Wednesday, 21 March 2018

വീണ്ടും പെയ്സ്– ബൊപ്പണ്ണ ടീം

ന്യൂഡൽഹി ∙ സിലക്‌ഷനിൽ താരങ്ങളുടെ കൈകടത്തൽ അനുവദിക്കില്ലെന്ന ശക്തമായ സന്ദേശം നൽകി, റോഹൻ ബൊപ്പണ്ണയുടെ എതിർപ്പവഗണിച്ചു ലിയാൻഡർ പെയ്സിനെ ഡേവിസ് കപ്പ് ടീമിലുൾപ്പെടുത്താൻ അഖിലേന്ത്യാ ടെന്നിസ് അസോസിയേഷൻ തീരുമാനിച്ചു. യുകി ഭാംബ്രി, രാംകുമാർ രാമനാഥൻ, സുമിത് നാഗൽ, ബൊപ്പണ്ണ, പെയ്സ് എന്നിവരെയാണ് ചൈനയ്ക്കെതിരെ അടുത്ത മാസം ആറിന് തുടങ്ങുന്ന മൽസരത്തിനുള്ള ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടുത്തിയത്. ലോകഗ്രൂപ്പ് പ്ലേ ഓഫിൽ കാനഡയ്ക്കെതിരെ മോശം പ്രകടനം നടത്തിയ പുരവ് രാജയെ ടീമിൽനിന്നൊഴിവാക്കി.

ലിയാൻഡർ പെയ്സിന് അവസരം നൽകാൻ ടീമിൽ നിന്നു മാറിനിൽക്കാൻ ബൊപ്പണ്ണ താൽപര്യം പ്രകടിപ്പിച്ചുവെന്നു കാട്ടി നോൺ പ്ലേയിങ് ക്യാപ്റ്റൻ മഹേഷ് ഭൂപതി സിലക്‌ഷൻ കമ്മിറ്റി ചെയർമാനു കത്ത് നൽകിയിരുന്നു.

പെയ്സിനൊപ്പം കളിക്കാൻ തയാറല്ലെന്ന് ഒരിക്കൽകൂടി വ്യക്തമാക്കുകയായിരുന്നു ബൊപ്പണ്ണ. എന്നാൽ പെയ്സിനെയും ബൊപ്പണ്ണയെയും ടീമിലുൾപ്പെടുത്തിയാണു സിലക്‌ഷൻ കമ്മിറ്റി മറുപടി നൽകിയത്. ഇതോടെ ടീമിൽ കളിക്കണോയെന്ന കാര്യത്തിൽ ബൊപ്പണ്ണ തീരുമാനമെടുക്കേണ്ട സ്ഥിതിയായി.

എന്നാൽ ആ തീരുമാനം ഏറെ എളുപ്പമാകില്ലെന്നാണു ടെന്നിസ് അസോസിയേഷൻ നൽകുന്ന സൂചന. സർക്കാരിൽനിന്നു ധനസഹായം സ്വീകരിക്കുന്ന ബൊപ്പണ്ണയ്ക്കു ബഹിഷ്കരണ തീരുമാനത്തിലെ ഭവിഷ്യത്തും ആലോചിക്കേണ്ടിവരുമെന്ന് അസോസിയേഷനിലെ ഉന്നതൻ വ്യക്തമാക്കി.

‘‘ വ്യക്തിപരമായ കാരണങ്ങൾകൊണ്ടു രാജ്യത്തിനു വേണ്ടി കളിക്കാൻ തയാറല്ലെങ്കിൽ, അത്തരം താരങ്ങളെ സർക്കാർ ഗ്രാന്റിനു വേണ്ടി പിന്തുണയ്ക്കാൻ അസോസിയേഷനു കഴിയില്ല. ഒരു വർഷത്തിൽ രണ്ടോ മൂന്നോ തവണ മാത്രമാണ് ഇന്ത്യയ്ക്കു വേണ്ടി കളിക്കേണ്ടിവരുന്നത്. വെറും രണ്ടാഴ്ച അവർക്ക് വ്യക്തിപരമായ അജൻഡകൾ മാറ്റിവയ്ക്കാൻ കഴിയില്ലേ ? ’’– അദ്ദേഹം ചോദിച്ചു.

ആറു വർഷം മുൻപു തുടങ്ങിയതാണു ബൊപ്പണ്ണ – പെയ്സ് പോര്. ലണ്ടൻ ഒളിംപിക്സിനു മുന്നോടിയായി പെയ്സ്–ബൊപ്പണ്ണ സഖ്യം എടിപി ടൂറിൽ കളിക്കണമെന്നായിരുന്നു ധാരണ. എന്നാൽ പെയ്സിനൊപ്പം കളിക്കാൻ ബൊപ്പണ്ണ വിസമ്മതിച്ചു.

അതോടെ ബൊപ്പണ്ണയ്ക്ക് മഹേഷ് ഭൂപതി പങ്കാളിയായി. പെയ്സും വിഷ്ണു വർധനും മറ്റൊരു ടീം. മിക്സ്ഡ് ഡബിൾസിൽ പെയ്സും സാനിയ മിർസയുമായിരുന്നു ടീം. പെയ്സിനൊപ്പം കളിക്കുന്നതിൽ സാനിയയും എതിർപ്പു പ്രകടിപ്പിച്ചിരുന്നു.

കഴിഞ്ഞ വർഷം ഉസ്ബെക്കിസ്ഥാനെതിരായ മൽസരത്തിനുള്ള ഇന്ത്യൻ ടീമിൽനിന്നൊഴിവാക്കപ്പെട്ട പെയ്സ് സിലക്‌‌ഷൻ കമ്മിറ്റിയുടെ തീരുമാനത്തോട് അനുകൂലമായി പ്രതികരിച്ചു. ബൊപ്പണ്ണയ്ക്കൊപ്പം കളിക്കാൻ മടിയില്ലെന്നും പെയ്സ് വ്യക്തമാക്കി.

‘‘ ഇന്ത്യൻ ടീമിലേക്കു തിരിച്ചെത്തുന്നതിൽ സന്തോഷം. കഠിനാധ്വാനം നടത്തിയ ഞാൻ റാങ്കിങ്ങിലും മുന്നേറിയിട്ടുണ്ട്. റോഹനുമൊത്തു കളിക്കുന്നതിനായി കാത്തിരിക്കുന്നു.

നല്ലൊരു ടീമായി മാറാനാവുമെന്നുറപ്പുണ്ട്. റോഹന്റെ മികവിനെ ഞാൻ അംഗീകരിക്കുന്നു.’’– പെയ്സ് പറഞ്ഞു.

ഫെഡററെ അട്ടിമറിച്ച് ഡെൽപോട്രോ

വാഷിങ്ടൻ ∙ ഒന്നാം സീഡ് റോജർ ഫെഡററെ അട്ടിമറിച്ച് അർജന്റീനയുടെ യുവാൻ മാർട്ടിൻ ഡെൽ പോട്രോ. ഈ വർഷം ഫെഡററുടെ ആദ്യ തോൽവി പിണഞ്ഞത് ഇന്ത്യൻ വെൽസിലെ ബിഎൻപി പാരിബാസ് ഓപ്പൺ ഫൈനലിൽ. 6–4,6–7, 7–6 നാണ് ഡെൽപോട്രോ തോൽപ്പിച്ചത്.  തുടർച്ചയായ 17 വിജയമെന്ന ഫെഡററുടെ നേട്ടത്തിനാണ് വിരാമമായത്.

കൊച്ചിയിലെ ക്രിക്കറ്റ് മത്സരം.. വാർത്താ കുറിപ്പ് ഇറക്കി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നിലപാട് വ്യക്തമാക്കി..


കൊച്ചി: നവംബറില്‍ കൊച്ചിയിലെ രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ത്യ-വിന്‍ഡീസ് ക്രിക്കറ്റ് മത്സരം നടത്താനുള്ള നീക്കത്തെ ബ്ലാസ്റ്റേഴ്‌സ് എതിര്‍ത്തില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ടീം മാനേജ്‌മെന്റ്.

ഹോം മത്സരങ്ങള്‍ വൈകുന്നതില്‍ ആശങ്ക അപ്പോള്‍ത്തന്നെ അറിയിച്ചതാണ്. ടീമിന്റെ സഹഉടമ സച്ചിന്‍ തന്നെ ഇക്കാര്യത്തിലെ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ബ്ലാസ്റ്റേഴ്‌സ് എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ടീം മാനേജ്‌മെന്റ് പറഞ്ഞു.ഐഎസ്എല്‍ അഞ്ചാം സീസണ്‍ സെപ്തംബറില്‍ ആരംഭിക്കുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ ക്രിക്കറ്റ് മത്സരത്തിന്റെ വേദി കൊച്ചിയിലാക്കാനുള്ള ആലോചന പുന:പരിശോധിയ്‌ക്കേണ്ടതാണെന്നും ടീം മാനേജ്‌മെന്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അതേസമയം, ക്രിക്കറ്റ് മത്സരത്തിന്റെ വേദി സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. കൊച്ചിയില്‍ ക്രിക്കറ്റും ഫുട്‌ബോളും നടത്തണമെന്നാണ് ആഗ്രഹമെന്ന്  ജിസിഡിഎ ചെയര്‍മാന്‍ സിഎന്‍ മോഹനന്‍ പറഞ്ഞു. കലൂരില്‍ ക്രിക്കറ്റ് നടത്തുന്നതിനെ കുറിച്ച് വിദഗ്ധരുടെ അഭിപ്രായം തേടുമെന്നും അതിന് ശേഷമേ അന്തിമതീരുമാനം കൈക്കൊള്ളുകയുള്ളൂ എന്നും കെസിഎയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ജിസിഡിഎ വ്യക്തമാക്കി. മൂന്ന് ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും സിഎന്‍ മോഹനന്‍ പറഞ്ഞു. രണ്ട് കളിക്കും സാധ്യത ഉണ്ടെങ്കില്‍ അത് ഉപയോഗിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഞ്ജുവിനോടു൦, പിടി ഉഷയോടു൦ കായിക നിരീക്ഷക സമിതിയില്‍ നിന്ന് ഒഴിഞ്ഞു പോകുവാൻ കേന്ദ്ര കായിക മന്ത്രാലയം...


ന്യൂഡല്‍ഹി: അഞ്ജു ബോബി ജോര്‍ജ്ജ് , പി ടി ഉഷ,അഭിനവ് ബിന്ദ്ര, കർണ൦ മല്ലേശ്വരി എന്നിവരോട്  ദേശീയ കായിക നിരീക്ഷക സ്ഥാനം ഒഴിയണമെന്ന് കേന്ദ്ര കായികമന്ത്രാലയം. ഭിന്നതാത്പര്യം സംരക്ഷിക്കുന്നു, സ്വന്തം അക്കാദമി നടത്തുന്നു തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് കായികമന്ത്രാലയത്തിന്റെ നിര്‍ദേശം. 

2022ലെ ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതിനായി 12 അംഗ നിരീക്ഷക സമിതിക്ക് കഴിഞ്ഞ  വര്‍ഷമാണ് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയത്. എന്നാല്‍ പല ഉപദേശകര്‍ക്കും സ്വന്തം കായിക പരിശീലക സ്ഥാപനങ്ങളുള്ളതായി ആരോപണമുയര്‍ന്നിരുന്നു. ഇതിന് പുറമെ ദേശീയ ടീമിലേക്കുള്ള സെലക്ഷന്‍ കമ്മിറ്റിയിലും ഉപദേശകര്‍ ഇടപെടുന്നുവെന്ന ആക്ഷേപമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിവാദങ്ങളൊഴിവാക്കാന്‍ കായികമന്ത്രാലയത്തിന്റെ നടപടി.

അങ്ങോട്ടും ഇങ്ങോട്ടും മലക്കം മറിഞ്ഞ് ജിസിഡിഎ യു൦ കെസിഎ യു൦.. ആശങ്കയില്‍ കേരള ഫുട്ബോള്‍ ആരാധകർ..വേണ്ടി വന്നാല്‍ പ്രക്ഷോഭങ്ങൾ നടത്താൻ തയ്യാർ..

ഇന്ന് നടന്ന ചർച്ചയിലു൦ അന്തിമ തീരുമാനം ആകെ കൊച്ചി ക്രിക്കറ്റ് വിവാദം...

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരം കൊച്ചി സ്റ്റേഡിയത്തിൽ നടത്തുന്നത് സമ്പന്ധിച്ചു ജിസിഡിഎ, കെസിഎ, കെഎഫ്എ, ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് എന്നിവർ നടത്തിയ ചർച്ചയിലു൦ അന്തിമ തീരുമാനം ആയില്ല... എന്നാല്‍ ക്രിക്കറ്റ് നടത്താൻ ധാരണ ആയതായാണ് വിവരം.. എന്നാല്‍ വിദഗ്ധ പരിശോധന കൂടി നടത്തി മൂന്ന് ദിവസത്തിന് ശേഷം അന്തിമ തീരുമാനം അറിയിക്കും. .

ഏറെ വിവാദങ്ങൾക്കു൦ പ്രതിഷേധങ്ങൾക്കു൦ ഇടവരുത്തിയ തീരുമാനം ആയിരുന്നു ക്രിക്കറ്റ് ഏകദിന മത്സരം കൊച്ചി സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനിച്ചത്...എന്നാല്‍ അന്താരാഷ്ട്ര നിലവാരം ഉള്ള മൈതാന൦ നശിപ്പിക്കരുത് എന്ന ആരോപണവുമായി ഫുട്ബോള്‍ ആരാധകർ വ്യാപക പ്രതിഷേധവുമായി ര൦ഗത്ത് വന്നു അവർക്ക് പിന്തുണയും ആയി സച്ചിന്‍ , ഗാ൦ഗുലി തുടങ്ങിയ ക്രിക്കറ്റ് താരങ്ങളു൦ ഐഎ൦ വിജയൻ, സികെ വിനീത് , ഇയാൻ ഹ്യൂ൦ തുടങ്ങിയ ഫുട്ബോള്‍ താരങ്ങളു൦ ശശി തരൂർ തുടങ്ങിയ ജനപ്രതിനിധികളു൦ ര൦ഗത്ത് വന്നു..

എന്നാല്‍ വിവാദങ്ങൾക്ക് വഴിവെച്ചു ക്രിക്കറ്റ് നടത്തേണ്ട എന്ന് ഇന്നലെ അറിയിച്ച ജിസിഡിഎ യു൦ കെസിഎ യു൦ ഇന്ന് മലക്കം മറിയുകയായിരുന്നു.. തങ്ങളെ കൊച്ചിയിൽ നിന്ന് പുറത്താക്കാനുള്ള നീക്കമാണ് നടക്കുന്നത് എന്ന് കെസിഎ ആരോപിച്ചിരുന്നു.. അതിനിടെ ഇന്ന് നടന്ന ചർച്ചയിൽ രണ്ടും നടത്തുന്നതിന് സമ്മതം അറിയിച്ചാണ് ചർച്ച പിരിഞ്ഞത്.. എന്നാല്‍ നിലവിലുള്ള ഫുട്ബോള്‍ പിച്ചിന് കുഴപ്പം സ൦ഭവിക്കുമോ എന്ന് വിദഗ്ധര്‍ പരിശോധിച്ചതിന് ശേഷം മൂന്ന് ദിവസം കഴിഞ്ഞ് നടത്തുന്ന ചർച്ചയിൽ അന്തിമ തീരുമാനം അറിയിക്കും എന്ന് പ്രതിനിധികൾ പറഞ്ഞു ...

എന്നാല്‍ വലിയ പ്രക്ഷോഭങ്ങൾക്ക് ഇത് കാരണമാവാം എന്ന് അഭിപ്രായം ഉയരുന്നു.. കേരളത്തിലെ ഫുട്ബോള്‍ ആരാധകരുടെ സ൦ഘനകൾ വൻ പ്രതിഷേധ പരിപാടികൾ നടത്താൻ തയ്യാറെടുക്കുകയാണ്.. കേരള ഫുട്ബോള്‍ തകർക്കാനുള്ള നീക്കമാണ് നടക്കുന്നത് എന്നാണ് ഫുട്ബോള്‍ ആരാധകരുടെ വാദ൦.. ഒരു സ്റ്റേഡിയ൦ ഉണ്ടായിട്ടു൦ കൊച്ചി സ്റ്റേഡിയത്തിൽ ഫുട്ബോള്‍ പിച്ച് മാറ്റി ക്രിക്കറ്റ് അവിടെ തന്നെ നടത്തണം എന്ന് വാശി പിടിക്കുന്നത് അതിനാണ് എന്നാണ് ആരോപിക്കുന്നത് .. ഏതായാലും മൂന്ന് ദിവസം കാത്തിരിക്കണ൦ തീരുമാനം അറിയാൻ.

Tuesday, 20 March 2018

ഗോകുലം എഫ് സി യെ കണ്ടു പഠിക്കൂ...... ബ്ലാസ്റ്റേഴ്‌സിനോട് ആരാധകർ....


ഐലീഗ് സെക്കന്‍ഡ് ഡിവിഷനില്‍ റിസര്‍വ് ടീമിനെ ഇറക്കി കളിക്കിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിനും രക്ഷയില്ല. ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍വി നേരിട്ട് തുടക്കം തന്നെ പിഴച്ചാണ് ബ്ലാസ്റ്റേഴ്‌സിന്റെ വരവ്. എന്തിനും കൂടെ നില്‍ക്കുന്ന ആരാധക പട പക്ഷേ ബ്ലാസ്റ്റേഴ്‌സിന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്‌. ഇങ്ങനെയാണേല്‍ ഞങ്ങള്‍ നിങ്ങളെ അങ്ങ് മറക്കും, എന്നിട്ട് ഗോകുലം എഫ്‌സിക്ക് ഒപ്പം കൂടുമെന്ന്. 

നോര്‍ത്ത് ഈസ്റ്റിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് സൂപ്പര്‍ കപ്പിലേക്ക് യോഗ്യത നേടിയ ഗോകുലത്തെ കണ്ടു പഠിക്കാന്‍ പറഞ്ഞാണ് ബ്ലാസ്റ്റേഴ്‌സിന് നേരെയുള്ള പരിഹാസം. റിസര്‍വ് ടീമിനേയും, മെയിന്‍ താരങ്ങളേയും തിരഞ്ഞെടുക്കുന്നതില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗത്ത നിന്നുമുണ്ടാകുന്ന പോരായ്മയാണ് ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നത്.

എന്നാല്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം മുന്‍പുണ്ടായിരുന്ന മലയാളി താരത്തിന്റെ രണ്ട് ഗോളുകള്‍ തന്നെയാണ് ഐലീഗ് സെക്കന്‍ഡ് ഡിവിഷനിലെ ആദ്യ കളിയില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിനെ തളര്‍ത്തിയത്. സി.എസ്.സബിത്തിനെ തളയ്ക്കാന്‍ സഹലിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് പടയ്ക്ക സാധിച്ചില്ല. 

ആദ്യ പകുതിയില്‍ തന്നെയായിരുന്നു ഓസോണ്‍ നാലു ഗോളുകള്‍ ബ്ലാസ്‌റ്റേഴ്‌സ് വലയിലേക്ക് അടിച്ചു കയറ്റിയത്. കൊച്ചി രാജ്യാന്തര സ്‌റ്റേഡിയത്തില്‍ കാണികളുടെ  പിന്തുണയുണ്ടായിരുന്നിട്ടും, രണ്ടാം പകുതിയില്‍ അത്ഭുതകരമായ  തിരിച്ചു വരവ് നടത്താനുള്ള ശേഷി ബ്ലാസ്റ്റേഴ്‌സ് റിസര്‍വ് ടീമിനുണ്ടായില്ല. എന്നാല്‍ ആദ്യ കളി മാത്രമാണിതെന്ന് ടീമിനും ആരാധകര്‍ക്കും അറിയാം. ടീം ഒത്തിണക്കത്തിലേക്ക് കൂടുതല്‍ കളി കഴിയുന്നതോടെ വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

കലൂർ സ്റ്റേഡിയത്തിൽ ആരാധകരുടെ പ്രതിഷേധം. ക്രിക്കറ്റ്‌ മത്സരം ഗ്രീൻ ഫീൽഡിലേക്ക്.....

തിരുവനന്തപുരം: ഇന്ത്യ-വിന്‍ഡീസ് ഏകദിന മത്സരം കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റാന്‍ സാധ്യത. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് മത്സരം മാറ്റാനാണ് കെസിഎയുടെ തീരുമാനം. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് കെസിഎ തീരുമാനം മാറ്റുന്നത്.

മത്സരം തിരുവനന്തപുരത്ത് നടത്താന്‍ സര്‍ക്കാര്‍ കെസിഎ യോട് നിര്‍ദേശിക്കും. തര്‍ക്കങ്ങള്‍ ഇല്ലാതെ മത്സരം നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് കായികമന്ത്രി എ.സി മൊയ്തീന്‍ വ്യക്തമാക്കി. വേദി മാറ്റുന്നത് സംബന്ധിച്ച് ജിസിഡിഎ-കെസിഎ ഭാരവാഹികളുമായി മന്ത്രി സംസാരിച്ചു. കൊച്ചിയിലെ ടര്‍ഫ് നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഈ വര്‍ഷം നവംബര്‍ ഒന്നിന് നടക്കുന്ന ഇന്ത്യ-വിന്‍ഡീസ് ഏകദിന മത്സരത്തിന് കൊച്ചി വേദിയാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. കേരളത്തിന് അനുവദിച്ച മത്സരം കൊച്ചിയില്‍ നടത്താന്‍ കെസിഎയും ജിസിഡിഎയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. എന്നാല്‍, ഫുട്ബോള്‍ മത്സരങ്ങളുടെ വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരെ അതിശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. കേരളാ ഫുട്ബോള്‍ അസോസിയേഷനും താരങ്ങളും വിമര്‍ശനങ്ങളുമായി രംഗത്തെത്തി.

എതിര്‍പ്പുകള്‍ ശക്തമായതോടെ കലൂര്‍ സ്റ്റേഡിയം ക്രിക്കറ്റ് മത്സരത്തിന് വിട്ടുകൊടുക്കാനുള്ള തീരുമാനം ജിസിഡിഎ പുന:പരിശോധിക്കുകയായിരുന്നു. ഫുട്ബോളിന് തടസമാകുമെങ്കില്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം വേണ്ടെന്നും വിവാദത്തിനില്ലെന്നും ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍ മോഹനന്‍ പറഞ്ഞു.

2017ല്‍ ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ ഉള്‍പെടെ നടന്ന വേദിയാണ് കലൂര്‍ സ്റ്റേഡിയം. ഐഎസ്എല്ലിലെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടാണ് കൊച്ചി. പൂര്‍ണമായും ഫുട്ബോള്‍ ഗ്രൗണ്ടായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ അത് നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ഫുട്ബോള്‍ പ്രേമികളുടെ നിലപാട്.