്കുന്നവർ തുണി കഴുകിത്തരണമെന്നും അനസ് ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹി ഡയനാമോസിൽ തന്റെ സഹകളിക്കാരനായിരുന്ന ഫ്രഞ്ച് സൂപ്പർ താരം ഫ്ലോറന്റ് മലൂദയെയും ടാഗ് ചെയ്തുകൊണ്ടാണ് അനസിന്റെ ട്വീറ്റ്. നേരത്തെ അനസിന്റെ നാട്ടിൽ ചെളിയിൽ കാൽപന്ത് തട്ടണമെന്ന ആഗ്രഹം മലൂദയും പ്രകടിപ്പിച്ചിരുന്നു. നിങ്ങൾ ഇത് കാണുന്നുണ്ടോ എന്ന ചോദിച്ചുകൊണ്ടാണ് ഫ്രഞ്ച് സൂപ്പർ താരത്തെ അനസ് ടാഗ് ചെയ്തിരിക്കുന്നത്.

എന്തായാലും അനസിന്റെ വെല്ലുവിളി ജിങ്കൻ ഏറ്റെടുത്തതിന്റെ ആവേശത്തിലാണ് മലയാളി ആരാധകർ. അന്താരാഷ്ട്ര താരങ്ങൾ കേരളത്തിലെ പാടത്തും പറമ്പത്തും പന്ത് തട്ടുന്നത് സ്വപ്നം കണ്ടുതുടങ്ങിയിരിക്കുന്നു അവർ. ജിങ്കന്റെ വരവിനെ അനസും സ്വാഗതം ചെയ്തതോടെ ആരൊക്കെയാകും മലപ്പുറത്തേക്ക് എത്തുന്നതെന്നും കാത്തിരിക്കുകയാണ് ആരാധകർ.