Wednesday 21 March 2018

കൊച്ചിയിലെ ക്രിക്കറ്റ് മത്സരം.. വാർത്താ കുറിപ്പ് ഇറക്കി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നിലപാട് വ്യക്തമാക്കി..


കൊച്ചി: നവംബറില്‍ കൊച്ചിയിലെ രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ത്യ-വിന്‍ഡീസ് ക്രിക്കറ്റ് മത്സരം നടത്താനുള്ള നീക്കത്തെ ബ്ലാസ്റ്റേഴ്‌സ് എതിര്‍ത്തില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ടീം മാനേജ്‌മെന്റ്.

ഹോം മത്സരങ്ങള്‍ വൈകുന്നതില്‍ ആശങ്ക അപ്പോള്‍ത്തന്നെ അറിയിച്ചതാണ്. ടീമിന്റെ സഹഉടമ സച്ചിന്‍ തന്നെ ഇക്കാര്യത്തിലെ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ബ്ലാസ്റ്റേഴ്‌സ് എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ടീം മാനേജ്‌മെന്റ് പറഞ്ഞു.ഐഎസ്എല്‍ അഞ്ചാം സീസണ്‍ സെപ്തംബറില്‍ ആരംഭിക്കുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ ക്രിക്കറ്റ് മത്സരത്തിന്റെ വേദി കൊച്ചിയിലാക്കാനുള്ള ആലോചന പുന:പരിശോധിയ്‌ക്കേണ്ടതാണെന്നും ടീം മാനേജ്‌മെന്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അതേസമയം, ക്രിക്കറ്റ് മത്സരത്തിന്റെ വേദി സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. കൊച്ചിയില്‍ ക്രിക്കറ്റും ഫുട്‌ബോളും നടത്തണമെന്നാണ് ആഗ്രഹമെന്ന്  ജിസിഡിഎ ചെയര്‍മാന്‍ സിഎന്‍ മോഹനന്‍ പറഞ്ഞു. കലൂരില്‍ ക്രിക്കറ്റ് നടത്തുന്നതിനെ കുറിച്ച് വിദഗ്ധരുടെ അഭിപ്രായം തേടുമെന്നും അതിന് ശേഷമേ അന്തിമതീരുമാനം കൈക്കൊള്ളുകയുള്ളൂ എന്നും കെസിഎയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ജിസിഡിഎ വ്യക്തമാക്കി. മൂന്ന് ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും സിഎന്‍ മോഹനന്‍ പറഞ്ഞു. രണ്ട് കളിക്കും സാധ്യത ഉണ്ടെങ്കില്‍ അത് ഉപയോഗിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

No comments:

Post a Comment