Thursday 12 April 2018

കോമൺവെൽത്ത് ഗെയിംസ് കേരളത്തിന് അപമാനം .. രണ്ടു കേരള താരങ്ങളെപുറത്തുാക്കി..

ഗോള്‍ഡ് കോസ്റ്റ്:  കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ വില്ലേജില്‍നിന്ന് രണ്ടു മലയാളി താരങ്ങളെ പുറത്താക്കി. കെ ടി ഇര്‍ഫാന്‍, എ വി രാകേഷ് ബാബു എന്നിവരെയാണ് പുറത്താക്കിയത്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ 'നോ നീഡില്‍ പോളിസി' ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി.  ട്രിപ്പിള്‍ ജമ്പ് താരമാണ് രാകേഷ് ബാബു. നടത്ത താരമാണ് കെ ടി ഇര്‍ഫാന്‍. ഇരുവരുടെയും അക്രഡിറ്റേഷന്‍ റദ്ദാക്കി. ഇവരുടെ മുറിയുടെ സമീപത്തുനിന്ന് സൂചിയും ബാഗില്‍നിന്ന് സിറിഞ്ചും കണ്ടെടുത്തിട്ടുണ്ട്. അതേസമയം താരങ്ങള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞിട്ടില്ലെന്ന് സി ജി എഫ് അറിയിച്ചിട്ടുണ്ട്. ഇര്‍ഫാന്റെ നടത്തമത്സരം കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു.

ഇരുപതു കിലോ മീറ്റര്‍ നടത്തമത്സരത്തിലായിരുന്നു ഇര്‍ഫാന്‍ പങ്കെടുത്തിരുന്നത്. മത്സരത്തില്‍ 13-ാമതായാണ് ഇര്‍ഫാന്‍ ഫിനിഷ് ചെയ്തത്. ഇന്നത്തെ ട്രിപ്പിള്‍ ജമ്പ് മത്സരത്തില്‍ പങ്കെടുക്കാനിരിക്കെയാണ് രാകേഷിനെ പുറത്താക്കിയിരിക്കുന്നത്.

നാണക്കേടുമായി സൂപ്പര്‍ കപ്പ്.. . ആറ് ചുവപ്പ് കാർഡ് കണ്ട മത്സരം.. വീണ്ടും വിവാദച്ചുഴിയിൽ വീണ് ഇന്ത്യന്‍ റഫറിമാരു൦...

ഇന്ത്യയുടെ പുതിയ ഫുട്ബോള്‍ മാമാങ്കം ആയ സൂപ്പര്‍ കപ്പ് വിവാദ൦ കെട്ടടങ്ങാതെ മുന്നേറുന്നു.. മറ്റൊരു നാണക്കേടിനു൦, വിവാദത്തിനും വഴി വച്ചു ഗോവയു൦ ജ൦ഷഡ്മപൂരുമായി നടന്ന കോട്ടർ ഫൈനൽ മത്സരം .

സൂപ്പര്‍ കപ്പില്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ തന്നെ ഏറ്റവും നാണംകെട്ട ദിനമായി മാറുകയാണ്. ജംഷദ്പൂരും എഫ് സി ഗോവയും തമ്മില്‍ ഉള്ള പോരാട്ടം ആദ്യ പകുതി അവസാനിക്കുമ്ബോള്‍ കണ്ടത് ഒരു ദുരന്ത റഫറിയിംഗും അതിന്റെ ഫലമായി ആറു ചുവപ്പു കാര്‍ഡുകളും. മത്സരത്തില്‍ ഒരു ഗോള്‍ അനുവദിക്കാതിരുന്നതാണ് ഇരുടീമുകളും തമ്മിലുള്ള അടിക്കും ചുവപ്പ് കാര്‍ഡിലും കലാശിച്ചത്.

എതിരില്ലാത്ത ഒരു ഗോളിന് ഗോവ മുന്നിട്ട് നില്‍ക്കുമ്ബോള്‍ ആയിരുന്നു വിവാദ തീരുമാനം. ബ്രാന്‍ഡനിലൂടെ 45ആം മിനുട്ടില്‍ എഫ് സി ഗോവ രണ്ടാം ഗോള്‍ നേടിയെങ്കിലും റഫറി ഗോള്‍ നിഷേധിക്കുകയായിരുന്നു. പന്ത് നേരത്തെ തന്നെ കോര്‍ണര്‍ ലൈന്‍ കഴിഞ്ഞ് പുറത്തു പോയിരുന്നു എന്നതായിരുന്നു ഗോള്‍ നിഷേധിക്കാനുള്ള കാരണം. എന്നാല്‍ ബോള്‍ പുറത്തിപോയ സമയത്ത് ലൈന്‍ റഫറി കോര്‍ണര്‍ വിളിച്ചിരുന്നില്ല. അത് കഴിഞ്ഞും കളി നടന്ന് ഗോള്‍ വീണപ്പോഴാണ് ഇത്തരമൊരു ഡിസിഷന്‍ റഫറി എടുത്തത്.

ഇത് ഇരുടീമുകളും സംഘര്‍ഷത്തില്‍ തന്നെ ഏര്‍പ്പെട്ടു. എഫ് സി ഗോവയുടെ കോറോ കളിക്കാന്‍ തയ്യാരാവാതെ ബെഞ്ചില്‍ ചെന്ന് ഇരിക്കുകയും ചെയ്തു. ആദ്യ പകുതിക്ക് വിസില്‍ വീണപ്പോഴാണ് ആറു റെഡ് കാര്‍ഡുകള്‍ വന്നത്. ജംഷദ്പൂരിന്റെ അനസ് എടത്തൊടിക, സുബ്രതോ പോള്‍, ബെല്‍ഫോര്‍ട്ട് എന്നിവര്‍ക്കും, എഫ് സി ഗോവയുടെ ബ്രൂണോ, ബ്രാന്‍ഡണ്‍, ജസ്റ്റെ എന്നിവര്‍ക്കുമാണ് ചുവപ്പ് കിട്ടിയത്.

രണ്ടാം പകുതിയില്‍ ഗോവ ആദ്യം കളിക്കാന്‍ തയ്യാറായില്ല എങ്കിലും പിന്നീട് കളിക്കാന്‍ ഇറങ്ങുകയായിരുന്നു. രണ്ടാം പകുതിയില്‍ ഇരുടീമുകളും എട്ടു താരങ്ങള്‍ മാത്രമായിട്ടാണ് കളിച്ചത്.