Showing posts with label Fc Kerala. Show all posts
Showing posts with label Fc Kerala. Show all posts

Monday, 19 November 2018

പുതിയ വിദേശ താരത്തെ ടീമിൽ എത്തിച്ച്‌ എഫ് സി കേരള...ലക്ഷ്യം ഐ ലീഗിലേക്ക് ചുവട് വയ്പ്പ്.,അഫ്ഗാൻ യുവ താരം ഇസ്മായീൽ അസീൽ ഇനി എഫ് സി കേരളക്ക് വേണ്ടി ബൂട്ട് കേട്ടും.



സെക്കൻഡ് ഡിവിഷൻ ഐ ലീഗിനും കേരള പ്രീമിയർ ലീഗിനും ആയി ഒരുങ്ങുന്ന എഫ് സി കേരള തങ്ങളുടെ സീസണിലെ ആദ്യ വിദേശ സൈനിങ് പൂർത്തിയാക്കി. 

അഫ്ഗാൻ സ്വദേശിയായ ഇസ്മായിൽ അസീൽ ഖാനെയാണ് എഫ് സി കേരള സ്വന്തമാക്കിയിരിക്കുന്നത്. മിഡ്ഫീൽഡറായ ഇസ്മായിൽ അസീൽ ദുബായ് ഫുട്ബോൾ ലോകത്ത് അറിയപ്പെടുന്ന യുവതാരമാണ്.
അബുദാബിയിൽ ഇത്തിഹാദ് അക്കാദമിയുടെ ഭാഗമായിരുന്നു താരം. 

മിഡ്ഫീൽഡറായി ആയി മികച്ച പ്രകടനം ഇത്തിഹാദിനായി കാഴ്ചവെച്ച ബദറിനെ അബുദാബിയിലെ മറ്റു ക്ലബുകൾ നോട്ടമിടുന്നതിന് ഇടയിലാണ് എഫ് സി കേരള റാഞ്ചിയത്. മുമ്പ് ഗോകുലം എഫ് സിയുമായി കരാർ ഒപ്പിടുന്നതിന് അടുത്ത് എത്തിയ താരം കൂടിയാണ് അസീൽ.

അഫ്ഗാനിസ്താനിലാണ് ജനിച്ചത് എങ്കിലും യു എ ഇയിൽ ആണ് അസീൽ വളർന്നത്. സെക്കൻഡ് ഡിവിഷൻ വിജയിച്ച് അടുത്ത് ഐ ലീഗിൽ എത്താനായാണ് എഫ് സി കേരള തയ്യാറെടുക്കുന്നത്.

Thursday, 19 July 2018

ഇന്ത്യൻ ഫുട്ബോൾ ടീമിലേക്ക് ഒരു മലയാളി കൂടി..എഫ് സി കേരളയുടെ താരമാണ് ഇന്ത്യൻ ടീമിലെ പുതിയ മലയാളി തീരോദയ൦...

*എഫ് സി കേരളതാരം ഇന്ത്യൻ ടീമിലേക്ക്* ..

എഫ് സി കേരള ജൂനിയർ താരം സച്ചിൻ സുരേഷ് ഇന്ത്യൻ ജൂനിയർ (U20) ടീമിന്റെ  ഗോൾ കീപ്പർ ആയി സെലക്ഷൻ ലഭിച്ചു..  2015ൽ  ഇന്ത്യ U14 ടീമിൽ കളിച്ചിരുന്ന സച്ചിൻ മൂന്നു വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും നീലക്കടുവകളുടെ കാവൽക്കാരനാവുകയാണ്...എഫ് സി കേരളയുടെ ജൂനിയർ ടീമിനും കേരള ടീമിനും നടത്തിയ മികച്ച പ്രകടനമാണ് സച്ചിനെ ഇന്ത്യൻ ദേശീയ ടീമിലേക്ക് വീണ്ടും എത്തിക്കാൻ സഹായിച്ചത്..
പഠനത്തിലും ഉന്നത നിലവാരം പുലർത്തുന്ന സച്ചിൻ 95% മാർക്കോടുകൂടിയാണ് പ്ലസ് ടു  പാസായത്. ഇപ്പോൾ ശ്രീ കേരള വർമ്മ കോളേജിൽ ഒന്നാം വർഷ ബി കോം വിദ്യാർത്ഥിയാണ്.

അച്ഛൻ സുരേഷ് പഴയകാല ഫുട്ബോൾ താരവും, ബിസ്സിനസ്സ്കാരനുമാണ്. അമ്മ ലീന പൂമല ഹയർ സെക്കണ്ടറി പ്രിൻസിപ്പലും, ചേച്ചി ശ്രുതി സുരേഷ് ബി ടെക് അവസാന വർഷ വിദ്യാർത്തിനിയുമാണ്.

കളിയോടൊപ്പം പഠനവും മികച്ച രീതിയിൽ കൊണ്ട് പോകുന്ന സച്ചിന്
ഇനിയും ഉയരങ്ങളിലേക്ക് എത്തിചേരാൻ സാധിക്കട്ടെ

Saturday, 7 July 2018

ഒന്നര വയ്സ്സുകാരൻ എഫ് സി കേരളയിൽ...നാളെയുടെ ഫുട്ബോൾ താരമാവാൻ ഒന്നര വയസ്സുകാരൻ പരിശീലന൦ ആര൦ഭിച്ചു..

കേരള ഫുട്ബോൾ ലോകത്തിന് പുതിയ അവതാരമാവാൻ ഒന്നര വയസ്സുകാരൻ എഫ് സി കേരളയുടെ സോക്കർ സ്കൂളിൽ പരിശീലന൦ ആര൦ഭിച്ചു..

ആദ൦ നവാസ് എന്ന ഒന്നര വയസ്സുകരാനാണ് നാളെയുടെ താരമാവാൻ ഉറച്ച് ഫുട്ബോൾ പരിശീലന൦ ആര൦ഭിച്ചത്.. നവാസ് സാനിയ നവാസ് ദമ്പധികളുടെ മകനാണ് ആദ൦..

ആദമിന്റെ പിതാവ് നവാസ് എഫ് സി കേരളയുടെ മാനേജരു൦, കോച്ചുമാണ് മകനെ ഫുട്ബോൾ ലോകത്തിന് നല്കുക എന്ന ഒരു അച്ഛന്റെ ദൃഡ നിശ്ചയമാണ് ഇതിന് പിന്നിൽ .. ഒന്നര വയസ്സുകാരന്റെ ഫുട്ബോൾ ആവേശവു൦ താത്പര്യവു൦ എല്ലാ൦ എല്ലാവരിലു൦ അത്ഭുത൦ നിറയ്ക്കുന്നു.. ഫോട്ടോകൾ എഫ് സി കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി പുറത്ത് വിടുകയായിരുന്നു..

ഫോട്ടോകൾ വിവരങ്ങൾ കാണുവാൻ

https://m.facebook.com/story.php?story_fbid=1432705086830359&id=467654006668810

Monday, 2 July 2018

എഫ് സി കേരളയുടെ മൂന്നാമത്തെ സോക്കർ സ്കൂൾ സെന്റർ ആര൦ഭിച്ചു...

എഫ് സി കേരളയുടെ മൂന്നാമത്തെ സോക്കർ സ്കൂൾ എൽത്തുരുത്ത് സെന്റ് അലോഷ്യസ് സ്കൂൾ ഗ്രൗണ്ടിൽ കേരള ഫുട്ബോൾ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡണ്ടും എഫ് സി കേരള ഡയറക്ടറുമായ ശ്രീ കെ പി സണ്ണി  ഉൽഘടനം ചെയ്തു. 

എഫ് സി കേരള ടെക്നിക്കൽ ഡയറക്ടറും മുൻ ഇന്ത്യൻ കോച്ചുമായ ശ്രീ നാരായണമേനോൻ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ശ്രീ ഡേവിസ് മൂക്കൻ, ചീഫ് കോച്ഛ് ശ്രീ ടി ജി പുരുഷോത്തമൻ, 
മാനേജരും കോച്ചുമായ നവാസ് കെ എ എന്നിവർ പ്രസംഗിച്ചു.
നിലവിൽ തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിലും,
തൃശ്ശൂർ ശ്രീ കേരളവർമ കോളേജ് ഗ്രൗണ്ടിലുമായി നേരത്തെ ആരംഭിച്ച എഫ് സി കേരള സോക്കർ സ്‌കൂളുകൾ  രാജ്യത്തെ തന്നെ മികച്ച ഫുട്ബോൾ പരിശീലന കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. 
5വയസ്സുമുതൽ 19 വയസ്സുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് സോക്കർ സ്‌കൂളിൽ പ്രവേശനം നൽകുന്നത്. 
എഫ് സി കേരള ടെക്നിക്കൽ ഡയറക്ടറും  മുൻ ഇന്ത്യൻ കോച്ചുമായ  ശ്രീ നാരായണമേനോന്റെയും,
 ചീഫ് കോച്ഛ് ശ്രീ പുരുഷോത്തമന്റെയും, ഗോൾ കീപ്പിങ് കൊച്ഛ് ഹമീദ് കെ കെ,
കോച്ചും മാനേജരുമായ നവാസ് കെ എ എന്നിവരുടെ നേതൃത്വത്തിൽ  വിദഗ്ധരായ 15ഓളം പരിശീലകരാണ് ക്യാമ്പുകൾക്ക് നേതൃത്വം നൽകുന്നത്.
 നിലവിൽ എഫ് സി കേരളക്ക് സീനിയർ ടീമിനു പുറമെ അണ്ടർ 10, അണ്ടർ 12, അണ്ടർ 14, അണ്ടർ 16 അക്കാദമി ലീഗ് ടീമുകളും അണ്ടർ 13, അണ്ടർ 15, അണ്ടർ 18 വിഭാഗങ്ങളിൽ ഐ ലീഗ് ടീമുകളും ഉണ്ട്. ഈ വർഷം മുതൽ എഫ് സി കേരള സീനിയർ ടീമിന്റെ റിസേർവ് ടീമും ഒരുക്കാൻ മാനേജ്മെന്റ് ഉദ്ദേശിക്കുന്നു.. 

Monday, 25 June 2018

സന്തോഷ് ടോഫി ഹീറോ , എഫ് സി കേരളയുടെ വജ്രായുധ൦ കേരള ബ്ലാസ്റ്റേഴ്സിലേക്ക്.. കേരള യുവ ഹീറോ ഇനി ബ്ലാസ്റ്റേഴ്സിൽ...

എഫ്‌സി കേരളയുടെയും കേരള സന്തോഷ് ട്രോഫി ഹീറോ ജിതിൻ എം എസ് കേരള ബ്ലാസ്റ്റേഴ്സിലെക്
എഫ്‌സി കേരളയുടെ ഹെഡ് കോച്ച് ടി ജി പുരുഷോത്തമന്റെ കീഴിൽ 14 ആം വയസ്സിൽ കൂടിയതാണ് ജിതിൻ . പിന്നീട് അദ്ദേഹം ജിതിനെ തൃശൂർ ശ്രീ കേരള വർമ്മ കോളേജിലും എത്തിച്ചു. ശ്രീ കേരള വർമ്മ കോളേജിലെ 2 ആം വർഷ ഡിഗ്രി വിദ്യാര്ഥിയുമാണ് ജിതിൻ .
കഴിഞ്ഞ വർഷത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെലെക്ഷൻ കിട്ടാതെ തിരിച്ചു വന്ന ജിതിന് സന്തോഷ് ട്രോഫി ക്യാമ്പിലേക്കുള്ള വാതിലുകൾ തുറക്കപ്പെടുകയായിരുന്നു. അത് എന്നും ജിതിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. പിന്നീടങ്ങോട്ട് സന്തോഷ് ട്രോഫ്യിലെ ടോപ് സ്കോറർ ആയി കേരള ഫുട്ബോളിന്റെ മാണിക്യക്കല്ലായി മാറി. സന്തോഷ് ട്രോഫി കഴിഞ്ഞു വന്നു ഐ ലീഗ് രണ്ടാം ഡിവിഷൻ കളിച്ചിരുന്ന സ്വന്തം ക്ലബായ എഫ്‌സി കേരളയുടെ കുതിപ്പിന്റെ ചുക്കാൻ പിടിച്ചത് ജിതിൻ ആയിരുന്നു. ഈ മികച്ച പ്രകടനങ്ങൾ ഇന്ത്യയിലെ മികച്ച ക്ലബ്ബുകളുടെ ചർച്ച വിഷയമായിരുന്നു. കൽക്കട്ട ക്ലബ്ബുകൾ അടക്കം ഇന്ത്യയിലെ പല ക്ലബ്ബുകളും ജിതിന് വേണ്ടി എഫ്‌സി കേരളയെ സമീപിച്ചെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് വിട്ടുകൊടുക്കാനായിരുന്നു മാനേജ്മെന്റിന്റെ താല്പര്യം. മൂന്ന് വർഷത്തേക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് ജിതിനുമായി കരാറിലൊപ്പിടാൻ പോകുന്നത്. മികച്ച വേതനവും , വിദേശ പരിശീലനങ്ങൾ എല്ലാം കേരള ബ്ലാസ്റ്റേഴ്‌സ് വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. 

ഇന്ന് ഉച്ചയോടു കൂടി എറണാകുളം ഹയാത് ഹോട്ടലിൽ വെച്ച് കരാർ ഒപ്പിടും എന്നാണ് അവസാനം കിട്ടിയ വാർത്ത. ഈ വർഷത്തെ u-23 ഇന്ത്യൻ ടീമിലും പിന്നീട് ഇന്ത്യൻ സീനിയർ ടീമിലും ജിതിൻ അംഗമാകും എന്ന വിശ്വാസത്തിലാണ് എഫ്‌സി കേരളയും റെഡ് വേരിയർസും .. ഐ എം വിജയനെ ഇന്ത്യൻ ഫുട്ബോളിലേക്കു തന്ന കേരളത്തിന്റെ സാംസ്കാരിക തൽസ്ഥാനത്തു നിന്ന് പുതിയ ഒരു വിജയൻ ആയി മാറട്ടെ ജിതിൻ എന്ന് നമുക്ക് പ്രാര്ത്ഥിക്കാം ..
എതായാലു൦ ടീമുകളിൽ കൂടുതൽ കേരള താരങ്ങൾ എത്തുന്നത് കേരള ഫുട്ബോൾ വളർച്ചയുടെ മുഖമുദ്രയാണ്.

എഫ് സി കേരളയുടെ സീനിയർ ടീം സെലക്ഷൻ നടക്കുന്നതിനടിയിൽ കേരളത്തിലെ മറ്റൊരു ടീമിന്റെ ടെക്നിക്കൽ ഡയറക്ടറുടെ ഇടപെടൽ .. ഞങ്ങളെ ഉപദ്രവിക്കരുത് എന്ന് അപേക്ഷയുമായി എഫ് സി കേരള..




എഫ് സി കേരളയുടെ സീനിയർ ടീം സെലക്ഷന്റെ ഇടയിൽ മറ്റൊരു ടീമിന്റെ ടെക്നിക്കൽ ഡയറക്ടറുടെ അവിഹിതമായ ഇടപെടൽ.
കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ആണ് ടീമിന്റെ ഉടമസ്ഥരെ പോലും ലജ്ജിപ്പിക്കുന്ന ഈ മോശം പരിപാടി.
എഫ് സി കേരള SIL MEDIA ക്ക് നൽകിയ റിപ്പോർട്ട്..
ഒരു ടീമിന്റെ സെലക്ഷൻ നടക്കുമ്പോൾ അവിടെ മറ്റൊരു ടീമിന്റെ ടെക്നിക്കൽ ഡയറക്ടർ പോയി തിരഞ്ഞെടുത്ത് നിർത്തിയിരിക്കുന്ന കളിക്കാരോട് സംസാരിക്കുന്നതും അവരുടെ പ്രതീക്ഷിക്കുന്ന സാലറി എന്താണ് എന്ന് ചോദിക്കുന്നതും  തീരെ അന്തസ്സില്ലാത്ത പരിപാടിയാണ്. അതും ഒരു ഐ ലീഗ് ടീമിന്റെ ടെക്നിക്കൽ ഡയറക്ടർ.
സ്വന്തമായി നടത്താനുള്ള എല്ലാ ശേഷിയും ഉണ്ടല്ലോ. പരസ്പര ബഹുമാനം വളരെ പ്രധാനപ്പെട്ടതാണ്.
കുറച്ചു കൂടി മാന്യതയാകാം...
ഒരു പാട് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ലെങ്കിലും.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ഫാൻ ഗ്രൂപ്പ് പ്രതിനിധികൾ സെലക്ഷന്റെ ആദ്യ ദിവസമായ ഇന്നലെ വന്നിരുന്നു. എഫ് സി കേരളയുടെ ഇത്തരം സംരംഭങ്ങളോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട്.   അതാണ് അന്തസ്സ്. ആ കാണിച്ച മാന്യതക്കും അന്തസ്സിനും ഒരായിരം നന്ദി കൂടി ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു.
എഫ്‌സി കേരള ജനങ്ങളുടെ പിന്തണയോടെ ഒരു മിനിമം ബഡ്ജറ്റിൽ നടത്തുന്ന ഒരു ചെറിയ ക്ലബ്  ആണ് .. ഞങ്ങൾ ഇന്ത്യ ഒട്ടാകെ നടത്തുന്ന ഓപ്പൺ സെലെക്ഷൻ ട്രിയൽസ് നടത്തുന്നത് കഴിവുണ്ടായിട്ടും സെർട്ടിഫിക്കറ്റുകൾ ഇല്ലാ എന്ന പേരിൽ ഒരു കളിക്കാരന്റെയും അവസരം നഷ്ടപ്പെടരുത് എന്ന ഒറ്റ കാരണം കൊണ്ടാണ് .. ഞങ്ങളുടെ സെലെക്ഷൻ ട്രയൽസ് കഴിയുന്നതിനു മുന്നേ തന്നെ സെലക്ട് ചെയ്തു മാറ്റിയിരിത്തിയിരുക്കുന്ന പ്ലയേഴ്‌സിന്റെ അടുത്ത് പോയി അവരെ ചാക്കിടുന്ന കേരളത്തിലെ ഭീമൻ ക്ലബ് അധിക്രതർ സ്ഥലം വിട്ടു പോകുക .. സഹായിക്കുക സഹകരിക്കുക .. ഒരു അപേക്ഷയാണ് ..
ഇതാണ് എഫ് സി കേരളയുടെ ഔദ്യോഗിക അപേക്ഷ കുറിപ്പ്..