Wednesday, 27 June 2018

ലോകകപ്പിൽ ജർമ്മനി പുറത്ത്.. അട്ടിമറിച്ച് കൊറിയക്ക് ഏകപക്ഷീയമായ രണ്ട് ഗോൾ വിജയ൦..

ലോകകപ്പിൽ വൻ അട്ടിമറി ലോക ചാമ്പ്യന്മാർ പുറത്ത്

ജർമനിയും സൗത്ത് കൊറിയയുംതമ്മിൽ നടന്ന മത്സരത്തിൽ സൗത്ത് കൊറിയ ജർമനിയെ സമനിലയിൽതളച്ചു. ജർമനി 2018 റഷ്യൻ ലോകകപ്പിൽ നിന്നും പുറത്തായിരിക്കുന്നു നല്ല പ്രകടനം കാഴ്ചവച്ച എങ്കിലും ലോകചാമ്പ്യന്മാരെ നിർഭാഗ്യം പിടികൂടുകയായിരുന്നു  സ്വീഡൻ മെക്സികൊയോട് വിജയിച്ചതോടെ  അവരുടെ ഗ്രൂപ്പിൽനിന്ന് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ കോർട്ടറിൽ കയറിപ്പറ്റി.

നിരവധി അവസരങ്ങൾ ജർമ്മൻ ടീമിന് ലഭിച്ചെങ്കിലും അതൊന്നും മുതലെടുക്കാൻ ജർമൻ താരങ്ങൾക്കായില്ല ഇതോടെ ലോകകാപ്പിലെ വൻ അട്ടിമറി ഗ്രൂപ്പ് സ്റ്റേജിൽ തന്നെതുടക്കമിട്ടിരിക്കുകയാണ് മെക്സിക്കോയെ 3-0  കീഴടക്കിയ സ്വീഡനാണ് ഗ്രുപ്പ് f   ചാമ്പ്യന്മാരായി പ്രീക്വാർട്ടറിലേക് മുന്നേറി.

Tuesday, 26 June 2018

ക്രൊയ്ഷ്യ ഗ്രൂപ്പ് ചാമ്പ്യൻ.. ഐസ്ലാന്റ് പൊരുതി വീണ് പുറത്തേക്ക്..

*ഗ്രൂപ്പ് ചാമ്ബ്യന്മാരായി ക്രൊയേഷ്യ, പൊരുതി തോറ്റ് ഐസ് ലാന്‍ഡ് ലോകകപ്പിന് പുറത്തേക്ക്*⚽🔥👈🏻

ക്രൊയേഷ്യക്കെതിരെ‌ ഐസ് ലാന്‍ഡിന് പരാജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഐസ് ലാന്‍ഡിനെ ക്രൊയേഷ്യ പരാജയപ്പെടുത്തിയത്.

ഗ്രൂപ്പ് ഡിയുടെ തലവര മാറ്റിയ മിനുട്ടിലാണ് ഐസ് ലാന്‍ഡിനെതിരെ ക്രൊയേഷ്യ ലീഡ് നേടിയത്. അന്‍പത്തിമൂന്നാം മിനുട്ടില്‍ ബാദെല്‍ജെയിലൂടെ ക്രൊയേഷ്യ ലീഡ് നേടി. പത്ത് യാര്‍ഡുകള്‍ക്കപ്പുറം നിന്നു ബാദെല്‍ജെ തൊടുത്ത് വിട്ട ഷോട്ട് ഐസ് ലാന്‍ഡ് ഗോളിയെ കടന്നു വലയിലേക്ക് കുതിച്ചു.

ലോവരെനിലൂടെ ലഭിച്ച പെനാല്‍റ്റി സിഗര്‍ഡസ്സന്‍ ലക്ഷ്യത്തിലെത്തിച്ചു. ക്രൊയേഷ്യയോട് സമനില പിടിക്കാന്‍ ഐസ് ലാന്‍ഡിനു സാധിച്ചു. ആക്രമണം മാത്രമാണ് ഇനി മുന്നില്‍ ഉള്ളതെന്ന് ഇരു ടീമുകളും മനസിലാക്കിയ നിമിഷങ്ങളായിരുന്നത്.

മെസ്സി അവതാരമെടുത്തു നൈജീരിയയെ തകർത്ത് അർജനറീനയുടെ ഉയർത്തെഴുന്നേല്പ്..

ജീരിയ വീണു, ജയത്തോടെ അര്‍ജന്റീനയും മെസ്സിയും പ്രീ ക്വാര്‍ട്ടറില്‍⚽🔥👈🏻

നാടകീയ ജയം സ്വന്തമാക്കി അര്‍ജന്റീന ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍. ഡിഫന്‍ഡര്‍ മാര്‍ക്കോസ് റോഹോ നേടിയ വിജയ ഗോളാണ് മെസ്സിയുടെ ടീമിന് ടീമിന് പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റ് ഉറപ്പിച്ചത്. ആദ്യ പകുതിയില്‍ മെസ്സി നേടിയ ഗോളിന്റെ കൂടെ പിന്‍ബലത്തില്‍ 2-1 നാണ് അര്‍ജന്റീന നൈജീരിയന്‍ ഹൃദയം തകര്‍ത്തത്. ക്രോയേഷ്യക്ക് പിന്നിലായി രണ്ടാം സ്ഥാനകാരായാണ് അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍ എത്തുന്നത്.

4-4-2 ശൈലിയില്‍ മെസ്സിയെയും ഹിഗ്വയ്നെയും ആക്രമണത്തില്‍ ഇറക്കി കളിച്ച അര്‍ജന്റീന അവസാന കളിക്ക് വിഭിന്നമായി മികച്ച ആക്രമണമാണ് തുടക്കം മുതല്‍ നടത്തിയത്. മൂസയിലൂടെ മികച്ച പ്രത്യാക്രമണങ്ങള്‍ നടത്തിയാണ് നൈജീരിയ തിരിച്ചടിച്ചത്.

14 ആം മിനുട്ടില്‍ ലോകം കാത്തിരുന്ന അര്‍ജന്റീനന്‍ ഗോളെത്തി. എവര്‍ ബനെഗ നല്‍കിയ മനോഹര പാസ്സ് നിയന്ത്രിച്ച മെസ്സിയുടെ കിടിലന്‍ ഷോട്ട് നൈജീരിയന്‍ വലയില്‍ പതിച്ചു. ഈ ലോകകപ്പിലെ മെസ്സിയുടെ ആദ്യ ഗോള്‍. ഗോള്‍ നേടിയതോടെ അര്‍ജന്റീന കളിയില്‍ വ്യക്തമായ ആധിപത്യം സ്ഥാപിച്ചു. അര്‍ജന്റീനയുടെ പാസിംഗ് ഗെയിമിന് മുന്‍പില്‍ നൈജീരിയക്ക് മറുപടി ഇല്ലാതെ പോയി.

രണ്ടാം പകുതിയില്‍ 49 ആം മിനുട്ടില്‍ പക്ഷെ അര്‍ജന്റീനന്‍ താരം മശരാനോ വരുത്തിയ ഫൗളിന് റഫറി നൈജീരിയക്ക് പെനാല്‍റ്റി നല്‍കി. കിക്കെടുത്ത വിക്ടര്‍ മോസസ് പിഴവ് കൂടാതെ പന്ത് വലയിലാക്കി. സ്കോര്‍ 1-1. ഗോള്‍ വഴങ്ങിയതോടെ അര്‍ജന്റീനന്‍ കളിക്കാര്‍ക്ക് ആത്മവിശ്വാസം നഷ്ടപെട്ടതോടെ നൈജീരിയ കളിയില്‍ തിരിച്ചെത്തി. മൂസയുടെ മികച്ച നീക്കങ്ങള്‍ പലപ്പോഴും അര്‍ജന്റീനന്‍ ഗോള്‍ മുഖത്ത് അപകടം വിതച്ചു.

വിജയ ഗോളിനായി അര്‍ജന്റീന ശ്രമിക്കുന്നതിനിടെ നൈജീരിയന്‍ കൗണ്ടര്‍ അറ്റാക്കില്‍ പെനാല്‍റ്റി ബോക്സില്‍ റോഹോ പന്ത് കൈകൊണ്ട് തോറ്റെങ്കിലും VAR നോക്കിയ റഫറി നൈജീരിയക്ക് പെനാല്‍റ്റി അനുവദിച്ചില്ല. ആക്രമണ നിര വിജയ ഗോള്‍ നേടാന്‍ ശ്രമം നടത്തുമ്ബോള്‍ നൈജീരിയന്‍ ബോക്സില്‍ എത്തിയ അര്‍ജന്റീനന്‍ സെന്‍ട്രല്‍ ഡിഫന്‍ഡര്‍ റോഹോ 86 ആം മിനുട്ടില്‍ നൈജീരിയന്‍ വല കുലുക്കി അര്‍ജന്റീനന്‍ ജയം ഉറപ്പിച്ചു. മെസ്സിയെ ഈ ലോകകപ്പില്‍ ഇനിയും കാണാം.

Monday, 25 June 2018

സന്തോഷ് ടോഫി ഹീറോ , എഫ് സി കേരളയുടെ വജ്രായുധ൦ കേരള ബ്ലാസ്റ്റേഴ്സിലേക്ക്.. കേരള യുവ ഹീറോ ഇനി ബ്ലാസ്റ്റേഴ്സിൽ...

എഫ്‌സി കേരളയുടെയും കേരള സന്തോഷ് ട്രോഫി ഹീറോ ജിതിൻ എം എസ് കേരള ബ്ലാസ്റ്റേഴ്സിലെക്
എഫ്‌സി കേരളയുടെ ഹെഡ് കോച്ച് ടി ജി പുരുഷോത്തമന്റെ കീഴിൽ 14 ആം വയസ്സിൽ കൂടിയതാണ് ജിതിൻ . പിന്നീട് അദ്ദേഹം ജിതിനെ തൃശൂർ ശ്രീ കേരള വർമ്മ കോളേജിലും എത്തിച്ചു. ശ്രീ കേരള വർമ്മ കോളേജിലെ 2 ആം വർഷ ഡിഗ്രി വിദ്യാര്ഥിയുമാണ് ജിതിൻ .
കഴിഞ്ഞ വർഷത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെലെക്ഷൻ കിട്ടാതെ തിരിച്ചു വന്ന ജിതിന് സന്തോഷ് ട്രോഫി ക്യാമ്പിലേക്കുള്ള വാതിലുകൾ തുറക്കപ്പെടുകയായിരുന്നു. അത് എന്നും ജിതിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. പിന്നീടങ്ങോട്ട് സന്തോഷ് ട്രോഫ്യിലെ ടോപ് സ്കോറർ ആയി കേരള ഫുട്ബോളിന്റെ മാണിക്യക്കല്ലായി മാറി. സന്തോഷ് ട്രോഫി കഴിഞ്ഞു വന്നു ഐ ലീഗ് രണ്ടാം ഡിവിഷൻ കളിച്ചിരുന്ന സ്വന്തം ക്ലബായ എഫ്‌സി കേരളയുടെ കുതിപ്പിന്റെ ചുക്കാൻ പിടിച്ചത് ജിതിൻ ആയിരുന്നു. ഈ മികച്ച പ്രകടനങ്ങൾ ഇന്ത്യയിലെ മികച്ച ക്ലബ്ബുകളുടെ ചർച്ച വിഷയമായിരുന്നു. കൽക്കട്ട ക്ലബ്ബുകൾ അടക്കം ഇന്ത്യയിലെ പല ക്ലബ്ബുകളും ജിതിന് വേണ്ടി എഫ്‌സി കേരളയെ സമീപിച്ചെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് വിട്ടുകൊടുക്കാനായിരുന്നു മാനേജ്മെന്റിന്റെ താല്പര്യം. മൂന്ന് വർഷത്തേക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് ജിതിനുമായി കരാറിലൊപ്പിടാൻ പോകുന്നത്. മികച്ച വേതനവും , വിദേശ പരിശീലനങ്ങൾ എല്ലാം കേരള ബ്ലാസ്റ്റേഴ്‌സ് വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. 

ഇന്ന് ഉച്ചയോടു കൂടി എറണാകുളം ഹയാത് ഹോട്ടലിൽ വെച്ച് കരാർ ഒപ്പിടും എന്നാണ് അവസാനം കിട്ടിയ വാർത്ത. ഈ വർഷത്തെ u-23 ഇന്ത്യൻ ടീമിലും പിന്നീട് ഇന്ത്യൻ സീനിയർ ടീമിലും ജിതിൻ അംഗമാകും എന്ന വിശ്വാസത്തിലാണ് എഫ്‌സി കേരളയും റെഡ് വേരിയർസും .. ഐ എം വിജയനെ ഇന്ത്യൻ ഫുട്ബോളിലേക്കു തന്ന കേരളത്തിന്റെ സാംസ്കാരിക തൽസ്ഥാനത്തു നിന്ന് പുതിയ ഒരു വിജയൻ ആയി മാറട്ടെ ജിതിൻ എന്ന് നമുക്ക് പ്രാര്ത്ഥിക്കാം ..
എതായാലു൦ ടീമുകളിൽ കൂടുതൽ കേരള താരങ്ങൾ എത്തുന്നത് കേരള ഫുട്ബോൾ വളർച്ചയുടെ മുഖമുദ്രയാണ്.

എഫ് സി കേരളയുടെ സീനിയർ ടീം സെലക്ഷൻ നടക്കുന്നതിനടിയിൽ കേരളത്തിലെ മറ്റൊരു ടീമിന്റെ ടെക്നിക്കൽ ഡയറക്ടറുടെ ഇടപെടൽ .. ഞങ്ങളെ ഉപദ്രവിക്കരുത് എന്ന് അപേക്ഷയുമായി എഫ് സി കേരള..




എഫ് സി കേരളയുടെ സീനിയർ ടീം സെലക്ഷന്റെ ഇടയിൽ മറ്റൊരു ടീമിന്റെ ടെക്നിക്കൽ ഡയറക്ടറുടെ അവിഹിതമായ ഇടപെടൽ.
കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ആണ് ടീമിന്റെ ഉടമസ്ഥരെ പോലും ലജ്ജിപ്പിക്കുന്ന ഈ മോശം പരിപാടി.
എഫ് സി കേരള SIL MEDIA ക്ക് നൽകിയ റിപ്പോർട്ട്..
ഒരു ടീമിന്റെ സെലക്ഷൻ നടക്കുമ്പോൾ അവിടെ മറ്റൊരു ടീമിന്റെ ടെക്നിക്കൽ ഡയറക്ടർ പോയി തിരഞ്ഞെടുത്ത് നിർത്തിയിരിക്കുന്ന കളിക്കാരോട് സംസാരിക്കുന്നതും അവരുടെ പ്രതീക്ഷിക്കുന്ന സാലറി എന്താണ് എന്ന് ചോദിക്കുന്നതും  തീരെ അന്തസ്സില്ലാത്ത പരിപാടിയാണ്. അതും ഒരു ഐ ലീഗ് ടീമിന്റെ ടെക്നിക്കൽ ഡയറക്ടർ.
സ്വന്തമായി നടത്താനുള്ള എല്ലാ ശേഷിയും ഉണ്ടല്ലോ. പരസ്പര ബഹുമാനം വളരെ പ്രധാനപ്പെട്ടതാണ്.
കുറച്ചു കൂടി മാന്യതയാകാം...
ഒരു പാട് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ലെങ്കിലും.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ഫാൻ ഗ്രൂപ്പ് പ്രതിനിധികൾ സെലക്ഷന്റെ ആദ്യ ദിവസമായ ഇന്നലെ വന്നിരുന്നു. എഫ് സി കേരളയുടെ ഇത്തരം സംരംഭങ്ങളോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട്.   അതാണ് അന്തസ്സ്. ആ കാണിച്ച മാന്യതക്കും അന്തസ്സിനും ഒരായിരം നന്ദി കൂടി ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു.
എഫ്‌സി കേരള ജനങ്ങളുടെ പിന്തണയോടെ ഒരു മിനിമം ബഡ്ജറ്റിൽ നടത്തുന്ന ഒരു ചെറിയ ക്ലബ്  ആണ് .. ഞങ്ങൾ ഇന്ത്യ ഒട്ടാകെ നടത്തുന്ന ഓപ്പൺ സെലെക്ഷൻ ട്രിയൽസ് നടത്തുന്നത് കഴിവുണ്ടായിട്ടും സെർട്ടിഫിക്കറ്റുകൾ ഇല്ലാ എന്ന പേരിൽ ഒരു കളിക്കാരന്റെയും അവസരം നഷ്ടപ്പെടരുത് എന്ന ഒറ്റ കാരണം കൊണ്ടാണ് .. ഞങ്ങളുടെ സെലെക്ഷൻ ട്രയൽസ് കഴിയുന്നതിനു മുന്നേ തന്നെ സെലക്ട് ചെയ്തു മാറ്റിയിരിത്തിയിരുക്കുന്ന പ്ലയേഴ്‌സിന്റെ അടുത്ത് പോയി അവരെ ചാക്കിടുന്ന കേരളത്തിലെ ഭീമൻ ക്ലബ് അധിക്രതർ സ്ഥലം വിട്ടു പോകുക .. സഹായിക്കുക സഹകരിക്കുക .. ഒരു അപേക്ഷയാണ് ..
ഇതാണ് എഫ് സി കേരളയുടെ ഔദ്യോഗിക അപേക്ഷ കുറിപ്പ്..

Saturday, 23 June 2018

ക്രൂസിന്റെ മഴവിൽ ഗോളിൽ ജർമനിക്ക് വിജയ൦.. സ്വീഡനെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തി ജർമ്മനി പ്രതീക്ഷ നിലനിർത്തി...

*രക്ഷകന്‍ ക്രൂസ്! അവസാന മിനിറ്റില്‍ ജര്‍മന്‍ ഉയിര്‍പ്പ്*⚽🔥👈🏻

ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായേക്കുമെന്ന നാണക്കേടില്‍ നിന്ന് ജര്‍മനി ഉയിര്‍ത്തെണീറ്റു. അതും ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം ടോണി ക്രൂസ് നേടിയ ഗോളില്‍. കളി അവസാനിക്കാന്‍ ഒരു മിനിറ്റ് വരെ ബാക്കിനില്‍ക്കേ 1-1ന് സമനിലയിലായിരുന്നു മത്സരം. എന്നാല്‍ ക്രൂസ് ലക്ഷ്യം കണ്ടതോടെ ജര്‍മനിയ്ക്ക് ജീവന്‍ നിലനിര്‍ത്തിയ 2-1ന്റെ ജയം.

കളി ചൂടു പിടിച്ചതു മുതല്‍ പന്തിന്റെ നിയന്ത്രണം ജര്‍മന്‍ കാലുകളിലായിരുന്നു. പന്ത്രണ്ടാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കില്‍ സ്വീഡന്‍ വലകുലുക്കിയെന്ന് തോന്നിച്ചതാണ്. ഏറെനേരം സ്വീഡിഷ് ബോക്‌സിനുള്ളില്‍ പന്തുമായി കടന്ന ജര്‍മന്‍ താരങ്ങളുടെ കാലില്‍ നിന്ന് പന്തു തട്ടിയെടുത്ത മാര്‍ക് ബെര്‍ഗിന്റെ ഒറ്റയ്ക്കുള്ള മുന്നേറ്റത്തിനൊടുവില്‍ ജര്‍മനി കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ബോക്‌സിനുള്ളില്‍ ജെറോം ബോട്ടെംഗിന്റെ അവസാന നിമിഷ രക്ഷപ്പെടുത്തല്‍ ഇല്ലായിരുന്നെങ്കില്‍ സ്വീഡന്‍ മുന്നിലെത്തിയേനെ. അപകടകരമായി സ്വീഡനും മുന്നേറ്റങ്ങള്‍ നടത്തിയതോടെ കളി ആവേശകരമായി.

ജര്‍മനിയെ സ്വന്തം ഹാഫില്‍ തടഞ്ഞു നിര്‍ത്തുകയെന്ന തന്ത്രത്തിലൂന്നിയാണ് സ്വീഡന്‍ കളിച്ചത്. അതുകൊണ്ട് തന്നെ പന്തിന്റെ നിയന്ത്രണം കൂടുതല്‍ സമയത്തും ജര്‍മനിക്കായിരുന്നു. കിട്ടിയ അവസരങ്ങളില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ജര്‍മന്‍ പ്രതിരോധത്തെ പരീക്ഷിക്കാന്‍ അവര്‍ക്കായി. ഒളിമ്പിക്‌സി സ്റ്റേഡിയത്തിലെ ആയിരങ്ങളെ ഞെട്ടിച്ച് മുപ്പത്തിരണ്ടാം മിനിറ്റില്‍ സ്വീഡന്‍ മുന്നിലെത്തി. ജര്‍മന്‍ താരത്തിന്റെ കാലുകളില്‍ നിന്ന് തട്ടിയെടുത്ത പന്തുമായി മുന്നേറിയ ഒല ടോയിവോനെന്‍ ജര്‍മന്‍ ഗോളി മാനുവല്‍ ന്യൂവറെ സമര്‍ഥമായി കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. സ്വീഡന്‍ 1-0! ജര്‍മന്‍ ക്യാംപില്‍ ബോംബ് വീണ അവസ്ഥ.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മരിയോ ഗോമസിനെ കളത്തിലിറക്കിയാണ് ജര്‍മനി തുടങ്ങിയത്. കൂടുതല്‍ ഒത്തിണക്കവും ആക്രമണങ്ങള്‍ക്കു മൂര്‍ച്ചയും കൂട്ടിയതോടെ ജര്‍മന്‍ പട അടിക്കടി സ്വീഡിഷ് ബോക്‌സില്‍ കടന്നുകയറി. ഫലവും വൈകാതെ കിട്ടി. ഗോമസിന്റെ പാസില്‍ നിന്ന് മാര്‍കോ റൂയിസിന്റെ വക ഗോള്‍. 1-1ന് ഒപ്പമായതോടെ ജര്‍മനിക്ക് കൂടുതല്‍ ആത്മവിശ്വാസമായി. പലപ്പോഴും നിര്‍ഭാഗ്യവും സ്വീഡിഷ് പ്രതിരോധത്തിന്റെ മിടുക്കുമാണ് ജര്‍മനിയെ ഗോള്‍ നേടുന്നതില്‍ നിന്ന് തടഞ്ഞത്. മറുവശത്ത് ആക്രമണത്തേക്കാള്‍ പ്രതിരോധത്തിലേക്ക് വലിയുന്ന സ്വീഡനെയാണ് കണ്ടത്. എന്നാല്‍ ക്രൂസ് ലക്ഷ്യം കണ്ടതോടെ ജര്‍മനിയ്ക്ക് ജീവന്‍ നിലനിര്‍ത്തിയ 2-1ന്റെ ജയം.

Saturday, 9 June 2018

എന്തൊരു വിഡ്ഢിത്തമാണത്; മെസ്സിയുമായുള്ള താരതമ്യത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഛേത്രി


സ്വന്തം രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ നിലവില്‍ കളിക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ താരം സുനില്‍ ഛേത്രി മൂന്നാം സ്ഥാനത്താണ്. അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുമാണ് ഛേത്രിക്ക് മുന്നിലുള്ളത്. ക്രിസ്റ്റ്യാനോയുടെ പേരില്‍ 81 ഗോളും ലയണല്‍ മെസ്സിയുടെ അക്കൗണ്ടില്‍ 64 ഗോളുകളുമാണുള്ളത്. 61 ഗോളുകളാണ് ഇന്ത്യന്‍ നായകന്റെ പേരിലുള്ളത്.

ഇപ്പോള്‍ തന്നെയും മെസ്സിയേയും തമ്മില്‍ താരതമ്യം ചെയ്യുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍.’ മെസ്സിയേയും റൊണാള്‍ഡോയേയും ഞാനുമായി താരതമ്യം ചെയ്യുന്നത് ബുദ്ധിമോശമാണ്. മൂന്ന് ഗോളുകള്‍ കൂടി സ്വന്തമാക്കിയാല്‍ മെസ്സിയേ മറികടന്ന രണ്ടാം സ്ഥാനത്തേക്ക് എത്തുമെന്നും ഞാന്‍ അവരേക്കാള്‍ കേമനാണ് എന്നുമുള്ള തരത്തില്‍ പലരും പറയുന്നത് കേട്ടു. എന്തൊരു വിഢിത്തമാണത്. മെസ്സിയും റൊണാള്‍ഡോയും എന്നേക്കാള്‍ എത്രയോ ഉയരങ്ങളിലാണ്. ഞാന്‍ ഏവരേയുംപോലെ അവരുടെ ആരാധകനാണ്. അവരും ഞാനും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്. അങ്ങനൊരു താരതമ്യത്തിന് ഞാന്‍ അര്‍ഹനല്ല’ ഛേത്രി ഇന്ത്യ ടുഡെയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എന്റെ രാജ്യത്തിനു വേണ്ടി 60 നു മുകളില്‍ ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞു എന്നതു തന്നെയാണ് എന്നെ സംബന്ധിച്ച് വലിയ കാര്യം. എന്റെ രാജ്യത്തിനു വേണ്ടി കളിക്കാന്‍ കഴിഞ്ഞു എന്നതു തന്നെ വലിയ നേട്ടം. ഇന്ത്യന്‍ ജേഴ്‌സിയില്‍ നൂറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുക , ഇന്ത്യന്‍ ടീമിന്റെ നായകനാവുക. ഇതൊക്കെ ഒരു സ്വപനംപോലെ തോന്നുന്നൂള്ളു ഛേത്രി കൂട്ടിച്ചേര്‍ത്തു.