Thursday, 3 May 2018

ഇന്ത്യൻ ലീഗ് ഫുട്ബോള്‍ ഒത്തുകളി വിവാദം അന്വേഷണം മുക്കി കളയുന്നെന്ന് ആരോപണം.. സിബിഐ അന്വേഷണം നടത്തു൦ എന്ന് പറഞ്ഞു എങ്കിലും ഒന്നും നടത്താതെ ഫെഡറേഷന്‍ വ്യാപക വിമർശന൦...

ഐ ലീഗില്‍ ഒത്തുകളിക്കാന്‍ ശ്രമം നടത്തിയെന്ന മിനര്‍വ്വ പഞ്ചാബിന്റെ പരാതിയിന്‍മേലുള്ള അന്വേഷണം ഒച്ചിഴയും വേഗത്തില്‍. നാലു മാസം മുമ്പാണ് ഐ ലീഗ് മത്സരത്തിന് മുമ്പ് ഒത്തുകളിക്കാന്‍ പണം വാഗ്ദാനം ചെയ്ത് കൊണ്ട് ചിലര്‍ മിനര്‍വ്വ താരങ്ങളെ ഫോണില്‍ സമീപിച്ചത്. സംഭവം ഐ ലീഗ് ചാമ്പ്യന്‍മാര്‍ കൂടിയായ മിനര്‍വ്വ എ ഐ എഫ് എഫിന് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ഔദ്യോഗികമായി പരാതി നല്‍കുകയും ചെയ്തു.

അതിന് ശേഷം വീണ്ടും ഇത്തരത്തില്‍ ശ്രമം നടന്നതായി മിനര്‍വ്വ വ്യക്തമാക്കി. രണ്ടാംതവണ അഞ്ചു താരങ്ങള്‍ക്കും കോച്ചിനും പണം വാഗ്ദാനം ചെയ്ത് ഫോണ്‍വിളി ലഭിച്ചതായി മിനര്‍വ്വ പരാതി നല്‍കി. ശേഷം എ എഫ് സിക്ക് പരാതി ഓണ്‍ലൈനില്‍ സമര്‍പ്പിച്ച വിവരമടക്കം മിനര്‍വ്വ ടീം ഉടമ രഞ്ജിത് ബജാജ് പുറത്തുവിട്ടു. ചെന്നൈ സിറ്റ് എഫ് സി മുന്‍ കോച്ച് സൗന്ദരരാജനും ഇത്തരത്തില്‍ ചിലര്‍ പണം വാഗ്ദാനം ചെയ്തുവെന്ന് പറഞ്ഞ് രംഗത്ത് വന്നു. മിനര്‍വ്വക്കെതിരെയുള്ള മത്സരത്തിന് മുമ്പായിരുന്നു ഇതും.

അന്വേഷണം സി ബി ഐയ്ക്ക് കൈമാറുകയാണെന്ന് ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ പെരേര മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പരാതി നല്‍കിയ ചിലരോട് കാര്യങ്ങള്‍ തിരക്കിയെന്നല്ലാതെ അന്വേഷണം എവിടെയുമെത്തിയില്ല. വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് എ ഐ എഫ് എഫിനെതിരെ ഉയര്‍ന്ന് വരുന്നത്. നാലു മാസമായി നല്‍കിയ പരാതിയുടെ മേലുള്ള അന്വേഷണമാണ് ഇപ്പോള്‍ എവിടെയുമെത്താതെ നില്‍ക്കുന്നത്.

അഭ്യൂഹങ്ങൾക്ക് വിട.. സന്തേഷ് ജിങ്കാൻ ബ്ലാസ്റ്റേഴ്സ് വിടുന്നില്ല.. അതിനായി നിരസിച്ചത് കോടികള്‍.. ആരാധകരെ കുളിരണിയിപ്പിച്ച വാക്കുകളുമായി താര൦...


ഐ എസ് എൽ ടീമായ എടികെ യിൽ നിന്ന് ലഭിച്ച വമ്പൻ ഓഫർ, കേരളാ ബ്ലാസ്റ്റേഴ്സ് നായകൻ സന്ദേശ് ജിങ്കൻ നിരസിച്ചു. അഞ്ച് കോടി രൂപയുടെ സ്വപ്ന ഓഫറുമായി എടികെ, ജിങ്കനെ സമീപിച്ചെങ്കിലും കേരളാ ബ്ലാസ്റ്റേഴ്സിൽ തുടരാൻ ജിങ്കൻ തീരുമാനിക്കുകയായിരുന്നു. നിലവിൽ കേരളാ ബ്ലാസ്റ്റേഴ്സിൽ ഒരു കോടി ഇരുപത് ലക്ഷം രൂപയാണ് ജിങ്കന്റെ വാർഷിക പ്രതിഫലം.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസൺ മുതൽ കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള താരമാണ് ജിങ്കൻ. കഴിഞ്ഞ വർഷം ബ്ലാസ്റ്റേഴ്സുമായി മൂന്ന് വർഷ കരാറിലെത്തിയ ജിങ്കന് കരാർ പ്രകാരം രണ്ട് വർഷം കൂടി ബ്ലാസ്റ്റേഴ്സിൽ ബാക്കിയുണ്ട്. പ്രതിരോധത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച് മുന്നേറുന്ന ജിങ്കന് നേരത്തെയും പല ടീമുകളിൽ നിന്നും ഓഫറുകൾ വന്നിട്ടുണ്ടെങ്കിലും ഇത്രയും വലിയ ഓഫർ ഇതാദ്യമാണ്.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യങ്ങളെക്കുറിച്ച് ജിങ്കൻ മനസ് തുറന്നത്. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ അകമഴിഞ്ഞ പിന്തുണയും, സ്നേഹവും ബ്ലാസ്റ്റേഴ്സിൽ തുടരാൻ പ്രേരിപ്പിക്കുന്നെന്നും, അവർ നൽകുന്ന സ്നേഹം തള്ളിക്കളഞ്ഞ് മറ്റൊരു ടീമിലേക്ക് പോകാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്നും ജിങ്കൻ പറഞ്ഞു.

2014ലും 2016 ലും കേരളാ ബ്ലാസ്റ്റേഴ്സ് ഐ എസ് എൽ ഫൈനലിൽ എത്തിയപ്പോൾ നിർണായക പ്രകടനം കാഴ്ചവെച്ച ജിങ്കൻ ടീംപ്ലേ ഓഫിലെത്താതെ പുറത്തായ 2017-18 സീസണിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സീസൺ അവസാനിച്ചതിന് ശേഷം മലയാളി പ്രതിരോധ താരം അനസ് എടത്തൊടിക ബ്ലാസ്റ്റേഴ്സുമായി കരാറിലെത്തിയതോടെ ജിങ്കൻ ടീം വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിനാണ് ഇതോടെ അവസാനമായിരിക്കുന്നത്.

Wednesday, 2 May 2018

ലിവർപൂൾ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍.. ആവേശകരമായ മത്സരത്തിനൊടുവിൽ പൊരുതി വീണ് റോമ..

ക്വാർട്ടറിൽ ബാഴ്സയ്ക്കെതിരെ നടത്തിയ അത്ഭുത തിരിച്ചുവരവ് ആവർത്തിക്കുന്നതിന് അടുത്തെത്തി റോമ വീണൂ. ലിവർപൂളിന്റെ 5-2 ആദ്യ പാദ ലീഡ് മറികടക്കുക എന്ന വലിയ കടമ്പയുമായി ഇറങ്ങിയ റോമയ്ക്ക് ഒരു ഗോൾ മാത്രമെ മടക്കുന്നതിൽ കുറഞ്ഞുള്ളൂ. 4-2ന്റെ വിജയം സ്വന്തമാക്കിയെങ്കിലും അഗ്രിഗേറ്റിൽ 7-6ന്റെ ആനുകൂല്യത്തിൽ ക്ലോപ്പിന്റെ ലിവർപൂൾ ഫൈനലിലേക്ക് കടന്നു.

രണ്ട് വർഷമായി ചാമ്പ്യൻസ് ലീഗ് ഹോം മത്സരങ്ങളിൽ ഗോൾ വഴങ്ങിയിട്ടില്ലാത്ത റോമൻ സംഘത്തിനെതിരെ ആദ്യ 25 മിനുട്ടിൽ തന്നെ രണ്ട് ഗോളുകൾ സ്കോർ ചെയ്താണ് റോമയുടെ തിരിച്ചുവരവ് പ്രതീക്ഷകൾ ലിവർപൂൾ അവസാനിപ്പിച്ചത്. കളി തുടങ്ങി ഒമ്പതാം മിനുട്ടിൽ നൈംഗോളന്റെ ഒരു പിഴവാണ് ലിവർപൂളിന്റെ ആദ്യ ഗോളിൽ കലാശിച്ചത്. നൈംഗോളന്റെ പാസ് സ്വീകരിച്ച് മുന്നേറിയ ലിവർപൂൾ മാനെയിലൂടെയാണ് ലീഡെടുത്തത്.

ആറു മിനുറ്റുകൾക്കകം ഒരു സെൽഫ് ഗോളിലൂടെ റോമ ഒരു ഗോൾ മടക്കി പ്രതീക്ഷ തിരിച്ചുകൊണ്ടു വന്നു. ലിവർപൂളിന്റെ ഡിഫൻസീവ് ക്ലിയറൻസിനിടെ മിൽനറിന്റെ തലയ്ക്ക് തട്ടി പന്ത് ലിവർപൂൾ വലയിൽ തന്നെ വീഴുകയായിരുന്നു. പക്ഷെ ആ പ്രതീക്ഷയും നീണ്ടില്ല. 25ആം മിനുട്ടിൽ വൈനാൾഡന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോൾ ലിവർപൂളിന്റെ ഫൈനൽ പ്രതീക്ഷ സജീവമാക്കി. 7-3ന്റെ അഗ്രിഗേറ്റ് ലീഡായിരുന്നു അപ്പോൾ ലിവർപൂളിന്.

രണ്ടാം പകുതിയിൽ ജെക്കോയിലൂടെ റോമ സമനില പിടിച്ചെങ്കിലും കളി റോമയ്ക്ക് എത്തിപ്പിടിക്കാൻ കഴിയുന്നതിലും ദൂരത്തായിരുന്നു. 86ആം മിനുട്ടിൽ നൈഗോളാൻ ഒരു ഗോൾ കൂടെ നേടി മത്സരം 3-2ഉം അഗ്രിഗേറ്റ് 5-7ഉം ആക്കിയെങ്കിലും അപ്പോഴും രണ്ട് ഗോളിന്റെ ദൂരം. പിന്നീടും പൊരുതുന്നത് തുടർന്ന റോമ ഇഞ്ച്വറി ടൈമിൽ ഒരു പെനാൾട്ടിയിലൂടെ കളിയിലെ നാലാം ഗോളും നേടി. നൈംഗോളൻ തന്നെ ആയിരുന്നു നാലാം ഗോളും നേടിയത്. അഗ്രിഗേറ്റ് 6-7. പക്ഷെ ആ ഗോളും ഫൈനലിൽ എത്താൻ സഹായിച്ചില്ല. 13 ഗോളുകളാണ് ഈ ചാമ്പ്യൻസ് ലീഗ് സെമിയിൽ ഇരു പാദങ്ങളിലുമായി വീണത്. അത് ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഒരു റെക്കോർഡുമാണ്.

ലിവർപൂൾ യുക്രൈനിലേക്ക് ആറാം ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമാക്കിയാണ് പോകുന്നത്. ഇന്നലെ ബയേണിനെ തോൽപ്പിച്ച് തുടർച്ചയായ മൂന്നാം ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിടുന്ന സിദാന്റെ സംഘമാകും ലിവർപൂളിനെ കാത്തിരിക്കുന്നത്.

ബട്ലറുടെ വെടികെട്ട് ബാറ്റിംഗിനു൦ രാജസ്ഥാനെ ജയിപ്പിക്കാൻ കഴിഞ്ഞില്ല.. ഡൽഹിക്ക് നാല് റൺസിന്റെ വിജയ൦.. പൊരുതി തോറ്റ് രാജസ്ഥാന്‍..


മഴയത്തും ആവേശം ചോരാതിരുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന് ആവേശജയം. ജയപരാജയങ്ങള്‍ അവസാന നിമിഷം വരെ മാറിമറിഞ്ഞ മത്സരത്തില്‍ 4 റണ്‍സിനാണ് ശ്രേയസ് അയ്യരും കൂട്ടരും രാജസ്ഥാനെ തകര്‍ത്തെറിഞ്ഞത്. ഇടിമിന്നലായി പെയ്തിറങ്ങിയ ജോസ് ബട്‌ലറിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് സന്ദര്‍ശകര്‍ക്ക് പ്രതീക്ഷ നല്കിയെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ മുറയ്ക്ക് വീണത് നിര്‍ണായകമായി.

26 പന്തില്‍ ഏഴു സിക്‌സറും നാലു ബൗണ്ടറിയും അടക്കം 67 റണ്‍സാണ് ബട്‌ലര്‍ അടിച്ചുകൂട്ടിയത്. 29 പന്തില്‍ 69 റണ്‍സെടുത്ത റിഷാഭ് പന്താണ് ഡെല്‍ഹിയുടെ വിജയശില്പി. മഴമൂലം രാജസ്ഥാന്റെ വിജയലക്ഷ്യം 12 ഓവറില്‍ 151 റണ്‍സായി പുന:നിശ്ചയിച്ചിരുന്നു. സ്‌കോര്‍ ഡെല്‍ഹി 196-6 (17.1 ഓവര്‍) ഡെല്‍ഹി 146-5 (12)

ജയിക്കാന്‍ ഓവറില്‍ 12 റണ്‍സിന് മുകളില്‍ തുടക്കം മുതല്‍ വേണ്ടിയിരുന്ന രാജസ്ഥാന്‍ മാത്യു ഷോര്‍ട്ടിനൊപ്പം വെടിക്കെട്ടുകാരന്‍ ജോസ് ബട്‌ലറെയാണ് ഓപ്പണിംഗിനായി നിയോഗിച്ചത്. രാജസ്ഥാന്‍ ക്യാംപിന്റെ പ്രതീക്ഷകള്‍ തെറ്റിക്കാതെ ബട്‌ലര്‍ അടിച്ചു മുന്നേറിയതോടെ ഡെല്‍ഹി ബൗളിംഗിന്റെ താളം തെറ്റി. പേസര്‍ ആവേശ് ഖാനാണ് ബട്‌ലറിന്റെ ബാറ്റിന്റെ ചൂട് കൂടുതല്‍ അറിഞ്ഞത്. ആവേശിന്റെ ആദ്യ ഓവറില്‍ 23 റണ്‍സാണ് ഇംഗ്ലീഷ് താരം അടിച്ചെടുത്തത്. ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച ബട്‌ലര്‍ ഒടുവില്‍ അമിത് മിശ്രയുടെ ഗൂഗ്‌ളിക്കു മുന്നില്‍ വീണു.

കേവലം 26 പന്തില്‍ ഏഴു സിക്‌സറും നാലു ബൗണ്ടറിയും അടക്കം 67 റണ്‍സെടുത്ത ബട്‌ലര്‍ പുറത്താകുമ്പോള്‍ രാജസ്ഥാന്‍ സ്‌കോര്‍ 6.4 ഓവറില്‍ 82. 32 പന്തില്‍ ജയിക്കാന്‍ 67 റണ്‍സെന്ന അവസ്ഥ. ആഞ്ഞു പിടിച്ചാല്‍ രാജസ്ഥാന് ജയിക്കാമായിരുന്ന സന്ദര്‍ഭം. എന്നാല്‍ ഷോര്‍ട്ട് മുടന്തിയോടെ രാജസ്ഥാന്റെ പ്രതീക്ഷകള്‍ കുറഞ്ഞു വന്നു. വണ്‍ഡൗണായി ബെന്‍ സ്‌റ്റോക്ക്‌സിനെ ഇറക്കാതെ സഞ്ജുവിനെ നിയോഗിച്ചതും ക്യാപ്റ്റന്‍സിയിലെ പാളിച്ചായി. അഞ്ചു പന്തില്‍ കേവലം മൂന്നു റണ്‍സ് മാത്രമാണ് മലയാളി താരത്തിന് നേടാനായത്. ബോള്‍ട്ടെറിഞ്ഞ ഒന്‍പതാം ഓവറില്‍ സഞ്ജുവിനൊപ്പം ഒരു റണ്‍സെടുത്ത സ്റ്റോക്ക്‌സും പുറത്തായതോടെ ഡെല്‍ഹിക്ക് മേല്‍ക്കൈയായി. എന്നാല്‍ കൃഷ്ണപ്പ ഗൗതം തകര്‍ത്തടിച്ചതോടെ കളി അവസാന ഓവറിലേക്ക് നീങ്ങി. 15 റണ്‍സ് മതിയായിരുന്നു അവസാന ഓവറില്‍ രാജസ്ഥാന് ജയിക്കാന്‍. എന്നാല്‍ ബോള്‍ട്ട് പത്തു റണ്‍സ് മാത്രം വിട്ടുകൊടുത്ത് മത്സരം ഡെല്‍ഹിക്ക് അനുകൂലമാക്കി.

നേരത്തേ ബാറ്റിംഗിന് നിയോഗിക്കപ്പെട്ട ഡെല്‍ഹിക്ക് ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ഓപ്പണര്‍ കോളിന്‍ മണ്‍റോയെ പൂജ്യത്തിന് നഷ്ടപ്പെട്ടപ്പോള്‍ മറ്റൊരു തകര്‍ച്ചയാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ യുവതാരം പൃഥ്വി ഷായ്‌ക്കൊപ്പം ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ചേര്‍ന്നതോടെ ഡെല്‍ഹി കളിയിലേക്ക് തിരിച്ചുവന്നു. കൂട്ടത്തില്‍ കൂടുതല്‍ അപകടകാരി പൃഥ്വി ആയിരുന്നു. മോശം പന്തുകള്‍ യാതൊരു ദയയുമില്ലാതെ അതിര്‍ത്തി കടത്തിയ ഷാ 25 പന്തില്‍ 47 റണ്‍സെടുത്താണ് മടങ്ങിയത്. ശ്രേയസ് ഗോപാലിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്കി മടങ്ങും മുമ്പ് നാലു കൂറ്റന്‍ സിക്‌സറുകളും നാലു ബൗണ്ടറിയും ആ ബാറ്റില്‍ നിന്ന് പിറന്നിരുന്നു.

ഷായ്ക്ക് പകരമെത്തിയ റിഷാഭ് പന്ത് കഴിഞ്ഞ കളിയില്‍ നിര്‍ത്തിയിടത്തു നിന്നാണ് തുടങ്ങിയത്. രാജസ്ഥാന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച് മുന്നേറിയപ്പോള്‍ ക്യാപ്റ്റന്റെ കളിയുമായി ശ്രേയസ് മറുവശത്ത് നിലയുറപ്പിച്ചു. ഇതിനിടെ കേവലം 23 പന്തുകളില്‍ പന്ത് അര്‍ധസെഞ്ചുറി തികച്ചു. പതിനഞ്ചാം ഓവറില്‍ 34 പന്തില്‍ 50 റണ്‍സെടുത്ത ശ്രേയസ് ജയദേവ് ഉനദ്ഖട്ടിന്റെ പന്തില്‍ വീണു. അവസാന പന്തില്‍ പന്തും. അവസാന ഓവറുകളില്‍ വിജയ് ശങ്കര്‍ (ആറു പന്തില്‍ 17) നടത്തിയ മിന്നലാക്രമണവും ഡെല്‍ഹിക്ക് കരുത്തായി.

Tuesday, 1 May 2018

നഷ്ടപ്പെട്ട ഫോ൦ തിരിച്ചു പിടിച്ചു രോഹിത് ശർമ.. ഇനി മുതൽ മൂന്നാം സ്ഥാനത്ത് കളിക്കാൻ ഇറങ്ങിയേക്കുമെന്ന് സൂചന..


മുംബൈയുടെ ആദ്യ മത്സരങ്ങളില്‍ ഓപ്പണറായി എവിന്‍ ലൂയിസിനൊപ്പം ബാറ്റിംഗിനിറങ്ങിയ രോഹിത് ശര്‍മ്മ മികച്ച ഫോം കണ്ടെത്താനാകാതെ നാലാം നമ്ബറിലേക്ക് മാറുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളില്‍ ഓപ്പണറായും പിന്നീടുള്ള മൂന്ന് മത്സരങ്ങളില്‍ നാലാം നമ്ബറിലും ഇറങ്ങിയ രോഹിത് കഴിഞ്ഞ മത്സരത്തില്‍ മൂന്നാം നമ്ബറിലേക്ക് വന്നിരുന്നു. മുംബൈ കളിച്ച 7 മത്സരങ്ങളില്‍ വിജയിച്ച രണ്ട് മത്സരങ്ങളിലും രോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദി മാച്ച്‌. ക്യാപ്റ്റന്റെ പ്രകടനത്തെ ഏറെ മുംബൈ ആശ്രയിക്കുന്നു എന്നതിന്റെ സൂചന കൂടിയാണിത്. രാജസ്ഥാന്‍ റോയല്‍സിനെതിരെ അഞ്ചാം നമ്ബറിലാണ് രോഹിത് ബാറ്റിംഗിനിറങ്ങിയത്.

എന്നാല്‍ ചെന്നൈയ്ക്കെതിരെ കഴിഞ്ഞ മത്സരത്തില്‍ മൂന്നാം നമ്ബറിലെത്തി അര്‍ദ്ധ ശതകം നേടി പുറത്താകാതെ ടീമിനെ വിജയത്തിലേക്ക് നയിച്ച രോഹിത് ഇനിയുള്ള മത്സരങ്ങളില്‍ മൂന്നാം നമ്ബറില്‍ ഇറങ്ങുമെന്നാണ് സഹതാരം സൂര്യകുമാര്‍ യാദവ് അഭിപ്രായപ്പെട്ടത്. കഴിഞ്ഞ മത്സരത്തിലെ പോലെ മൂന്നാം നമ്ബറിലെ ഓപ്പണിങ്ങിലോ രോഹിത്തിനെ പരീക്ഷിക്കുന്നതിനെക്കുറിച്ച്‌ ടീം മാനേജ്മെന്റ് ആലോചിക്കുന്നെന്നാണ് അറിയുവാന്‍ കഴിയുന്നത്.

രോഹിത് ശര്‍മ്മ ഓപ്പണിംഗ് സ്ഥാനത്തേക്ക് എത്തുകയാണെങ്കില്‍ വിന്‍ഡീസിന്റെ വെടിക്കെട്ട് താരം എവിന്‍ ലൂയിസിനു ടീമില്‍ സ്ഥാനം നഷ്ടപ്പെട്ടേക്കാം. മികച്ച രീതിയില്‍ ബാറ്റ് വീശുന്ന സൂര്യകുമാര്‍ യാദവിനെ ഓപ്പണിംഗ് സ്ഥാനത്ത് നിന്ന് ഒഴിവാക്കുവാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
'

ഫോമിലല്ല പക്ഷേ ഐപിഎല്ലിൽ എറ്റവും കൂടുതല്‍ ബൌണ്ടറി പായിച്ച ആ റിക്കാഡ് ഗ൦ഭീറിന് സ്വന്തം.. മറ്റുള്ള താളരങ്ങളിൽ രണ്ടും മൂന്നും സ്ഥാനത്ത് ഇന്ത്യന്‍ താരങ്ങൾ.. ക്രിസ് ഗെയില്‍ വരെ എത്രയോ പിറകില്‍...

ഗൌതം ഗംഭീറിന് ഇത്തവണ നിരാശയുടെ ഐപിഎല്ലാണ് കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ നിന്ന് ഏറെ പ്രതീക്ഷയോടെ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിലെത്തി എങ്കിലും കാര്യമായി തിളങ്ങാനായില്ല. ടീമും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താതെ ഇരുന്നതോടെ ക്യാപ്റ്റന്‍ സ്ഥാനവും രാജിവയ്‌ക്കേണ്ടി വന്നു. എന്നാല്‍ ഐപിഎല്ലിലെ ഒരു റിക്കാര്‍ഡ് ഇപ്പോഴും ഗംഭീറിന്റെ പേരില്‍ തന്നെയാണ്.

ലീഗില്‍ ഏറ്റവുമധികം ബൗണ്ടറികള്‍ നേടിയ താരമെന്ന നേട്ടമാണ് ഈ ഇടംകൈയന് സ്വന്തം. 154 മത്സരത്തില്‍ നിന്ന് 491 തവണയാണ് ഗംഭീര്‍ പന്ത് അതിര്‍ത്തി കടത്തിയത്. മറ്റു താരങ്ങളെല്ലാം ഗംഭീറിന്റെ പിന്നിലാണ് ഇക്കാര്യത്തില്‍. രണ്ടാം സ്ഥാനത്തുള്ള ശിഖര്‍ ധവാന്‍ 134 കളികളില്‍ നിന്ന് നേടിയത് 427 ബൗണ്ടറികള്‍.

ചെന്നൈയുടെ സുരേഷ് റെയ്‌നയാണ് മൂന്നാം സ്ഥാനത്ത്. 167 മത്സരങ്ങളില്‍ 424 തവണ ബൗളര്‍മാരെ അതിര്‍ത്തി കടത്താന്‍ റെയ്‌നയ്ക്കായി. സിക്‌സറുകള്‍ അടിച്ചുകൂട്ടുന്നതില്‍ മത്സരിക്കുന്ന ക്രിസ് ഗെയ്ല്‍ പക്ഷേ പട്ടികയില്‍ ഏറെ പിന്നിലാണ്. 308 ബൗണ്ടറികളുമായി പത്താം സ്ഥാനത്താണ് കരീബിയന്‍ താരം. എന്നാല്‍ 105 കളികളില്‍ നിന്ന് 288 തവണ പന്ത് ആകാശത്തു കൂടെ പറത്താന്‍ ഗെയ്‌ലിന് സാധിച്ചിട്ടുണ്ട്.

Saturday, 28 April 2018

ബ്ലാസ്റ്റേഴ്സിന്റെ പരാജയ കാരണവും, ബെംഗളൂരുവിന്റെ വിജയകാരണവും തുറന്നു പറഞ്ഞ് വെസ് ബ്രൗൺ


നാലാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗ് കേരളാ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം അത്ര മികച്ചതായിരുന്നില്ല. ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ മാത്രം കഴിഞ്ഞ അവർ ഭാഗ്യത്തിനാണ് സൂപ്പർ കപ്പിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ഐ എസ് എൽ അവസാനിച്ച് നാളുകൾ ഒത്തിരി ആയെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ പരാജയ കാരണങ്ങളെക്കുറിച്ച് ഇപ്പോളും ചർച്ചകൾ നടക്കുന്നുണ്ട്. അവസാനമായി ഇക്കാര്യത്തിൽ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധഭടനായിരുന്ന മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വെസ് ബ്രൗൺ. സ്പോർട്സ് കീഡയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ബ്രൗൺ മനസ് തുറന്നത്.

ഗോളുകൾ നേടുന്നവരാണ് ഫുട്ബോൾ മത്സരങ്ങളിൽ ജയിക്കുന്നതെന്നും ആവശ്യ സമയങ്ങളിൽ ഗോളുകൾ അടിക്കാൻ കഴിയാതിരുന്നതാണ് കേരളത്തിന്റെ പരാജയ കാരണമെന്നും ബ്രൗൺ പറയുന്നു. ടൂർണമെന്റ് പാതി പിന്നിട്ട സമയത്ത് ഇയാൻ ഹ്യൂമിന് പരിക്കേറ്റതും വലിയ തിരിച്ചടിയായി. മികച്ച ഫിനിഷറായിരുന്ന അദ്ദേഹം പുറത്തായത് നമുക്ക് തലവേദനയായി. ബ്ലാസ്റ്റേഴ്സിന്റെ തോൽ വിക്ക് കാരണം ഇത് തന്നെയാണ്” ബ്രൗൺ പറഞ്ഞുനിർത്തി.

അതേ സമയം ഐ എസ് എൽ റണ്ണറപ്പുകളായ ബെംഗളൂരു എഫ് സിയെക്കുറിച്ച് പറയുമ്പോൾ ബ്രൗണിന് നൂറുനാവ്. ഈ സീസൺ ഐ എസ് എല്ലിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ടീം ബെംഗളൂരു എഫ് സി യാണെന്നും, അവരുടെ ഫുട്ബോൾ വളരെ മനോഹരമാണെന്നും പറഞ്ഞ ബ്രൗൺ ബെംഗളൂരു നായകൻ സുനിൽ ഛേത്രിയേയും പ്രകീർത്തിച്ചു. ബെംഗളൂരുവിന്റെ ഏറ്റവും മികച്ച താരം സുനിൽ ഛേത്രി ആണെന്നാണ് ബ്രൗണിന്റെ പക്ഷം. അദ്ദേഹത്തിന്റെ സ്കില്ലുകളും പരിചയസമ്പത്തും ബെംഗളൂരുവിനെ മറ്റൊരു തലത്തിലെത്തിച്ചു. മുൻമാഞ്ചസ്റ്റർ യുണൈറ്റഡ് താരം പറഞ്ഞുനിർത്തി.