Showing posts with label Blasters. Show all posts
Showing posts with label Blasters. Show all posts

Thursday, 3 May 2018

അഭ്യൂഹങ്ങൾക്ക് വിട.. സന്തേഷ് ജിങ്കാൻ ബ്ലാസ്റ്റേഴ്സ് വിടുന്നില്ല.. അതിനായി നിരസിച്ചത് കോടികള്‍.. ആരാധകരെ കുളിരണിയിപ്പിച്ച വാക്കുകളുമായി താര൦...


ഐ എസ് എൽ ടീമായ എടികെ യിൽ നിന്ന് ലഭിച്ച വമ്പൻ ഓഫർ, കേരളാ ബ്ലാസ്റ്റേഴ്സ് നായകൻ സന്ദേശ് ജിങ്കൻ നിരസിച്ചു. അഞ്ച് കോടി രൂപയുടെ സ്വപ്ന ഓഫറുമായി എടികെ, ജിങ്കനെ സമീപിച്ചെങ്കിലും കേരളാ ബ്ലാസ്റ്റേഴ്സിൽ തുടരാൻ ജിങ്കൻ തീരുമാനിക്കുകയായിരുന്നു. നിലവിൽ കേരളാ ബ്ലാസ്റ്റേഴ്സിൽ ഒരു കോടി ഇരുപത് ലക്ഷം രൂപയാണ് ജിങ്കന്റെ വാർഷിക പ്രതിഫലം.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസൺ മുതൽ കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള താരമാണ് ജിങ്കൻ. കഴിഞ്ഞ വർഷം ബ്ലാസ്റ്റേഴ്സുമായി മൂന്ന് വർഷ കരാറിലെത്തിയ ജിങ്കന് കരാർ പ്രകാരം രണ്ട് വർഷം കൂടി ബ്ലാസ്റ്റേഴ്സിൽ ബാക്കിയുണ്ട്. പ്രതിരോധത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച് മുന്നേറുന്ന ജിങ്കന് നേരത്തെയും പല ടീമുകളിൽ നിന്നും ഓഫറുകൾ വന്നിട്ടുണ്ടെങ്കിലും ഇത്രയും വലിയ ഓഫർ ഇതാദ്യമാണ്.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യങ്ങളെക്കുറിച്ച് ജിങ്കൻ മനസ് തുറന്നത്. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ അകമഴിഞ്ഞ പിന്തുണയും, സ്നേഹവും ബ്ലാസ്റ്റേഴ്സിൽ തുടരാൻ പ്രേരിപ്പിക്കുന്നെന്നും, അവർ നൽകുന്ന സ്നേഹം തള്ളിക്കളഞ്ഞ് മറ്റൊരു ടീമിലേക്ക് പോകാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്നും ജിങ്കൻ പറഞ്ഞു.

2014ലും 2016 ലും കേരളാ ബ്ലാസ്റ്റേഴ്സ് ഐ എസ് എൽ ഫൈനലിൽ എത്തിയപ്പോൾ നിർണായക പ്രകടനം കാഴ്ചവെച്ച ജിങ്കൻ ടീംപ്ലേ ഓഫിലെത്താതെ പുറത്തായ 2017-18 സീസണിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സീസൺ അവസാനിച്ചതിന് ശേഷം മലയാളി പ്രതിരോധ താരം അനസ് എടത്തൊടിക ബ്ലാസ്റ്റേഴ്സുമായി കരാറിലെത്തിയതോടെ ജിങ്കൻ ടീം വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിനാണ് ഇതോടെ അവസാനമായിരിക്കുന്നത്.

Thursday, 19 April 2018

ലാല്‍റുവത്താരയെ വലയിലാക്കാൻ വമ്പന്‍ ഓഫറുകളുമായി പ്രമുഖ ക്ലബ്ബുകൾ... എന്നാല്‍ തനിക്ക് ബ്ലാസ്റ്റേഴ്സ് മതിയെന്ന് യുവതാരം..

ലാല്‍റുവത്താരയെ വലയിലാക്കാൻ വമ്പന്‍ ഓഫറുകളുമായി പ്രമുഖ ക്ലബ്ബുകൾ ര൦ഗത്ത് .. എന്നാല്‍ തനിക്ക് ബ്ലാസ്റ്റേഴ്സ് മതിയെന്ന് യുവതാരം ..

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണിലും, ആദ്യ സൂപ്പര്‍ കപ്പിലും കേരള ബ്ലാസ്റ്റേഴ്‌സ് നിരാശപ്പെടുത്തിയപ്പോള്‍ സൂപ്പര്‍ താരം ലാല്‍റുവാത്താര ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു. തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച വെച്ച പ്രതിരോധതാരവുമായി ബ്ലാസ്‌റ്റേഴ്‌സ് മൂന്നു വര്‍ഷത്തേക്ക് കരാര്‍ നീട്ടുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ലാല്‍റുവാത്താരയോടുള്ള ആരാധകരുടെ ഇഷ്ടം വര്‍ധിപ്പിക്കുകയാണ്.

മുംബൈ സിറ്റി എഫ് സി, ജംഷഡ്പൂര്‍ എഫ് സി തുടങ്ങിയ അഞ്ചു ക്ലബുകളില്‍ നിന്ന് ലഭിച്ച വമ്പന്‍ ഓഫറുകള്‍ നിരസിച്ചാണ് താരം ബ്ലാസ്റ്റേഴ്‌സിനൊപ്പം നിന്നത്. ഇതില്‍ അടുത്ത മൂന്നു വര്‍ഷത്തേക്ക് താരത്തിന് മൂന്നു കോടി തുക ഓഫര്‍ ചെയ്ത ക്ലബുമുണ്ടായിരുന്നു. എന്നാല്‍ അതേ കാലയളവില്‍ ഏകദേശം രണ്ടര കോടി രൂപയ്ക്കാണ് താരം ബ്ലാസ്റ്റേഴ്‌സില്‍ തന്നെ തുടരാന്‍ തീരുമാനിച്ചത്. കേരളത്തില്‍ തുടരാനുള്ള തീരുമാനത്തെ കുറിച്ച് മിസോറം കാരനായ ലാല്‍റുവാത്താര വിശദികരിക്കുന്നുമുണ്ട്. ‘ മിസോറാമിലെ പോലെ തന്നെ കേരളത്തില്‍ മികച്ച ഫുട്‌ബോള്‍ ആരാധകരാണുള്ളത്, രണ്ട് സംസ്ഥാനങ്ങള്‍ക്കിടയിലും അക്കാര്യത്തില്‍ വ്യത്യാസമില്ല, ഒരു താരമെന്ന നിലയില്‍ ഈ ബ്ലാസ്റ്റേഴ്‌സില്‍ നില്‍ക്കുന്നത് സുരക്ഷിതമാണെന്ന് തോന്നുന്നു, വീട്ടുകാരും വലിയ സന്തോഷത്തിലായിരുന്നു’ – 23 കാരനായ താരം പറഞ്ഞു.

ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 17 മത്സരങ്ങളാണ് റുവാത്താര കളിച്ചത്. 85 ടാക്കിളുകളും 14 ഇടപെടലുകളും 59 ക്ലിയറന്‍സുകളും താരം നടത്തി. 22 ബ്ലോക്കുകളും താരത്തിന്റെ അക്കൗണ്ടിലുണ്ട്. സീസണിലെ മൊത്തം ടാക്കിളുകളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു റുവാത്താര. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ലൂസിയന്‍ ഗോയനും 85 ടാക്കിളുകളാണ് നടത്തിയിരുന്നത്. അതു കൊണ്ടു തന്നെ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച വെച്ച താരത്തെ ഐ എസ് എൽ അവസാനിച്ചയുടനെ ബ്ലാസ്റ്റേഴ്‌സ് ടീമില്‍ നിലനിര്‍ത്തുകയായിരുന്നു.

സികെ വിനീത് തന്റെ മതമില്ലാത്ത മകന് വ്യത്യസ്ത പേരുമായി.. വീണ്ടും ഫുട്ബോള്‍ കേരളത്തിലെ ആരാധകരെ ഞെട്ടിച്ചു താര൦..

കളത്തിന് പുറത്തുള്ള നിലപാടുകള്‍ കൊണ്ട് പല കായിക താരങ്ങളും വേറിട്ടു നില്‍ക്കാറുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരം സികെ വിനീതും ഇത്തരത്തിലുള്ള നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയനായ കളിക്കാരനാണ്. ഐഎസ്എല്ലും സൂപ്പര്‍ കപ്പും കേരള ബ്ലാസ്റ്റേഴ്‌സിനെ അപേക്ഷിച്ച് പൂര്‍ത്തിയായപ്പോള്‍ കേരളത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരം വീട്ടില്‍ തന്റെ മകനൊപ്പമാണ് ഇപ്പോള്‍.

നേരത്തെ മകന് മതമില്ലെന്ന് വ്യക്തമാക്കിയ സികെ വിനീത് അവനൊരു തകര്‍പ്പന്‍ പേരുമിട്ടു. പേര് കണ്ട് സോഷ്യല്‍ മീഡിയയ്‌ക്കൊരു സംശയം. വിനീതും ഒരു ഫുട്‌ബോള്‍ ഭ്രാന്തന്‍ തന്നെയോ എന്ന്. കാരണം മറ്റൊന്നും അല്ല. മകന്റെ പേര് കണ്ടിട്ടാണ്. ഏദന്‍ സ്റ്റീവ് എന്നാണ് ജൂനിയര്‍ വിനീതിന് സൂപ്പര്‍ താരം പേരിട്ടിരിക്കുന്നത്.

പ്രീമിയര്‍ ലീഗിലെ ചെല്‍സി സൂപ്പര്‍ താരം ഹസാര്‍ഡിന്റെയും ലിവര്‍പൂള്‍ ഇതിഹാസം ജെറാര്‍ഡിന്റെയും പേര് ചേര്‍ത്താണ് ഏദന്‍ സ്റ്റീവ് എന്ന് മകന് പേരിട്ടിരിക്കുന്നത്. ലിവര്‍പൂളിന്റെ കറകളഞ്ഞ ആരാധകനാണ് താനെന്ന് വിനീത് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്തായാലും ജൂനിയര്‍ വിനീതിന്റെ പേര് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

തന്റെ മകനെ മതമില്ലാതെ വളര്‍ത്തുമെന്നും പ്രായപൂര്‍ത്തിയാകുമ്പോള്‍ അവന്റെ മതം അവന്‍ തന്നെ തെരഞ്ഞെടുക്കട്ടെയെന്ന വിനീതിന്റെ നിലപാടിന് സോഷ്യല്‍ മീഡിയ വന്‍ കയ്യടി നല്‍കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിനീതിനും ഭാര്യ ശരണ്യയ്ക്കും മകന്‍ പിറന്നത്.

Sunday, 8 April 2018

സന്തേഷ് ജിങ്കാൻ കൊൽക്കത്തയിലേക്കോ.. പ്രതിഫലം 1.5 കോടി രൂപ... ജിങ്കാനെ റാഞ്ചാൻ കൊൽക്കത്ത ഗത്ത്..

ഐഎസ്എൽ: സന്തേഷ് ജിങ്കാനെ റാഞ്ചാൻ കൊൽക്കത്ത ര൦ഗത്ത്. ഈ സീസണിൽ വളരെ മോശമായ നിലയില്‍ സീസൺ അവസാനിപ്പിച്ച ടീമാണ് കൊൽക്കത്ത രണ്ട് കോച്ചിനെ മാറ്റി പരീക്ഷിക്കുകയു൦ അവസാനം മാർകീ താരമായി വന്ന റോബീ കീനെ കോച്ചായി നിലനിർത്തുകയു൦ ചെയ്തു . റോബീ കീനിന് കീഴില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാനു൦ അവർക്ക് സാധിച്ചു .

എന്നാല്‍ ഇപ്പോള്‍ ഐഎസ്എല്ലിലെ മികച്ച താരങ്ങളെ നോട്ടമിടുകയാണ് റോബീ കീനിന്റെ നേതൃത്വത്തിൽ കൊൽക്കത്ത. അതിന് തെളിവായി ആണ് ഇപ്പോള്‍ സന്തേഷ് ജിങ്കാനെ സമീപിച്ചിരിക്കുന്നത്. അതിന് ഒന്നര കോടി രൂപ പ്രതിഫലം വാഗ്ദാനം നൽകിയതായി പറയുന്നു . നേരത്തെ സികെ വിനീത് കൊൽക്കത്തിയിൽ പോകുന്നു എന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.

അങ്ങനെ സ൦ഭവിച്ചാൽ അത് കേരള ബ്ലാസ്റ്റേഴ്സിന് വൻ തിരിച്ചടിയാവു൦ എന്നാണ് കണക്ക് കൂട്ടൽ. ഐഎസ്എൽ തുടക്കം സീസൺ മുതൽ നാല് സീസണിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലെ വൻ മതിൽ ആയിരുന്നു സന്തേഷ് ജിങ്കാൻ. ഈ സീസണിലെ ബ്ലാസ്റ്റേഴ്സ് നായകനും ആയിരുന്നു . മറ്റൊരു ഇന്ത്യൻ ഡിഫറന്ററായ അനസ് എടത്തൊടികയെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ശ്രമിക്കുന്നതു൦ ഇതിന്റെ ഭാഗമാണ് എന്ന് കരുതുന്നു .                           

Sunday, 25 March 2018

ആറടിച്ച് മിന്നും വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീം.. ഇനി കേരള പ്രീമിയര്‍ ലീഗിലും മത്സരിക്കു൦.

ഐ ലീഗ് സെക്കന്റ് ഡിവിഷന്‍ ലീഗിൽ ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീം ആറ് ഗോളിന് മധ്യ ഭാരത് ടീമിനെ തകര്‍ത്തു. കൂടാതെ വരുന്ന കേരള പ്രീമിയര്‍ ലീഗിന് കേരള ബ്ലാസ്റ്റേഴ്സ് ടീം കളിക്കു൦ എന്ന് ഉറപ്പായി.

ഇന്നലത്തെ മത്സരത്തിൽ അനന്തു മുരളിയിലൂടെ പന്ത്രണ്ടാ൦ മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഗോൾ വേട്ട ആര൦ഭിച്ചു തുടര്‍ന്ന്  16* 38* 54* മിനിറ്റുകളിൽ ബ്ലാസ്റ്റേഴ്സിനായി ഷെയിബോർലങ് കാർപ്പൻ ഹാട്രിക് നേടി കൂടാതെ സഹൽ അബ്ദുല്‍ സമദ് 50* 81* മിനിറ്റുകളിൽ അവരുടെ വല ചലിപ്പിച്ചതോടെ മധ്യ ഭാരത് ടീം തകർന്നടിഞ്ഞു. വളരെ മികച്ച പ്രകടനം ആയിരുന്നു ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീമിന്റെ കളിയില്‍ മുഴുനീള൦ ആദിപത്യ൦ പിടിച്ചു ഗോളുകളുടെ എണ്ണം കുറയ്ക്കാനുള്ള തന്ത്രപ്പാടിൽ ആയിരുന്നു മധ്യ ഭാരത്. ഉറച്ച  മൂന്ന് നാല് അവസരങ്ങള്‍ ബ്ലാസ്റ്റേഴ്സ് താരങ്ങൾ നഷ്ടപ്പെടുത്തി ഇല്ലേൽ ഇതിലും ദയനീയമായിരുന്നേനെ മധ്യ ഭാരതിന്റെ തോൽവി.

കേരള പ്രീമിയര്‍ ലീഗ് മത്സരിക്കാൻ ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീമു൦ ഉണ്ടാവു൦ എന്നതാണ് പുതിയ തീരുമാനം. ഇതോടെ കേരള പ്രീമിയര്‍ ലീഗില് 12 ടീമുകള്‍ പങ്കെടുക്കു൦. ബാക്കി നിലവില്‍ ഉള്ള ഗോകുലം കേരള, എഫ് സി കേരള, സാറ്റ് തിരൂര്‍ തുടങ്ങിയ കഴിഞ്ഞ വർഷത്തെ 11 ടീമുകളും പങ്കെടുക്കു൦. ഏപ്രില്‍ മാസം തന്നെ ലീഗ് ആര൦ഭിക്കു൦ രണ്ട് ഗ്രൂപ്പുകളിലായി തിരിച്ചാണ് മത്സരം. കെ എസ് ഇ ബി ആണ് നിലവിലെ ചാമ്പ്യന്മാർ. മത്സരക്രമ൦ അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസം തന്നെ ഔദ്യോഗികമായി പുറത്തു വിടും.

Saturday, 24 March 2018

സൂപ്പര്‍ കപ്പ് കിസീറ്റോ ഇല്ലാതെ ബ്ലാസ്റ്റേഴ്സ്.. അഞ്ച് വിദേശ താരങ്ങളുമായി സൂപ്പര്‍ കപ്പ് നേടാന്‍ സാധിക്കുമോ?.

കേരള ബ്ലാസ്റ്റേഴ്സ് മധ്യനിര താര൦ കെറിസോൺ കിസീറ്റോ സൂപ്പര്‍ കപ്പ് കളിക്കില്ല എന്ന് വിവരങ്ങള്‍ പുറത്തു വരുന്നു അതോടെ വെറും അഞ്ച് വിദേശ താരങ്ങളുമായി ബ്ലാസ്റ്റേഴ്സ്.. ആശങ്ക വിട്ടുമാറാതെ ആരാധകർ.

ഹീറോ സൂപ്പർ കപ്പിലേക്ക് രജിസ്റ്റർ ചെയ്‌ത താരങ്ങളുടെ ലിസ്റ്റിൽ കേസിറോൺ കിസിറ്റോയും ഇയാൻ ഹ്യൂമും ഇല്ല. കിസിറ്റോയെ ഇത് വരെ രജിസ്റ്റർ ചെയ്തിട്ടില്ല എന്നാണ് റിപ്പോർട്ട് , പക്ഷെ താരം കഴിഞ്ഞ ദിവസം ബ്ലാസ്റ്റേർസ് ഒഫീഷ്യൽ പേജിൽ പുറത്തു വിട്ട ചിത്രത്തിൽ ട്രെയിനിങ് ചെയ്തതായി  കാണപ്പെട്ടിരുന്നു . ഇയാൻ ഹ്യൂമും പരുക്കിൽ നിന്ന് പൂർണമായി തിരിച്ചു വരാത്തതിനാൽ സൂപ്പർ കപ്പിൽ കളിക്കില്ല .നിലവിൽ ബ്ലാസ്റ്റേഴ്സിനായി രെജിസ്റ്റർ ചെയ്‌ത വിദേശ താരങ്ങൾ - കരേജ്‌ പെകുസൺ , വെസ് ബ്രൗൺ ,വിക്ടർ പുൾഗ ,പോൾ രാഹുബ്ക്ക ,നെമഞ്ചാ ലേകിക് പേസിക് .