Saturday, 24 March 2018

സുനില്‍ ചേത്രി ഇല്ലാതെ ഇന്ത്യ ഏഷ്യന്‍ കപ്പിന്.. കിർഗിസ്ഥാനെതിരെ ഉള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു റോബിന്‍ സിങ് ടീമില്‍ ഇട൦ നേടിയില്ല.

ഏഷ്യാ കപ്പ് യോഗ്യത ഉറപ്പിച്ചെങ്കിലും യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ കിര്‍ഗിസ്ഥാനെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ. 27ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി കളിക്കില്ല.മുന്നേറ്റ താര൦ റോബിന്‍ സിങും ഇല്ല.  മ്യാന്‍മറിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തില്‍ ടൂര്‍ണ്ണമെന്റിലെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടതാണ് സുനില്‍ ഛേത്രിക്ക് തിരിച്ചടിയായത്.

അന്ന് മത്സരം 2-2ന് സമനിലയില്‍ പിരിയുകയായിരുന്നു. മ്യാന്‍മറിനെതിരെ തന്നെ ഇന്ത്യ 1-0ന് വിജയിച്ച ഗ്രൂപ്പിലെ ആദ്യ മത്സരത്തിലും ഛേത്രിക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചിരുന്നു. നിലവില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരവും ഛേത്രിയാണ്. 97 മത്സരങ്ങളില്‍ നിന്ന് 56 ഗോളുകളാണ് ഛേത്രി നേടിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 6 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് അഞ്ചു ഗോളുകള്‍ നേടിയ ഛേത്രിയുടെ പ്രകടനമികവിലാണ് ഇന്ത്യ ഏഷ്യാ കപ്പ് യോഗ്യത കരസ്ഥമാക്കിയത്.

യോഗ്യത നേടിയെങ്കിലും അവസാന മത്സരം കൂടി വിജയിച്ച് ആത്മവിശ്വാസം വര്‍ധിപ്പിക്കാനാണ് ഇന്ത്യ കിര്‍ഗിസ്ഥാനെതിരെ ഇറങ്ങുന്നത്. എന്നാല്‍ സുനില്‍ ഛേത്രിയില്ലാത്തത് മത്സരത്തില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്

 24 അംഗ ടീം : ഗോൾകീപ്പർസ് : ഗുർപ്രീത് സിംഗ് സന്ധു, അമരീന്ദർ സിംഗ്, വിശാൽ കൈത്. പ്രിതിരോധം : സുഭാഷിഷ് ബോസ്, നിഷു കുമാർ, അനസ് എടത്തൊടിക, സന്ദേശ് ജിങ്കാൻ , സലാം രഞ്ജൻ സിംഗ്, ലാൽരാതാര , ജെറി ലാൽരിൻസുല, നാരായൺ ദാസ്.
മിഡ്ഫീൽഡർമാർ: ഉധന്ത സിംഗ്, ധണപാൽ ഗണേഷ്, എം.ഡി. റഫീഖ്, അനിരുത് താപ്പ, റൌൾൻ ബോർഗ്സ്, ഹലിചരൻ നർസറി, ബിക്കാഷ് ജയ്രു. ഫോർവേഡുകൾ: ബൽവന്ത് സിംഗ്, ജെജെ ലാൽപെഖ്ലുവാ , സീമിൻലെൻ ഡൗങ്കൽ, അലൻ ഡിയോറി ,മൻവീർ സിങ് ,ഹിതേഷ്  ശർമ്മ .

സൂപ്പര്‍ കപ്പ് കിസീറ്റോ ഇല്ലാതെ ബ്ലാസ്റ്റേഴ്സ്.. അഞ്ച് വിദേശ താരങ്ങളുമായി സൂപ്പര്‍ കപ്പ് നേടാന്‍ സാധിക്കുമോ?.

കേരള ബ്ലാസ്റ്റേഴ്സ് മധ്യനിര താര൦ കെറിസോൺ കിസീറ്റോ സൂപ്പര്‍ കപ്പ് കളിക്കില്ല എന്ന് വിവരങ്ങള്‍ പുറത്തു വരുന്നു അതോടെ വെറും അഞ്ച് വിദേശ താരങ്ങളുമായി ബ്ലാസ്റ്റേഴ്സ്.. ആശങ്ക വിട്ടുമാറാതെ ആരാധകർ.

ഹീറോ സൂപ്പർ കപ്പിലേക്ക് രജിസ്റ്റർ ചെയ്‌ത താരങ്ങളുടെ ലിസ്റ്റിൽ കേസിറോൺ കിസിറ്റോയും ഇയാൻ ഹ്യൂമും ഇല്ല. കിസിറ്റോയെ ഇത് വരെ രജിസ്റ്റർ ചെയ്തിട്ടില്ല എന്നാണ് റിപ്പോർട്ട് , പക്ഷെ താരം കഴിഞ്ഞ ദിവസം ബ്ലാസ്റ്റേർസ് ഒഫീഷ്യൽ പേജിൽ പുറത്തു വിട്ട ചിത്രത്തിൽ ട്രെയിനിങ് ചെയ്തതായി  കാണപ്പെട്ടിരുന്നു . ഇയാൻ ഹ്യൂമും പരുക്കിൽ നിന്ന് പൂർണമായി തിരിച്ചു വരാത്തതിനാൽ സൂപ്പർ കപ്പിൽ കളിക്കില്ല .നിലവിൽ ബ്ലാസ്റ്റേഴ്സിനായി രെജിസ്റ്റർ ചെയ്‌ത വിദേശ താരങ്ങൾ - കരേജ്‌ പെകുസൺ , വെസ് ബ്രൗൺ ,വിക്ടർ പുൾഗ ,പോൾ രാഹുബ്ക്ക ,നെമഞ്ചാ ലേകിക് പേസിക് .

കോമൺവെൽത്ത് ഗെയിംസിന് പി വി സിന്ധു ഇന്ത്യന്‍ പതാകയേന്തു൦.


2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ റിയോ ഒളിംപിക് വെള്ളി മെഡല്‍ ജേതാവ് പിവി സിന്ധു ഇന്ത്യന്‍ പതാകയേന്തും. ഏപ്രില്‍ നാലിനാണ് ഓസ്‌ട്രേലിയ ആതിഥ്യമരുളുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങ് നടക്കുന്നത്.

വെള്ളിയാഴ്ച ചേര്‍ന്ന ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ യോഗത്തിലാണ് പതാകവഹിക്കുന്നത് സംബന്ധിച്ച തീരുമാനമായത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ കൂടിയാണ് സിന്ധു. നേരത്തെ 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിന്ധു വെങ്കലം നേടിയിരുന്നു.

ബാസ്‌കറ്റ്‌ബോള്‍, നീന്തല്‍, ബാഡ്മിന്റണ്‍, ബോക്‌സിംഗ്, ഹോക്കി, ഷൂട്ടിംഗ് തുടങ്ങി 15 കായിക ഇനങ്ങളില്‍ നിന്ന് 222 അത്‌ലറ്റുകളാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി പങ്കെടുക്കുന്നത്.

Friday, 23 March 2018

ചൈനയെ തകർത്തതിന് പിന്നാലെ സി൦ഗപ്പൂരിനെ തോൽപ്പിച്ച് ഇന്ത്യന്‍ കുട്ടി പുലികളുടെ ജൈത്രയാത്ര..


ഹോങ്കോങ്ങിൽ നടക്കുന്ന ജോക്കി ക്ലബ് ഇന്റർനാഷണൽ ഫുട്ബോൾ ടൂര്ണമെൻറ്റിൽ സിംഗപ്പൂരിനെയും ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ U16 ചുണക്കുട്ടികൾ .ഇന്നലെ നടന്ന മത്സരത്തിൽ ചൈനീസ് തായ്‌പേ യെ ഇന്ത്യ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു  .24ആം മിനിറ്റിൽ റിക്കിയുടെ പാസിൽ രോഹിത് ധനു ഇന്ത്യക്ക് ഇന്ന് ആദ്യ ലീഡ് നേടി .ആക്രമണം തുടർന്ന ഇന്ത്യ ഭെകെ യുടെ അസ്സിസ്റ്റിൽ രോഹിത് ധനു 26ആം മിനിറ്റിൽ തന്റെ രണ്ടാമത്തെ ഗോളും ഇന്ത്യക്ക് വേണ്ടി നേടി .
ആദ്യ പകുതിയിൽ നേടിയ രണ്ട് ഗോളിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങിയ ഇന്ത്യ രണ്ടാം പകുതിയിലും ആക്രമണം തുടർന്നു .71ആം മിനിറ്റിൽ മേൽവിന്റെ ഗോളിൽ ഇന്ത്യ ലീഡ് മൂന്നായി ഉയർത്തി .82ആം മിനിറ്റിൽ സിങ്കപ്പൂർ ഒരു ഗോൾ തിരിച്ചടിച്ച് സ്കോർ 3-1 ആയി . നാളെ ഹോങ്കോങ് u17 മായാണ് ഇന്ത്യയുടെ അവസാന മത്സരം .

കേരള സർവകലാശാല കലോത്സവം മാർ ഇവാനിയോസ് കിരീടത്തിലേക്കി


കൊല്ലത്ത് നടക്കുന്ന കേരള സര്‍വകലാശാല കലോത്സവത്തില്‍ മാര്‍ ഇവാനിയോസ് കലാ കിരീടത്തിലേക്ക്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് മാര്‍ ഇവാനിയോസ് കിരീടത്തില്‍ മുത്ത മിടുന്നത്. മത്സരങ്ങള്‍ ഇന്ന് രാത്രിയോടെ അവസാനിക്കും.

കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ മാര്‍ ഇവാനിയോസിന് ഇത്തവണയും വെല്ലുവിളിയുണ്ടായില്ല. മത്സരം അന്തിമ ഘട്ടത്തിലെത്തുമ്പോള്‍ 140 പോയിന്റാണ് ഇവാനിയോസിനുള്ളത്. 62 പോയിന്റുമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജ് രണ്ടാം സ്ഥാനത്തും നാലാംഞ്ചിറയിലെ മാര്‍ ബസേലിയോസ് കോളെജ് മൂന്നാം സ്ഥാനത്തുമാണുള്ളത്. മത്സരങ്ങള്‍ കാണാനായി വന്‍ ജന സഞ്ചയമാണ് എല്ലാ വേദിയിലേക്കും ഒഴുകി എത്തുന്നത്

സംഘ നൃത്തം, നാടോടി നൃത്തം, ഗാനമേള എന്നീ ഇനങ്ങള്‍ കൂടി ഇന്ന് മത്സരം നടക്കാനുണ്ട്. നാളെ വൈകിട്ടാണ് കലോത്സവത്തിന് കൊടി ഇറങ്ങുന്നത്.

കേരളം ആറടിച്ചു ആറാടി.. മണിപ്പൂരിനെ പിച്ചി ചീന്തി കേരളത്തിന് സന്തോഷ് ട്രോഫിയിൽ രണ്ടാം വിജയം.


കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് തുടര്‍ച്ചയായ വമ്പന്‍ ജയം. രണ്ടാം മത്സരത്തില്‍ മണിപ്പൂരിനെ മടക്കമില്ലാത്ത ആറു ഗോളിനാണ് കേരളം തകര്‍ത്തത്. കേരളത്തിനുവേണ്ടി ജിതിന്‍ ഗോപാൽ ഇരട്ടഗോൾ നേടി. ഗോളുകളെല്ലാം രണ്ടാം പകുതിയിലാണ് പിറന്നത്.

ഒഴിഞ്ഞ ഒന്നാം പകുതിക്കുശേഷം ആക്രമണതന്ത്രം മാറ്റിയാണ് കേരളം ഗോള്‍ വര്‍ഷം തുടങ്ങിയത്. 46-ാം മിനിറ്റില്‍ അഫ്ദാലാണ് സ്‌കോറിങ്ങിന് തുടക്കമിട്ടത്. രാഹുലാണ് പാസ് നല്‍കിയത്.
59-ാം മിനിറ്റില്‍ കെ.പി. രാഹുല്‍ ലീഡ് ഇരട്ടിയാക്കി. 61-ാം മിനിറ്റിലായസിരുന്നു ജിതിന്റെ ആദ്യ ഗോള്‍. 71-ാം മിനിറ്റില്‍ ജിതിന്‍. എം. എസ്. നാലാം ഗോള്‍ വലയിലാക്കി. പിന്നീട് 82-ാം മിനിറ്റിലായിരുന്നു രാഹുലിന്റെ രണ്ടാം ഗോൾ.  94 മിനിറ്റിൽ മണിപ്പൂരിന്റെ ഡിഫൻഡറുടെ കാലിൽ നിന്ന് ഒരു ഗോൾ വീണതോടെ കേരളത്തിന്റെ ഗോൾപട്ടിക പൂത്തിയായി.

ഇരുപത്തിയഞ്ചിന് മഹാരാഷ്ട്രയുമായാണ് കേരളത്തിന്റെ അടുത്ത മത്സരം. ഇത് കൂടി ജയിച്ചാല്‍ കേരളം സെമിയില്‍  പ്രവേശിക്കും.

സന്തോഷ് ട്രോഫി: കേരളം ഇന്ന് മണിപ്പൂരിനെതിരെ, ടീമിൽ രണ്ടു മാറ്റങ്ങൾ

കൊൽക്കത്ത∙ സന്തോഷ് ട്രോഫി രണ്ടാം മത്സരത്തിൽ കേരളം ഇന്ന് മണിപ്പൂരിനെ നേരിടും. ആദ്യ മത്സരത്തിനിറങ്ങിയ ടീമിൽ നിന്നു രണ്ടു മാറ്റങ്ങളുമായാണ് കേരളത്തിന്റെ രണ്ടാം പോര്. ജസ്റ്റിൻ ജോര്‍ജിനു പകരം ജി. ശ്രീരാഗും വി.കെ. അഫ്ദാലിനു പകരം പി.സി. അനുരാഗും ടീമിൽ ഇടം നേടി.