Saturday 28 April 2018

ബ്ലാസ്റ്റേഴ്സിന്റെ പരാജയ കാരണവും, ബെംഗളൂരുവിന്റെ വിജയകാരണവും തുറന്നു പറഞ്ഞ് വെസ് ബ്രൗൺ


നാലാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗ് കേരളാ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം അത്ര മികച്ചതായിരുന്നില്ല. ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ മാത്രം കഴിഞ്ഞ അവർ ഭാഗ്യത്തിനാണ് സൂപ്പർ കപ്പിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ഐ എസ് എൽ അവസാനിച്ച് നാളുകൾ ഒത്തിരി ആയെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ പരാജയ കാരണങ്ങളെക്കുറിച്ച് ഇപ്പോളും ചർച്ചകൾ നടക്കുന്നുണ്ട്. അവസാനമായി ഇക്കാര്യത്തിൽ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധഭടനായിരുന്ന മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വെസ് ബ്രൗൺ. സ്പോർട്സ് കീഡയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ബ്രൗൺ മനസ് തുറന്നത്.

ഗോളുകൾ നേടുന്നവരാണ് ഫുട്ബോൾ മത്സരങ്ങളിൽ ജയിക്കുന്നതെന്നും ആവശ്യ സമയങ്ങളിൽ ഗോളുകൾ അടിക്കാൻ കഴിയാതിരുന്നതാണ് കേരളത്തിന്റെ പരാജയ കാരണമെന്നും ബ്രൗൺ പറയുന്നു. ടൂർണമെന്റ് പാതി പിന്നിട്ട സമയത്ത് ഇയാൻ ഹ്യൂമിന് പരിക്കേറ്റതും വലിയ തിരിച്ചടിയായി. മികച്ച ഫിനിഷറായിരുന്ന അദ്ദേഹം പുറത്തായത് നമുക്ക് തലവേദനയായി. ബ്ലാസ്റ്റേഴ്സിന്റെ തോൽ വിക്ക് കാരണം ഇത് തന്നെയാണ്” ബ്രൗൺ പറഞ്ഞുനിർത്തി.

അതേ സമയം ഐ എസ് എൽ റണ്ണറപ്പുകളായ ബെംഗളൂരു എഫ് സിയെക്കുറിച്ച് പറയുമ്പോൾ ബ്രൗണിന് നൂറുനാവ്. ഈ സീസൺ ഐ എസ് എല്ലിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ടീം ബെംഗളൂരു എഫ് സി യാണെന്നും, അവരുടെ ഫുട്ബോൾ വളരെ മനോഹരമാണെന്നും പറഞ്ഞ ബ്രൗൺ ബെംഗളൂരു നായകൻ സുനിൽ ഛേത്രിയേയും പ്രകീർത്തിച്ചു. ബെംഗളൂരുവിന്റെ ഏറ്റവും മികച്ച താരം സുനിൽ ഛേത്രി ആണെന്നാണ് ബ്രൗണിന്റെ പക്ഷം. അദ്ദേഹത്തിന്റെ സ്കില്ലുകളും പരിചയസമ്പത്തും ബെംഗളൂരുവിനെ മറ്റൊരു തലത്തിലെത്തിച്ചു. മുൻമാഞ്ചസ്റ്റർ യുണൈറ്റഡ് താരം പറഞ്ഞുനിർത്തി.

ഹിറ്റ്മാൻ ഹിറ്റായി മുംബൈക്ക് വിജയ൦.. രോഹിത് ശർമയുടെ മികവിൽ മുംബൈ ചെന്നൈയെ തകര്‍ത്തു.. ഇനി പ്രതീക്ഷകളുമായി മുംബൈ...

പൂനെ: ഐപിഎല്ലില്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരുടെ തിരിച്ചുവരവ് തുടരുന്നു. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു പിന്നാലെ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും തകര്‍പ്പന്‍ ജയവുമായി ഐപിഎല്ലിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തി. പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍കിങ്‌സിനെയാണ് അവസാനസ്ഥാനത്തായിരുന്ന മുംബൈ തകര്‍ത്തുവിട്ടത്. ചെന്നൈയെ അവരുടെ മൈതാനമായ പൂനെയില്‍ മുംബൈ എട്ടു വിക്കറ്റിന് കെട്ടുകെട്ടിക്കുകയായിരുന്നു. ഇതോടെ ഉദ്ഘാടന മല്‍സരത്തില്‍ ചെന്നൈയോട് വാംഖഡെയിലേറ്റ തോല്‍വിക്കു മുംബൈ കണക്കുതീര്‍ക്കുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ അഞ്ചു വിക്കറ്റിന് 169 റണ്‍സാണ് നേടിയത്. മറുപടിയില്‍ രണ്ടു പന്ത് ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മുംബൈ ലക്ഷ്യത്തിലെത്തി.

ക്യാപ്റ്റന്റെ കളി കെട്ടഴിച്ച രോഹിത് ശര്‍മയാണ് മുംബൈയുടെ വിജയശില്‍പ്പിയായത്. പുറത്താവാതെ 56 റണ്‍സോടെ രോഹിത് മുംബൈയുടെ ജയത്തിനു ചുക്കാന്‍ പിടിക്കുകയായിരുന്നു. എന്നാല്‍ രോഹിത്തിന്റെ മാത്രം ഇന്നിങ്‌സല്ല മുംബൈയുടെ ജയത്തിന് അടിത്തറയിട്ടത്. ഓപ്പണര്‍മാര്‍മാരായ എവിന്‍ ലൂയിസ് (47), സൂര്യകുമാര്‍ യാദവ് (44) എന്നിവരും നിര്‍ണായക സംഭാവനകള്‍ നല്‍കി. വിജയറണ്‍സ് നേടുമ്പോള്‍ രോഹിത്തിനു കൂട്ടായി ഹര്‍ദിക് പാണ്ഡ്യയാണ് (13*) ക്രീസിലുണ്ടായിരുന്നത്.
33 പന്തുകളില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്.

അത്ര വലിയ വിജയലക്ഷ്യമല്ലാതിരുന്നിട്ടും മുംബൈക്കു മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ യാദവും ലൂയിസും ചേര്‍ന്നു നല്‍കിയത്. ആദ്യ വിക്കറ്റില്‍ തന്നെ 69 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. കണ്ണടച്ചുള്ള ആക്രമണങ്ങള്‍ക്കു മുതിരാതെ ക്ഷമാപൂര്‍വ്വമുള്ള ബാറ്റിങാണ് ഇരുവരും കാഴ്ചവച്ചത്.
432 പന്തില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ലൂയിസിന്റെ ഇന്നിങ്‌സ്. എന്നാല്‍ യാദവിന്റെ ഇന്നിങ്‌സ് കുറേക്കൂടി വേഗമേറിയതായിരരുന്നു. 34 പന്തുകളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് യാാദവ് 44 റണ്‍സ് നേടിയത്.

സുരേഷ് റെ്‌നയുടെ ഇന്നിങ്‌സാണ് ചെന്നൈയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. റെയ്‌ന പുറത്താവാതെ 75 റണ്‍സെടുത്തു. 47 പന്തുകളില്‍ ആറു ബൗണ്ടറികളും നാലു സിക്‌സറുമടക്കമാണ് റെയ്‌ന ചെന്നൈ ബാറ്റിങ് നിരയുടെ നട്ടെല്ലായത്.
അമ്പാട്ടി റായുഡുവാണ് (46) ചെന്നൈയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. 35 പന്തുകള്‍ നേരിട്ട റെയ്‌നയുടെ ഇന്നിങ്‌സില്‍ നാലു സിക്‌സറും രണ്ടു ബൗണ്ടറികളുമുള്‍പ്പെട്ടിരുന്നു. ക്യാപ്റ്റന്‍ എംഎസ് ധോണി 26ഉം ഷെയ്ന്‍ വാട്‌സന്‍ 12ഉം റണ്‍സെടുത്തു പുറത്തായി. രണ്ടു വിക്കറ്റ് വീതമെടുത്ത ഹര്‍ദിക് പാണ്ഡ്യയും മിച്ചെല്‍ മക്ലെഗനുമാണ് ചെന്നൈയെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തിയത്.

പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇനിയുള്ള മല്‍സരങ്ങളില്‍ ജയത്തില്‍ കുറഞ്ഞതൊന്നും തങ്ങളെ തുണയ്ക്കില്ലെന്ന് ഉറപ്പായിരുന്നതിനാല്‍ രണ്ടു മാറ്റങ്ങളുമായാണ് മുംബൈ മല്‍സരലത്തില്‍ ഇറങ്ങിയത്. കിരോണ്‍ പൊള്ളാര്‍ഡിനു പകരം ജെപി ഡുമിനിയും മുസ്തഫിസുര്‍ റഹ്മാനു പകരം ബെന്‍ കട്ടിങും പ്ലെയിങ് ഇലവനിലെത്തി.
മറുഭാഗത്ത് ചെന്നൈ കഴിഞ്ഞ മല്‍സരത്തിലെ അതേ ഇലവനെ തന്നെ നിലനിര്‍ത്തുകയായിരുന്നു.

കേരളത്തിന് അന്താരാഷ്ട്ര ഫുട്ബോള്‍ സ്റ്റേഡിയ൦ അനുവദിച്ചു... സ്റ്റേഡിയ൦ കണ്ണൂരില്‍... നിർമ്മാണ ചുമതല കിറ്റ്ക്കോയ്ക്ക്..

കണ്ണൂര്‍: കൂത്തുപറമ്പ് മുന്‍സിപ്പല്‍ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിനായി കിഫ്ബി വഴി അഞ്ച് കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജ ടീച്ചര്‍. 105 X 68 മീറ്റര്‍ വിസ്തീര്‍ണത്തിലുള്ള ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ സ്റ്റേഡിയമാണൊരുക്കുന്നതെന്നും, അന്താരാഷ്ട്ര നിലവാരത്തിലുള്ള പുല്‍ത്തകിടിയും ഗോള്‍പോസ്റ്റും അനുബന്ധ സൗകര്യങ്ങളും ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

ഗ്യാലറി ബില്‍ഡിംഗ്, ഫുട്ബോള്‍ ഗ്രൗണ്ട്, സൈറ്റ് ഡെവലപ്മെന്റ്, ലാന്റ്സ്‌ക്യാപ്പിംഗ്, ജലവിതരണം, മഴവെള്ള സംഭരണം, സാനിട്ടറി, സെപ്റ്റിക് ടാങ്ക്, പമ്പ്റൂം, ഇലട്രിക്കല്‍ ജോലികള്‍ തുടങ്ങിയവയ്ക്കാണ് ഈ തുക അനുവദിച്ചത്. 1481 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ളതാണ് ഗ്യാലറി ബില്‍ഡിംഗ്. പ്ലേയേഴ്സ് റൂം, ടോയ്ലറ്റ്, ലോഞ്ച്, ലോബി എന്നിവ ഗ്യാലറി ബില്‍ഡിംഗില്‍ തയ്യാറാക്കും.

ഒന്നര മാസത്തിനുള്ളില്‍ കരാര്‍ വിളിച്ച് സ്റ്റേഡിയ നിര്‍മ്മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. കായിക വകുപ്പിന്റെ കണ്‍സള്‍ട്ടന്‍സിയായ കിറ്റ്കോയ്ക്കാണ് ഇതിന്റെ നിര്‍മ്മാണ ചുമതല.

Thursday 19 April 2018

സൂപ്പര്‍ കപ്പ് ഫൈനൽ ഇന്ന്.. ആശ്വാസ വാർത്തയിൽ സന്തോഷിച്ച് ഈസ്റ്റ് ബ൦ഗാൾ ആരാധകർ...നഷ്ടമായ ഐഎസ്എൽ കിരീടത്തിന് പകരം സൂപ്പര്‍ കപ്പ് നേടാനുറച്ച് ബ൦ഗ്ലുരുവിന്റെ പടയൊരുക്കം..


സൂപ്പര്‍ കപ്പ് ഫൈനലില്‍ ഇന്ന് ഐ ലീഗ് വമ്പന്‍മാരായ ഈസ്റ്റ് ബംഗാളും ഐ എസ് എല്‍ റണ്ണേഴ്‌സ് അപ്പായ ബെംഗളുരു എഫ് സിയും തമ്മില്‍ ഏറ്റുമുട്ടാനൊരുങ്ങുകയാണ്. സെമിഫൈനലില്‍ എഫ് സി ഗോവയെ പരാജയപ്പെടുത്തിയാണ് ഈസ്റ്റ് ബംഗാള്‍ ഫൈനലിലെത്തിയത്. ബെംഗളുരു സെമിയില്‍ മോഹന്‍ ബഗാനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് വീഴ്ത്തിയത്.

എഫ് സി ഗോവയ്‌ക്കെതിരെ പരുക്കേറ്റ സൂപ്പര്‍ താരം ഡുഡു ഫൈനലില്‍ തിരിച്ചെത്തുമെന്ന് കോച്ച് ഖാലിദ് ജമീല്‍ വ്യക്തമാക്കിയതോടെ അത് ഈസ്റ്റ് ബംഗാള്‍ ആരാധകര്‍ക്ക് വലിയ ആശ്വാസമാവുകയാണ്. നേരത്തെ ഡുഡു ഫൈനലില്‍ കളിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ക്ലബ് ഡയറക്ടര്‍ സുഭാഷ് ഭൗമിക് തന്നെ ഇക്കാര്യം പറഞ്ഞതോടെ ആരാധകര്‍ ആശങ്കയിലായി. എന്നാല്‍ താരം തിരിച്ചു വരുമെന്ന പ്രതീക്ഷയാണ് പരിശീലകന്‍ പ്രകടിപ്പിച്ചത്. ‘ പരുക്ക് ഭേദമായി ഡുഡു ഇന്ന് കളിച്ചേക്കും, അദ്ദേഹത്തെ പൂര്‍ണ്ണമായും കായികക്ഷമതയിലേക്ക് കൊണ്ടു വരുന്നതിനുള്ള പരിശ്രമത്തിലാണ് ഞങ്ങള്‍’ – ഖാലിദ് ജമാല്‍ പറഞ്ഞു.

അതേസമയം, ബെംഗളുരു കരുത്തുറ്റ നിരയാണെന്നും അവര്‍ക്കെതിരെ വിജയിക്കുന്നത് വളരെ പ്രയാസകരമാണെന്നും ഖാലിദ് ജമീല്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന് വൈകീട്ട് നാലു മണിക്ക് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് സൂപ്പര്‍ കപ്പ് ഫൈനല്‍ പോരാട്ടം നടക്കുന്നത്.

ലാല്‍റുവത്താരയെ വലയിലാക്കാൻ വമ്പന്‍ ഓഫറുകളുമായി പ്രമുഖ ക്ലബ്ബുകൾ... എന്നാല്‍ തനിക്ക് ബ്ലാസ്റ്റേഴ്സ് മതിയെന്ന് യുവതാരം..

ലാല്‍റുവത്താരയെ വലയിലാക്കാൻ വമ്പന്‍ ഓഫറുകളുമായി പ്രമുഖ ക്ലബ്ബുകൾ ര൦ഗത്ത് .. എന്നാല്‍ തനിക്ക് ബ്ലാസ്റ്റേഴ്സ് മതിയെന്ന് യുവതാരം ..

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണിലും, ആദ്യ സൂപ്പര്‍ കപ്പിലും കേരള ബ്ലാസ്റ്റേഴ്‌സ് നിരാശപ്പെടുത്തിയപ്പോള്‍ സൂപ്പര്‍ താരം ലാല്‍റുവാത്താര ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു. തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച വെച്ച പ്രതിരോധതാരവുമായി ബ്ലാസ്‌റ്റേഴ്‌സ് മൂന്നു വര്‍ഷത്തേക്ക് കരാര്‍ നീട്ടുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ലാല്‍റുവാത്താരയോടുള്ള ആരാധകരുടെ ഇഷ്ടം വര്‍ധിപ്പിക്കുകയാണ്.

മുംബൈ സിറ്റി എഫ് സി, ജംഷഡ്പൂര്‍ എഫ് സി തുടങ്ങിയ അഞ്ചു ക്ലബുകളില്‍ നിന്ന് ലഭിച്ച വമ്പന്‍ ഓഫറുകള്‍ നിരസിച്ചാണ് താരം ബ്ലാസ്റ്റേഴ്‌സിനൊപ്പം നിന്നത്. ഇതില്‍ അടുത്ത മൂന്നു വര്‍ഷത്തേക്ക് താരത്തിന് മൂന്നു കോടി തുക ഓഫര്‍ ചെയ്ത ക്ലബുമുണ്ടായിരുന്നു. എന്നാല്‍ അതേ കാലയളവില്‍ ഏകദേശം രണ്ടര കോടി രൂപയ്ക്കാണ് താരം ബ്ലാസ്റ്റേഴ്‌സില്‍ തന്നെ തുടരാന്‍ തീരുമാനിച്ചത്. കേരളത്തില്‍ തുടരാനുള്ള തീരുമാനത്തെ കുറിച്ച് മിസോറം കാരനായ ലാല്‍റുവാത്താര വിശദികരിക്കുന്നുമുണ്ട്. ‘ മിസോറാമിലെ പോലെ തന്നെ കേരളത്തില്‍ മികച്ച ഫുട്‌ബോള്‍ ആരാധകരാണുള്ളത്, രണ്ട് സംസ്ഥാനങ്ങള്‍ക്കിടയിലും അക്കാര്യത്തില്‍ വ്യത്യാസമില്ല, ഒരു താരമെന്ന നിലയില്‍ ഈ ബ്ലാസ്റ്റേഴ്‌സില്‍ നില്‍ക്കുന്നത് സുരക്ഷിതമാണെന്ന് തോന്നുന്നു, വീട്ടുകാരും വലിയ സന്തോഷത്തിലായിരുന്നു’ – 23 കാരനായ താരം പറഞ്ഞു.

ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 17 മത്സരങ്ങളാണ് റുവാത്താര കളിച്ചത്. 85 ടാക്കിളുകളും 14 ഇടപെടലുകളും 59 ക്ലിയറന്‍സുകളും താരം നടത്തി. 22 ബ്ലോക്കുകളും താരത്തിന്റെ അക്കൗണ്ടിലുണ്ട്. സീസണിലെ മൊത്തം ടാക്കിളുകളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു റുവാത്താര. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ലൂസിയന്‍ ഗോയനും 85 ടാക്കിളുകളാണ് നടത്തിയിരുന്നത്. അതു കൊണ്ടു തന്നെ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച വെച്ച താരത്തെ ഐ എസ് എൽ അവസാനിച്ചയുടനെ ബ്ലാസ്റ്റേഴ്‌സ് ടീമില്‍ നിലനിര്‍ത്തുകയായിരുന്നു.

ഗെയില്‍ താണ്ഡവമാടി പഞ്ചാബിന് കൂറ്റന്‍ സ്കോർ.. ഗെയിലിന്റെ സെഞ്ചുറി വെടിക്കെട്ടിൽ പഞ്ചാബ് ഉയര്‍ന്ന സ്കോറിൽ..


മൊഹാലിയില്‍ ക്രിസ് ഗെയ്ല്‍ വെടിക്കെട്ടിന്റെ ബലത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് കൂറ്റന്‍ സ്‌കോര്‍. തകര്‍പ്പന്‍ സെഞ്ചുറിയുമായി ഗെയ്ല്‍ കളംവാണ മത്സരത്തില്‍ 193-3 റണ്‍സാണ് സൺറൈസേഴ്സിനെതിരെ പഞ്ചാബ് നേടിയത്. 63 പന്തിൽ 104 റൺസാണ് ഗെയ്ൽ നേടിയത്.  മത്സരത്തില്‍ ഗെയ്ല്‍ 11 സിക്‌സുകളും ഒരു ബൗണ്ടറിയും അടിച്ചു പറത്തി.

ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ രവിചന്ദ്ര അശ്വിന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി കെ എല്‍ രാഹുല്‍ നിലയുറപ്പിച്ച് കളിച്ചപ്പോൾ ക്രിസ് ഗെയ്ല്‍ തന്റെ വെടിക്കെട്ട് ബാറ്റിംഗ് തന്നെ ആവര്‍ത്തിച്ചു. എട്ടാമത്തെ ഓവറിലെ അവസാന പന്തില്‍ രാഹുല്‍ പുറത്താവുമ്പോള്‍ 53-1 എന്ന നിലയിലായിരുന്നു പഞ്ചാബ്. 21 പന്തില്‍ 18 റണ്‍സാണ് രാഹുല്‍ നേടിയത്. രാഹുല്‍ പുറത്തായെങ്കിലും ക്രിസ് ഗെയ്ല്‍ തന്റെ വെടിക്കെട്ട് തുടര്‍ന്നു.

അതിനിടെ 9 പന്തില്‍ 18 റണ്‍സെടുത്ത മായങ്ക് അഗര്‍വാള്‍ സിദ്ധാര്‍ത്ഥ് കൗളിന് വിക്കറ്റ് സമ്മാനിച്ചു. 14ാം ഓവറില്‍ ക്രിസ് ഗെയ്‌ലിന് മുന്നില്‍ വന്നത് അന്താരാഷ്ട്ര ടി20 റാങ്കിംഗിലെ ഒന്നാമനായ സ്പിന്നര്‍ റാഷിദ് ഖാന്‍. എന്നാല്‍ ഒരു ദയയും ഗെയ്ല്‍ അഫ്ഗാന്‍ താരത്തോട് കാണിച്ചില്ല. ആ ഓവറില്‍ തുടര്‍ച്ചയായി നാലു സിക്‌സറുകളാണ് ഗെയ്ല്‍ പറത്തിയത്. ഗെയ്‌ലിനൊപ്പം ഒത്തുചേര്‍ന്ന കരുണ്‍ നായര്‍ വിന്‍ഡീസ് വെടിക്കെട്ട് താരത്തിന് ഉറച്ച പിന്തുണ നല്‍കി.

കരുൺ നായർ 31 റൺസെടുത്ത് പുറത്തായെങ്കിലും മത്സരത്തിലെ 18ാം ഓവറിൽ ഗെയ്ൽ തൻ്റെ 6ാം ഐ പി എൽ സെഞ്ചുറി പൂർത്തിയാക്കി. 58 പന്തുകളിൽ നിന്നായിരുന്നു താരത്തിൻ്റെ നേട്ടം. ഫിഞ്ച് 14 റൺസെടുത്ത് പുറത്താവാതെ നിന്നു. സൺറൈസേഴ്സിന് വേണ്ടി ഭുവനേശ്വർ കുമാറും സിദ്ധാർത്ഥ് കൗളും റാഷിദ് ഖാനും ഓരോ വിക്കറ്റുകൾ വീഴ്ത്തി.

സികെ വിനീത് തന്റെ മതമില്ലാത്ത മകന് വ്യത്യസ്ത പേരുമായി.. വീണ്ടും ഫുട്ബോള്‍ കേരളത്തിലെ ആരാധകരെ ഞെട്ടിച്ചു താര൦..

കളത്തിന് പുറത്തുള്ള നിലപാടുകള്‍ കൊണ്ട് പല കായിക താരങ്ങളും വേറിട്ടു നില്‍ക്കാറുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരം സികെ വിനീതും ഇത്തരത്തിലുള്ള നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയനായ കളിക്കാരനാണ്. ഐഎസ്എല്ലും സൂപ്പര്‍ കപ്പും കേരള ബ്ലാസ്റ്റേഴ്‌സിനെ അപേക്ഷിച്ച് പൂര്‍ത്തിയായപ്പോള്‍ കേരളത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരം വീട്ടില്‍ തന്റെ മകനൊപ്പമാണ് ഇപ്പോള്‍.

നേരത്തെ മകന് മതമില്ലെന്ന് വ്യക്തമാക്കിയ സികെ വിനീത് അവനൊരു തകര്‍പ്പന്‍ പേരുമിട്ടു. പേര് കണ്ട് സോഷ്യല്‍ മീഡിയയ്‌ക്കൊരു സംശയം. വിനീതും ഒരു ഫുട്‌ബോള്‍ ഭ്രാന്തന്‍ തന്നെയോ എന്ന്. കാരണം മറ്റൊന്നും അല്ല. മകന്റെ പേര് കണ്ടിട്ടാണ്. ഏദന്‍ സ്റ്റീവ് എന്നാണ് ജൂനിയര്‍ വിനീതിന് സൂപ്പര്‍ താരം പേരിട്ടിരിക്കുന്നത്.

പ്രീമിയര്‍ ലീഗിലെ ചെല്‍സി സൂപ്പര്‍ താരം ഹസാര്‍ഡിന്റെയും ലിവര്‍പൂള്‍ ഇതിഹാസം ജെറാര്‍ഡിന്റെയും പേര് ചേര്‍ത്താണ് ഏദന്‍ സ്റ്റീവ് എന്ന് മകന് പേരിട്ടിരിക്കുന്നത്. ലിവര്‍പൂളിന്റെ കറകളഞ്ഞ ആരാധകനാണ് താനെന്ന് വിനീത് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്തായാലും ജൂനിയര്‍ വിനീതിന്റെ പേര് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

തന്റെ മകനെ മതമില്ലാതെ വളര്‍ത്തുമെന്നും പ്രായപൂര്‍ത്തിയാകുമ്പോള്‍ അവന്റെ മതം അവന്‍ തന്നെ തെരഞ്ഞെടുക്കട്ടെയെന്ന വിനീതിന്റെ നിലപാടിന് സോഷ്യല്‍ മീഡിയ വന്‍ കയ്യടി നല്‍കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിനീതിനും ഭാര്യ ശരണ്യയ്ക്കും മകന്‍ പിറന്നത്.

Tuesday 17 April 2018

സൂപ്പര്‍ കപ്പ് ബ൦ഗ്ലൂരു ഫൈനലില്‍.. പത്തു പേരുമായി മോഹന്‍ ബഗാനെ തകര്‍ത്തു തരിപ്പണമാക്കി ബ൦ഗ്ലൂരുവിന് സെമിയിൽ 4-2 വിജയം...

സൂപ്പര്‍ കപ്പിലും ബ൦ഗ്ലൂരു ഫൈനലില്‍ പ്രവേശിച്ചു.. മോഹന്‍ ബഗാനെ രണ്ടിന് എതിരെ നാല് ഗോളുകൾക്കാണ് ബ൦ഗ്ലൂരു തകര്‍ത്തു വിട്ടത്...

അവസാന നാല്‍പ്പതു മിനുട്ടുകള്‍ 10 പേരുമായി കളിച്ചിട്ടും മോഹന്‍ ബഗാനെ തച്ചുതര്‍ത്ത് ബെംഗളൂരു എഫ് സി പ്രഥമ സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍. ഇന്ന് കലിംഗ സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ ഒരു ഗോളിന് പിറകില്‍ പോയതിനു ശേഷം ആണ് പത്തു പേരെയും വെച്ച്‌ 4-2ന് ജയിച്ച്‌ ബെംഗളൂരു ഫൈനലിലേക്ക് മുന്നേറിയത്. മികുവിന്റെ ഹാട്രിക്കാണ് ബെംഗളൂരുവിന്റെ എല്ലാ സീസണിലും ഒരു കിരീടം എന്ന സ്വപ്നം ജീവനോടെ നിലനിര്‍ത്തിയത്.

42ആം മിനുട്ടില്‍ ദിപാന്ത ഡിക നല്‍കിയ ഗോളിലാണ് ബഗാന്‍ മുന്നിട്ടു നിന്നിരുന്നത്. 50ആം മിനുട്ടില്‍ നിഖിലിനെ ഫൗള്‍ ചെയ്തതിന് നിശുകുമാര്‍ ചുവപ്പ് കണ്ടപ്പോള്‍ ബെംഗളൂരു 10 പേരായി ചുരുങ്ങി. ഒരു കൊല്‍ക്കത്തന്‍ ഡെര്‍ബിയാകും സൂപ്പര്‍ കപ്പ് ഫൈനലില്‍ എന്ന് തോന്നിച്ച നിമിഷങ്ങള്‍. പക്ഷെ ബഗാന്‍ ആരാധകരുടെ ഒക്കെ വില്ലനായി മികു അവതരിച്ചു.

63ആം മിനുട്ടിലും 65ആം മിനുട്ടില്‍ മികുവിന്റെ എണ്ണം പറഞ്ഞ സ്ട്രൈക്കുകള്‍. ബെംഗളൂരു 2-1ന് മുന്നില്‍. പിച്ചില്‍ ഒരാള്‍ അധികം എന്ന അഡ്വാന്റേജ് മുതലാക്കാന്‍ അതിനു ശേഷവും ബഗാമന് സമയമുണ്ടായിരുന്നു എങ്കിലും ബെംഗളൂരു ഡിഫന്‍സിനെ ഭേദിക്കാന്‍ ബഗാന്‍ അറ്റാക്കിനായില്ല. 89ആം മിനുട്ടില്‍ പെനാള്‍ട്ടിയിലൂടെ മികു ഹാട്രിക്ക് തികച്ചു. തൊട്ടടുത്ത നിമിഷം ബഗാന്റെ പരാജയം ദുരന്തമാക്കി മാറ്റി ഛേത്രിയുടെ വക നാലാം ഗോളും. ഡിക ഒരു ഗോള്‍ കൂടെ ബഗാനായി മടക്കി എങ്കിലും അപ്പോഴേക്ക് ബെംഗളൂരു ഫൈനലില്‍ എത്തിയിരുന്നു.

ഈസ്റ്റ് ബംഗാളിനെയാണ് ബെംഗളൂരു ഫൈനലില്‍ നേരിടുക. ജയിച്ചാല്‍ നിലവില്‍ വന്ന ശേഷം എല്ലാവര്‍ഷവും ഒരു കപ്പ് നേടുക എന്ന ബെംഗളൂരുവിന്റെ ചരിത്രം ആവര്‍ത്തിക്കാം.

Sunday 15 April 2018

മലയാളികള്‍ക്ക് വിഷു ആശ൦സകൾ അറിയിച്ചു ബുണ്ടെസലിഗ.. ഞെട്ടിത്തരിച്ചു മലയാളി ഫുട്ബോള്‍ പ്രേമികളും...

മലയാളികളെ ഞെട്ടിച്ച് ജര്‍മനിയില്‍നിന്നൊരു വിഷു ആശംസ. ജര്‍മന്‍ ദേശീയ ഫുട്‌ബോള്‍ ലീഗായ ബുണ്ടെസ്‌ലിഗയാണ് വിഷു ആശംസിച്ച് മലയാളികളെ ഞെട്ടിച്ചത്. പല ലീഗുകളും പല ടീമുകളും ഇതുപോലെ മലയാളികളുടെ ഫുട്‌ബോള്‍ പ്രേമത്തെ ആദരിക്കാറുണ്ടെങ്കിലും എല്ലാവരോടുമെന്നതുപോലെ സോഷ്യല്‍ മീഡിയ പേജില്‍ മലയാളികള്‍ ആഘോഷത്തിമിര്‍പ്പിലാണ്.

കേരളത്തിലുള്ള ഞങ്ങളുടെ ആരാധകര്‍ക്ക് – സമൃദ്ധിയുടേയും വിജയത്തിന്റേയും ഒരു പുതുവര്‍ഷം ആശംസിക്കുന്നു എന്നാണ് ബുണ്ടിസ്‌ലിഗ കുറിച്ചത്. തുടര്‍ന്ന് ഹാപ്പി വിഷു എന്ന ഹാഷ് ടാഗും ചിത്രവും. നൂറുകണക്കിന് മലയാളികള്‍ ലീഗിനെ പുകഴ്ത്തി കമന്റുകള്‍ കുറിച്ചു.

ജര്‍മന്‍ ഫുട്‌ബോളിലെ ഒന്നാം സ്ഥാനത്തുള്ള ലീഗാണ് ബുണ്ടിസ്‌ലിഗ. 20 ടീമുകള്‍ വീതം മത്സരിക്കുന്ന ഏറ്റവും കാഴ്ച്ചക്കാരുള്ള ദേശീയ ലീഗാണിത്. 22 തവണ ബുണ്ടിസ്‌ലിഗ കിരീടം ഉയര്‍ത്തിയ എഫ്‌സി ബയേണ്‍ മ്യൂണിക്കാണ് ഏറ്റവും കൂടുതല്‍ തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

ബുണ്ടിസ്‌ലിഗ സോഷ്യല്‍ മീഡിയ പേജിലേക്കുള്ള ലിങ്ക് താഴെ-

https://www.facebook.com/BundesligaOfficial/photos/a.219978318448431.1073741829.207360136376916/446321702480757/

അനസ് എടത്തൊടികക്ക് വിലക്കും പിഴയും... ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ അനസിന് കളിയില്‍ നിന്ന് വിലക്കും പിഴയും ചുമത്തി...

അനസ് എടത്തൊടികക്ക് വിലക്കും പിഴയും ചുമത്തി ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ നടപടി ...

സൂപ്പര്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എഫ് സി ഗോവയും ജംഷദ്പൂര്‍ എഫ് സിയും തമ്മില്‍ നടന്ന മത്സരത്തിനിടെ ഉടലെടുത്ത കയ്യാംകളിക്ക് എ ഐ എഫ് എഫിന്റെ വക കൂടുതല്‍ നടപടികള്‍. എഫ് സി ഗോവയ്ക്ക് അന്ന് ഒരു ഗോള്‍ നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ ടണല്‍ സംഘട്ടനത്തില്‍ ആറു താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തു പോയിരുന്നു. ആ താരങ്ങള്‍ക്കും ഒപ്പം ജംഷദ്പൂരിന്റെ ഗോള്‍കീപ്പിംഗ് കോച്ചിനും എതിരെയാണ് ഇപ്പോള്‍ നടപടികള്‍ വന്നിരിക്കുന്നത്.

അനസ് എടത്തൊടിക, സുബ്രതാ പോള്‍, കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട് എന്നീ ജംഷദ്പൂര്‍ താരങ്ങള്‍ക്കും റോബേര്‍ട്ട് എന്ന ജംഷദ്പൂരിന്റെ ഗോള്‍ കീപ്പിംഗ് കോച്ചിനും , സെര്‍ജി ജസ്റ്റെ, ബ്രൂണോ, ബ്രാണ്ടന്‍ ഫെര്‍ണാണ്ടസ് എന്നെ ഗോവ താരങ്ങള്‍ക്കും രണ്ടു മത്സരങ്ങളില്‍ നിന്ന് വിലക്കാണ് വിധിച്ചിരിക്കുന്നത്. ചുവപ്പ് കാര്‍ഡിന് കിട്ടുന്ന സ്വാഭാവിക സസ്പെന്‍ഷനു പുറമെ ആകും ഈ രണ്ടു മത്സരങ്ങളിലെ വിലക്ക്.

ഇതുകൂടാതെ അനസ് എടത്തൊടികയ്ക്കും ഗോള്‍കീപ്പിംഗ് കോച്ച്‌ റോബേര്‍ട്ട് ആന്‍ഡ്രുവിനും ഒരു ലക്ഷം രൂപ പിഴയും ഉണ്ട്. ഇരുവരും എതിര്‍താരങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചതിനും സസ്പെന്‍ഷന്‍ സ്വീകരിക്കാന്‍ അനസ് തയ്യാറാകാത്തതിനും ആണ് ഈ ഒരു ലക്ഷം രൂപയുടെ പിഴ. പിഴ ഏഴു ദിവസം കൊണ്ട് അടയ്ക്കണം.

Friday 13 April 2018

ഗുസ്തിയിലു൦ മലർത്തിയടിച്ച് ഇന്ത്യ... 42 മെഡലുമായി ഇന്ത്യ.. ഇന്ന് 11 മെഡലുകള്‍ കൊയ്തു ജൈത്രയാത്ര തുടരുന്നു..

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒമ്പതാം ദിനവും ഇന്ത്യ കുതിപ്പ് തുടരുന്നു. പുരുഷന്‍മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഫൈര്‍ പിസ്റ്റള്‍ ഇനത്തില്‍ അനീഷ് ഭന്‍വാലയും വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ ഇനത്തില്‍ തേജസ്വനി സാവന്തും സ്വര്‍ണം നേടിയതിന് പിന്നാലെ പുരുഷന്‍മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ബജ്‌റങ് പൂനിയ ഇന്ത്യക്കായി സ്വര്‍ണം നേടി. ഇതോടെ ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആകെ സ്വര്‍ണം പതിനേഴിലെത്തി.

ഗോദയില്‍ ന്യൂസിലാന്‍ഡിന്റെ ബ്രാം റിച്ചാര്‍ഡ്‌സിനെ മലര്‍ത്തിയടിച്ചാണ് ബജ്‌റങിന്റെ സ്വര്‍ണ നേട്ടം. മൂന്ന് സ്വര്‍ണത്തിന് പുറമേ നാല് വെള്ളിയും നാല് വെങ്കലവും സഹിതം പതിനൊന്ന് മെഡലുകള്‍ ഇന്ത്യ ഇന്ന് കൈപിടിയിലൊതുക്കി. 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സ് വിഭാഗത്തില്‍ സാവന്തിന്റെ സ്വര്‍ണത്തിനൊപ്പം അന്‍ജൂമിലൂടെ വെള്ളിയും ഇന്ത്യക്കാണ്. വനിതകളുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ പൂജ ദന്ത വെള്ളി കരസ്ഥമാക്കിയപ്പോള്‍ പുരുഷന്‍മാരുടെ 97 കിലോഗ്രാം വിഭാഗം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ മൗസം ഖത്രി വെള്ളി നേടി. വനിതകളുടെ 68 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ദിവ്യ കക്രണും പുരുഷന്‍മാരുടെ 91 കിലോഗ്രാം വിഭാഗം ബോക്‌സിങ്ങില്‍ നമാന്‍ തന്‍വാറും വെങ്കലം സ്വന്തമാക്കി.

വനിതകളുടെ ടേബിള്‍ ടെന്നീസ് ഡബിള്‍സില്‍ ബത്ര മാനിക-മൗമ ദാസ് സഖ്യം വെള്ളി നേടിയപ്പോള്‍ 69 കിലോഗ്രാം ബോക്‌സിങ്ങില്‍ മനോജ് കുമാര്‍, 56 കിലോഗ്രാം വിഭാഗത്തില്‍ മുഹമ്മദ് ഹുസാമുദ്ദീന്‍ വെങ്കലവും നേടി. നിലവില്‍ 17 സ്വര്‍ണവും 11 വെള്ളിയും 14 വെങ്കലവും സഹിതം 42 മെഡലോടെ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 65 സ്വര്‍ണവും 49 വെള്ളിയും 51 വെങ്കലവും സ്വന്തമാക്കിയ ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 30 സ്വര്‍ണവും 34 വെള്ളിയും 34 വെങ്കലവുമുള്ള ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്. 

Thursday 12 April 2018

കോമൺവെൽത്ത് ഗെയിംസ് കേരളത്തിന് അപമാനം .. രണ്ടു കേരള താരങ്ങളെപുറത്തുാക്കി..

ഗോള്‍ഡ് കോസ്റ്റ്:  കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ വില്ലേജില്‍നിന്ന് രണ്ടു മലയാളി താരങ്ങളെ പുറത്താക്കി. കെ ടി ഇര്‍ഫാന്‍, എ വി രാകേഷ് ബാബു എന്നിവരെയാണ് പുറത്താക്കിയത്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ 'നോ നീഡില്‍ പോളിസി' ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി.  ട്രിപ്പിള്‍ ജമ്പ് താരമാണ് രാകേഷ് ബാബു. നടത്ത താരമാണ് കെ ടി ഇര്‍ഫാന്‍. ഇരുവരുടെയും അക്രഡിറ്റേഷന്‍ റദ്ദാക്കി. ഇവരുടെ മുറിയുടെ സമീപത്തുനിന്ന് സൂചിയും ബാഗില്‍നിന്ന് സിറിഞ്ചും കണ്ടെടുത്തിട്ടുണ്ട്. അതേസമയം താരങ്ങള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞിട്ടില്ലെന്ന് സി ജി എഫ് അറിയിച്ചിട്ടുണ്ട്. ഇര്‍ഫാന്റെ നടത്തമത്സരം കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു.

ഇരുപതു കിലോ മീറ്റര്‍ നടത്തമത്സരത്തിലായിരുന്നു ഇര്‍ഫാന്‍ പങ്കെടുത്തിരുന്നത്. മത്സരത്തില്‍ 13-ാമതായാണ് ഇര്‍ഫാന്‍ ഫിനിഷ് ചെയ്തത്. ഇന്നത്തെ ട്രിപ്പിള്‍ ജമ്പ് മത്സരത്തില്‍ പങ്കെടുക്കാനിരിക്കെയാണ് രാകേഷിനെ പുറത്താക്കിയിരിക്കുന്നത്.