ഇന്ത്യയുടെ പുതിയ ഫുട്ബോള്‍ മാമാങ്കം ആയ സൂപ്പര്‍ കപ്പ് വിവാദ൦ കെട്ടടങ്ങാതെ മുന്നേറുന്നു.. മറ്റൊരു നാണക്കേടിനു൦, വിവാദത്തിനും വഴി വച്ചു ഗോവയു൦ ജ൦ഷഡ്മപൂരുമായി നടന്ന കോട്ടർ ഫൈനൽ മത്സരം .
സൂപ്പര്‍ കപ്പില്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ തന്നെ ഏറ്റവും നാണംകെട്ട ദിനമായി മാറുകയാണ്. ജംഷദ്പൂരും എഫ് സി ഗോവയും തമ്മില്‍ ഉള്ള പോരാട്ടം ആദ്യ പകുതി അവസാനിക്കുമ്ബോള്‍ കണ്ടത് ഒരു ദുരന്ത റഫറിയിംഗും അതിന്റെ ഫലമായി ആറു ചുവപ്പു കാര്‍ഡുകളും. മത്സരത്തില്‍ ഒരു ഗോള്‍ അനുവദിക്കാതിരുന്നതാണ് ഇരുടീമുകളും തമ്മിലുള്ള അടിക്കും ചുവപ്പ് കാര്‍ഡിലും കലാശിച്ചത്.
എതിരില്ലാത്ത ഒരു ഗോളിന് ഗോവ മുന്നിട്ട് നില്‍ക്കുമ്ബോള്‍ ആയിരുന്നു വിവാദ തീരുമാനം. ബ്രാന്‍ഡനിലൂടെ 45ആം മിനുട്ടില്‍ എഫ് സി ഗോവ രണ്ടാം ഗോള്‍ നേടിയെങ്കിലും റഫറി ഗോള്‍ നിഷേധിക്കുകയായിരുന്നു. പന്ത് നേരത്തെ തന്നെ കോര്‍ണര്‍ ലൈന്‍ കഴിഞ്ഞ് പുറത്തു പോയിരുന്നു എന്നതായിരുന്നു ഗോള്‍ നിഷേധിക്കാനുള്ള കാരണം. എന്നാല്‍ ബോള്‍ പുറത്തിപോയ സമയത്ത് ലൈന്‍ റഫറി കോര്‍ണര്‍ വിളിച്ചിരുന്നില്ല. അത് കഴിഞ്ഞും കളി നടന്ന് ഗോള്‍ വീണപ്പോഴാണ് ഇത്തരമൊരു ഡിസിഷന്‍ റഫറി എടുത്തത്.
ഇത് ഇരുടീമുകളും സംഘര്‍ഷത്തില്‍ തന്നെ ഏര്‍പ്പെട്ടു. എഫ് സി ഗോവയുടെ കോറോ കളിക്കാന്‍ തയ്യാരാവാതെ ബെഞ്ചില്‍ ചെന്ന് ഇരിക്കുകയും ചെയ്തു. ആദ്യ പകുതിക്ക് വിസില്‍ വീണപ്പോഴാണ് ആറു റെഡ് കാര്‍ഡുകള്‍ വന്നത്. ജംഷദ്പൂരിന്റെ അനസ് എടത്തൊടിക, സുബ്രതോ പോള്‍, ബെല്‍ഫോര്‍ട്ട് എന്നിവര്‍ക്കും, എഫ് സി ഗോവയുടെ ബ്രൂണോ, ബ്രാന്‍ഡണ്‍, ജസ്റ്റെ എന്നിവര്‍ക്കുമാണ് ചുവപ്പ് കിട്ടിയത്.
രണ്ടാം പകുതിയില്‍ ഗോവ ആദ്യം കളിക്കാന്‍ തയ്യാറായില്ല എങ്കിലും പിന്നീട് കളിക്കാന്‍ ഇറങ്ങുകയായിരുന്നു. രണ്ടാം പകുതിയില്‍ ഇരുടീമുകളും എട്ടു താരങ്ങള്‍ മാത്രമായിട്ടാണ് കളിച്ചത്.
No comments:
Post a Comment