Wednesday, 14 March 2018

ഫുട്ബോള്‍ ഒത്തുകളി . . ഇന്ത്യയുടെ ലീഗിന് കരിനിഴല്‍ . . സിബിഐ അന്വേഷണം തുടങ്ങുന്നു. . .

ഇന്ത്യയുടെ ഫുട്ബോള്‍ ലീഗിന് കരിനിഴല്‍ വീഴ്ത്തി ഒത്തുകളി വിവരങ്ങള്‍ പുറത്ത്. .
സിബിഐ അന്വേഷണം തേടി ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ . . .
ഇത്തവണ ഐലീഗ് ജേതാക്കള്‍ ആയ മിനർവ പഞ്ചാബ് ആണ് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് പരാതി നൽകിയത്. . പരാതി ഫെഡറേഷന്‍ സിബിഐ ക്ക് കൈമാറി . .
2017-18 സീസൺ ഐലീഗ് വിജയികളായ മിനർവ ജനുവരിയിലു൦ ഈ മാസം തുടക്കവും ചിലര്‍ താരങ്ങളെ ഒത്തുകളിക്ക് വേണ്ടി സമീപിച്ചത് തെളിവുകള്‍ സഹിതമാണ് ഫെഡറേഷന് പരാതി നൽകിയത് ആ പരാതിയാണ് ഫെഡറേഷന്‍ സിബിഐ ക്ക് കൈമാറിയത് . .
തങ്ങളെ ആദ്യമേ ബന്ധപ്പെട്ടത് താരങ്ങളുടെയു൦ സ്പോർടി൦ഗ് സ്റ്റാഫുകളുടെയു൦ ഫോണില്‍ വന്ന വിളികളെ കുറിച്ച് പരാതി നൽകാനാണ് . . പിന്നീട് കിരീടം തീരുമാനിക്കുന്ന മത്സരങ്ങൾക്ക് തൊട്ടു മുമ്പത്തെ ദിവസവും വീണ്ടും പരാതി ലഭിച്ചു ഇതാണ് സിബിഐ ക്ക് കൈമാറിയത് എന്ന് എ ഐ എഫ് എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് വ്യക്തമാക്കി. .
എന്നാല്‍ നേരത്തേ തന്നെ ഒത്തുകളിയുമായി ബന്ധപ്പെട്ട് ഏഷ്യന്‍ ഫുട്ബോള്‍ കോൺഫെഡറേഷനു൦, എ ഐ എഫ് എഫിനു൦ പരാതി നൽകിയിട്ടുണ്ട് എന്ന് മിനർവ ക്ലബ് ഉടമ അറിയിച്ചിരുന്നു. . .

സൂപ്പര്‍ കപ്പ് യോഗ്യതാ മത്സരം ഇന്ന് തുടക്കം . . ആദ്യ മത്സരം ഡൽഹി ഡയനാമോസു൦ ചർച്ചിൽ ബ്രദേഴ്സു൦ തമ്മില്‍ . . തത്സമയ സ൦പ്രേക്ഷണ൦. . . .

സൂപ്പര്‍ കപ്പ് യോഗ്യതാ മത്സരം ഇന്ന് തുടക്കം കുറിക്കും . . ഭൂവനേശ്വറിലെ കലി൦ഗ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 5 മണിക്കാണ് മത്സരം തുടങ്ങുന്നത് isl ടീമായ ഡൽഹി ഡയനാമോസു൦ I League ടീമായ ചർച്ചിൽ ബ്രദേഴ്സ് തമ്മിലാണ് പോരാട്ടം . .
നിലവില്‍ isl ൽ എട്ടാം സ്ഥാനക്കാരാണ് ഡൽഹി എന്നാലും സീസണിലെ അവസാന മത്സരങ്ങളിലെ മികച്ച പ്രകടനം ജയത്തോടെ സൂപ്പര്‍ കപ്പ് കളിക്കാനുള്ള സാധ്യത കല്പിക്കുന്നു . . .
എന്നാല്‍ ചർച്ചിൽ ഐ ലീഗിലെ മോശം പ്രകടനത്തെ തുടര്‍ന്ന് തര൦ താഴ്ത്തൽ ഭീഷണി നേരിടുന്നതിനാൽ ജയത്തിന് വേണ്ടി പോരാടുമെന്ന് ഉറപ്പ്. .
ഈ മത്സരം ജയിച്ചു യോഗ്യത നേടുന്ന ടീം ഐ ലീഗിലെ തന്നെ വമ്പന്മാരായ മോഹന്‍ ബഗാനെ ഏപ്രില്‍ ഒന്നിനു നേരിടു൦. . . മത്സരം തത്സമയ സ൦പ്രേക്ഷണ൦. . സ്റ്റാര്‍ സ്പോർട്സ് 2/ എച്ച് ഡി, , , ഹോട് സ്റ്റാര്‍ എന്നിവയിൽ പ്രേക്ഷകരിൽ എത്തിക്കും . .

കേരളത്തിലെ ഫുട്ബോള്‍ പ്രതിഭകളെ ബ്ലാസ്റ്റേഴ്സിലേക്ക് തുറന്ന അവസരം . . .

കേരളത്തിലെ ഫുട്ബോള്‍ പ്രതിഭകളെ വികസിപ്പിക്കാൻ ബ്ലാസ്റ്റേഴ്സ് രണ്ടു മാസത്തെ ഫുട്ബോള്‍ പരിശീലനം നടത്തുന്നു... ഏപ്രില്‍ 2 മുതൽ മെയ് 31 വരെയാണ് ഫുട്ബോള്‍ പരിശീലന ക്യാമ്പ് . . കൂടുതല്‍ വിവരങ്ങള്‍ അറിയുവാനു൦, ആപ്ലിക്കേഷൻ ഫോമിനായു൦ www.keralablastersfc.in സന്ദര്‍ശിക്കുകയോ. . . 9745895555, , 9745592222, , 9745594444, , 9745593333, , 9745635999, , 9745643777 എന്നീ നമ്പറുകള്‍ മുഖേനയോ ബന്ധപെടുക. . .

ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആവേശമായി അവൻ വരുന്നു

സൂപ്പര്‍ കപ്പ്  . . . ബ്ലാസ്റ്റേഴ്സിന് ആശ്വാസ൦. . .
മധ്യനിര പിടിക്കാൻ കിസിറ്റോ ഇറങ്ങു൦.  . . .
ആരാധക൪ ആവേശത്തിൽ. .



ബ്ലാസ്റ്റേഴ്സിന് വേണ്ടി സൂപ്പര്‍ കപ്പ് മത്സരം കളിക്കാൻ പരിക്കേറ്റ് പുറത്തു പോയ കിസിറ്റോ ഇറങ്ങു൦. . . താരം തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാ൦ പേജിലൂടെ ഇക്കാര്യം അറിയിച്ചത് .  ജ൦ഷഡ്മപൂർ ആയുള്ള മത്സരം  .  ആണ് താരത്തിന് പരിക്കേറ്റത് തോളിന് പരിക്കേറ്റ താരത്തിന് ശസ്ത്രക്രിയ വേണ്ടി വന്നു . . തുട൪ന്നുള്ള മത്സരങ്ങൾ താരത്തിന് നഷ്ടമായി . . അത് ബ്ലാസ്റ്റേഴ്സ് മധ്യനിരയെ ബാധിച്ചു . . എന്നാൽ താന്‍ പരിക്ക് ഭേദമായി ഇരിക്കുന്നു എന്നു൦ സൂപ്പര്‍ കപ്പ് താന്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ടണിയു൦ എന്നു൦ ഇൻസ്റ്റാഗ്രമിലൂടെ ലൈവ് വീഡിയോ വഴി അറിയിച്ചു . . ഇത് ബ്ലാസ്റ്റേഴ്സ് ടീമിന് ഏറെ ആശ്വാസകരമാണ് . . 

സൂപ്പര്‍ കപ്പ് വിജയികള്‍ക്കുളള സമ്മാനത്തുക പ്രഖ്യാപിച്ചു-വീണ്ടും പ്രതിസന്ധി

സൂപ്പര്‍ കപ്പ് വിജയികള്‍ക്കും റണ്ണേഴ്സ് അപ്പിനുമുളള സമ്മാനത്തുക പ്രഖ്യാപിച്ചു. കിരീട വിജയികള്‍ക്ക് 25 ലക്ഷം രൂപയും റണ്ണേഴ്സ് അപ്പിന് 15 ലക്ഷം രൂപയുമാണ് ലഭിക്കുക. ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അതെസമയം സൂപ്പര്‍ കപ്പിനുളള സമ്മാനത്തുക തീരെ കുറഞ്ഞ് പോയെന്ന് സംസാരമുണ്ട്. 25 ലക്ഷം രൂപ ലഭിക്കാന്‍ വേണ്ടി ടീമുകള്‍ വന്‍ സാമ്പത്തിക ഭാരം ചുമക്കേണ്ടി വരുന്നുവെന്നാണ് പറയുന്നത്.
നേരത്തെ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് കാണിച്ച് ഐലീഗ് ചാമ്പ്യന്‍മാരായ മിനര്‍വ്വ പഞ്ചാബ് സൂപ്പര്‍ കപ്പില്‍ നിന്നും പിന്‍മാറുന്നതായി പ്രഖ്യാപിച്ചിരുന്നു. താരങ്ങളുടെ ചെലവും സൂപ്പര്‍ കപ്പ് സമ്മാനത്തുകയും തമ്മിലുളള അന്തരമാണ് ഐലീഗ് ക്ലബിനെ കൊണ്ട് കടുത്ത തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത്.
എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചില്ലെന്നും സൂപ്പര്‍ കപ്പ് ബഹിഷ്‌കരിക്കുകയാണെങ്കില്‍ നടപടികളുണ്ടാവും എന്നുമാണ് ഫുട്ബോള്‍ ഫെഡറേഷന്റെ നിലപാട്. ' മിനര്‍വ്വയില്‍ നിന്ന് ഒരു കത്ത് ലഭിച്ചിരുന്നു, സൂപ്പര്‍ കപ്പില്‍ കളിക്കുന്നതിന് ചില സാമ്പത്തിക പ്രതിസന്ധികളുണ്ടെന്നും സാമ്പത്തികമായ സബസിഡി അനുവദിക്കാന്‍ കഴിയുമോയെന്നുമാണ് ആ കത്തില്‍ എഴുതിയിരുന്നത്, സൂപ്പര്‍ കപ്പ് കളിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് തന്നെയാണ് അവര്‍ കത്തില്‍ വ്യക്തമാക്കിയത്,' എ ഐ എഫ് എഫ് ജനറല്‍ സെക്രട്ടറി പറഞ്ഞു. 
എല്ലാവര്‍ഷവും ഐ ലീഗിലും മറ്റ് ടൂര്‍ണ്ണമെന്റുകളിലും കളിക്കുന്നതിന് എ ഐ എഫ് എഫ് ക്ലബുകള്‍ക്ക് 45 ലക്ഷം രൂപ അനുവദിച്ച് നല്‍കാറുണ്ട്. ഇത്തവണ അത് 70 ലക്ഷമായി ഉയര്‍ത്തിയിരുന്നു. എന്നിട്ടും സാമ്പത്തിക പ്രതിസന്ധിയെന്ന് പറയുന്നത് എന്തു കൊണ്ടാണെന്ന് മനസ്സിലാവുന്നില്ലെന്നും ഫുട്ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി.
മാത്രമല്ല, ഫിഫ റെഗുലേഷന്‍ അനുസരിച്ച് ടീമുകള്‍ താരങ്ങളുമായി മെയ് 31 വരെയാണ് കരാറിലേര്‍പ്പെടുന്നത്. പരസ്പര ധാരണയോടെ മാത്രമാണ് ഈ കരാര്‍ അവസാനിപ്പിക്കാറുള്ളത്. പിന്നെ എന്തു കൊണ്ടാണ് രണ്ടു മാസത്തേക്ക് വീണ്ടും കരാര്‍ വേണമെന്ന് ക്ലബ് പറയുന്നതെന്നാണ് ഫുട്ബോള്‍ ഫെഡറേഷന്റെ ചോദ്യം.
നിലവില്‍ മാര്‍ച്ച് 15, 16 തീയ്യതികളില്‍ യോഗ്യതാ മത്സരങ്ങളും മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 6 വരെ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളും നടക്കുമെന്നാണ് ഫെഡറേഷന്‍ അറിയിച്ചിട്ടുള്ളത്.

സിക്‌സടിയില്‍ യുവരാജിനെ മറികടന്ന് രോഹിത് ശര്‍മ്മ


ബംഗ്ലാദേശിനെതിരെ നടന്ന നിദാഹാസ് ട്രോഫിയില്‍ രോഹിത് ശര്‍മ്മയ്ക്ക് റെക്കോര്‍ഡ്. അന്താരാഷ്ട്ര ടി20 മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പറത്തിയ ഇന്ത്യന്‍ താരമെന്ന നേട്ടത്തില്‍ യുവരാജ് സിംഗിനെയാണ് രോഹിത് ശര്‍മ്മ മറികടന്നത്. കഴിഞ്ഞ മത്സരത്തില്‍ നേടിയ അഞ്ചു സിക്‌സറുകളാണ് രോഹിത് ശര്‍മ്മയെ റെക്കോര്‍ഡ് നേട്ടത്തിലെത്തിച്ചത്.
ആകെ 78 മത്സരങ്ങളില്‍ നിന്ന് 75 സിക്‌സറുകളാണ് രോഹിത് നേടിയത്. യുവരാജ് സിംഗ് 58 ടി20 മത്സരങ്ങളില്‍ നിന്ന് 74 സിക്‌സുകളാണ് പറത്തിയിട്ടുള്ളത്. ആകെ 1177 റണ്‍സും യുവരാജിന്റെ അക്കൗണ്ടിലുണ്ട്. സുരേഷ് റെയ്ന (54), ധോണി (46),  വിരാട് കോഹ്ലി (41) എന്നിവരാണ് ഇക്കാര്യത്തിൽ മുന്നിലുള്ള മറ്റ് താരങ്ങൾ. 55 മത്സരങ്ങളില്‍ നിന്ന് 103 തവണ പന്ത് ഗ്യാലറിയിലേക്ക് പറത്തിയ വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയിലാണ് ഇക്കാര്യത്തില്‍ ഏറ്റവും മുന്നിലുള്ളത്. ന്യൂസിലാന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്ടില്‍ 75 മത്സരങ്ങളില്‍ നിന്ന് 103 സിക്‌സറുകള്‍ പറത്തിയിട്ടുണ്ട്.
ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശര്‍മ്മ 61 പന്തില്‍ 89 റണ്‍സാണ് നേടിയത്. മത്സരത്തില്‍ ക്യാപ്റ്റന്‍ രോഹിതിന്റെ മികവില്‍ ഇന്ത്യ 176-3 എന്ന മികച്ച സ്‌കോറും നേടി. 47 റണ്‍സെടുത്ത സുരേഷ് റെയ്‌ന രോഹിതിന് മികച്ച പിന്തുണ നല്‍കി. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 8 ഓവർ പിന്നിടുമ്പോൾ 57-3 എന്ന നിലയിലാണ്.

ഫ്ര​ഞ്ച് ലോകകപ്പ് ജേതാക്കൾ ഒന്നിക്കുന്നു Monday 12 March 2018 11:28 PM IST

മോസ്കോ ∙ 1998ൽ ഫ്രാൻസിനു ലോകകപ്പ് നേടിക്കൊടുത്ത താരങ്ങൾ റഷ്യൻ ലോകകപ്പിനു മുൻപ് ഒരുമിച്ചു കൂടുന്നു. ദിദിയെ ദെഷാംപ്സിന്റെ നേതൃത്വത്തിലുള്ള ടീം അന്ന് ടൂർണമെന്റിൽ കളിച്ച മറ്റു ടീമുകളിൽ നിന്നു തിരഞ്ഞെടുത്ത 11 പേരുമായി സൗഹൃദ ഫുട്ബോളിൽ മാറ്റുരയ്ക്കും. എന്നാൽ ഈ ലോകപ്പിൽ ഫ്രാൻസ് ടീമിനെ പരിശീലിപ്പിക്കുന്ന ദെഷാംപ്സ് ടീമിലുണ്ടാകില്ല. സിനദിൻ സിദാൻ, തിയറി ഒന്റി, ലിലിയൻ തുറാം, മാഴ്സലോ ദെസെയ്‍ലി, ഫാബിയൻ ബാർത്തേസ് തുടങ്ങിയവരാണ് അന്ന് ഫ്രാൻസ് ടീമിലുണ്ടായിരുന്ന പ്രമുഖർ.